- UNHCR ന്റെ നടപടിയെ സുപ്രീം കോടതി അപലപിച്ചു
- ഹിജാബ് ധരിപ്പിക്കണമെന്ന സമ്മർദ്ദം: സ്കൂൾ അടച്ചിടേണ്ട ഗതികേടിൽ
- ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു
- ഫാ.ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
- ഫാത്തിമ സൂര്യാത്ഭുതം; 108 വർഷം തികയുന്നു
- സെന്റ് പീറ്റേഴ്സ് ബസ്സിലിക്ക ആശുദ്ധമാക്കാൻ ശ്രമം
- ജനതാ ദൾ പിളർന്നു: എൻ ഡി എ യിലേക്ക് എന്നു സൂചന
- കാട്ടാന ആക്രമണത്തിൽ രണ്ട് മരണം
Author: admin
വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവച്ചെന്നും അദ്ദേഹം ഡൽഹിയിൽ പോയത് കേസുകൾ ഒതുക്കിത്തീർക്കാനാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് തറയിലുമായി ചർച്ച നടത്തി. ഭിന്നശേഷി നിയമനത്തിൽ ക്രെെസ്തവ മാനേജ്മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്‌ച രാജിവച്ച ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിനോട് വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു.
രണ്ടു വർഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനു ള്ള കരാർ തിങ്കളാഴ്‌ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സാന്നിധ്യത്തിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ ഒപ്പുവയ്ക്ക മെന്ന് സൂചന
2023-24 വർഷത്തെ റിപ്പോർട്ടിലാണ് ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെക്കുറിച്ചും കടമെടുത്ത ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.
പുനലൂർ : കെഎൽസിഎ പുനലൂർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ജനസമ്പർക്ക പരിപാടി പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ രൂപത പ്രസിഡന്റ് ക്രിസ്റ്റഫർ പത്തനാപുരം അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് സ്വാഗതം ആശംസിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി .ഭരണഘടന ഉറപ്പു നൽകുന്ന നീതി നിഷേധിക്കപ്പെട്ട പാവപ്പെട്ട അടിസ്ഥാന വർഗ്ഗത്തോടൊപ്പം നീതി ഉറപ്പാക്കുന്നത് വരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ കൂടെയുണ്ടാകുമെന്ന് ഷെറി ജെ തോമസ് മുഖ്യപ്രഭാഷണത്തിൽ ഉറപ്പുനൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജി ഭാഗ്യോദയം, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി ഹെർബർട്ട്, ജോസ് ബെന്നി, അഡ്വക്കേറ്റ് ജെറോം ദിലീപ് റിച്ചാർഡ്, റോജി, സിസ്റ്റർ ലാൻസിൽ ഫാ.ആന്റണി ഫെർണാണ്ടസ്, ഫാ. ജോൺസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വത്തിക്കാൻ :നന്മതിന്മകൾ തിരിച്ചറിയുന്നതിനും, സമൂർത്തമായ യാഥാർത്ഥ്യങ്ങളിലൂടെ സൃഷ്ടാവും രക്ഷകനുമായ ദൈവത്തിലേക്ക് നയിക്കപ്പെടുന്നതിനും തത്വശാശാസ്ത്രചിന്തകൾ സഹായകരമാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. “സംസ്കാരങ്ങൾക്കുള്ള സംഭാവനകൾ: തത്വശാസ്ത്രവും ക്രൈസ്തവികതയും തെക്കേ അമേരിക്കയും” എന്ന പേരിൽ പാരാഗ്വായിലെ അസുൻസിയോണിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്രസമ്മേളനത്തിലേക്കയച്ച തന്റെ സന്ദേശത്തിലാണ്, സഭയ്ക്കും ലോകത്തിനും തത്വശാസ്ത്രചിന്തകൾ നൽകുന്ന സംഭവനകളെക്കുറിച്ച് പാപ്പാ ഇങ്ങനെ എഴുതിയത്. മതപരമായ ലോകത്തുനിന്ന് വ്യത്യസ്തമായി ഉയർന്നുവന്നത് എന്ന ചിന്തയിൽ തത്വശാസ്ത്രചിന്തയെ സംശയപരമായ കാഴ്ചപ്പാടോടെ നോക്കിക്കാണുന്ന ഒരു പ്രവണതയെക്കുറിച്ച് പരാമർശിച്ച പാപ്പാ, വിശുദ്ധ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വിവിധ തത്വശാസ്ത്രചിന്തകളുമായി സംവാദത്തിലേർപ്പെടുന്നതിൽനിന്ന് വിശ്വാസികൾ അകന്നുനിൽക്കേണ്ടതില്ലെന്ന് പ്രസ്താവിച്ചു. വിശ്വാസിയായ ഒരു തത്വശാസ്ത്രജ്ഞന് തന്റെ ജീവിതസാക്ഷ്യം കൊണ്ട് ഏറെ വലിയ നന്മകൾ ചെയ്യാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യന്റെ അന്തസ്സ് വെളിപ്പെടുത്തുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങൾ ഏറെ ഉപകാരപ്രദമാണെന്ന് പ്രസ്താവിച്ച പാപ്പാ എന്നാൽ സത്യത്തിലെത്താൻ യുക്തിയും ഇച്ഛാശക്തിയും മാത്രം മതിയെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണെന്ന് തന്റെ സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു. വിശ്വാസത്തിന്റെ പ്രകാശത്തിനുനേരെ കണ്ണടച്ചുകൊണ്ട് മുന്നോട്ട് പോകാൻ…
ഒക്ടോബർ 12 ന് സഭ ആദ്യ തിരുനാൾ ആഘോഷിക്കുന്ന സഹസ്രാബ്ദ വിശുദ്ധൻ കാർലോ അക്യുട്ടിസ്, നമ്മൾ ഉപയോഗിക്കുന്ന അതേ സ്‌ക്രീനുകൾ ഉപയോഗിച്ചു. വ്യത്യാസം എന്തെന്നാൽ, അവൻ യുവാക്കളെ വിശുദ്ധീകരിച്ചു. നമ്മൾ പലപ്പോഴും ലൈക്കുകൾ തേടുമ്പോൾ, അവൻ അർത്ഥം തേടി. പലരും അനുയായികളെ പിന്തുടരുമ്പോൾ, അവൻ ദൈവത്തെ ലോകത്തിന് ദൃശ്യമാക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ നിശബ്ദ ഡിജിറ്റൽ വിപ്ലവം ആരംഭിച്ചത് ഒരു ആശ്രമത്തിലല്ല, മറിച്ച് ഒരു മദർബോർഡിലാണ്, തിളങ്ങുന്ന സ്‌ക്രീനിന് പിന്നിലും വിശുദ്ധി നിലനിൽക്കുമെന്ന് നമ്മെ വിശുദ്ധൻ ലോകത്തെ ഓർമ്മിപ്പിക്കുന്നു. ഇന്റർനെറ്റ് ആളുകളെ ബന്ധിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, പക്ഷേ അത് പലപ്പോഴും മനുഷ്യരെ കൂടുതൽ ഏകാന്തരാക്കുന്നു. നമ്മൾ ആയിരക്കണക്കിന് ആളുകളെ “പിന്തുടരുന്നു”, പക്ഷേ വളരെ കുറച്ച് പേരെ മാത്രമേ അറിയൂ. നമ്മൾ നിരന്തരം “പങ്കിടുന്നു” എന്നാൽ നിലനിൽക്കുന്ന മൂല്യമുള്ള എന്തെങ്കിലും അപൂർവ്വമായി വെളിപ്പെടുത്തുന്നു. സ്ക്രീനിന് പിന്നിലെ വിശ്വാസം കാർലോ ഒരിക്കലും സാങ്കേതികവിദ്യ നിരസിച്ചില്ല, മറ്റുള്ളവർക്ക് ഓഫ്‌ലൈനിൽ തുടരാൻ മുന്നറിയിപ്പ് നൽകിയതുമില്ല. അദ്ദേഹം അത് ഉപയോഗിച്ചത്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച തുടങ്ങും . നവംബർ 30 വരെയാണ് പര്യടനം . ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി ആയെങ്കിലും സൗദി യാത്രയുടെ കാര്യത്തില്‍ ആയിട്ടില്ല . 14നു രാത്രി തിരുവനന്തപുരത്തുനിന്നു ബഹ്‌റൈനിലെത്തും. 16നു വൈകിട്ട് 5നു പ്രവാസി മലയാളി സമ്മേളനത്തില്‍ പങ്കെടുക്കും.ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണു പരിപാടികള്‍ തീരുമാനിച്ചിട്ടുള്ളത്. 19നു കൊച്ചിയിലേക്കു തിരിക്കും. സൗദി സന്ദര്‍ശനത്തിന് അനുമതി ലഭിച്ചില്ലെങ്കില്‍ 16നുതന്നെ ബഹ്‌റൈനില്‍ നിന്നു മടങ്ങാനാണ് തീരുമാനം. 22നു രാത്രി തിരുവനന്തപുരത്തുനിന്ന് ഒമാനിലെ മസ്‌ക്കറ്റിലേക്കു പോകും. 24ന് അവിടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. 25നു സലാലയിലെ സമ്മേളനത്തില്‍ക്കൂടി പങ്കെടുത്തശേഷം 26നു കൊച്ചിയിലേക്കു തിരിക്കും. 28നു രാത്രി കൊച്ചിയില്‍നിന്നു ഖത്തറിലേക്ക് എത്തുന്ന മുഖ്യമന്ത്രി 30നു വൈകുന്നേരം 5ന് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 30നു രാത്രി തിരുവനന്തപുരത്തേക്കു മടങ്ങും.
കൊച്ചി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിടത്തെ ജനങ്ങളുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി. എസ്. എസ് ) സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരുവർഷത്തിലേറേയായി മുനമ്പം നിവാസികളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചു തർക്കം തുടരുന്നത്. കോടതികളിലെ നിയമപോരാട്ടത്തിനോടുവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ സി. എസ്. എസ്. സ്വാഗതം ചെയ്യുന്നു.അതോടൊപ്പം മുനമ്പത്തെ ജനങ്ങളുടെ ഭൂമി ഉടമസ്താവകാശങ്ങൾക്കുവേണ്ടി അഹോരാത്രം പോരാടിയ ഭൂസംരക്ഷണ സമര സമിതിയെയും അവർക്കു ഐക്ക്യദാർഢ്യവുമായി എത്തിയ എല്ലാ സംഘടനകളെയും സി. എസ്. എസ്. അഭിനന്ദിച്ചു. കൊച്ചിയിൽ ചേർന്ന സി. എസ്. എസ്. ഉന്നതാധികാര സമിതി യോഗത്തിൽ ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ, ടി. എം. ലൂയിസ്, ബെൻഡിക്ട് കോയിക്കൽ, ആനി ജേക്കബ്,പി.…
Subscribe to Updates
Get the latest creative news from FooBar about art, design and business.