- നോബൽ ജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക്, ലിയോ പാപ്പ കൂടിക്കാഴ്ച അനുവദിച്ചു
- ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികൾക്ക് സാധ്യത: ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ.
- അന്യായമായി വേട്ടയാടപ്പെട്ട കർദ്ദിനാൾ ജോർജ് പെൽ വിടവാങ്ങിയിട്ട് 3 വർഷം
- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്വി-സി62 പരാജയം
Author: admin
വിജയപുരം രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി സി. മേരി അൻസ ഡി. ഐ. എച്ച്, ജോയിന്റ് സെക്രട്ടറി ആയി കെ. കെ. റെജി എന്നിവർ നിയമിതരായി. സി. മേരി അൻസ ഡി. ഐ. എച്ച് കെ. കെ. റെജി
വിജയപുരം :വിജയപുരം രൂപത സംഘടിപ്പിച്ച സഭാ ചരിത്ര ക്വിസ്സ് മത്സരത്തിൽ 3000 ത്തോളം പേര് പങ്കടുത്തു . ഇടനാട്, മലനാട് ,തീരപ്രദേശങ്ങളിലായി അഞ്ചു ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന രൂപതയിലെ 109 യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളാണ് പങ്കെടുത്തത് .രൂപതയിലെ വികാരിമാർ മത്സരത്തിന് നേതൃത്വം നൽകിയതായി വിശ്വാസരൂപീകരണ കമ്മീഷൻ ഡയറക്റ്റർ ഫാ .വർഗ്ഗീസ് കോട്ടയ്ക്കാട്ട് അറിയിച്ചു .
കൊല്ലം : ലഹരിവിപത്തിനെതിരെ സമൂഹത്തിന് മുന്നറിയിപ്പ് നൽകി ജനങ്ങളെ ജാഗരൂകരാക്കുന്നതിനു വേണ്ടി കെസിബിസി മദ്യവിരുദ്ധ സമിതി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സമാരംഭിച്ച ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ മാസാചരണം സമാപിച്ചു. സമാപനത്തിൻ്റെ ഭാഗമായി തങ്കശ്ശേരി മൗണ്ട് കാർമൽ ചാപ്പലിൽ നടന്ന ദിവ്യബലിക്ക് കൊല്ലം രൂപത വികാർ ജനറൽ മൊൺ. ബൈജു ജൂലിയാൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്നു നടന്ന ലഹരിവിരുദ്ധ യോഗത്തിൽ സമിതി പ്രസിഡൻറ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. മൊൺ. ബൈജു ജൂലിയാൻ ലഹരിവിരുദ്ധ സന്ദേശം നൽകി. നാടിൻറെ സമസ്ത മേഖലകളിലെയും തകർത്തു കൊണ്ട് മുന്നേറുന്ന ലഹരി വിപത്തിനെതിരെ വിശ്വാസ സമൂഹം പ്രേഷിത സജ്ജരായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മദ്യവ്യാപാരത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ ജനങ്ങളുടെ ആരോഗ്യത്തെ പണയപ്പെടുത്തുന്ന തെറ്റായ നയങ്ങളും തീരുമാനങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ ജെ ഡിക്രൂസ്, മദർ സുപ്പീരിയർ സിസ്റ്റർ എൽസി പോൾ, പ്രിൻസിപ്പൽ സിസ്റ്റർ ജി.സൂസി, സിസ്റ്റർ മാർഗ്രറ്റ്,…
തിരുവനന്തപുരം: കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബോണക്കാട് ഉൾവനത്തിൽ കണ്ടെത്തി. കടുവ സെൻസസിന് പോയ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെയാണ് ഉദ്യോഗസ്ഥർ നടന്നുവരുന്നത് കണ്ടത് . ഇവരുമായി സംഘം അടുത്ത ഷെൽട്ടർ ക്യാമ്പിലേക്ക് പോയി. വഴിതെറ്റിയതാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങാൻ കാരണം .പോയവഴി രേഖപ്പെടുത്തിയ ഫോൺ ഓഫ് ആയതോടെ ഉദ്യോഗസ്ഥർക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവർത്തിച്ചില്ല. https://jeevanadam.com/2025/12/02/the-forest-department-personnel-who-went-to-count-the-number-of-tigers-are-missing/
ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിൽ സെന്റ് വിൻസെന്റ് ഡി പോൾ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിൽ നിന്നുള്ള 34 വയസ്സുള്ള സിസ്റ്റർ മരിജ ടാറ്റ്‌ജാന സെർനോയാണ് അല്ലാഹു അക്ബർ വിളിച്ച് കത്തിയാക്രമണം നടത്തിയത്. നവംബർ 28ന് മലേഷ്നിക്കയിൽവെച്ചാണ് ആക്രമണം നടന്നതെന്ന് സന്യാസ സമൂഹം പിന്നീട് അറിയിച്ചു.
ലെബനൻ :ആയുധങ്ങളുടെ ശബ്ദം ചുറ്റും ഇടിമുഴക്കുകയും, ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങൾ തന്നെ ഒരു വെല്ലുവിളിയായി മാറുകയും ചെയ്യുമ്പോഴും, പ്രത്യാശ പ്രകടിപ്പിക്കാനും, അത് ജീവിക്കുവാനും പ്രാർത്ഥന നമ്മെ ശക്തിപ്പെടുത്തുന്നുവെന്നു പാപ്പാ. നിഷ്കളങ്കമായി, ക്ഷമയുടെയും കരുണയുടെയും പുനരുജ്ജീവന ശക്തി വിജയിപ്പിക്കുന്നതിന് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ജീവിതത്തിനു ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഹാരിസയിലെ ലെബനൻ മാതാവിന്റെ ദേവാലയത്തിൽ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അജപാലകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇങ്ങനെ സന്ദേശം നൽകിയത്. തന്റെ യാത്രയുടെ ലോഗോയിൽ എടുത്തുകാണിക്കുന്ന നങ്കൂരത്തിന്റെ അടയാളം, വിശ്വാസത്തിന്റെ അടയാളം ആണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ അനുസ്മരിച്ചു. നമ്മുടെ ജീവിതത്തിന് സ്വർഗ്ഗത്തിൽ ഒരു നങ്കൂരമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കണമെന്നും, ഇതാണ് സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗമെന്നും പാപ്പാ പറഞ്ഞു. ദേവദാരു മരങ്ങളുടേതുപോലെ ശക്തവും ആഴമേറിയതുമായ ഈ വേരുകളിൽ നിന്ന് ഏവരെയും സ്നേഹിക്കുവാൻ അപ്രകാരം നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ലെബനീകളും ഒരുമിച്ചുവസിക്കുന്നതിന്റെ മനോഹാരിത എടുത്തു പറഞ്ഞ പാപ്പാ, പരസ്പരം പങ്കുവയ്ക്കുന്നത് നമ്മെയെല്ലാം…
ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” ലിയോ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടകനായി വരാൻ തന്നെ അനുവദിച്ചതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കി കുറക്കാൻ നീക്കം. ഇതിനായി സർവീസ് സംഘടനകളുയുമായി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ചർച്ച നടത്തും. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും നേരത്തെ ശിപാർശ ചെയ്തിരുന്നു. പ്രവൃത്തിദിനം അഞ്ചാക്കി ഓഫീസ് സമയം വർധിപ്പിക്കാനാണ് നീക്കം. ഒരു മണിക്കൂർ ജോലി സമയം വർധിപ്പിക്കുവാനാണ് നിർദ്ദേശം .ഇത് സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ അവധി കുറയ്ക്കണമെന്ന നിർദേശത്തെ സംഘടനകൾ എതിർക്കുന്നുണ്ട് . നേരത്തെയും സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചപ്പോൾ സർവീസ് സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാൻ ബോണക്കാട് ഉൾവനത്തിൽ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പടെ മൂന്ന് വനംവകുപ്പ് ജീവനക്കാരെ പേരെ കുറിച്ച് ആശങ്ക . ഇതുവരെ ഇവരെ കണ്ടെത്താനായില്ല . പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം തുടങ്ങി .ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
