- ഈസ്റ്റർ ദിനത്തിലെ പരീക്ഷകൾക്കെതിരെ കെ.എൽ.സി.എ
- കുരിശിന്റെ് വഴിയുമായി പൊൻവിള മതബോധനം
- യൗസേപ്പിതാവിന്റെതു എന്ന് വിശ്വസിക്കുന്ന മേലങ്കിയും അരപ്പട്ടയും അടങ്ങുന്ന തിരുശേഷിപ്പുകൾ റോമിലെ ബസിലിക്കയിൽ
- ക്രൈസ്തവർക്ക് നോമ്പുകാല അരൂപി നിറച്ചു, ഗോവയിൽ ഭക്തിഗാനമേള
- ത്വാഗ-സഹനസ്മരണകൾ ഉണർത്തി വടക്കാംകുന്ന് കുരിശുമല പ്രയാണം
- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
Author: admin
കൊച്ചി: സമഗ്ര വോട്ടർപട്ടിക നവീകരണത്തിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വോട്ടർപട്ടിക പരിശോധിക്കുന്നതിന് വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ വ്യക്തികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ആയി കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ പൗരാവകാശ സംരക്ഷണ യജ്ഞം ഫോർട്ടുകൊച്ചിയിൽ കൊച്ചി രൂപത ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇന്നുമുതൽ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള സമയപരിധിയായ 22 -ാം തീയതി വരെയുള്ള ദിവസങ്ങളിൽ കൊച്ചി രൂപതയിലെ ഇടവകകൾ തോറും ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചു പൗരന്മാരെ സഹായിക്കുകയാണ് ലക്ഷ്യം . ഹെൽപ്പ് ഡെസ്കിൽ നിന്നും കരട് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് ഫോം നമ്പർ 6 വഴി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും 18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ കെഎൽസിഎ കൊച്ചി രൂപത പ്രസിഡന്റ് ടി എ ഡാൽഫിൽ അധ്യക്ഷത വഹിച്ചു . രൂപത ഡയറക്ടർ റവ. ഫാ. ആന്റണി കുഴിവേലിൽ,…
കോഴിക്കോട്: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക എന്ന ആവശ്യപ്പെട്ടു കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് നൈജു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. അതി രൂപത കെൽസിഎ പ്രസിഡണ്ട് ബിനു എഡ്വേർഡ് , ജനറൽ സെക്രട്ടറി കെ. വൈ ജോർജ്, ട്രഷറർ ഫ്ലോറ മെൻഡോൺസ , പ്രകാശ് പീറ്റർ, ജെസ്റ്റിൻ ആൻ്റണി, സണ്ണി എ ജെ, ജോയി വയനാട് എന്നിവർ സംസാരിച്ചു.
കൊച്ചി : രാജ്യപുരോഗതിക്കായി പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്ത പെരുമാനൂർ ഇടവക ചെയ്ത ത്യാഗം സമാനതകളില്ലാത്തതാണെന്നു കൊച്ചി മേയർ വി. കെ. മിനിമോൾ പറഞ്ഞു.അന്നു സിമിത്തേരിയും പള്ളിയും വിട്ടുകൊടുക്കില്ല എന്ന് പൂർവികർ വാശി പിടിച്ചിരുന്നെങ്കിൽ കപ്പൽശാല കേരളത്തിന് നഷ്ടമായേനെ എന്നും മേയർ കൂട്ടിച്ചേർത്തു. കപ്പൽശാലയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതിന്റെ അമ്പത്തിനാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. കൊച്ചി കപ്പശാലയുടെ കവാടത്തിനു സമീപം നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ അധ്യക്ഷനായിരുന്നു. മുൻ കൗൺസിലർ ഡേവിഡ് പറമ്പിത്തറ, കൗൺസിലർമാരായ ആന്റണി പൈനുതറ, പി. ഡി. മാർട്ടിൻ,കെ. വി. പി. കൃഷ്ണകുമാർ, നിർമല ടീച്ചർ, കെ. എക്സ്. ഫ്രാൻസിസ് സഹവികാരി ഫാ. സോബിൻ സ്റ്റാൻലി, കുടുംബയോഗ കേന്ദ്രസമിതി ലീഡർ അനീഷ് ആട്ടപ്പറമ്പിൽ, സെക്രട്ടറി സോളി ബോബൻ എന്നിവർ പ്രസംഗിച്ചു.
കൊച്ചി : പെരുമാനൂർ സെൻ്റ് ജോർജ്ജ് ഇടവകയിലെ, മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന വരവുകാട്ട് ‘ കുരിശു പള്ളിയും പൂർവ്വികരുടെ അസ്ഥിയും മാംസവും അലിഞ്ഞു ചേർന്നിട്ടുള്ള സിമിത്തേരിയും കൊച്ചി കപ്പൽശാല സ്ഥാപിക്കു ന്നതിനു വേണ്ടി വിട്ടു കൊടുത്ത മഹാ ത്യാഗ ത്തിൻ്റെ സ്മരണ ജനുവരി 18 ഞായറാഴ്ച ആചാരിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് അർപ്പിച്ച ദിവ്യ ബലിയ്ക്ക് വരാപ്പുഴ അതിരൂപത ചാൻസിലരും ജൂഡീഷ്യൽ വികാരിയുമായ ഫാ.എബിജിൻ അറയ് ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു ഫാ.മാർ ട്ടിൻ തൈപ്പറമ്പിൽ വചന സന്ദേശം നൽകി. തുടർന്നു നടക്കുന്ന പൊതുസ മ്മേളനം കൊച്ചി കോർ പ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ ഉൽഘാ ടനം ചെയ്യ്തു. വരവു കാട്ടുകുരിശുപള്ളി 1674 ന് പതിറ്റാണ്ടുകൾക്കു മുൻപേ സ്ഥാപിത മായതാണ് . അന്ന് വെണ്ടുരുത്തി പള്ളിയുടെ കീഴിലായിരുന്ന വരവു കാട്ടുകുരിശുപള്ളിയും സിമിത്തേരിയും 1742 ൽ പെരുമാനൂർ ഇടവക സ്ഥാപിതമായപ്പോൾ ഇടവകയോട് ചേർക്കപ്പെട്ടു.കൊച്ചി കപ്പൽശാലയ്ക്കു വേണ്ടിയുള്ള സ്ഥലമെടുപ്പു നടപടികൾ 1960…
കോട്ടപ്പുറം : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദേവാലയത്തിലെ അൽമായ – സാമൂഹ്യ ശുശ്രൂഷ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 2026 ജനുവരി 18 ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് പ്രസന്റേഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. ഇടവക വികാരി ഫാ. ഷാജു കുരിശിങ്കൽ സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആത്മീയവും സാമൂഹികവുമായ ഉന്നതിക്ക് ലഹരിമുക്തമായ ജീവിതം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സഹവികാരി ഫാ. നിവിൻ കളരിത്തറ, കേന്ദ്ര സമിതി പ്രസിഡന്റ് സുനിൽ കുന്നത്തൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നോർത്ത് പറവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സലാഹുദ്ദീൻ സി.കെ. സെമിനാറിന് നേതൃത്വം നൽകി. ലഹരി വസ്തുക്കൾ വ്യക്തികളുടെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും എങ്ങനെ തകർക്കുന്നുവെന്നും, ലഹരിയുടെ ചതിക്കുഴികളിൽ നിന്ന് മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായ ക്ലാസ്സ് നൽകി. അൽമായ ശുശ്രൂഷ…
ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍നിന്നും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഘം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇറാനിലെ സാഹചര്യം ഗുരുതരമാകുന്നതിനാല്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ മടങ്ങിയവരാണ് രാജ്യത്തെത്തിയത്.
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളെ കുറിച്ചുള്ള ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെ വിഎസ്എസ്‌സിയില്‍ നിന്നും ലഭിച്ച ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നു . ആ റിപ്പോര്‍ട്ടാണ് ഇന്ന് കോടതി എസ്‌ഐടിക്ക് കൈമാറുന്നത്. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. സ്വര്‍ണ്ണപാളികള്‍ മാറ്റിയോ, ശബരിമലയില്‍ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവ് തുടങ്ങിയവ നിര്‍ണ്ണയിക്കുന്ന പരിശോധനയാണ് നിലവില്‍ നടത്തിയിട്ടുള്ളത്.
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയിലാണ്. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടില്ല. കമ്മീഷൻ ശിപാർശ ചെയ്തുവെന്ന് കരുതപ്പെടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാരിന്റെ ഒരു അനൗദ്യോഗിക കത്ത് മാത്രമാണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ലഭ്യമായിട്ടുള്ളത്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ വേണ്ടത്ര കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുകയുമാണ് ആവശ്യമായിട്ടുള്ളത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ 29.12.2025 നു ചേർന്ന യോഗത്തിൽ, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്നനിലയിൽ സൺഡേസ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിക്കുകയുണ്ടായി. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട ഒരു നിർദ്ദേശമാണ് ഇത്. കാരണം:കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും…
ക്രിസ്തുവിൽ ജ്ഞാനസ്നാനം സ്വീകരിച്ചവർ തമ്മിലുള്ള ഐക്യം ലോകത്ത് സമാധാനത്തിന്റെ ഉപകാരണമാണെന്ന് യൂറോപ്യൻ മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് ജിന്റാറാസ് ഗ്രൂഷാസ് (H.G. Msgr. Gintaras GRUŠAS). ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം പുതുക്കപ്പെട്ട “എക്യൂമെനിക്കൽ ചാർട്ടർ” നവംബർ 2025 5-ന് ഒപ്പിട്ടതിന്റെയും, അടുത്ത ആഴ്ചയിൽ ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെയും കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം സമർപ്പിക്കാൻ യൂറോപ്പിലെ മെത്രാൻസമിതികളെ ആഹ്വാനം ചെയ്തുകൊണ്ട് ജനുവരി 14-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ആർച്ച്ബിഷപ് ഗ്രൂഷാസ് ക്രൈസ്തവർ സമാധാനത്തിനായി ഒരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയത്.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഉക്രൈനെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് രാജ്യത്തെ ലത്തീൻ സഭ. 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷം അവസാനിച്ചതിന്റെ കൂടി പശ്ചാത്തലത്തിൽ, ജനുവരി 16 വെള്ളിയാഴ്ച ഒരുമിച്ച് കൂടിയ ലത്തീൻ റീത്തിലെ മെത്രാന്മാർ, കമ്മ്യൂണിസ്റ് പീഡനങ്ങൾ സഹിച്ച ഉക്രൈനിലെ കത്തോലിക്കാസഭയിൽ 1991 ജനുവരി 16-ന്, രൂപതകൾ പുനഃസ്ഥാപിക്കുകയും മെത്രാന്മാരെ നിയമിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽനടന്ന സഭാ നവീകരണത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികത്തിൽ 2026-നെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
