Author: admin

ലെയോ പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാനിയോഗം; യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി പാപ്പാ.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. ഇന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. നിലവിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം ന്യൂനമർദവും രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത്‌ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More

സമ്പാളൂർ: കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിൽ ഇന്നലെ വൈകിട്ട് 5 മണിക്ക്, ഊട്ടു‌തിരുനാൾ പ്രസുദേന്തിമാരുടെ വാഴ്ചയ്ക്കു ശേഷം, സമ്പാളൂർ ഇടവക വികാരി, ഡോ. ജോൺസൻ പങ്കേത്ത് തിരുനാളിന് കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിയിൽ ഡോ. ഡൊമിനിക് പിൻഹീറോ ( വികാരി, സെൻ്റ് മൈക്കിൾ കത്ത്രീഡൽ കോട്ടപ്പുറം) മുഖ്യകാർമ്മികത്വം വഹിച്ചു. വചന പ്രഘോഷണം നടത്തിയത് ഫാ. ജൈജു ഇലഞ്ഞിക്കൽ (വികാരി, ഹോളി ഫാമിലി ചർച്ച്, ചാലക്കുടി) ആണ്‌. സമ്പാളൂർ സഹവികാരി റവ. ഫാ. ആൽഫിൻ ജൂഡ്സൻ സഹകാർമ്മികത്വം വഹിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ചരിത്രസമ്പന്നമായ ഈ സമ്പാളൂർ ദൈവാലയത്തിൻ്റെ , തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്, മള്ളമായ്പറമ്പിൽ മേരി ലിസ്ന സിമേതി, ചെട്ടിവളപ്പിൽ ഷാനിയ ഡിസിൽവ, കരിശ്ശേരി ജിബിൻ റോച്ച, ബെന്നി വട്ടോലി, ചെട്ടിവളപ്പിൽ ജോയ് ഡിസിൽവ, ചെട്ടിവളപ്പിൽ എഡ്വിൻ ജോയ് ഡിസിൽവ, പുതിയപറമ്പിൽ ഫെബിൻ പിഗരെസ്, മാവേലി പറമ്പിൽ എബിൻ റിബല്ലോ, കരിശ്ശേരി ജെൻസൻ റോച്ച, ചെട്ടിവളപ്പിൽ ഗ്ലൈസ…

Read More

മുനമ്പം: 2022 ജനുവരി 13 മുതൽ മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങൾ പൂർണമായി നിഷേധിക്കപ്പെട്ടിരുന്നു. ഈ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി 2024 ഒക്ടോബർ 13 മുതൽ വേളാങ്കണ്ണി മാതാവിന്റെ പള്ളി അങ്കണത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു.കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഒക്ടോബർ 26-ന് പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജ് ഓഫീസർമാർ വീണ്ടും കരമടക്കാൻ അനുമതി നൽകി. അന്നേദിവസം തന്നെ ധാരാളം മുനമ്പം തീരകുടുംബങ്ങൾ വില്ലേജ് ഓഫീസിൽ എത്തി കരം അടച്ചു. നിരാഹാര സമരത്തിന്റെ 414-ാം ദിവസമായ 2025 നവംബർ 30-ന് ഞായറാഴ്ച ബഹു. റവന്യൂ മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ തുടങ്ങിയവർ സമരപന്തലിലെത്തി നാരങ്ങാവെള്ളം നൽകി സമരം അവസാനിപ്പിച്ചു. “പോക്കുവരവ് നടത്തുന്നതിന് ഇനി നിയമപരമായ തടസ്സമില്ല” എന്ന് റവന്യൂ മന്ത്രി അവിടെവച്ച് പ്രഖ്യാപിച്ചു.കോടതി കേസുകൾ വർഷങ്ങളോളം നീളുമെന്നതിനാൽ…

Read More

മുനമ്പം: മുനമ്പം ജനത ഭൂസംരക്ഷണ സമിതി എന്ന പേരിൽ അവകാശ പോരാട്ടം തുടങ്ങുന്നതിനു മുമ്പ് തന്നെ കോട്ടപ്പുറം രൂപതയിലെ സമുദായ നേതാക്കളുമൊത്ത് ആദ്യഘട്ടം മുതൽ തന്നെ കെഎൽസിഎ ലത്തീൻ സഭയുടെ രൂപീകരണ സമിതിയായ കെആർഎൽസിസിയുടെ ഒപ്പം അഭിവന്ദ്യ പിതാക്കന്മാരുടെ പിന്തുണയോടുകൂടി അവരുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെട്ട് വിളിച്ചുചേർത്ത യോഗങ്ങളിൽ ഒപ്പം ഉണ്ടായിരുന്നു. രാജ്യത്ത് ഭൂമിയുടെ അവകാശം കേവലം ഉടമസ്ഥൻ എന്ന ആധാരം കൊണ്ടു മാത്രമാകില്ല, വസ്തുവിന്റെ കൈവശാവകാശവും കൂടിയുണ്ടാകണം. ഉടമസ്ഥതയും കൈവശവും ചേർന്നു വരുന്നതാണ് സമ്പൂർണ്ണ അവകാശം. ആധാരം കൊണ്ട് ഉടമസ്ഥാവകാശവും തണ്ടപ്പേര് പിടിച്ച കരമടയ്ക്കുന്നതിലൂടെ കൈവശവും സ്ഥാപിക്കാനാകും. കോടതി ഉത്തരവുകളോ ജപ്തിയോ മറ്റ് റവന്യൂ ഉത്തരവുകളിലൂടെയുള്ളതോ ആയ ബാധ്യതകൾ ഒന്നുമില്ലെന്ന് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ബാധ്യതാ സർട്ടിഫിക്കറ്റും ROR ഉൾപ്പെടെയുള്ള റവന്യൂ രേഖകളും ലഭ്യമാക്കി കഴിഞ്ഞാൽ ഇക്കാലത്ത് ഭൂമിക്ക് മാർക്കറ്റബിൾ ടൈറ്റിൽ ആയി എന്ന് പറയാം. മുനമ്പം ഭൂമി വക്കഫ് ഭൂമിയല്ല എന്ന് കേരള ഹൈക്കോടതിയുടെ…

Read More

പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന് (എ സി എൻ) പുതിയ പ്രസിഡൻറ്. ലോകമെമ്പാടും പീഡിത ക്രൈസ്തവർക്ക് സഹായമെത്തിക്കുന്ന എ സി എന്നിന് സ്വിറ്റ്സർലണ്ടിൽ നിന്നുള്ള കർദ്ദിനാൾ കർട്ട് കോച്ചിനെ ആണ് പൊന്തിഫിക്കൽ സംഘടനയുടെ അധ്യക്ഷനായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചിരിക്കുന്നത്.

Read More

ബെയ്‌റൂട്ട് കടൽത്തീരത്ത് പാപ്പ അർപ്പിച്ച വിശുദ്ധ ബലിയിൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ ഒന്നരലക്ഷത്തിൽപരം വിശ്വാസികളാണ് പങ്കുചേർന്നത്. റോമിലേക്കുള്ള മടക്ക യാത്രയ്ക്ക് മുൻപ് പാപ്പയ്ക് യാത്രയയപ്പ് നൽകാൻ ലെബനോൻ പ്രസിഡന്റ് ജോസഫ് ഔൺ ബെയ്റൂട്ട് വിമാനത്താവളത്തിൽ എത്തിയിരിന്നു.

Read More

നാവികസേനാ ദിനാഘോഷം തിരുവനന്തപുരം ശംഖുമുഖത്ത് തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്.വൈകുന്നേരം നാലിനാണ് നാവികസേനയുടെ പ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്.

Read More

കൊച്ചി: ശബരിമല സ്വർണകൊള്ള കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം ആറാഴ്ച നീണ്ട അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. സമഗ്ര റിപ്പോർട്ടാകും എസ്‌ഐടി കോടതിയിൽ സമർപ്പിക്കുക. റിപ്പോർട്ടു പരിഗണിക്കുന്ന കോടതി എന്തു തുടർനടപടികൾ സ്വീകരിക്കും എന്നത് നിർണായകമാവും.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയാണ് കോടതിയെ അറിയിക്കുക. അന്വേഷണത്തിലെ നിലവിലെ സാഹചര്യവും തുടർ നടപടികളും എസ്‌ഐടി ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കും. അതീവ രഹസ്യമായിട്ടാകണം അന്വേഷണം എന്ന് ഹൈക്കോടതി എസ്‌ഐടിക്ക് കർശന നിർദേശം നൽകിയിരുന്നു. അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദേശിച്ച ആറാഴ്ച സമയപരിധി ഇന്നവസാനിക്കും .

Read More