- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ
- ജർമ്മനിയിൽ ആദ്യമായി ഒരു മലയാളി ബിഷപ്പ്
- സമാധാനത്തിന് ആഖ്വാനം ചെയ്ത്, പാപ്പാ തുർക്കിയിൽ
- തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
- പാപ്പാ ആദ്യ സന്ദർശനത്തിനായ് തുർക്കിയിലേക്ക്
- കൊല്ലം ജില്ലയിൽ ‘സാഹിതി പുരസ്കാരം’ കടയ്ക്കൽ സ്കൂളിന്
- ഐ ബി വിളിക്കുന്നു: അനേകം തൊഴിലവസരങ്ങൾ
- 2025ന്‍റെ തിരഞ്ഞടുപ്പ് കാലത്ത്
Author: admin
ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷം ‘
ദിബ്രുഗഡ് രൂപതയിലെ ജാഗുൺ ഇടവകയുടെ കീഴിലുള്ള ഹവായ്പത്തറിൽ ലോക യുവജന ദിനാഘോഷം നടന്നു
ന്യൂഡൽഹി: പുതുതായി നടപ്പിലാക്കിയ തൊഴിൽ നിയമങ്ങളെ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷനും (WIF) വിവിധ അസംഘടിത തൊഴിലാളി ഫോറങ്ങളും ശക്തമായി വിമർശിച്ചു, അവ ട്രേഡ് യൂണിയൻ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം തൊഴിലാളികളുടെയും സാമൂഹിക സുരക്ഷയെ ദുർബലപ്പെടുത്തുന്നുവെന്നും സർക്കാർ അനുമതിയില്ലാതെ പെട്ടെന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ പ്രാപ്തമാക്കുന്നുവെന്നും ആരോപിച്ചു. സുതാര്യമായ കൂടിയാലോചനയിലൂടെ കോഡുകൾ പുനഃപരിശോധിക്കാനും ഭരണഘടനാ ഉറപ്പുകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഉപയോഗിച്ച് തൊഴിൽ പരിഷ്കാരങ്ങൾ വിന്യസിക്കാനും ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളി സംഘടനകളുടെ കോൺഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന WIF, പരിഷ്കാരങ്ങൾ ആധുനികവൽക്കരണത്തിന്റെ മറവിൽ അടിസ്ഥാന തൊഴിലാളി സംരക്ഷണത്തെ തകർക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു . WIF ഡയറക്ടർ ഫാ. ജോർജ്ജ് തോമസ് നിരപ്പുകാലായിൽ, തൊഴിൽ നിയമങ്ങൾ ,”ശക്തിപ്പെടുത്തുന്ന ഒരു കൂട്ടാളി-മുതലാളിത്ത കാലാവസ്ഥയുടെ ഉൽപ്പന്നങ്ങളെ” പ്രതിനിധീകരിക്കുന്നുവെന്നും, അധികാരം തൊഴിലുടമകൾക്ക് അനുപാതമില്ലാതെ മാറ്റുന്നുവെന്നും വ്യക്തമാക്കി . തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും അവരുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനുമാണ് തൊഴിൽ നിയമങ്ങൾ യഥാർത്ഥത്തിൽ തയ്യാറാക്കേണ്ടത് . പകരം, പുതിയ…
ജനീവ: റഷ്യയുമായുള്ള ഏറെനാളത്തെ യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാർ യുക്രെയ്ൻ അംഗീകരിച്ചു കഴിഞ്ഞു . ജനീവയിൽ നടന്ന ചർച്ചകളെ തുടർന്നാണ് അമേരിക്കയുടെയും യുക്രെയ്ൻറെയും ഉദ്യോഗസ്ഥർ യുഎസ് തയ്യാറാക്കിയ സമാധാന കരാർ അംഗീകരിച്ചത്. സമാധാന കരാറിൻ്റെ ഭാഗമായി റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ അബുദാബിയിൽ ചർച്ച നടത്തി. ” യുക്രെയ്ൻ സമാധാന കരാറിന് സമ്മതിച്ചു. എങ്കിലും ചെറിയ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ട്” എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ജനീവയിൽ ചർച്ച ചെയ്‌ത കരാറിൻ്റെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് ഇരുപക്ഷവും ധാരണയിലെത്തിയെന്നാണ് യുക്രെയിനിൻ്റെ ദേശീയ സുരക്ഷാ സെക്രട്ടറി റസ്റ്റം ഉമെറോവ് എക്‌സിൽ കുറിച്ചത് . “അടുത്ത ഘട്ടങ്ങളിൽ യൂറോപ്യൻ പങ്കാളികളിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നു. അവസാന ഘട്ട നടപടികൾ പൂർത്തിയാക്കാനുണ്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഒരു കരാറിലെത്താനും ആഗ്രഹിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു . ജനീവയിൽ നടന്ന ചർച്ച ഫലം കണ്ടെന്ന്…
കുമളി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് തുറക്കാനൊരുങ്ങുകയാണ് തമിഴ്നാട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയായി ഉയർന്നിരിക്കുകയാണ്.ഇന്നലെ വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയായത്. വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണമായത് . അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാലും ആശങ്ക വേണ്ട . 24നു ജലനിരപ്പ് 138.65 അടിയായി വർധിച്ചതോടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കൻഡിൽ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ൽ എത്തിയപ്പോൾ ആദ്യ ജാഗ്രതാ നിർദേശവും 138ൽ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിരുന്നു.
തിരുവനന്തപുരം: ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപകമായി തൊഴിലാളികൾ പ്രതിഷേ ധിക്കും . തൊഴിലാളി സംഘടനകൾ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികൾ നടത്തുന്നത്. പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾക്കൊപ്പം സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും. ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെടുന്നത് കൂടാതെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട് . ബിജെപി അനുകൂല ട്രേഡ്‌യൂണിയനായ ബിഎംഎസ് പ്രതിഷേധ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും.
തിരുവനന്തപുരം : വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ജോലികൾക്കായി വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്.എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ കുട്ടികളെ ഇതിനായി പ്രയോജനപ്പെടുത്താനാണ് നീക്കം . പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ ആസന്നമായിരിക്കെ , 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാർത്ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും എൻഎസ് എസും എൻസിസിയും പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും, അധ്യയന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ്സ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല-മന്ത്രി പറഞ്ഞു . വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ…
ദുബായ്: KRLCC ദുബായിയുടെ ആഭിമുഖ്യത്തിൽ നവംബർ 23-ന് “ലാറ്റിൻ ഡേ 2025″ ഞായർ ആചരിച്ചു. ദുബായ് സെന്‍റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ സമൂഹബലിക്ക് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സതേൺ അറേബ്യ അപ്പോസ്തോലിക് വികാരിയറ്റിലെ വികാർ ജനറൽഫാ. പീറ്റർ, ഇടവക വികാരി ഫാ. ലെനി ജെ. കൊന്നുള്ളി, മലയാളം കമ്മ്യൂണിറ്റിയുടെ ഡയറക്ടർ .ഫാ. വര്‍ഗീസ് കോഴിപ്പാടൻ, മറ്റ് വൈദീകരും സഹകാര്‍ മ്മികരായിരുന്നു.”വാക് ഇൻ ഫെയ്ത്ത് ” എന്ന ആപ്തവാക്യത്തോടെ ആയിരുന്നു ഈ വർഷത്തെലാറ്റിൻ ഡേ 2025 ആഘോഷിച്ചത്. ദിവ്യബലിക്കുശേഷം ദുബായ് സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും കലാപരിപാടികളും നടത്തപ്പെട്ടു. പ്രശസ്ത ഗായകൻ വിബിൻ സേവ്യറിന്റെ നേതൃത്വത്തിൽ സംഗീത നിശയും നടത്തപ്പെട്ടു. KRLCC ദുബായ് പ്രസിഡന്‍റ് കെ. മരിയദാസ്, ജനറൽ സെക്രട്ടറി ആന്റണി മുണ്ടക്കൽ, പ്രോഗ്രാം കൺവീനർ ജോസഫ് ഫെർണാണ്ടൊ എന്നിവർ പ്രവർത്തനങ്ങൾക്ക്നേതൃത്വം വഹിച്ചു
വിയറ്റ്നാം: കനത്ത മഴ തുടരുന്നതിനാൽ വിയറ്റ്നാമിലും തായ്‍ലാൻഡിലും വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഉണ്ടായത്. നിരവധി പേർ മരിച്ചു. വിയറ്റ്നാമിൽ തിങ്കളാഴ്ച ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് മരണസംഖ്യ 91 ആയി. തായ്‌ലൻഡിൽ അഞ്ചുപേർ കൂടി മരിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ഒക്ടോബർ മുതൽ തുടരുന്ന കനത്ത മഴ ഈ ആഴ്ച അവസാനത്തോടെ തിരിച്ചെത്തുമെന്നും ഇത് ചില പ്രദേശങ്ങളിൽ അധിക അപകടസാധ്യത സൃഷ്ടിക്കുമെന്നും വിയറ്റ്നാമിന്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. വിയറ്റ്നാമിലെ നൂറ് ദശലക്ഷത്തിലധികം ജനങ്ങളിൽ പകുതിയോളം പേരും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസം . വിയറ്റ്നാമിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് മധ്യ പർവതപ്രദേശമായ ഡാക് ലാക്കിലാണ്, അവിടെ കുറഞ്ഞത് 63 പേർ മുങ്ങിമരിച്ചു.ഖാൻ ഹോവ, ലാം ഡോങ്, ഗിയ ലായ്, ദനാങ്, ഹ്യൂ, ക്വാങ് ട്രൈ എന്നീ പ്രവിശ്യകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തുടർച്ചയായ മഴയുടെ ഫലമായി കുറഞ്ഞത് 500 മില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട്…
ന്യൂഡല്‍ഹി: എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയും ചാരമേഘങ്ങളും ഇന്ത്യ, യെമന്‍, ഒമാന്‍, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നീങ്ങിയതോടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ, ആകാശ എയര്‍, ഇൻഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളെ ഇത് ബാധിക്കും. നിരവധി സര്‍വീസുകള്‍ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം ഏകദേശം 12,000 വർഷത്തിനുശേഷമാണ് പൊട്ടിത്തെറിച്ചത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും, ഇത് വൻതോതിൽ ചാരം വമിക്കുകയും അന്താരാഷ്‌ട്ര വ്യോമയാന ഗതാഗതത്തെ ബാധിക്കുകയും ചെയ്‌തുവെന്ന് റിപ്പോര്‍ട്ടുണ്ട് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
