- രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
- ഇന്ത്യ ലോകകപ്പ് നേടിയ മത്സരം നിയന്ത്രിച്ച ഡിക്കി ബേര്‍ഡ് അന്തരിച്ചു
- ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അസ്സീറിയൻ സഭ
- നൈജീരിയയിൽ വൈദീകൻ കൊല്ലപ്പെട്ടു
- അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ
- പൃഥ്വിരാജിൻറെയും ദുൽഖർ റഹ്മാന്റേയും വീടുകളിലുൾപ്പടെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്
- ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ഇന്ന്; രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങും
- ബിഷപ്പ് എഡ്വിൻ കൊളാക്കോ അന്തരിച്ചു
Author: admin
തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ഔദ്യോഗിക ദുഃഖാചരണം. ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ഇടപെടുന്നതിനായി ജില്ലാ കലക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനു കൂടിയാണ് സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ മാറിനില്‍ക്കണം.
കൊച്ചി: വയനാട് മേപ്പാടി മേഖലയിൽ ഉണ്ടായ ശക്തമായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കെആർ എൽസിസി അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് കെആർ എൽസിസി ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രാദേശിക ഭരണ സംവിധാനങ്ങളോടും കോഴിക്കോട് രൂപതയോടും ചേർന്നുനിന്നുകൊണ്ട് സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുവാനും കേരളത്തിലെ ലത്തീൻ രൂപതകൾക്കു നല്കിയ സർക്കുലറിൽ കെആർഎൽസിസി നിർദ്ദേശിച്ചു. ദുരന്തബാധിതർക്കാവശ്യമായ ഭൗതിക സഹായങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ (08884894750), സാമൂഹ്യ സേവന വിഭാഗമായ ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വടക്കേതുണ്ടിൽ (9995272729), മേപ്പാടി വികാരി ഫാ. സണ്ണി അബ്രഹാം (9645677849) എന്നിവരുമായി ബന്ധപ്പെട്ടു വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്നുംകെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ നിർദ്ദേശിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ല ………. മുണ്ടക്കൈയിലെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിച്ചു മുണ്ടക്കൈയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും പുഴ കടത്തുന്ന പ്രവർത്തനം അവസാനിപ്പിച്ചു.മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ കയറ്റി ആശുപത്രിയില്‍ നേരിട്ട് എത്തിച്ചു ചൂരല്‍മലയില്‍ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റര്‍ എത്തി. ഇവിടെ നിന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ കയറ്റി ആശുപത്രിയില്‍ നേരിട്ട് എത്തിച്ചു. പരിക്കേറ്റ അഞ്ചോളം പേരെയാണ് ഹെലികോപ്റ്ററില്‍ കയറ്റിയത്. കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച പാലത്തിലൂടെ പുറത്തേയ്ക്ക് എത്തിക്കുകയും ചെയ്തു. മരണസംഖ്യ 100 കടന്നു രക്ഷാദൗത്യം മുണ്ടക്കൈയുടെ ഉള്‍പ്രദേശത്തേയ്ക്ക്.മുണ്ടക്കൈയില്‍ കുടുങ്ങിയവരായി കണ്ടെത്തിയ പരമാവധി ആളുകളെയും റോപ്, സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം എന്നിവ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. 93 മൃതദേഹങ്ങൾ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു ………. മരിച്ചത് 89 പേർ. മരണസംഖ്യ ഉയരുന്നു ……… ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ ആവശ്യമുണ്ട് മേപ്പാടിയിലെ വിവിധ…
തൃശൂര്‍: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡില്‍ അറുമുഖന്റെ ഭാര്യ രാജേശ്വരി(45), മകള്‍ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മണ്ണ് നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വയനാട്: ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി . എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിനാണ് നിർദേശം നൽകിയത്. ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. അതേസമയം, വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 മരണം സ്ഥിരീകരിച്ചു. എന്നാല്‍, ഇതിലും അധികം മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. മുണ്ടക്കൈ. ചൂരല്‍മല, അട്ടമല എന്നിവടങ്ങളിലാണ് വന്‍ദുരന്തമുണ്ടായത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും വിവരമുണ്ട്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 19 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ചൂരൽമലയിൽ നിന്നും 11 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 33 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൂനിപ്പാലയില്‍ നിന്നും മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ മൂന്ന് മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ ഒലിച്ചുപോയി.…
കൊച്ചി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം കൊച്ചി രൂപതയുടെ സഹകരണത്തോടെ നസ്രത്ത് സെന്റ്. ജോസഫ്സ് കോൺവെന്റിലെ അമ്മമാർക്കൊപ്പം വയോജനദിനം ആഘോഷിച്ചു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ വൃദ്ധരായ മാതാപിതാക്കളെ ഏറെ കരുതലോടെ പരിപാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് തൻ്റെ ഒരു ജീവിതാനുഭവം പങ്കുവെച്ചു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, മുൻ ഐ.സി.വൈ.എം പ്രസിഡന്റ് അഡ്വ. ആൻ്റണി ജൂഡി, കൊച്ചി രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ, ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അനുദാസ് സി.എൽ, മീഷ്മ ജോസ്, സി. മാർഗരറ്റ്, സി. റാണി എന്നിവർ നേതൃത്വം നൽകി. സദനത്തിലെ അമ്മമാരോടൊപ്പം ഏതാനും മണിക്കൂറുകൾ ചിലവഴിച്ചതോടൊപം യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഒപ്പം പ്രവർത്തകർ ശേഖരിച്ച അവശ്യസാധനങ്ങൾ വയോജനദിന സമ്മാനമായി യുവജനങ്ങൾ അമ്മമാർക്ക് കൈമാറുകയും…
കൊച്ചി : വരാപ്പുഴ അതിരൂപത CLC എക്സിക്യൂട്ടീവ് അംഗങ്ങൾ ആർച്ച് ബിഷപ്പ്ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിനെ സന്ദർശിക്കുകയും സി.എൽ.സിയുടെ ഉന്നമനത്തിനായി ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. സി. എൽ. സി യുടെ രൂപതാ തല പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് അഭിവന്ദ്യ പിതാവ് സംസാരിച്ചു. വരാപ്പുഴ അതിരൂപത സി.എൽ.സി. ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട്,വരാപ്പുഴ അതിരൂപത സി.എൽ.സി. പ്രസിഡന്റ് തോബിയാസ് കോർനേലി, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ,ട്രെഷറർ അലൻ ടൈറ്റസ്, വൈസ് പ്രസിഡന്റ് ആൻസ് നിഖിൻ സെന്നീസ്, ജോയിൻ സെക്രട്ടറി അലീന എലിസബത്ത്,എക്സിക്യൂട്ടീവ് അംഗങ്ങളായ ആഡ്വിൻ സെബാസ്റ്റ്യൻ, ആൻ മേരി, നേഹ എന്നിവർ സന്നിഹിതരായിരുന്നു.
ആര്യനാട് : ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നടപ്പിലാക്കിയാൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്ങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കുമെന്നും അതിലെ ശുപാർശകൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളിൽ സമ്മർദ്ധം ചെലുത്താൻ ശ്രമിക്കുമെന്നും അരുവിക്കര MLA ജി സ്റ്റീഫൻ . ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച KLCA ആര്യനാട് സോണൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം എൽ എ ഫെറോനാ വികാരി വെരി റവ ഫാ ഷൈജു ദാസ് ഉദ്ഘാടനം ചെയ്തു .നമുക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ശക്തമായ അവബോധം സ്വായത്വമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.സോണൽ പ്രസിഡന്റ് ഗ്ലാഡ്സ്റ്റൺ ഡി അധ്യക്ഷത വഹിച്ചു.രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി ആമുഖപ്രസംഗം നടത്തിരൂപത പ്രസിഡന്റ് ആൽഫ്രഡ് വിൽസൺ ഡി മുഖ്യ സന്ദേശം നൽകി. രൂപത വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജെ വിഷയാവതരണം നടത്തി. രൂപത ട്രെഷറർ രാജേന്ദ്രൻ ജെ, സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽജോസ് ഡി…
കൊച്ചി: കെ.സി.വൈ.എം കെ.സി.വൈ.എം കൊച്ചി രൂപതയുടെ സിൻഡിക്കേറ്റ് അംഗങ്ങളുടെ യോഗം തോപ്പുംപടി കാത്തലിക്ക് സെന്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ പതാക ഉയർത്തുകയും യോഗത്തിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. കെ.സി.വൈ.എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ യോഗം ഉത്ഘാടനം ചെയ്തു..രൂപതയിൽ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും ഒരേ മനസ്സോടെ തരണം ചെയ്ത് വരുന്ന സുവർണ്ണ ജൂബിലി ഏറ്റവും മനോഹരമാക്കാൻ ഓരോ പ്രവർത്തകരും പ്രവർത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു . ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ് രൂപത വാർഷിക റിപ്പോർട്ടും ട്രഷറർ ഫ്രാൻസിസ് ഷിബിൻ കണക്കും അവതരിപ്പിച്ചു. ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി,ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന,വൈസ് പ്രസിഡന്റ് ഡാനിയ ആന്റണി, സെക്രട്ടറി വരുൺ റെജു,അലീഷ ട്രീസ,സനൂപ് ദാസ്, ലോറൻസ് ജിത്തു എന്നിവർ സംസാരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.