- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
- ഇറാനിൽ നിന്ന് ഒഴിപ്പിച്ച ടെഹ്റാൻ കർദിനാൾ വത്തിക്കാനിൽ സുരക്ഷിതൻ
- മെക്സിക്കോയിൽ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
Author: admin
കൊച്ചി: മട്ടാഞ്ചേരി ബസാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ബസാർ റോഡ് തടഞ്ഞു പ്രതിഷേധ സമരം നടത്തി. വർഷങ്ങളായി തകർന്നു തരിപ്പണമായികിടക്കുന്ന ഈ റോഡ് നാളിതു വരെ നന്നാക്കാൻ സാധിക്കാത്തതു കോർപറേഷന്റെ അനാസ്ഥമൂലമാണെന്നു സമരക്കാർ ആരോപിച്ചു. ബസാർ റോഡ് ഒഴികെ ചുറ്റുമുള്ള എല്ലാ റോഡുകളും ടാർ ചെയ്‌തു വെള്ള ലൈൻ ഇട്ടു മനോഹരമാക്കുകയും ഇരു വശങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്‌തു വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന അധികാരികൾ ബസാർ റോഡിന്റെ ശോചനീയാവസ്ഥ കണ്ടില്ലയെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണ്. കൂടാതെ റോഡിന്റെ ഇരുവശവുമുള്ള കാനകളുടെ നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു. പകുതിയോളം പൂർത്തിയാക്കിയ ഈ കാനകളുടെ പണി ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ജീവമാതാ പള്ളിയിലേക്കും, തീർത്ഥാടന കേന്ദ്രമായ കൂനൻ കുരിശു ദേവാലയത്തിലേക്കും പ്രവേശിക്കുന്ന ഈ റോഡ് തകർന്നു കിടക്കുന്നതു മൂലം വിശ്വാസികൾക്കും, തീർത്ഥാടകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബസാർ വ്യാപാര കേന്ദ്രമായതിനാൽ വ്യാപാരികൾക്കും ചരക്കു വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട്…
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLCWA) കണ്ണൂർ രൂപത അന്താരാഷ്ട്ര വനിതാ ദിനാഘോഷം കണ്ണൂർ ബിഷപ്പ്സ് ഹൗസിൽ കണ്ണൂർ ഡപ്യൂട്ടി മേയർ അഡ്വ: പി .ഇന്ദിര ഉത്ഘാടനം ചെയ്തുKLCWA സംസ്ഥാന പ്രസിഡണ്ട് ഷർളി സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത സഹായ മെത്രാൻ റൈറ്റ് റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണവും ഡോ.ബിൻസി മരിയ വിൻസൻ്റിന് ആദരവും നൽകി. KLCWA ഡയറക്ടർ റവ.ഫാ. മാർട്ടിൻ രായപ്പൻ ഡോ. ബിൻസി മരിയ, ജനറൽ സെക്രട്ടറി ഷീജ വിൻസെൻ്റ്. മെഴ്‌സി സെബാസ്റ്റ്യൻ, ജോയ്സ് മെനാസിസ്സ്, ഷൈനി ജെയിംസ്, ജീവമേരി ലിന ഫർണ്ണാണ്ടസ്സ് തുടങ്ങിയവർ സംസാരിച്ചു
കണ്ണൂർ: ജനങ്ങളുടെ സ്വരക്ഷിതത്വം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂർ ജില്ലയിലെ ആറളം ഫാമിലെ വള്ളിയുടേയും ലീലയുടേയും വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പ്രയാസങ്ങളും അസ്വസ്ഥതകളും ചോദിച്ചറിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്. ഇപ്പോഴും ഇവര്‍ക്ക് ഉല്‍ക്കണ്ഠ ഇല്ലാതെ ഉറങ്ങാന്‍ ആകുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഏതു ഭവനത്തിലും കാട്ടുമൃഗങ്ങള്‍ ആക്രമിക്കാം. എല്ലാവരും ഭീതിയോടെയാണ് കഴിയുന്നത്. ഈയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതുള്‍പ്പെടെയുള്ള സംരക്ഷണ സംവിധാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇവര്‍ക്ക് ലഭിക്കേണ്ട തൊഴിലുറപ്പുപദ്ധതിയുടെ കുടിശ്ശിക ഇവര്‍ക്ക് എത്രയും വേഗം ലഭ്യമാക്കണമെന്നും ബിഷപ് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. ഇനിയെങ്കിലും ഒരു കുടുംബത്തിലും ഏതെങ്കിലുമൊരംഗം ഇത്തരത്തില്‍ നഷ്ടപ്പെടുന്ന സാഹചര്യമോ അതുമൂലം തീരാദുഖമനുഭവിക്കേണ്ടി വരുന്ന അവസ്ഥയോ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും ബിഷപ് വടക്കുംതല ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രതിനിധികള്‍, വെള്ളരിവയല്‍ വികാരി ആന്റണി അറക്കല്‍, ബിഷപ്പ്സ് സെക്രട്ടറി ഡോ. ആന്റണി കുരിശിങ്കല്‍, കാരപറമ്പ്…
“കെ.സി.വൈ.എമ്മിനുവേണ്ടി ത്യാഗം ചെയ്തവർ ഗുണഫലം അനുഭവിക്കും” -ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി:കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച്, കഴിഞ്ഞ അമ്പത് വർഷത്തിനിടെ നമ്മിൽ നിന്ന് വിടവാങ്ങിയ കെ.സി.വൈ.എം-നെ സ്നേഹിച്ച് പരിപോഷിപ്പിച്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, വൈദികരുടെയും, സന്യാസിനിമാരുടെയും, നേതാക്കന്മാരുടെയും ആത്മശാന്തിക്കായി, സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽ അനുസ്മരണ ദിവ്യബലി അർപ്പിച്ചു. “കെ.സി.വൈ.എമ്മിനുവേണ്ടി ത്യാഗം ചെയ്തവർ അവരുടെ ജീവിതത്തിൽ അതിന്റെ ഫലം അനുഭവിക്കും” വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി മദ്ധ്യേ പറഞ്ഞു .കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ ദിവ്യബലി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കുകയും ബിഷപ്പ് ആന്റണി വാലുങ്കൽ സഹകാർമികനാകുകയും ചെയ്തു. വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കറുകപ്പള്ളി വചനപ്രഘോഷണം നിർവഹിച്ചു. ദിവ്യബലിയിൽ മോൺ. മാത്യു കല്ലിങ്കൽ, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, പ്രൊക്യൂറേറ്റർ ഫാ. ഡോ. മാത്യു സോജൻ മാളിയേക്കൽ, കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, മറ്റു ബഹുമാനപ്പെട്ട…
പെട്ടെന്ന് ശക്തമായ ചുമയുണ്ടായി ഛര്‍ദിക്കുകയും അന്നനാളത്തില്‍ നിന്ന് ഉമിനീരും ഭക്ഷണകണങ്ങളും ആമാശയരസവും ശ്വാസനാളിയിലേക്കെത്തുകയും ചെയ്തതോടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ശ്വസനവ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
സംസ്ഥാന ആരോഗ്യമേഖലയിലെ മുന്‍നിര പ്രവര്‍ത്തകരായ ആശാ വര്‍ക്കര്‍മാര്‍ അതിജീവന പോരാട്ടത്തിലാണ്. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാകവചം കാത്തുരക്ഷിക്കുന്ന സ്ത്രീകളുടെ ശ്രേഷ്ഠ ശ്രേണിയില്‍ – കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കുന്നവര്‍, അംഗനവാടി ടീച്ചര്‍മാര്‍, കിടപ്പുരോഗികള്‍ക്ക് സാന്ത്വനശുശ്രൂഷ ചെയ്യുന്നവര്‍, ബഡ്‌സ് സ്‌കൂളില്‍ ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നവര്‍ തുടങ്ങിയവരോടൊപ്പം – സമൂഹത്തിനായി നിസ്തുല സന്നദ്ധസേവനം ചെയ്യുന്ന ഈ സഹോദരിമാരുടെ അനന്യമഹിമയും അവരുടെ കഷ്ടപ്പാടുകളും തിരിച്ചറിയുന്നവരെല്ലാം തന്നെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ 17 ദിവസങ്ങളായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന രാപ്പകല്‍ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരുകളുടെയും ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും അഭിപ്രായം മാനിക്കാതെ കടലില്‍ വന്‍കൊള്ളയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ മറവില്‍
പ്രഖ്യാപിച്ച നീല സമ്പദ്ഘടനയുടെ മുഖ്യലക്ഷ്യം ദക്ഷിണേന്ത്യന്‍ തീരത്തെ കടല്‍മണല്‍, കരിമണല്‍, അമൂല്യ ധാതുസമ്പത്ത് എന്നിവ വിദേശകുത്തകകള്‍ക്ക് കൈമാറലാണ്.
ചിരകാലപരിചിതരും സദാ നമ്മുടെ കൂടെ നടക്കുന്നവരും ആയ ചിലരുടെ വലിപ്പം നമ്മള്‍ വേണ്ടത്ര അറിയണമെന്നില്ല ഇതില്‍ അധ്യാപകരാണ് ഭാഗ്യവാന്മാര്‍; കാരണം അവരെക്കുറിച്ച് പറയാനും അവരുടെ മഹത്വം വര്‍ണിക്കാനും എന്നും ശിഷ്യര്‍ ഉണ്ടാകും. അങ്ങനെയുള്ള അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിച്ച ആള്‍ കൂടി ആണെങ്കില്‍ ആ വര്‍ണ്ണനയുടെ ആഴവും പരപ്പും എത്ര വലുതായിരിക്കും? ഇതൊക്കെ പറയാന്‍ കാരണം പ്രൊഫസര്‍ ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസാണ്.
നാല്‍പ്പതു വര്‍ഷങ്ങളായി നമ്മുടെ ദേവാലയങ്ങളില്‍ റീത്തുവ്യത്യാസമില്ലാതെ കാഴ്ചസമര്‍പ്പണത്തിനു ആലപിക്കപ്പെടുന്ന ഗാനം. 1986 ല്‍ വിശുദ്ധ ജോണ്‍പോള്‍ പാപ്പാ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ രണ്ടു കാഴ്ചവയ്പ്പ് ഗാനങ്ങളാണ് ആലപിച്ചത്.
2024-ല്‍ പുറത്തിറങ്ങിയ’ദ ഗേള്‍ വിത്ത് ദ നീഡില്‍’ മാഗ്‌നസ് വോണ്‍ ഹോണ്‍ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്. 1919ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ഡെന്മാര്‍ക്കില്‍ അരങ്ങേറിയ യഥാര്‍ത്ഥ സംഭവത്തെ പിന്‍പറ്റിയുള്ള രചനയില്‍ നിന്നാണ് ചിത്രം. കോപ്പന്‍ഹേഗന്‍ നഗരത്തെ പശ്ചാത്തലമാക്കി, ദരിദ്ര മാതാക്കളുടെ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന രഹസ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കരോലിന്‍ എന്ന യുവതിയുടെ കഥയാണ് പറയുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
