- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
കൊച്ചി : എറണാകുളം ലൂർദ് ആശുപതിയും നേവൽ ബേസ് കോച്ചി മെറ്റീരിയൽ ഓർഗനൈസേഷൻ വിഭാഗവും സംയുക്തയി നേവൽ ബേസ് വനിതാ ജീവനക്കാർക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൂർദ് ആശുപതി ഗൈനക്കോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ: കാർത്തിക ചങ്ങരത്ത് സ്തനാർബുദം കാരണങ്ങൾ, സ്വയം പരിശോധന, വ്യായാമങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ്സ് നയിച്ചു. നേവൽ ബേസ് മെറ്റീരിയൽ സൂപ്രണ്ട് കമ്മഡോർ ബിശ്വജിത് ദത്ത ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു . വൈസ്ചെയർമാൻ ശ്രി . സുധീപ് കുമാർ അധ്യക്ഷത വഹിച്ചു . ആസിഫ് മുഹമ്മദ് , സിജു നിലോഫർഖാൻ, ശിവദാസ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പുനഃസംഘടനയിൽ തീരദേശ മേഖലയിലെ കോൺഗ്രസ് പ്രവർത്തകരായ നേതാക്കൾക്ക് ഒരിടം പോലും ലഭിക്കാത്തത് മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിക്കുന്ന കടുത്ത അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്. “പാർട്ടിയിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം കൊടുക്കുന്നുവെന്ന് പറഞ്ഞ് പുനഃസംഘടന നടപ്പാക്കിയിട്ടും, തീരദേശ മേഖലയെ പാടെ അവഗണിച്ചിരിക്കുന്നു. ഇത് വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അനീതിയുടെ ഭാഗമാണ്.” പല പതിറ്റാണ്ടുകളായി കേരളത്തിലെ തീരദേശ മേഖല കോൺഗ്രസിന്റെ ശക്തമായ വോട്ട് ബാങ്കായി നിലകൊണ്ടിട്ടും, ഈ സമൂഹത്തിലെ നേതാക്കളെ സംഘടനാ ഘടനകളിൽ ഉൾപ്പെടുത്താതിരിക്കുക പാർട്ടിയുടെ തീരദേശ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന്മത്സ്യമേഖല സമൂഹം ചേർന്ന് ഏകദേശം പന്ത്രണ്ടുലക്ഷത്തിലധികം മത്സ്യത്തൊഴിലാളികൾ ആണ് കോൺഗ്രസിന്റെ തൂണുകളായി നിലകൊണ്ടത്. വർഷങ്ങളായി പാർട്ടിയെ തോളിലേറ്റി നടന്ന ഈ സമൂഹങ്ങൾക്കും അവരുടെ നേതാക്കൾക്കും ഇന്നും യാതൊരു പ്രാതിനിധ്യവുമില്ലാത്ത അവസ്ഥ തുടരുന്നത് പാർട്ടിയുടെ സമത്വമൂല്യങ്ങൾക്കും സാമൂഹ്യനീതിയ്ക്കുമുള്ള പ്രതിബദ്ധതയെ തന്നെ സംശയാസ്പദമാക്കുന്നു. “തീരദേശ സമൂഹം പാർട്ടിക്ക് വോട്ട് നൽകി പിന്തുണ നൽകുന്നവരായി മാത്രമല്ല, നയങ്ങൾ ആവിഷ്കരിക്കുന്ന തലത്തിലും…
പുസ്തകം / ബി ജെ ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മുന്നാറിന്റെ നൂറുവര്‍ഷം മുമ്പുള്ള ചരിത്രവും മൂന്നാര്‍ കേന്ദ്രമായി നടന്ന കര്‍മലീത്താ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ചരിത്ര പുസ്തകം മൂന്നു ഭാഷകളില്‍ പുറത്തിറങ്ങി. ‘മൂന്നാര്‍ ബസിലിക്ക; ആദ്യകാല മിഷനറി ലിഖിതങ്ങളില്‍’ എന്ന പുസ്തകം മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.കര്‍മലീത്താ സഭയുടെ സ്പെയിനിലെ നവാറ പ്രൊവിന്‍സില്‍ നിന്നുള്ള ഫാ. അല്‍ഫോന്‍സ് മരിയ ഒസിഡി 1893ല്‍ വരാപ്പുഴ രൂപതയില്‍ മിഷനറിയായി എത്തി. 1894ല്‍ മൂന്നാറില്‍ അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചു. അദ്ദേഹവും തുടര്‍ന്നുവന്ന മിഷനറിമാരും സ്പാനിഷ് – ഫ്രഞ്ച് ഭാഷകളില്‍ എഴുതിയ കുറിപ്പുകളും കത്തുകളും യാത്രാവിവരണങ്ങളുമാണ് മൂന്നു ഭാഷകളില്‍ഇറങ്ങിയിട്ടുള്ള പുസ്തകത്തിന്റെ ഉള്ളടക്കം. ഫാ അല്‍ഫോന്‍സ് മരിയ, ഫാ. ബ്ലാസ്, ഫാ. സലുസ്റ്റ്യാനോ, ഫാ. എമിലിയോ, ബിഷപ് ബൊനെവെന്തൂറ അരാന, ഫാ.ജുവാന്‍, ബിഷപ് അംബ്രോസ്, ഫാ. മരിയാന്‍ എന്നിവരുടെ ലേഖനങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. വനവും വന്യജീവികളും, മലനിരകള്‍ നിറഞ്ഞ പ്രകൃതിയും തണ്ണുപ്പുള്ള കാലാവസ്ഥയും, തേയില കൃഷി, മൂന്നാറിലെ പ്രളയം, മലമ്പനി,…
വചനവഴി / ജെയ്സണ്‍ ടി. ജോണ്‍ സിസേറിയന്‍ ശസ്ത്രക്രിയക്കിടെ തലയ്ക്കു മുറിവേറ്റ ശിശുവായിരുന്നു പെറ്റ്സൺ ഡിക്രൂസ് ഡിക്രൂസ്. കണ്ണു തുറക്കും മുമ്പേ ലഭിച്ച ആഘാതത്തിന്റെ കുറവുകള്‍ ശരീരത്തില്‍ പേറിയാണ് പെറ്റ്സൺ ഡിക്രൂസ് തന്റെ സമ്പൂര്‍ണ ബൈബിള്‍ പകര്‍പ്പെഴുത്ത് സഫലീകരിച്ചത്. തന്റേതല്ലാത്ത കാരണത്താല്‍ വന്ന കുറവുകളെ ഇച്ഛാശക്തികൊണ്ട് മറികടക്കാന്‍ തീരുമാനിച്ചതോടെ, ദൈവം മകന് തുണയായെന്ന് അമ്മ ക്രിസ്റ്റീന വിശ്വസിച്ചു. നാലാം ക്ലാസിനപ്പുറം പഠിക്കാന്‍ ശേഷിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പെറ്റ്സ ഇംഗ്ലീഷ്, മലയാളം, അക്ഷരമാലയും വ്യാകരണവും ഹൃദിസ്ഥമാക്കി. പ്ലസ് ടു പാസായി ജോലിയും നേടി. ‘അദ്ഭുതം എന്നുു വിശേഷിപ്പിക്കാവുന്ന ഒരു മഹത്തായ പരിശ്രമത്തിനാണ് നമ്മള്‍ ഇന്നു സാക്ഷികളാവുന്നത്’ എറണാകുളം മഞ്ഞുമ്മല്‍ മഞ്ചാടിപറമ്പില്‍ പെറ്റ്സ ഡിക്രൂസിനെ ആദരിച്ച ചടങ്ങില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ ഉദ്ബോധിപ്പിച്ചതാണീ വാക്കുകള്‍. സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ മാറ്റിയെഴുതി അതിശയകരമായ ഒരു ദിവ്യ ദൗത്യം പൂര്‍ത്തിയാക്കിയ അഭിമാനത്തിലാണ് പെറ്റ്സൺ ഡിക്രൂസ്. പരേതനായ പോള്‍സണ്‍ ഡിക്രൂസിന്റെയും…
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി 2018-ല്‍ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ച ‘ഫാത്തിമ തസ്‌നീം Vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസിന്റെ വിശദാംശങ്ങളും വിധിന്യായവും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നറിയില്ല. W.P.(C) No. 35293, 2018 (Dec. 4, 2018) എന്നതാണ് പ്രസ്താവ്യവിഷയം. ഒരു പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ മതപരമായ അനുശാസനത്തിലുള്ള (അത് പ്രത്യേകമായും ഒഴിച്ചുകൂടാനാവാത്തത് എന്ന വിഭാഗത്തില്‍ വരാത്തത് – അതിബൃഹത്തായ പഠനങ്ങള്‍ ഇതിനെപ്പറ്റിയുണ്ട്) വസ്ത്രം ധരിച്ചെത്തിയതിനെപ്പറ്റിയും, അതിനുള്ള വിദ്യാര്‍Lിനികളുടെ അവകാശത്തെപ്പറ്റിയും, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്ക നിബന്ധനകള്‍ നടപ്പാക്കാനുള്ള സ്ഥാപനത്തിന്റെ അവകാശത്തെപ്പറ്റിയും ഒക്കെയാണ് കേസിനാധാരമായി വന്ന വിഷയം. ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനികളായിരുന്നു പരാതിക്കാര്‍. 2018-ലെ വിധിന്യായത്തില്‍ വ്യക്തമാക്കുന്നതുപോലെ, യൂണിഫോമിനൊപ്പം ഹെഡ്‌സ്‌ക്കാര്‍ഫ്ധരിക്കാനും ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിക്കാനുമുള്ള ആവശ്യമാണ് വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചത്. ഈ സ്‌കൂളിന്റെ ഡ്രസ്സ് കോഡിനൊത്തുപോവില്ലായെന്ന് മാനേജ്‌മെന്റ് പറയുന്നു. സ്‌കൂളിന്റെ നിബന്ധനകള്‍ക്കൊത്ത് പഠിക്കാമെന്ന മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശത്തെ…
കവർ സ്റ്റോറി / സിബി ജോയ് അപ്രതീക്ഷിത അംഗീകാരലബ്ദിയില്‍ ദൈവത്തിന് നന്ദി പറയുകയാണ് ബോബന്‍ ക്ലീറ്റസ്. ഈ അംഗീകാരം ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. സഭയുടെ വലിയൊരു ദൗത്യത്തില്‍ തുടര്‍ പങ്കാളിയാവുകയാണ്. ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വരുമ്പോള്‍ സഭ പ്രതീക്ഷിക്കുന്ന രീതിയില്‍ അത് പൂര്‍ത്തിയാക്കാനും തുടരാനുമുള്ള അനുഗ്രഹം നല്‍കണമേ എന്നാണ്പ്രാര്‍ഥന. തികച്ചും സന്തോഷകരവും ആകസ്മികവുമായ ഒരു അവസരമായാണ് ബോബന്‍ ഇതിനെ കാണുന്നത്. ആലപ്പുഴ തുമ്പോളി സെന്റ് തോമസ് ഇടവകയുടെ കീഴിലുള്ള മംഗലം പള്ളിയിലെ കുട്ടികളെയാണ് ബോബന്‍ തുടക്കത്തില്‍ പഠിപ്പിച്ചു തുടങ്ങിയത്. പത്താം ക്ലാസ് വരെ പഠിച്ചതും ദിവ്യബലിയില്‍ പങ്കുചേര്‍ന്നതുമെല്ലാം തുമ്പോളി പള്ളിയിലായിരുന്നു.പ്രീഡിഗ്രി പഠനകാലം മുതല്‍ മതബോധന അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നു.1999 ലാണ് സലേഷ്യന്‍സഭ മംഗലം പള്ളി ഏറ്റെടുക്കുന്നതും ഇടവകയാകുന്നതും. ചെറിയ ക്ലാസിലെ കുട്ടികളെയാണ് ആദ്യകാലത്ത് പഠിപ്പിച്ചിരുന്നത്. പിന്നീട് പ്രധാന അധ്യാപകന്റെ സഹായിയും സെക്രട്ടറിയുമായി സേവനം ചെയ്തു. കുരിശു വരക്കുന്നത് മുതല്‍ ദിവ്യബലിയിലെ പങ്കാളിത്തം വരെയുള്ള കാര്യങ്ങള്‍ കുട്ടികളെ എല്ലാ ആഴ്ചയിലും പഠിപ്പിക്കും. മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്ന…
പുരാണം / ജയ്സണ്‍ ടി. ജോണ്‍ *വിശ്രുത മരിയന്‍ ഭക്തി ഗീതമായ ‘റോസാപ്പൂവേ’ എന്ന ഗാനത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍ ആ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് രചയിതാവ് ജോബി മലേക്കുടി. ഭക്തിമാര്‍ഗത്തെ പരിഹസിച്ചിരുന്ന യൗവനകാലത്ത്, മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന യുവാവ് ആദ്യമായി കലാലയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്തു. ആ ധ്യാനം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറച്ചു.അന്നു തുടങ്ങിയതാണ് മരിയഭക്തിയുടെ പ്രചാരകനായ അടിമാലി മാങ്കുളം സ്വദേശി ബ്രദര്‍ ജോബി മലേക്കുടിയുടെ പ്രയാണം. ‘ആ യാത്രക്കിടെ മാതാവ് കാതില്‍ വരികള്‍ പറഞ്ഞു തന്ന, ഈണം മൂളിത്തന്ന ചില പാട്ടുകള്‍ ഞാന്‍ കടലാസിലേക്ക് പകര്‍ത്തുകയുണ്ടായി’ ജോബിയുടെ വാക്കുകളാണിത്. അത്തരത്തില്‍ തൃശൂര്‍ കാല്‍വരി ധ്യാനകേന്ദ്രത്തില്‍ ജോബി ‘പകര്‍ത്തിയെഴുതി’ ഈണമിട്ട ഗാനമാണ് വിവിധ യൂട്യൂബ് ചാനലുകളിലായി ഒരുകോടിയിലധികം ആസ്വാദകര്‍ ശ്രവിച്ച ‘റോസാപ്പൂവേ’ എന്ന മരിയന്‍ ഭക്തി ഗീതം. സുജാത മോഹന്‍ ഗാനം പുറത്തിറങ്ങിയതിന്റെ 25-ാം വാര്‍ഷികം കൂടിയാണിത്. ആദ്യ വരികള്‍ എഴുതിയ ശേഷം ദിവസങ്ങള്‍ക്കുശേഷം വീട്ടിലെ കൃഷിപ്പണിക്കിടെയാവും…
എഡിറ്റോറിയൽ / ജെക്കോബി ഉത്തര്‍ പ്രദേശില്‍ പ്രയാഗ് രാജിലെ നൈനിയില്‍ അലഹാബാദ് അഗ്രികള്‍ച്ചറല്‍ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് അറിയപ്പെട്ടിരുന്ന ക്രൈസ്തവ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനമായ സാം ഹിഗിന്‍ബോതം യൂണിവേഴ്സിറ്റി ഓഫ്അഗ്രികള്‍ച്ചര്‍, ടെക്നോളജി, ആന്‍ഡ് സയന്‍സസ് (ഷുവാറ്റ്സ്) വൈസ്ചാന്‍സലര്‍ രാജേന്ദ്ര ബിഹാരി ലാല്‍, ഡയറക്ടര്‍ വിനോദ് ബിഹാരി ലാല്‍എന്നിവരും യൂണിവേഴ്സിറ്റിയിലെ മൂന്ന് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് 90പേരെ ക്രിസ്തുമതത്തിലേക്ക് കൂട്ടമതപരിവര്‍ത്തനം നടത്തി എന്ന കേസുമായിബന്ധപ്പെട്ട അഞ്ച് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്ഐആര്‍) റദ്ദാക്കിയസുപ്രീം കോടതി ഉത്തരവ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവപീഡനത്തിനുള്ള മാരണ ഉപകരണമായി മാറിയിട്ടുള്ള മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ ഒരു ദിശാസൂചികയാണ്. മതപരമായ ഒത്തുകൂടലോ കാരുണ്യപ്രവര്‍ത്തനമോ ക്രിമിനല്‍ കുറ്റമല്ലെന്നും,ക്രിമിനല്‍ നിയമം നിരപരാധരായ വ്യക്തികളെ ദ്രോഹിക്കാനുള്ളഉപാധിയാക്കാനാവില്ലെന്നും, പ്രോസിക്യൂഷന്‍ ഏജന്‍സികള്‍ക്ക് തോന്നുംപോലെആര്‍ക്കെങ്കിലുമെതിരെ തീര്‍ത്തും വിശ്വാസയോഗ്യമല്ലാത്ത തെളിവുകളുമായിനടപടിയെടുക്കാനാവില്ലെന്നും വ്യക്തമാക്കുന്നതാണ് ജസ്റ്റിസ് ജെ.ബിപാര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.എഫ്ഐആറുകളിലെ നിയമപരമായ ദുര്‍ബലതകളും നടപടിക്രമങ്ങളിലെ വീഴ്ചകളുംവിശ്വസനീയമായ വസ്തുതകളുടെ പോരായ്മകളും എടുത്തുകാട്ടി ജസ്റ്റിസ്പാര്‍ദിവാല എഴുതിയ 158 പേജുള്ള വിധിന്യായത്തില്‍, ഇത്തരം…
വത്തിക്കാൻ :ദാരിദ്ര്യത്തിൻറെയൊ ദുർബ്ബലതയുടെയൊ അവസ്ഥയിൽപ്പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ ആർക്കും ഉണ്ടാകരുതെന്ന് ലിയോ പാപ്പാ.പാപ്പായുടെ പുതിയ “എക്സ്” സന്ദേശം ആണിത് .പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ, സാധാരണ ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, അറബിഎന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്. പാപ്പായുടെ “എക്സ്” സന്ദേശത്തിൻറെ പൂർണ്ണരൂപം താഴെ ;- “ദൈവം ദരിദ്രരോട് ഒരു പ്രത്യേക പരിഗണന കാണിക്കുന്നു: പ്രത്യാശയുടെയും വിമോചനത്തിൻറെയുമായ കർത്താവിൻറെ വചനം പ്രാഥമികമായി അവരെയാണ് സംബോധന ചെയ്യുന്നത്, അതിനാൽത്തന്നെ, ദാരിദ്രാവസ്ഥയിലോ ബലഹീനതയിലോ പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ മേലിൽ ഉണ്ടാകരുത്. ക്രിസ്തുവിൻറേതായിരിക്കണമെങ്കിൽ, സഭ ദരിദ്രർക്ക് സവിശേഷമായൊരു സ്ഥാനം നൽകുന്ന ഒരു സഭയായിരിക്കണം. #ദിലേക്സി തേ. ”
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ സത്യസന്ധമായ ഇടപെടൽ നടത്തുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് .പ്രതികരണമായി റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. യുക്രൈൻ ചർച്ചയ്ക്ക് ശേഷം പുടിൻ സത്യസന്ധമായ ഇടപെടൽ നടത്തുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത നടപടി സ്വീകരിച്ചതെന്ന് യുഎസ് ട്രഷറി മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ബുഡാപെസ്റ്റിൽ തീരുമാനിച്ചിരുന്ന ട്രംപ്-പുടിൻ ഉച്ചകോടി മാറ്റിവച്ച് ഒരു ദിവസത്തിന് ശേഷമാണ് ഉപരോധം പ്രഖ്യാപിച്ചത്. മോസ്‌കോയുമായുള്ള വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഖിന്നനാണ് . ‘ഈ അർത്ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുടിൻ വിസമ്മതിച്ചതിനാൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്. റോസ്‌നെഫ്റ്റിനും ലുക്കോയിലിനുമെതിരെയാണ് ഉപരോധം’- യുഎസ് ട്രഷറി സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
