- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനാം തുടങ്ങി . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമായിരുന്നു . വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാത്തതും ഗ്രാന്റുകള്‍ കുറച്ചതും സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു . സംസ്ഥാന സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കിയത് മുതല്‍ ഡിജിറ്റല്‍ സര്‍വെ നടപടികള്‍…
ന്യൂഡൽഹി 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളത്. സമഗ്രപരവും, തന്ത്രപവുമായ പങ്കാളി എന്ന നിലയിൽ ഇന്തോനേഷ്യയെന്ന രാജ്യം ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആയിരുന്നു പ്രധാന അതിഥി.
മുനമ്പം: സർക്കാരും ജുഡീഷ്യറിയും മുൻകൈയ്യെടുത്ത് എത്രയും വേഗം മുനമ്പം പ്രശ്നം പരിഹരിക്കണമെന്ന് ഡോ. ശശി തരൂർ എംപി. മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ഈ ഭൂമിയിൽ ജീവിക്കുക തദ്ദേശവാസികളുടെ അവകാശമാണ്. ഇതൊരു മനുഷ്യവകാശ പ്രശ്നമാണ്. മുനമ്പം വഖഫ് ഭൂമിയല്ലെന്നും എംപി അഭിപ്രായപ്പെട്ടു..ഇത് സമുദായ തർക്കമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ റോക്കി റോബി കളത്തിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി എന്നിവർ പ്രസംഗിച്ചു. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 97-ാം ദിനത്തിലേക്ക് കടന്നു . 96 -ാം ദിനത്തിലെ ഉപവാസ സമരത്തിൽ സ്ത്രീകൾ അടക്കം 14 പേർ പങ്കെടുത്തു. , ഫാ ഫ്രാൻസിസ് താണിയത്ത്, ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ ,സെക്രട്ടറി കുരുവിള മാത്യൂസ്, ജോർജ്ജ് ഷൈൻ , ജോസഫ് റോക്കി, ജോസഫ് ബെന്നി കുറുപ്പശ്ശേരി , എസ്എൻഡിപി മുനമ്പം ശാഖ…
പഞ്ചാബിലെ ഫരീദ്കോട്ടില്‍ ഡല്ലേവാള്‍ ഗ്രാമത്തിലെ തന്റെ 17 ഏക്കര്‍ കൃഷിയിടത്തില്‍ നാല് ഏക്കര്‍ മകനും രണ്ട് ഏക്കര്‍ മകന്റെ ഭാര്യയ്ക്കും പത്തര ഏക്കര്‍ പേരക്കുട്ടിക്കുമായി ഭാഗംവച്ചിട്ടാണ് നൂറിലേറെ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ് ട്രീയേതരം) കണ്‍വീനര്‍ ജഗജിത് സിങ് ഡല്ലേവാള്‍ 51 ദിവസം മുന്‍പ് പഞ്ചാബ്-ഹരിയാണ സംസ്ഥാനങ്ങളുടെ ഖനൗരി-ജീന്ത് അതിര്‍ത്തിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.
കേരളത്തിന് അകത്തും പുറത്തുമായി ഇരുന്നൂറോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ പ്രത്യക്ഷപ്പെട്ട സെബാസ്റ്റിയന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ കേരളനാടകരംഗത്തെ കുലപതിയായിരുന്നു.
ബൈബിളിന്റെ വെളിച്ചത്തില്‍ ചരിത്രവും മിത്തും സംസ്‌കാരവും കൂട്ടിക്കലര്‍ത്തി മനോഹരമായ ഭാഷയില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് കഥകള്‍ പറയുന്നു.
ഈ ചിത്രത്തിലെ നായകനായ എട്ടുവയസുകാരന് അമരിഗോയെ നമ്മള്, എത്രയോ തവണ നമ്മുടെ പരിസരങ്ങളില്‍ കണ്ടിട്ടുണ്ടെന്നോ!
ലോകത്തോടു വിട പറഞ്ഞ ഗായകന്‍ ജയചന്ദ്രനെ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ എല്ലാവരും ഓര്‍ക്കുമ്പോള്‍ ഗായിക മിന്‍ മിനി അദ്ദേഹത്തെക്കുറിച്ചു പറയുന്നത് നന്ദി നിറഞ്ഞ മനസ്സോടെയാണ്.
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ തുടങ്ങും. ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിഞ്ഞ ശേഷം കേരള ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത അര്‍ലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്.ഏകദേശം മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന അതിദീര്‍ഘമായ സമ്മേളനമാണിത്. ഗവര്‍ണറുടെ നയപ്രഖ്യാന പ്രസംഗത്തിന് ശേഷം ജനുവരി 20 മുതല്‍ 22 വരെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി വിഷയങ്ങള്‍ ഈ ദിവസങ്ങളില്‍ അടിയന്തിര പ്രമേയമായി സഭയിലുയര്‍ത്തി ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാനായിരിക്കും പ്രതിപക്ഷ ശ്രമം എന്നതു വ്യക്തമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.