- സ്ലീവാ തീർത്ഥാടനം ഇന്ന്
- തിരിച്ചുകയറി സ്വർണവില
- അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു
- മുനമ്പം തീര നിവാസികൾക്ക് ആശ്വാസം..
- KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025
- ചരിത്രമാകുന്ന പുസ്തക പ്രകാശനം 20-ന്
- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
Author: admin
വ്യാവസായിക വിപ്ലവകാലത്ത് ലിയോ പതിമൂന്നാമൻ എഴുതിയ ചാക്രികലേഖനം, “റേരും നൊവാരും”, സമൂഹത്തിൽ സൃഷ്ടിച്ച നവമായ മാറ്റങ്ങളെ ഓർമ്മപെടുത്തിക്കൊണ്ട്, ആഗോളതലത്തിൽ, സഭയുടെ ജനകീയ മുന്നേറ്റ പ്രസ്ഥാന യോഗത്തിൽ സംബന്ധിക്കുന്നവരെ ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി, പ്രാദേശിക സമയം വൈകുന്നേരം അഭിസംബോധന ചെയ്യുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
കടുത്ത പോരാട്ടങ്ങളും മാനവികാവകാശലംഘങ്ങളും, വർദ്ധിച്ചുവരുന്ന പട്ടിണിയും, അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമവും അഭിമുഖീകരിക്കുന്ന സുഡാനിലെ ഒന്നരക്കോടി കുട്ടികൾ ഉൾപ്പെടെ മൂന്ന് കോടിയോളം ആളുകൾക്ക് അടിയന്തിരമായി മാനവികസഹായം ആവശ്യമാണെന്ന്
വത്തിക്കാൻ: ലോകത്തിന്റെ വർദ്ദിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളോട് ധൈര്യപൂർവ്വം പ്രതികരിക്കാൻ ജെസ്യൂട്ട് സഭാംഗങ്ങളെ പ്രേരിപ്പിച്ചുകൊണ്ട്, “അതിർത്തികളിൽ” സഭയെ സേവിക്കുന്നത് തുടരാൻ ലിയോ പതിനാലാമൻ ആഹ്വാനം ചെയ്തു. റോമിൽ 10 ദിവസത്തെ യോഗത്തിനായി ഒത്തുകൂടിയ ഏകദേശം 100 ആഗോള ജെസ്യൂട്ട് നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, “മനുഷ്യരാശിയുടെ ആവശ്യങ്ങൾ ദൈവത്തിന്റെ രക്ഷാകരമായ സ്നേഹത്തെ നിറവേറ്റുന്ന സൊസൈറ്റിയുടെ സാന്നിധ്യത്തെ പാപ്പാ പ്രശംസിച്ചു. “ഭൂമിശാസ്ത്രപരമോ, സാംസ്കാരികമോ, ബൗദ്ധികമോ, ആത്മീയമോ ആയ അതിർത്തികളിൽ സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്,” ദ്രുതഗതിയിലുള്ള സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റത്തിനിടയിൽ ഉറച്ചുനിൽക്കാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.പ്രൊവിൻഷ്യൽസ്, റീജിയണൽ സുപ്പീരിയർമാർ, മറ്റ് പ്രധാന ജെസ്യൂട്ട് നേതാക്കൾ എന്നിവരുടെ പ്രതിനിധി സംഘത്തെ നയിച്ച ഫാദർ ജനറൽ അർതുറോ സോസ, സഭയുടെ സാർവത്രിക ദൗത്യം നിറവേറ്റാനുള്ള സൊസൈറ്റിയുടെ സന്നദ്ധത വീണ്ടും പ്രഖ്യാപിച്ചു . 2019-ൽ, ഫ്രാൻസിസ് മാർപാപ്പ ഒരു ദശാബ്ദക്കാലത്തേക്ക് (2019–2029) ജെസ്യൂട്ട് ദൗത്യത്തിനുള്ള മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി യൂണിവേഴ്സൽ അപ്പസ്തോലിക് പ്രിഫറൻസുകൾ (യുഎപി) രൂപപ്പെടുത്തിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ പ്രസംഗത്തിൽ,…
400 ഗ്രാമിനു മുകളിലുള്ള സ്വർണം കർണാടകയിലെ ബെല്ലാരിയിൽ കണ്ടെത്തി തിരുവനന്തപുരം: ശബരിമല സ്വർണ്ണ ക്രമക്കേട് കേസിൽ വഴിത്തിരിവ് . ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണം സംഘം. ഉണ്ണികൃഷ്ണൻ പോറ്റി വ്യാപരിയായ ഗോവർധനു കൈമാറിയ സ്വർണം കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് കണ്ടെത്തിയത്. 400 ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. ശബരിമലയിൽ നിന്നു ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിലെ സ്വർണ വ്യാപരിയായ ഗോവർധന്റെ കൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ ടി ഇന്നലെയാണ് ബെല്ലാരിയിൽ എത്തിയത്. ബംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പു നടത്തിയിരുന്നു. സ്വർണം വീണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടി നീക്കമെന്നറിയുന്നു .
കോട്ടയം: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസിലെ പ്രതിയായ മുരാരി ബാബു ,പെരുന്നയില്‍ വീടു നിര്‍മിച്ചതിന്റെ സാമ്പത്തിക ഉറവിടം തേടി അന്വേഷണ സംഘം. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു അന്വേഷണസംഘം കണ്ടെത്തി. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു അന്വേഷണസംഘം കണ്ടെത്തി .സംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പെരുന്നയില്‍ വലിയ ഇരുനില വീട് 2019നു ശേഷമാണ് പണിതത്. വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു.വിലയേറിയ തടി ഉരുപ്പടികള്‍ പാകിയിട്ടുണ്ട്. ക്ഷേത്രാവശ്യങ്ങള്‍ക്കെന്നു തെറ്റിദ്ധരിപ്പിച്ച് മുരാരി ബാബു വീടുപണിക്കുള്ള തേക്കുതടികള്‍ വാങ്ങിയതെന്നാണ് വിവരം. വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്ത തിരുനക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികള്‍ക്കായി തേക്കുതടികള്‍ ആദ്യം ആവശ്യപ്പെട്ടത് . അവിടെ സ്റ്റോക്കില്ലെന്നു അറിയിച്ചതോടെ പരിചയക്കാരന്റെ ഡിപ്പോയില്‍നിന്ന് ഏര്‍പ്പാടാക്കാന്‍ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയില്‍നിന്നു തടി നല്‍കി. തിരുനക്കരയിലും ഏറ്റുമാനൂരിലും ഈ സമയത്ത് ഇത്രയധികം തടിപ്പണികള്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് ശക്തമാക്കി സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . എല്‍ഡിഎഫിന്റെ ചരിത്രവും അതില്‍ സിപിഐയുടെ പ്രാധാന്യവും എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ‘പിഎം ശ്രീയെക്കുറിച്ച് ഇന്നലെ വൈകുന്നേരം മുതല്‍ നാമെല്ലാവരും അറിയുന്നുണ്ട്. പത്രവാര്‍ത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ, ഇതില്‍ ഒപ്പിടുമ്പോള്‍ കേരളത്തിന് കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളില്‍ സിപിഐ ഇരുട്ടിലാണ്. സിപിഐക്ക് മാത്രമല്ല, എല്‍ഡിഎഫിലെ ഓരോ പാര്‍ട്ടിക്കും അത് അറിയാനുള്ള അവകാശമുണ്ട്’, ബിനോയ് വിശ്വം പറഞ്ഞു. അതേസമയം ,ഈ വിഷയത്തിൽ കോൺഗ്രസ്സ് നേതാക്കളും നിലപാടില്ലാത്ത അവസ്ഥയിലാണ് .കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പി എം ശ്രീ നടപ്പിലാക്കുന്നുണ്ട് .പിഎം ശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവെച്ചതില്‍ പ്രതികരിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.…
സ്കൂളിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. മറ്റ് വാദങ്ങളിലേക്ക് കൂടുതൽ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിൽ റിട്ട് ഹർജി അവസാനിപ്പിക്കുകയായിരുന്നു.
ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ ‘തു മാസാ കിനാരാ’ എന്ന സിനിമയിലെ ‘മാസാതു കിനാരാ’ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ്‍, രൂപതയുടെ ചാന്‍സിലറായിരുന്ന റവ. ഡോ.ജോസ് റാഫേല്‍, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്‍സ് എന്നിവരാണ് പുതിയ മോണ്‍സിഞ്ഞോര്‍മാര്‍.
സ്കൂളിനെതിരെ കൂടുതൽ നടപടികൾക്കൊന്നുമില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
