- രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നു; ഡോ. ശശി തരൂർ
- എം എം ലോറൻസ് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളി -KRLCC
- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
Author: admin
എറണാകുളം: കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിഭ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍. 2022 ഫെബ്രുവരി 9നാണ് കമ്മീഷനെ നിയമിച്ചത്. 2023 മേയ് 18ന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഞ്ചു മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 20ന് കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പഠിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കിയതല്ലാതെ ഇതുവരെ മറ്റൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച വിശദാംശങ്ങള്‍ ഏതെല്ലാം വകുപ്പുകള്‍ നല്‍കിയിട്ടുണ്ട് എന്നതിലും വ്യക്തതയില്ല. 2024 മാര്‍ച്ചില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഒരു ഉന്നത സമിതിയെ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടിലെ വിവിരങ്ങള്‍ പുറത്തുവിടണമെന്ന ക്രൈസ്തവ മേലധ്യക്ഷന്മാരുടേയും സംഘടനാ നേതാക്കളുടേയും അഭ്യര്‍ഥനകള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് 12 ലത്തീന്‍ രൂപതകളിലുമായി സംഘടിപ്പിച്ചുവരുന്ന ആയിരം പ്രചരണ-ബോധവത്കരണ യോഗങ്ങള്‍ പുരോഗമിച്ചു വരികയാണ്.…
ന്യൂഡൽഹി:ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മറുപടി നൽകും. ലോക്സഭ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിന് അംഗീകാരം നൽകിയിരുന്നു. ബജറ്റിൽ പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചെന്ന ആരോപണം ധനമന്ത്രി തള്ളിക്കളഞ്ഞു. ഒരു മേഖലയേയും ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നും നുണ പ്രചാരണത്തിലൂടെ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകി കൊണ്ട് പറഞ്ഞു. വയനാട് ഉരുൾ പൊട്ടൽ കേരളത്തിൽ നിന്നുള്ള എം പി മാർ ഇന്നും പാർലമെൻ്റിൽ ഉന്നയിക്കും. ആഗസ്റ്റ് 12 ന് അവസാനിക്കുന്ന ഈ സമ്മേളന കാലയളവിൽ ആറ് സുപ്രധാന ബില്ലുകൾ അവതരിപ്പിച്ച് പാസാക്കാനാണ് സർക്കാർ ശ്രമം. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ജനറൽ ബോഡി ഇന്ന് ചേരും.
തെഹ്റാന്: ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയുടെ തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . തെഹ്റാനില്‍ വെച്ചാണ് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന് സൈന്യവും ഹമാസും അറിയിച്ചു. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ. ഖത്തര്‍ കേന്ദ്രീകരിച്ച് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹനിയ്യ അവിടെ നിന്നാണ് ഇറാനിലെത്തിയത്. ഇന്നലെ നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് അംഗരക്ഷകന് കൊല്ലപ്പെട്ടത്.ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
6.10 am 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 222 ആയതായി റിപ്പോര്‍ട്ട് ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 222 ആയി ഉയര്‍ന്നതായി അനൗദ്യോഗിക കണക്ക്. 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. 1.43 pm ഇനിയും കണ്ടെത്തേണ്ടത് 225 പേരെ 191 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 1.40 pm വയനാട് ദുരന്തം ലോക്സഭ ചര്‍ച്ച ചെയ്യും വയനാട് ദുരന്തം ലോക്സഭ വൈകീട്ട് ചര്‍ച്ച ചെയ്യും. കെ സി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കൽ വൈകീട്ട് മൂന്നിന്. 11.56 am ഏഴിമലയില്‍ നിന്ന് നാവികസംഘം ചൂരല്‍മലയില്‍, മരണം 167 ആയി 11.39 am വയനാട്ടിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 10.27 am…
വിലാപത്തിന്റെയും കൊടുംവ്യഥകളുടെയും പെരുമഴക്കാലം കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കരള്‍പിളര്‍ക്കുന്ന നിലവിളികള്‍ക്കും ആര്‍ത്തവിഹ്വലതകള്‍ക്കുമിടയില്‍ ദൈവകൃപ യാചിക്കാനും നിരാലംബരായ സഹോദരങ്ങളെ നെഞ്ചോടുചേര്‍ക്കാനും അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചണിചേരാനുമുള്ള ദുരന്തപ്രതിരോധ കാലമാണിത്.
തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട് ജില്ലകള്‍ക്ക് പുറമേ ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി. ഇടുക്കിയില്‍ ഇന്ന് അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ആലപ്പുഴയില്‍ തീവ്രമഴ മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. കാസര്‍കോടും കണ്ണൂരും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
കൊച്ചി: വയനാട്ടിലെ മേപ്പാടിയിൽ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥനയോടെ വരാപ്പുഴ അതിരൂപ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം നേർന്ന ആർച്ച്ബിഷപ്പ്, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഏവരെയും ആഹ്വാനം ചെയ്തു. ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് രൂപതയുടെ മുൻമെത്രാൻ കൂടിയായിരുന്നു അദ്ദേഹം. ദുരന്തത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളും കോഴിക്കോട് രൂപതയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തങ്ങളാൽ ആവുംവിധമുള്ള പിന്തുണ നൽകാൻ കേരള സമൂഹത്തോട് ആർച്ച്ബിഷപ്പ് അഭ്യർത്ഥിച്ചു. പരിക്കേറ്റവരുടെ ചികിത്സയും ദുരിതാശ്വാസ ക്യാമ്പിൽ ആയിരിക്കുന്നവരുടെ അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളും ഫലവത്തായി മുന്നോട്ടുകൊണ്ടുപോകാൻ പ്രാദേശിക ഭരണ സംവിധാനങ്ങളുമായി എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം.ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ദുരന്തബാധിതർക്ക് പൂർണ്ണമായും ആശ്വാസമേകാൻ കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഇതിലൂടെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യർഥിച്ചു. അക്കൗണ്ട് വിവരങ്ങള്‍ AC Details A/c Number: 39251566695 A/c Name : Chief Minister’s Distress Relief Fund Account No. 02 Branch : City Branch, Thiruvananthapuram IFSC : SBIN0070028 | SWIFT CODE: SBININBBT08 Account Type: Savings | PAN : AAAGD0584M
തൃശൂര്‍: കനത്ത മഴയിൽ മുങ്ങി തൃശൂർ ജില്ല. വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്. അതിരപ്പള്ളി അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വടക്കാഞ്ചേരിയിലാണ് ജില്ലയിൽ ഏറ്റവും കൂടുതലായി വെള്ളക്കെട്ട് ബാധിച്ചിട്ടുള്ളത്. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെ രണ്ട് ട്രാക്കുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയിൽ ഉത്രാളിക്കാവ് ക്ഷേത്രത്തിന് ചുറ്റുമുള്ള പാടം മുങ്ങി. വടക്കാഞ്ചേരി ടൗണിനോട് ചേർന്നുള്ള ചാലിപ്പാടം, ഡിവൈൻ ആശുപത്രി, സ്കൂൾ ഗ്രൗണ്ട്, മാരാത്ത് കുന്ന്, പുല്ലാനിക്കാട്, കുമരനെല്ലൂർ മംഗലം, കല്ലംകുണ്ട് എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. വീടുകളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതിരപ്പിള്ളി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചേലക്കരയിൽ വെള്ളക്കെട്ടിൽ റോഡുകൾ വെള്ളത്തിനടിയിലായി. വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായിട്ടുണ്ട്. മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ചെക്പോസ്റ്റിന് സമീപം താമസിക്കുന്ന രാജേശ്വരിയും മകൾ ജ്ഞാനപ്രിയയുമാണ് മരിച്ചത്. ഇന്നലെ രാത്രി നടന്ന അപകടം പുലർച്ചെയാണ് പുറത്തറിഞ്ഞത്. ജില്ലയിൽ പ്രധാന ഡാമുകളായ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്,…
തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ഔദ്യോഗിക ദുഃഖാചരണം. ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ഇടപെടുന്നതിനായി ജില്ലാ കലക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്കുന്നതിനു കൂടിയാണ് സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ മാറിനില്‍ക്കണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.