- ജാർഖണ്ടിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചു.
- ഐക്യം വളർത്താൻ ഇൻഡോനേഷ്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പാപ്പാ
- അയ്യപ്പ സംഗമത്തിന് ബദലായി ബി ജെ പിയുടെ ശബരിമല സംരക്ഷണ സംഗമം
- പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതിയില്ല
- ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം
- സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
- സമുദായ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ടായിരിക്കണം – ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
- തിരുവനന്തപുരം വിമാനത്താവളത്തില്‍ കഞ്ചാവു വേട്ട; സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റിൽ
Author: admin
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും . അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ . ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഏഴ് പേരായിരുന്നെങ്കില്‍ അതിഷി മന്ത്രിസഭയില്‍ ആറ് പേരെയുള്ളൂ. കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാര്‍ അഹ്‌ലാവത് പുതുമുഖമാണ്.
ഷിരൂര്‍: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുൻ ഉൾപ്പടെ മൂന്ന് പേർക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. ട്രക്കിന്റെ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ഈശ്വര്‍ മാല്‍പ്പെയും സംഘവും തിരച്ചിൽ സംഘത്തിലുണ്ട് . ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്. ഡൈവ് ചെയ്ത് താഴെത്തട്ടില്‍ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനവുമുണ്ട് . അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: മലയാളത്തിന്റെ മാതൃ വാത്സല്യം നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1945 ൽ പത്തനംതിട്ടയിലെ കവിയൂരിലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരാണ് മാതാപിതാക്കൾ .ഏഴ് മക്കളില്‍ മൂത്തയാളാണ് പൊന്നമ്മ . അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്. 20ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം പിടിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ പൊന്നമ്മ 14 ാം വസയില്‍ നാടകരംഗത്തിറങ്ങി . തോപ്പില്‍ ഭാസിയുടെ മൂലധനമായിരുന്നു ആദ്യ കാലങ്ങളില്‍ പൊന്നമ്മ ഭാഗമായ നാടകങ്ങളില്‍ ഒന്ന്. നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ ഈ നടിയെ തേടിയെത്തി. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍…
കൊല്ലം :കാലത്തിന്റെ കർമ്മയോഗി എന്ന നാമത്താൽ ധന്യമായ ജീവിതം കാഴ്ചവെച്ച ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ പിൻഗാമിയായി 23 വർഷക്കാലം കൊല്ലം രൂപതയെ നയിച്ച ആത്മീയ ആചാര്യൻ ജോസഫ് ജി ഫെർണാണ്ടസിന്റെ ജന്മശതാബ്ദി സ്മരണാചരണത്തിനു തുടക്കമായി. കൊല്ലം രൂപതാ മെത്രാനായ റൈറ്റ് റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായിരുന്ന പൊതുസമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത മോസ്റ്റ് റവഡോ. തോമസ് ജെ നെറ്റൊ പിതാവ് ജോസഫ് തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശന കർമ്മം നിർവഹിച്ചു. സൗമ്യത കൊണ്ട് വിശ്വാസ മനസുകളിൽ ഇടം പിടിച്ചവനാണ് ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് അദ്ദേഹം ശതാബ്ദി ആചരണ സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. നർമ്മം മനസ്സിലും വാക്കിലും സൂക്ഷിച്ച് മറ്റുള്ളവരെ ബഹുമാനിച്ച ഇടയ് ശ്രേഷ്ഠനായിരുന്നു ജോസഫ് തിരുമേനി എന്ന് പുസ്തകം ഏറ്റുവാങ്ങിയ മാവേലിക്കര രൂപതാ മെത്രാൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്യോസ് പറഞ്ഞു. വിശ്വാസത്തിന്റെ പിൻബലത്തിൽ പ്രത്യാശ നിറഞ്ഞ ചരിത്രം സൃഷ്ടിച്ച മെത്രാൻ തീരദേശ മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ…
കൊച്ചി :നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ കത്തോലിക്ക രൂപതകളിലെ എല്ലാ ഇടവകകളിലും ജനജാഗരം എന്ന പേരിൽ നേതൃസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന ഈ സമ്മേളനങ്ങളുടെ തയ്യാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ. ജനജാഗര സമ്മേളനങ്ങളുടെ ആശയമുദ്ര വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കലിന് നല്കി ബിഷപ്പ് ചക്കാലക്കൽ പ്രകാശനം ചെയ്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ജനറൽ മിനിസ്ടി കോഡിനേറ്റർ ഫാ. യേശുദാസ് പഴംമ്പിള്ളി, കെഎൽസി എ മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു. ജനജാഗര സമ്മേളനങ്ങളിൽ വിഷയാവതരണം നടത്തുന്നതിന് റിസോഴ്സ് ടീം എല്ലാ രൂപതകളിലും രൂപപ്പെടുത്തും. ഇതിനായി മദ്ധ്യ മേഖലയിൽ നടത്തുന്ന പരിശീലന ക്യാമ്പ് സെപ്റ്റംബർ…
ന്യൂഡൽഹി: ബിഹാറിൽ ദലിത് വീടുകൾ കത്തിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദളിത് കുടുംബങ്ങളുടെ നിലവിളികൾക്ക് പോലും അഗാധ മയക്കത്തിലായ സർക്കാരിനെ എഴുന്നേൽപ്പിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. നിലവിലെ സംഭവം ബിഹാറിൽ അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അനീതിയാണ് വ്യക്തമാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി കുറിച്ചു. ബിജെപി ദളിത് വിഭാഗങ്ങളെ ഭീഷണപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന വിഭാഗങ്ങൾക്കും സുരക്ഷയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെയും രാഹുൽ ഗാന്ധി വിമർശിച്ചു. വീട് നഷ്‍ടപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി: അമിത ജോലിഭാരം കാരണം കുഴഞ്ഞുവീണുമരിച്ച കൊച്ചി കങ്ങരപടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ വീട്ടിലാണ് ഇ വൈ കമ്പനി അധികൃതർ എത്തിയത്. ഇ വൈ കമ്പനിയിലെ നാല് പേരാണ് അന്നയുടെ വീട്ടിലെത്തിയത്. കമ്പനി അധികൃതരിൽ നിന്നും വ്യക്തമായ നടപടി ലഭിച്ചിട്ടില്ലെന്ന് അന്നയുടെ അച്ഛൻ സിബി ജോസഫ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കമ്പനിയുടെ ഉറപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിബി ജോസഫ് പറഞ്ഞു. ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ അന്നയുടെ സിബി ജോസഫ് ആരോപണമുന്നയിച്ചിരുന്നു. ജോലിക്ക് മേല്‍ അമിത ജോലി നല്‍കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്നാണ് സിബി ജോസഫ് പറഞ്ഞത്. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് പിതാവ് പറഞ്ഞു സിഎ പരീക്ഷ പാസായ ശേഷം അന്ന ആദ്യമായി ജോലിക്ക് കയറിയത് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലാണ്. മാര്‍ച്ച് പതിനെട്ടിന് അവള്‍ ജോലിക്ക് പ്രവേശിച്ചു. ടാക്‌സ്…
ആലപ്പുഴ: അടിസ്ഥാന ക്രൈസ്തവ സമൂഹം ഒരുമിച്ച് നിന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. – ചെയർമാൻ തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോ. കേരള റീജീയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ബിസിസി കമീഷൻ സംസ്ഥാനതല പരിശീലനം ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെൻ്ററിൽ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ആർ.എൽ.സി.സി. അസോസ്സിയേറ്റ് സെക്രട്ടറി റവ.ഫാ.ജിജു അറക്കത്തറ അധ്യക്ഷനായിരുന്നു. നാഷണൽ ബിസിസി എക്സിക്യൂട്ടിവ് സെക്രട്ടറി റവ.ഫാ. ജോർജ് ജേക്കബ് ക്ലാസ്സെടുത്തു. ബിസിസി കമ്മീഷൻ കേരള റീജ്യൺ സെക്രട്ടറി ഫാ.ജോൺസൺ പുത്തൻവീട്ടിൽ, നാഷണൽ സർവീസ് ടീം പ്രതിനിധികൾ മാത്യൂ ലിഞ്ചൻ, സി. ലാൻസിൻ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിനങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ 12 രൂപതകളിൽ നിന്നു വൈദികർ, സന്യസ്തർ അല്മായരടങ്ങിയ 80 പ്രതിനിധികൾപേർ പങ്കെടുക്കുന്നു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഗണേശ് ചതുര്‍ത്ഥി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിയുന്നതും ചീഫ് ജസ്റ്റിസ് മന്ത്രോച്ചാരണം നടത്തുന്നതും അദ്ദേഹത്തിന്റെ പത്‌നി കല്പനാ ദാസ് കൈമണി കിലുക്കുന്നതും എഎന്‍ഐ ന്യൂസ് ഏജന്‍സി 29 സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ പ്രചരിപ്പിക്കുകയും, ”ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്ജിയുടെ വസതിയില്‍ ഗണേശപൂജയില്‍ പങ്കെടുത്തു. ഭഗവാന്‍ ശ്രീഗണേഷ് നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും അദ്ഭുതകരമായ ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ” എന്ന കുറിപ്പോടെ പ്രധാനമന്ത്രി ആ ദൃശ്യം തന്റെ ‘എക്‌സ്’ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തത് മോദിയുടെ പതിവ് ഹിന്ദുത്വ രാഷ്ട്രീയ സ്റ്റണ്ടുകളിലൊന്നായി എഴുതിതള്ളാവുന്നതല്ല.
സാമൂഹിക ബോധമുള്ള, സിനിമയിലോ, പ്രതിരോധത്തെയും അതിജീവനത്തെയും കുറിച്ചുള്ള കഥകളിലോ, താല്‍പ്പര്യമുള്ളവര്‍ ഈ സിനിമ കാണേണ്ടതാണ്. വേട്ടയാടപ്പെടുന്ന അരികു ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാവ്യ സ്പര്‍ശനത്തോടെയുള്ള ഒരു സിനിമയാണിത്. അത് എളുപ്പമുള്ള ഉത്തരങ്ങളോ വ്യക്തമായ പ്രമേയങ്ങളോ നല്‍കുന്നില്ല, പകരം കാഴ്ചക്കാരനെ കഥാപാത്രങ്ങളുടെ ജീവിതത്തിനൊപ്പം നടത്തിക്കുന്നു, ഭയവും അടിച്ചമര്‍ത്തലും മൂലം പലപ്പോഴും നിശബ്ദരായവര്‍ക്ക് ശബ്ദം നല്‍കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.