- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
ജുവാന്‍ റൂള്‍ഫോയുടെ ‘പെഡ്രോ പരാമോ’ സിനിമാ രൂപത്തില്‍ എത്തിയിരിക്കുന്നു. മാജിക്കല്‍ റിയലിസത്തിന്റെ ആദ്യരൂപമായി വിലയിരുത്തപ്പെടുന്ന നോവല്‍, സംവിധാനം ചെയ്തിരിക്കുന്നത് വിഖ്യാത ഛായാഗ്രാഹകന്‍ റോഡ്രിഗോ പെരിറ്റോയാണ്.
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്ത് പോലീസ്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തിയൊൻപതാം ദിനത്തിലേക്ക് . എൺപത്തി എട്ടാം ദിനത്തിലെ നിരാഹാര സമരത്തിൽ ഷാന ജോൺസൺ, ജാൻസി തങ്കച്ചൻ, ശർമി ബാബു, ഷേർലി മൈക്കിൾ, മേരി ജോസി, ഷിബി ബിജു, ശാരിക രാജേഷ്, ലിസി ആന്റണി, എൽ സി ജോഷി, പോൾ തോമസ് തുടങ്ങി 18 പേർ നിരാഹാരമിരുന്നു കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥന കൂട്ടായ്മയിലെ മുന്നൂറോളം വരുന്ന അംഗങ്ങൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. കരുമാലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി മെമ്പറുമായ ജോർജ് മേനാച്ചേരി സമരക്കാർക്ക് നാരങ്ങാനീര് നൽകിയതോടെ 88-ാം ദിനത്തിലെ ഉപവാസം സമരത്തിന് സമാപനമായി. വഖഫ് ബോർഡ് മുനമ്പം ദേശവാസികൾക്ക് റവന്യൂ അവകാശങ്ങൾ നിഷേധിച്ചു നോട്ടീസ് നൽകിയതുമുതൽ മുനമ്പം നിവാസികൾക്കൊപ്പം നിൽക്കുകയും പ്രശ്നങ്ങൾ അധികൃതരുടെ മുന്നിൽ എത്തിക്കുകയും ചെയ്തതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ്…
കൊച്ചി : KLCWA വരാപ്പുഴ അതിരൂപത കിസ്തുമസ് ന്യൂ ഇയർ സെലിബറേഷൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് മേരി ഗ്രെയ്സ് അദ്ധ്യക്ഷത വഹിച്ചു. ന്യൂ ഇയർ കേയ്ക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു .വരാപ്പുഴ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നേത്തിയ പ്രതിനിധികൾ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളുo ഉണ്ടായിരുന്നു. റീന റാഫേൽ, ഫിലോമിന ലിങ്കൺ ഗ്ലാഡിസ്, സഹായ മെത്രാൻ Dr. ആന്റെണി വാലുങ്കൽ, Fr. ലിജോ ഓടത്തുങ്കൽ പ്രസിഡണ്ട് മേരിഗ്രെയ്സ് ആലീസ്, ജെസി എന്നിവർ നേതൃത്വം നൽകി .
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്‌ളി ജനുവരി 11, 12 തിയ്യതികളില്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ സമ്മേളിക്കും. അസംബ്ലിക്കു മുന്നോടിയായി ജനുവരി 10ന് കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരുടെ സമ്പൂര്‍ണ സമ്മേളനവും നടക്കും. ആസന്നമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദായത്തിന്റെ നയരൂപീകരണത്തിനും മുന്നൊരുക്കങ്ങള്‍ക്കും അസംബ്ളി രൂപം നല്കും. ജനുവരി 11, ശനിയാഴ്ച രാവിലെ 10:00 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപൂരം പാര്‍ലമെന്റ് അംഗം ഡോ. ശശി തരൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഷെവലിയര്‍ സിറിള്‍ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍, വൈസ് പ്രസിഡന്റ് ജോസഫ്…
കൊച്ചി:വിശുദ്ധ ലൂക്കായുടെ സുവിശേഷം സ്വന്തം കൈപ്പടയിൽ പകർത്തി എഴുതിയ 3500 പേരുടെ മഹാസംഗമത്തിന് വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു.ഡൽഹി ആസ്ഥാനമായ ഇൻക്യുബ് മീഡിയ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും റെക്കോർഡ് രേഖകളും മെഡലും മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപ്പറമ്പിൽ ഏറ്റുവാങ്ങി. 2024 ഡിസംബർ 29 ന് എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് സംഗമം നടന്നത്.സുവിശേഷദീപം എന്ന പേരിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത 3500ത്തിലധികം വരുന്ന മതബോധന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം ആളുകൾ ഒരുമിച്ച് സുവിശേഷം സ്വന്തം കൈപ്പടയിൽ എഴുതുന്നതെന്ന് അധികൃതർ പറഞ്ഞു. സുവിശേഷ ദീപ സംഗമം സംഘടിപ്പിച്ച എല്ലാവരെയും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുമോദിച്ചു. മതബോധന കമ്മീഷന് ലഭിച്ച അംഗീകാരം വരാപ്പുഴ അതിരൂപത മുടെ അഭിമാന നിമിഷമാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു.ബെസ്റ്റ്…
കൊച്ചി: അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങാകാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, കെ.സി.വൈ.എം വിജയപുരം രൂപതയുടെ സഹകരണത്തോടെ സുഭിക്ഷം പദ്ധതിയുടെ രണ്ടാം ഘട്ടം കോവിൽമല ആദിവാസി ഊരിൽ വെച്ച് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് കോവിൽമല രാജാവ് രാമൻ രാജ മന്നാന് കമ്പിളിപ്പുതപ്പ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത്ത് അൽഫോൺസ് ,മൗണ്ട് കാർമൽ ദൈവാലയ വികാരി ഫാ. ജോസ്മോൻ ആമുഖപ്രഭാഷണം നടത്തി.കെ.സി.വൈ.എം പീരുമേട് മേഖല പ്രസിഡന്റ് ജസ്റ്റിൻ രാജൻ,വാർഡ് മെമ്പർമാരായ ലിനു ജോസ്,ആനന്ദൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, വിജയപൂരം രൂപത എക്സിക്യൂട്ടീവ് അംഗം അലൻ മേഖലാ ഭാരവാഹികൾ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം : അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിനു സ്റ്റേഡിയത്തില്‍ തിരശ്ശീല വീണുലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനവേളയിൽ പറഞ്ഞു. പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.മികച്ച രീതിയിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികൾ നാടിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളായ ആസിഫലി, ടൊവിനോ തോമസ് എന്നിവര്‍ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി.കലാകിരീടം സ്വന്തമാക്കിയ തൃശൂര്‍ ജില്ല മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. എ ഗ്രേഡ് ലഭിക്കുന്നവർക്ക് നൽകുന്ന ആയിരം രൂപയുടെ കലോത്സവ സ്കോളർഷിപ് 1500 രൂപയായി ഉയർത്തുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനായ ചടങ്ങില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി,…
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ കാട്ടുതീ പടർന്നു. 2,921 ഏക്കറോളം വരുന്ന പ്രദേശത്താണ് തീപടരുന്നത്. അപകടത്തെ തുടർന്ന് വീടുകളടക്കം 13,000 കെട്ടിടങ്ങൾ ഭീഷണിയിലാണ്.മുപ്പതിനായിരം പേരെ ഒഴിപ്പിച്ചു. ഏകദേശം 24,000 ആളുകളും നിരവധി സെലിബ്രിറ്റികളും വസിക്കുന്ന ലോസ് ഏഞ്ചൽസ് ഡൗൺ ടൗണിന്റെ പടിഞ്ഞാറുള്ള സമ്പന്നമായ തീരപ്രദേശമായ പസഫിക് പാലിസേഡിൽ നിന്ന് താമസക്കാർ പലായനം ചെയ്യാൻ ശ്രമിച്ചതിനാൽ സൺസെറ്റ് ബൊളിവാർഡിലൂടെ കിലോമീറ്ററുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഒരു ദശാബ്ദത്തിലേറെയായി തെക്കൻ കാലിഫോർണിയ അനുഭവിച്ചതിൽ വച്ച് ഏറ്റവും ശക്തമായ മണിക്കൂറിൽ 100 മൈൽ വരെ വേഗതയുള്ള കാറ്റ് ബുധനാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത് . തെക്കൻ കാലിഫോർണിയയ്ക്ക് ചുറ്റും കിലോമീറ്ററുകളോളം വലിയൊരു പുകപടലം കാണാമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.