- ഉത്രാടപ്പാച്ചിലും ഉപ്പേരി വറുക്കലും ഉത്രാടവിളക്കുമായി ‘ഉത്രാടം’ഇന്ന്
- നിരത്തുകളില്‍ ഒരുമിച്ചോണം…
- ബ്ലഡ്മൂൺ – പൂർണ ചന്ദ്രഗ്രഹണം സെപ്റ്റംബർ ഏഴിനും എട്ടിനും
- സുഡാന് സമാധാന സന്ദേശവുമായി ലിയോ പാപ്പാ
- ‘ലൗദാത്തോ സി’ പ്രചോദനം; പത്തു ലക്ഷം മരതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ബംഗ്ലാദേശ് സഭ
- പുതിയ 192 മെത്രാന്മാര്ക്കുള്ള ഫോര്മേഷന് കോഴ്സ് റോമില്‍ ആരംഭിച്ചു
- ഭൂകമ്പം തകർത്ത അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ
- ജി എസ് റ്റി പുതുക്കിയ നിരക്കുകൾ; സെപ്റ്റംബർ 22 മുതൽ നിലവിൽ
Author: admin
കൊച്ചി: സ്വതന്ത്രഭാരതത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്പീക്കർ ആയിരുന്ന എൽ.എം പൈലിയുടെ നാമധേയത്തിൽ ചെയർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് സെൻ്റ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാ. ആൻ്റണി തോപ്പിലിന് നിവേദനം നൽകി. 1938-ൽ രൂപീകരിക്കപ്പെട്ട കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എൽ.എം പൈലി. ആദ്യമായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തെ ഐക്യകണ്ഠേന സ്പീക്കറായി തിരഞ്ഞെടുക്കയായിരുന്നു. തുടർന്ന് 1948-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ചേരാനല്ലൂരിൽ നിന്നും മത്സരിച്ച് വിജയിക്കുകയും വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1951-ൽ സി കേശവൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിതനാവുകയും ചെയ്തു.1946ൽ എറണാകുളത്ത് ആരംഭിച്ച സെന്റ് ആൽബർട്ട്സ് കോളെജിന്റെ പ്രഥമ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. എറണാകുളം കേന്ദ്രമാക്കി ഒരു സർവ്വകലാശാല എന്നത് അദ്ദേഹത്തിന്റെ വലിയസ്വപ്നമായിരുന്നു. കൊച്ചി സർവ്വകലാശാലയുടെ സംസ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടവയാണ്. കേരളത്തിനും ഇന്ത്യക്കും പ്രത്യേകിച്ച് കൊച്ചി സർവകലാശാലയ്ക്കും സെൻ്റ് ആൽബർട്ട്സ് കോളജിനും അദ്ദേഹം നൽകിയ സംഭാവന അവിസ്മരണീയമാണ്. സമൂഹത്തിന്…
ജറൂസലെം: ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് . ലോക നേതാക്കൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത് . ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ സൈനികമായി ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത്.ഗാസയിൽ ആക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ഉപരോധിക്കപ്പെട്ട എൻക്ലേവിലെ മനുഷ്യരുടെ നാശനഷ്ടങ്ങൾ കൂടുതൽ തീവ്രമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .ഇത് കൂടുതൽ കൂട്ട കുടിയിറക്കലിന് കാരണമാകും.ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേൽ തീരുമാനത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്കരേഖപ്പെടുത്തി . “ഈ തീരുമാനം അപകടകരമാണ് , ദശലക്ഷക്കണക്കിന് പലസ്തീനികൾക്കും ഗാസയിലെ ഇസ്രായേലി തടവുകാർക്കും ഇതിനകം നേരിടേണ്ടി വന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കും” എന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു,
ബെംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും അദ്ദേഹം വിമർശിച്ചു. ബെംഗളുരുവിൽ നടന്ന ‘വോട്ട് അധികാർ റാലി’യിൽ ഭരണഘടന ഉയർത്തിയായിരുന്നു രാഹുലിന്റെ വിമർശം. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവർ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി പോൾ ചെയ്തത്. വോട്ടർ പട്ടിക ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിക്കുകയാണ് ചെയ്തത് എന്നും ഒരു വോട്ടർ എങ്ങനെ പല സംസ്ഥാനങ്ങളിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ആവർത്തിച്ച് ചോദിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു കർണ്ണാടക തെരഞ്ഞെടുപ്പ് കമ്മീഷനിലേയ്ക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഉന്നയിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാര്യക്ഷമതയില്ലാത്ത നടപടികൾ സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി . ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഇക്കാര്യത്തിൽ ഉറപ്പ് നൽകി. ഇതോടെ ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നതിനും വഴിയൊരുങ്ങി. ആശുപത്രിയിൽ നിന്ന് ഉപകരണം കാണാതായതിലും ഹാരിസ് ചിറക്കലിന്റെ മുറിയിൽ നിന്ന് അസ്വാഭാവികമായി പെട്ടി കണ്ടെത്തിയതിലും സിസിടിവി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ഉപകരണം കാണാതായതിൽ പ്രസക്തി ഇല്ലെന്ന് ഡോക്‌ടർമാരുടെ സംഘടന പറഞ്ഞു. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.
പരിസരപഠനത്തിലെ രണ്ടാമത്തെ യൂണിറ്റായ ചരിത്രപാഠ ഭാഗത്തിലാണ് കുഴപ്പിക്കുന്ന വിഷയങ്ങൾ
പൊതുതിരടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ “വോട്ടുകൊള്ള’ നടത്തിയെന്ന ആരോപണത്തിന് തെളിവും കണക്കും പുറത്തുവിട്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
പുതുതലമുറയിൽ ശാസ്ത്ര അവബോധം വളർത്താനും അവരുടെ അഭിരുചി കണ്ടെത്തി ശാസ്ത്രമേഖയിലേക്കു നയിക്കാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നേതൃത്വത്തിൽ ഷൈൻ സംരംഭത്തിനു തുടങ്ങുന്നു.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ചർച്ചകൾക്കെന്ന പേരിൽ കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചതിന് സർക്കാർ ചെലവാക്കിയത് 13.04 ലക്ഷം രൂപ
നിരീക്ഷണം / ബോബന്‍ വരാപ്പുഴ ഇന്ത്യയിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം സാധ്യമാക്കിയെന്നതാണ് ക്രൈസ്തവമിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രചോദിതമായ ഭാഗം. വിദ്യാഭ്യാസം പ്രചരിപ്പിക്കാനും അടിമത്തം ഇല്ലാതാക്കാനും വനിതാവിമോചന പോരാട്ടത്തിനും ജാതിവിവേചനവും അയിത്തവും ഉന്മൂലനം ചെയ്യാനുമുള്ള പോരാട്ടങ്ങളിലേക്ക് ജനതകളെ അവര്‍ സജ്ജരാക്കി. മൃഗതുല്യമായ ജീവിതം നയിച്ചിരുന്നവരുടെ ഇടയിലാണ് മിഷനറിമാര്‍ പ്രധാനമായും തങ്ങളുടെ ദൗത്യം നിര്‍വഹിച്ചത്. ജീവിതപരിവര്‍ത്തനം അവരുടെ ലക്ഷ്യമായിരുന്നു; മനുഷ്യസത്തയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെയാണ് അവരത് സാധ്യമാക്കിയിരുന്നത്. മതംമാറ്റം നടത്താതെതന്നെ മനുഷ്യത്മാവിനെ വീണ്ടെടുക്കാന്‍ കഴിയുമെന്ന ബോധ്യമുണ്ടായിരുന്ന ധാരാളം മിഷനറിമാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു, ഇന്നുമുണ്ട്. ഇന്ത്യയിലിപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉറച്ച ഉത്തരം. അന്യായമായ ഈ ആരോപണം തെളിയിക്കുന്നതിനാവശ്യമായതൊന്നും ഇതുവരെ ആരും മുന്നോട്ടുവച്ചിട്ടില്ല. എന്നിട്ടും നവീനഭാരതത്തിന്റെ തെരുവോരങ്ങളില്‍, താമസിക്കുന്ന വീടുകളില്‍, പ്രേഷിത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കര്‍മ്മമണ്ഡലങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ ആക്രമിക്കപ്പെടുന്നു, ചുട്ടെരിക്കപ്പെടുന്നു, അന്യായമായി തടങ്കലില്‍ അടയ്ക്കപ്പെടുന്നു. എന്താണിതിന്റെ കാരണം? തീവ്രഹിന്ദുത്വവാദികളുടെ വര്‍ഗീയപരമായ അസഹിഷ്ണുതയും ന്യൂനപക്ഷങ്ങളോടുള്ള അന്ധമായ വിരോധവും തന്നെ.…
(ഒരു ആതുരശുശ്രൂഷകന്റെ ആത്മനിമന്ത്രണങ്ങള്‍) ഡോ. സോളമന്‍ എ. ജോസഫ് പ്രത്യാശയുടെ പാഠം സര്‍ജറി ഒപി നോക്കുന്നതിന്റെ ഇടയിലായിരുന്നു സ്‌ട്രെച്ചറില്‍ കിടത്തിയിരുന്ന ആ അപ്പച്ചന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ സ്‌ട്രെച്ചറിന്റെ അരികിലായി നന്നേ ക്ഷീണിച്ച് അവശതയോടെ നില്‍ക്കുന്ന ഒരമ്മച്ചിയും. അവരോടൊപ്പം ആരുമില്ലതാനും. ക്യുവിന്റെ ഇടയില്‍ നിന്ന അമ്മച്ചിയെ അകത്തേക്കു വിളിച്ചു കാര്യം തിരക്കി. അവര്‍ ബെഡ് സോര്‍ കാണിക്കാന്‍ വേണ്ടി വന്നതായിരുന്നു. അപ്പച്ചന്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഡ്രസിങ് റൂമിലേക്ക് ഞാന്‍ അവരെ കൂട്ടിക്കൊണ്ടുപോയി. നട്ടെല്ലിന്റെ കീഴ്ഭാഗത്ത്, പൃഷ്ഠത്തിന്റെ നടുവിലും ഇടുപ്പുകളുടെ വശത്തുമുള്ള ഉണങ്ങാത്ത വ്രണങ്ങള്‍. നട്ടെല്ലിന്റെ കീഴ്ഭാഗത്തുള്ള വ്രണം എല്ലിന്റെ അടുത്തായി എത്തിയിരുന്നു. സമ്മതപത്രം എടുത്തതിനു ശേഷം വ്രണങ്ങള്‍ മരവിപ്പിച്ചു കീറി ഉള്ളിലെ പഴുപ്പ് നീക്കം ചെയ്ത് വൃത്തിയാക്കി. പിന്നെ, കയ്യിലൊരു മുഷിഞ്ഞ ബാഗുമായി സ്‌ട്രെച്ചറിന്റെ ഒരറ്റംചേര്‍ന്ന് വാര്‍ഡിനെ ലക്ഷ്യമാക്കി ഉന്തിക്കൊണ്ട് അവര്‍ നടന്നുനീങ്ങുന്നതു കണ്ടു. ഒപി കഴിഞ്ഞ് വാര്‍ഡില്‍ എത്തിയപ്പോള്‍, ആ അമ്മ റൈല്‍സ് ട്യൂബിലൂടെ ആഹാരം കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.