Author: admin

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവില്‍ മുതിർന്ന സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക വിമര്‍ശനം. രാഷ്ട്രീയ സാഹൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും അടൂരിന് എതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മലയാള സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സംഘടിപ്പിച്ചതാണ് കോൺക്ലേവ് .സമാപന ചടങ്ങിലാണ് അടൂരിന്റെ വിവാദ പ്രയോഗങ്ങൾ .പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനം. വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ ഫണ്ട് നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ടു കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം. എന്ന ഒറ്റവരി കുറിപ്പാണ് ആര്‍ ബിന്ദു പങ്കുവച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. അടൂരിന് എതിരെ സര്‍ക്കാരിനകത്തും പ്രതിഷേധം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.

Read More

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തിന്റെ പേരിൽ അന്യായമായി കന്യാസ്ത്രീകളെ തടങ്കിലിട്ടതിനെതിരെ “നീതിപീഠമേ മിഴി തുറക്കൂ” എന്ന സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് കൊല്ലം രൂപത സംഘടിപ്പിച്ച പ്രതിഷേധ സംഗമം അക്ഷരാർത്ഥത്തിൽ കൊല്ലം പട്ടണത്തിൽ ശ്രദ്ധേയമായി.

Read More

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാലുദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി രൂപപ്പെട്ടചക്രവാതച്ചുഴിയുടെ ഫലമാണിത് . ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച വടക്കൻ ജില്ലകളിലാണ് തിവ്രമഴ സാധ്യത. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട,ആ ലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.  അതിരപ്പിള്ളി പ്രദേശത്ത് കനത്ത മഴ പെയ്തതിനെ…

Read More

ഓണത്തിന് മുൻപ് വെളിച്ചെണ്ണയ്ക്കു വില കുറയുമെന്ന് മന്ത്രി ജി.ആർ.അനിൽ. കൊല്ലം താലൂക്ക് സപ്ലൈ ഓഫിസ് പരിസരത്തെ സപ്ലൈകോ ഔട്ട്ലെറ്റ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Read More

ന്യൂഡല്‍ഹി: ഇന്നലെ ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ മഠത്തിലെത്തിച്ചത്. കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭ വിദഗ്ധരുമായി കൂടിയോചനകള്‍ നടത്തും. കേസ് റദ്ദാക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികൾ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ബജ്‌റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ തീരുമാനിച്ചിട്ടുണ്ട് . ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചില്ല.

Read More

കൊച്ചി: കൊച്ചിയുടെ സാംസ്കാരിക മുഖം കൂടിയായിരുന്ന അന്തരിച്ച എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനുവിന് നാട് ഇന്ന് വിട ചൊല്ലും. രാവിലെ വീട്ടിലും എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം നടക്കും. വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം.സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി . ശനിയാഴ്ച വൈകീട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ എം കെ സാനു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ നിറഞ്ഞുനിന്നിരുന്നു . വീഴ്ചയില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ എം കെ സാനുവിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.

Read More

തിരുവനന്തപുരം: ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് ചില ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കുകയും ചെയ്തു. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വ്വീസ് ഇന്ന് റദ്ദാക്കി. ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ട്. പാലത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വ്വീസില്‍ നിയന്ത്രണമുണ്ടാകും. പാലക്കാട്-എറണാകുളം മെമു (66609) എറണാകുളം-പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത് .ഗൊരഖ്പൂർ-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (12511) കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ്എക്‌സ്പ്രസ് (16308) മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631) തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് (20632) സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) ജാംനഗർ-തിരുനെൽവേലി എക്‌സ്പ്രസ് (19578) എന്നിവയാണ് വൈകിയോടുന്ന ട്രെയിനുകൾ.

Read More

കൊച്ചി : രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ശുപാർശ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടിയും നിയമപരമായി നിയോഗിക്കപ്പെടേണ്ട സംവിധാനം ആണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെയർമാൻ സ്ഥാനവും , വൈസ് ചെയർമാൻ സ്ഥാനവും , അംഗങ്ങളുടെ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. ഇപ്പോൾ ഛത്തീസ്‌ഘട്ടിൽ നടക്കുന്നതു പോലുള്ള നിരവധി വിഷയങ്ങളിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രവർത്തനത്തിൽ ഉണ്ടെങ്കിൽ സ്വമേധയാ നടപടികൾ എടുക്കാവുന്നതും , ശുപാർശകളിലേയ്ക്ക് കടക്കാവുന്നതുമാണ്. അത്തരത്തിലുള്ള ശുപാർശകൾ പ്രശ്നപരിഹാരം ആകുമോ എന്നതല്ല, മറിച്ചു നിലവിലുള്ള അവസ്ഥയിൽ ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പോലും പ്രവർത്തന രഹിതമാണ് എന്നതാണ് ആശങ്ക ഉയർത്തുന്നത്.

Read More

റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദെവിൻ്റെ പ്രകോപന പ്രസ്താവനകൾക്കു മറുപടിയായി രണ്ട് ആണവ അന്തർവാഹിനികളെ ഉചിതസ്ഥലത്തു വിന്യസിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

Read More