- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
Author: admin
കോഴിക്കോട്: ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം . 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം . കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കെട്ടിടത്തിലെ മരുന്ന് ഗോഡൗണിനും തീപിടിത്തത്തില്‍ നാശം സംഭവിച്ചിരുന്നു. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീപിടിത്തം രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ഇന്ന് ഫയര്‍ ഫോഴ്‌സ് വിഗ്ധ പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ തീപിടിത്തം ഉണ്ടായ കെട്ടിടം ഭാഗികമായി തുറന്നു നല്‍കി. തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് കോര്‍പറേഷന്‍ തലത്തില്‍ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുന്നു. തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കും എന്നും മേയര്‍ അറിയിച്ചു.
തിരുവനന്തപുരം :സംസ്‌ഥാനത്ത് കഴിഞ്ഞ 15 വർഷത്തിനിടെ കാലവർഷം നേരത്തെ എത്തുന്ന വർഷമായിരിക്കും ഇതെന്ന് പ്രവചിക്കപ്പെടുന്നു. മെയ് 24 ഓടെ മൺസൂൺ എത്താനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്, ഇതിന് അനുകൂലമായ കാലാവസ്ഥയാണ് പ്രകടമാകുന്നത്. 24 ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്ന് വിവിധ കാലാവസ്ഥാ സൂചകങ്ങൾ പ്രവചിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെങ്കിലും, മെയ് 27 ന് ഏകദേശം നാല് ദിവസം മുമ്പോ നാല് ദിവസം വൈകിയ മഴ തുടങ്ങുമെന്ന് ഐ എം ഡി പ്രവചിക്കുന്നു. കഴിഞ്ഞ വർഷം, മെയ് 31 ന് മൺസൂൺ ഷെഡ്യൂളിനേക്കാൾ ഒരു ദിവസം മുമ്പാണ് മഴ എത്തിയത്.കാലവർഷം നേരത്തെ എത്താൻ കാരണമായി കാലാവസ്ഥാ വിദഗ്ധർ വിവിധ കാരണങ്ങളാണ് പറയുന്നത്. “ആൻഡമാൻ ദ്വീപുകളിൽ നേരത്തെ പ്രത്യക്ഷപ്പെട്ടതിനുശേഷം ശ്രീലങ്കൻ ഭാഗത്ത് മൺസൂൺ എത്തിയിട്ടുണ്ട്. മെയ് 25 ഓടെ അനുകൂലമായ സാഹചര്യങ്ങൾ പടിഞ്ഞാറൻ കാറ്റിനെ ശക്തിപ്പെടുത്തുന്നു, അതേസമയം സമുദ്രോപരിതല താപനില പോലുള്ള കാലാവസ്ഥാ ഘടകങ്ങളും കാലവർഷം നേരത്തെ എത്തുന്നതിന്…
പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാകുന്നില്ല കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നതോടെ കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. നിലവില്‍ ആളപായമില്ലെന്നാണ് വിവരം.
ഞാന്‍ പാപ്പയായത് എന്റെ കഴിവല്ല. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. നിങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വന്നവന്‍’- ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. കുര്‍ബാനയില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പയുടെ സാന്നിദ്ധ്യം അറിഞ്ഞെന്ന് ലിയോ പതിനാലാമന്‍ കൂട്ടിച്ചേര്‍ത്തു വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ പാപ്പ ചുമതലയേറ്റു. സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമാണ് ലിയോ പതിനാലാമന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുളളിലാണ് ചടങ്ങുകള്‍ നടന്നത്. ലിയോ പതിനാലാമനെ ഔദ്യോഗികമായി പാപ്പയായി വാഴിക്കുന്ന ചടങ്ങില്‍ ലോകമെമ്പാടുമുളള വിശ്വാസികളും പ്രമുഖരും പങ്കെടുത്തു. പാപ്പ തുറന്ന വാഹനത്തിലെത്തി വിശ്വാസികളെ ആശിര്‍വദിച്ചു. സഭയുടെ ആദ്യ പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിച്ചു. പാപ്പ കുര്‍ബാനമധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി. പത്രോസിന്റെ തൊഴിലിനെ ഓര്‍മ്മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മ്മം ഓര്‍മ്മപ്പെടുത്തി കഴുത്തിലണിയുന്ന…
ശരിദൂരമാകാൻ ലത്തീൻസമുദായം കൊച്ചി: ലത്തീൻ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാർട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎൽസിഎ എറണാകുളം ജില്ലാ സമുദായസംഗമം സംഘടിപ്പിച്ചു.വരുന്ന തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാർട്ടികളെ മാത്രമേ സമുദായം പരിഗണിക്കു. എല്ലാകാലത്തും സമദൂരമായി തുടരാൻ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാൻ കഴിവുള്ളവരാണ് ലത്തീൻ കത്തോലിക്കരെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡൻ്റ് സി. ജെ. പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ഹൈബി ഈഡൻഎം.പി, ടി.ജെ വിനോദ് എംഎൽഎ, കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്,ബിജെപി ജില്ലാ പ്രസിഡന്റ്കെ എസ് ഷൈജു, കെ.സി.എഫ് ജനറൽ സെക്രട്ടറി വി…
വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രൊലൈഫ് സമിതിയും ചേർന്ന് വലിയ കുടുംബങ്ങളുടെ സംഗമം നടത്തി കൊച്ചി: ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ നിർവഹിച്ചു. കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ ഫാ.ക്ലീറ്റസ് കതിർപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശു പറമ്പിൽ , സി.ജോസഫിന, റ്റാബി ജോർജ്, ജോബി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കോളർഷിപ്പുകളും പഠനോപകരണങ്ങളും ബിഷപ്പ് വിതരണം ചെയ്തു. രാവിലെ നടന്ന ദിവ്യബലിക്ക് ആശിർഭവൻ ഡയറക്ടർ ഫാ.വിൻസെന്റ് വാരിയത്ത് കാർമികത്വം വഹിച്ചു.
കോഴിക്കോട് : ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും അവരെ ശുശ്രൂഷിക്കുന്നവരുടെയും സംഗമം ‘സ്നേഹാർദ്രം പദ്ധതി’ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ ഉത്‌ഘാടനം ചെയ്തു . കോഴിക്കോട് അതിരൂപതാ കുടുംബ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ അതിരൂപതാ തലത്തൽ ആർച്ച് ബിഷപ്പിനോടൊപ്പമുള്ള ഒത്തുചേരലും അവർക്കായുള്ള പിന്തുണയുമാണ് പദ്ധതി .തുടർന്ന് ശാരീരിക-മാനസിക ആരോഗ്യ തലങ്ങളിൽ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നവർക്കായി, പ്രത്യേകം ഒരുക്കിയ ദിവ്യകാരുണ്യ ആരാധനയിൽ ആർച്ച് ബിഷപ്പ് രോഗികളായ ഓരോരുത്തരെയും പ്രത്യേകം ആശീർവദിച്ചു. സഭ എന്നും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ കൂടെയാണ് നാം ഭിന്നശേഷിക്കാരെ സമീപിക്കേണ്ടത് അവരുടെ മനോഭാവം ഉൾക്കൊണ്ടുകൊണ്ടാണ്. അപ്പോൾ അവരെ ചേർത്തുനിർത്താനും ഹൃദയപൂർവ്വം സ്നേഹിക്കാനും കഴിയും അതാണ് സുവിശേഷ സത്തയുടെ സ്വാംശീകരണവും. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഭിന്നശേഷിക്കാരായ ആളുകളുടെ ഒരു സംഗമം നടത്തുന്നത് എന്നുകൂടെ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു .അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടർ ജിജു പള്ളിപ്പറമ്പിൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് സ്നേഹോപഹാരം വികാരി ജനറൽ മോൻസിഞ്ഞോർ ജൻസൺ പുത്തൻവീട്ടിൽ നല്കി.…
വത്തിക്കാൻ: കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ടെന്ന് യുഎസിൽനിന്നുള്ള ആദ്യ പാപ്പ ലിയോ പതിനാലാമൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടുള്ള വിയോജിപ്പാണ് പാപ്പ രേഖപ്പെടുത്തിയത്. യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നിർബന്ധിച്ച് നാടുകടത്തുന്ന സാഹചര്യത്തിലാണ് പാപ്പയുടെ വാക്കുകൾ. വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരോട് സഹാനുഭൂതിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള മനസ്സ് തന്റെതന്നെ ജീവിതപശ്ചാത്തലത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ കഥതന്നെ അത്തരമൊരു പൗരന്റേതാണ്. കുടിയേറ്റക്കാരുടെ പിൻഗാമി, പിന്നീട് പ്രവാസം തിരഞ്ഞെടുത്തവൻ” -അദ്ദേഹം പറഞ്ഞു. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധമാണ് സമൂഹത്തിന്റെ അടിത്തറയെന്ന സഭയുടെ പരമ്പരാഗത അനുശാസനം ലിയോ പതിനാലാമൻ പാപ്പയും ആവർത്തിച്ചു. യുഎസിലെ ഷിക്കാഗോയിൽ ജനിച്ച ലിയോ പതിനാലാമന്റെ പൂർവികർ കരീബിയൻ രാജ്യങ്ങളായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലോ ഹെയ്തിയിലോ ഉള്ളവരാണെന്നാണ് കരുതുന്നത്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുപ്പതിനാണ് സ്ഥാനാരോഹണ…
ന്യൂയോർക്ക്: വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഹാദി മതറിന് 25 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൊലപാതകശ്രമത്തിനും ആക്രമണത്തിനും 27കാരനായ ഹാദി കുറ്റക്കാരനാണെന്ന് ഫെബ്രുവരിയിൽ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കുള്ള ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. 2022ല്‍ ന്യൂയോർക്കിലെ ഒരു പ്രഭാഷണ വേദിയിൽ വച്ചാണ് സംഭവം. റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പരമാവധി 25 വർഷവും വേദിയിലുണ്ടായിരുന്ന മറ്റൊരാളെ മുറിവേൽപ്പിച്ചതിന് ഏഴുവർഷവും തടവാണ് വിധിച്ചതെന്ന് ചൗതൗക്വാ കൗണ്ടി ജില്ലാ അറ്റോർണി ജേസൺ ഷ്‌മിഡ്റ്റ് പറഞ്ഞു. 2022 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രസംഗത്തിനിടെ അക്രമി റുഷ്ദിയുടെ മുഖത്തും കഴുത്തിലും നിരവധി തവണ കുത്തി. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. കരളിൻ്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചു. കൈയിലെ നാഡിക്ക് ക്ഷതം സംഭവിച്ച് അദ്ദേഹത്തിൻ്റെ ഒരു കൈയും തളർന്നുപോയി. പ്രവാചകൻ മുഹമ്മദ് നബിയെ ചിത്രീകരിച്ചതിൻ്റെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലായ ‘ദി സാത്താനിക് വേഴ്‌സസ്’ പുറത്തിറങ്ങിയതിന് 35…
ഒഡിഷ: വെള്ളിയാഴ്ച ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ഗുരുതരമായി പരിക്കേറ്റു. ഈഒഡിഷയിലെ ഈ മേഖലയിൽ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
