- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
Author: admin
2025 പുതുവര്‍ഷ പ്രത്യാശയുടെ അലയൊലിയില്‍, കേരളതീരത്തെ ജനസാന്ദ്രതയേറിയ നെടുങ്കന്‍ ദ്വീപായ വൈപ്പിനില്‍ വേറിട്ടു മുഴങ്ങികേള്‍ക്കുന്നത് ഒരുമയുടെയും മാനവസാഹോദര്യത്തിന്റെയും ഹൃദയാര്‍ദ്രമായ സ്‌നേഹകാഹളമാണ്.
ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം ഒ
എഡ്വേര്‍ഡോ പോണ്ടി സംവിധാനം സംവിധാനം ചെയ്ത 2020 ലെ ഇറ്റാലിയന്‍ സിനിമയാണ് ദി ലൈഫ് എഹെഡ്. കൊറോണ പ്രഭാവത്തില്‍ പ്രേക്ഷകര്‍ക്ക് തീയറ്റര്‍ അനുഭവം വേണ്ടവിധത്തില്‍ ആസ്വദിക്കാന്‍ കഴിയാഞ്ഞ സിനിമയാണിത്. പരിമിതമായ തോതിലായിരുന്നു അന്ന് തീയറ്റര്‍ റിലീസ്. ദി ലൈഫ് എഹെഡ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നുണ്ട്.
പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയുമെല്ലാം വരവിനെയും മതംമാറ്റങ്ങളെയും കൊള്ളകളെയും കൊലകളെയും രേഖപ്പെടുത്തുന്ന ചരിത്രപുസ്തകങ്ങളില്‍ സ്ഥാനം കിട്ടാതിരുന്ന കേരളത്തിലെ ആഫ്രിക്കന്‍ സാന്നിധ്യത്തിന്റെ കഥ, കാപ്പിരി മുത്തപ്പന്റെ മിത്തിലൂടെ നാട്ടുകാര്‍ സജീവമാക്കുന്നു. കാലം മുന്നേറുമ്പോള്‍ കറുത്തവന്റെ ചോര കൊച്ചിയെ ചെമപ്പണിയിച്ച ക്രൂരതയെക്കാള്‍ ഉടമകളുടെയും അടിമകളുടെയും പരസ്പര വിശ്വാസത്തിന്റെ ചിത്രീകരണമായി അതു മാറുന്നുമുണ്ട്.
അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ കഥകളും തിരക്കഥകളും നോവലുകളും നാടകവുമെല്ലാം രചിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ലോകത്ത് ഗാനരചയിതാവായി എം.ടി.യുടെ പേരെഴുതപ്പെട്ടത് ഒരേ ഒരു സിനിമയിലാണ്. രണ്ടു സിനിമകള്‍ക്കായി അദ്ദേഹം ഗാനരചന നിര്‍വഹിച്ചെങ്കിലും ഒരു സിനിമ വെളിച്ചം കണ്ടില്ല.
ചിലരുടെ സംഭാവനകള്‍ കാലാതീതമാണ്. അതിന്റെ ഫലം നമ്മള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതിനു കാരണക്കാരായവരെ പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല. മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ പേരും അക്കൂട്ടത്തില്‍ പെടുത്താമെന്ന് എനിക്കു തോന്നുന്നു.
തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു. ഗോവ സ്വദേശിയാണ് 70 കാരനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു.
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി നിർണായക തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായതായിമുഖ്യമന്ത്രി പിണറായി വിജയൻ. സഹായങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു . മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വീട് വെച്ച് നൽകുക എന്നത് മാത്രം അല്ല പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രോൺ സർവേ വഴിയാണ് ഭൂമി കണ്ടെത്തിയത്. ഫീൽഡ് സർവേ തുടങ്ങി കഴിഞ്ഞു. നെടുമ്പാല ടൗൺഷിപ്പിൽ 10 സെൻ്റ് സ്ഥലമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് 5 സെൻ്റ് വീതം ഭൂമി കണക്കാക്കിയിട്ടുണ്ട്. നെടുമ്പാല എസ്റ്റേറ്റിൽ10 സെൻ്റ് ഭൂമിയുണ്ടാകും. 1084 കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയിട്ടുണ്ട്. കുടുബശ്രീയുടെ സഹായത്തോടെയാണ് സർവേ നടത്തിയത്. ഭൂമിയിൽ പൂർണ അവകാശം അതാത് കുടുംബങ്ങൾക്കായിരിക്കും. കിഫ്ബി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഊരാളുങ്കൽ ആയിരിക്കും നിർമാണം നടത്തുക. കിഫ് കോണിനാണ് നിരീക്ഷണ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി…
ആലപ്പുഴ : ചേർത്തല സെൻ്റ് മൈക്കിൾസ്കോളേജിലെ മലയാളം വിഭാഗം ഗസ്റ്റ് അധ്യാപിക വിനീത പി ജെ പാല്യത്തിൻ്റെ ആറാമത്തെ പുസ്തകമായ “ജനപ്രിയസംസ്കാരം” ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെൻ്ററിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ പ്രകാശനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ഡിഗ്രി തലത്തിലെ പാഠപുസ്തക വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃതിയാണിത്. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പാൾ സിന്ധു എസ് നായർ, മാനേജർ ഡോ. സെലസ്റ്റിൻ പുത്തൻപുരക്കൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ആലപ്പുഴ എസ്.എസ്.കെ., ഡി പി.ഒ. ഡോ.സുനിൽ മർക്കോസ് പുസ്തകം പരിചയപ്പെടുത്തി. ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.ജെ.യേശുദാസ്, കെ .എൽ.സി.എ. രൂപതാ ഡയറക്ടർ സി.അമ്പിലിയോൺ, ഹെസ്റ്റിയ ജൂഡിറ്റ് സണ്ണി എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം :ഇക്കൊല്ലത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി അർഹനായി . ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. നിരവധി അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്. 2022 ലെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനായിരുന്നു . 2023ലെ പുരസ്‌കാരം ലഭിച്ചത് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്കായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
