- വിന്‍സെന്‍ഷ്യന്‍ ദേശീയ സമ്മേളനം എറണാകുളത്ത്
- പാപ്പാ കാസ്തെൽ ഗന്തോൾഫൊയിൽ!
- നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം 260-ലേറെ സഭാശുശ്രൂഷകരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്
- ഗാസയിലും യുക്രൈനിലും സംഘർഷങ്ങൾക്ക് പരിഹാരം സംഭാഷണം; കർദ്ദിനാൾ പിയട്രോ പരോളിൻ
- സ്വർണവില തുടർച്ചയായി കുതിക്കുന്നു
- മെസ്സിയില്ലാതെ അർജന്റീന തോറ്റു; പെനാൽറ്റിയിൽ എക്വഡോർ വിജയം
- കെ. എ. ആൻസനെ സി എസ് എസ് ആദരിച്ചു
- ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഖത്തർ
Author: admin
കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. ക്രൈസ്തവ സന്യാസിനികളുടെ മോചനത്തിന്റെ ക്രെഡിറ്റ് വേണമെങ്കിൽ ബിജെപി എടുത്തോട്ടെ. എന്നാൽ അവരെ ജയിലിലടച്ചതിന്റെ ക്രെഡിറ്റ് കൂടി ബിജെപി ഏറ്റെടുക്കുമോ എന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു
മാനന്തവാടി രൂപതയിൽ സേവനം ചെയ്യുന്ന വൈദികർക്ക് സ്നേഹാദരങ്ങളോടെ ഒരു കായിക വിരുന്ന് ഒരുക്കാൻ തയ്യാറെടുക്കുകയാണ് കെസിവൈഎം മിഷൻലീഗ് മാനന്തവാടി രൂപത സമിതികൾ.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല :ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
മലയാള നിരൂപണത്തിലെസൗമ്യജ്വാല പ്രഫ. എം.കെ. സാനു (98) അന്തരിച്ചു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലായിരുന്നു
ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരാകുന്നത്.
കൊച്ചി: റാപ്പ് ഗായകൻ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. ബലാത്സംഗക്കേസിൽ പ്രതിയായ പിന്നാലെ വേടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് വേടന്റെ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പരാതി നൽകിയ പെൺകുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം. മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ജാമ്യ ഹർജിയിൽ പറയുന്നത്. ഓഗസ്റ്റ് 18നാണ് ഹൈക്കോടതി ജാമ്യ ഹർജി പരിഗണിക്കുക. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് കണ്ടെത്തി .
തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു . ആക്ഷൻ കൗൺസിലിന്റെ ആവശ്യം കേന്ദ്രസർക്കാർ തളളിയിരിക്കുകയാണ് . സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഗൾഫ് മേഖലയുടെ ചുമതലയുളള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറാണ് ഇക്കാര്യം ആക്ഷൻ കൗൺസിലിനെ അറിയിച്ചത്. ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. രണ്ടുപ്രതിനിധികൾ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിൽ നിന്നും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചർച്ചയ്ക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ‘യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. ഇന്ത്യൻ എംബസി യെമനിലെ സനായിലായിരുന്നു പ്രവർത്തിച്ചിരുന്നത്, സുരക്ഷ മുൻനിർത്തി അത് യുഎഇയിലേക്ക് മാറ്റി. നിലവിൽ റിയാദിലാണ് ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത്. നയതന്ത്ര സംഘത്തിന്റെ സുരക്ഷ പ്രധാനമാണ്.’-കേന്ദ്രസർക്കാർ വ്യക്തമാക്കി .
ഇടുക്കി: മലയാളി പാസ്റ്റർക്കെതിരെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ ജൂലൈ 15 നാണ് രാജസ്ഥാൻ പൊലീസ് കേസ് എടുത്തത്. മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ് . കഴിഞ്ഞ 21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി പ്രവർത്തിക്കുകയാണ് തോമസ് ജോർജ്. ബജ്റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ പ്രാർത്ഥനക്കിടെ പള്ളി പൊളിക്കാൻ എത്തി. പൊലീസ് എത്തി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും തോമസ് ജോർജ് പറഞ്ഞു. പിന്നീട് അഞ്ഞൂറോളം പ്രവർത്തകർ ജെസിബിയുമായി പള്ളി പൊളിക്കാൻ എത്തിയെന്നും തോമസ് ജോർജ് പറയുന്നു. ഇതുവരെയും ആരെയും മതപരിവർത്തനം നടത്തിയിട്ടില്ല. അവിടേക്ക് ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്നുവെന്ന് മാത്രം. അന്ന് പൊലീസ് സംരക്ഷണം തന്നു. സമാധാനമായി എന്ന് വിചാരിച്ചിരിക്കെയാണ് 15 ാം തിയ്യതി എന്റെ പേരിൽ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വളരെ പ്രയാസത്തിലാണ്, തോമസ് ജോർജ് പ്രതികരിച്ചു.
ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തെ ജൂറി അവഹേളിച്ചെന്ന് മുഖ്യമന്ത്രി ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ കേരളത്തെ അപകീർത്തിപ്പെടുത്തിയ ചലച്ചിത്രമായ ‘കേരള സ്റ്റോറി’ക്ക് ലഭിച്ച അംഗീകാരങ്ങൾക്കെതിരെ വ്യാപക വിമർശം . ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, കേരളത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമയ്ക്ക് അവാർഡ് നൽകിയതിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുരസ്കാരങ്ങൾ വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെന്നിന് മികച്ച സംവിധായകനുള്ള അവാർഡ് അടക്കം നൽകിയതിനെതിരേയാണ് പിണറായി വിജയൻ പ്രതിഷേധവുമായി എത്തിയത്. എന്നാൽ, വാർത്താക്കുറിപ്പിൽ എവിടെയും കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പേര് പരാമർശിച്ചിട്ടില്ല. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേരളത്തിലെ ഇടത് -കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കേരളത്തിൻ്റെ മൂല്യത്തിന് കോട്ടം വരുന്ന രീതിയിലുള്ള അപകീർത്തികൾ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് എംപി വേണുഗോപാൽ, മന്ത്രി പി എ മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി…
ആഫ്രിക്കയുടെ പടിഞ്ഞാറും മദ്ധ്യത്തിലുമുള്ള നാടുകളിൽ ഛർദ്ദ്യാതിസാരം അഥവാ, കോളറ പടർന്നുപിടിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.