- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
Author: admin
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി തള്ളിക്കളയുന്നുവെന്ന് സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കോടതി വിധി വന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി എഴുത്തുകാരിയുടെ പോസ്റ്റ് .ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. വര്‍ഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം. തകര്‍ന്നു വീഴുന്നതിനുപകരം നിവര്‍ന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെണ്‍കുട്ടി അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവള്‍. പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയില്‍ നടന്നവന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല. അവള്‍ക്കൊപ്പം. കോടതിവിധി തള്ളിക്കളയുന്നു.
നെടുമങ്ങാട്: തേവൻപാറ ഫാത്തിമ മാതാ ദൈവാലയ ഇടവക ചരിത്രം തയ്യാറാക്കി. ശതാബ്ദി നിറവിൽ ആയിരുന്ന ഫാത്തിമ മാതാ ദൈവാലയ ചരിത്രം ഡിസംബർ 7 ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാദർ വിനോദ് ജെയിംസ് ഇവക കൗൺസിൽ സെക്രട്ടറി ഗബ്രിയേൽ, കോഡിനേറ്റർ ജയപ്രകാശ് അക്കൗണ്ടൻറ് അരുൺ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. മീഡിയ മിനിസ്ട്രി സെക്രട്ടറി വിജയനാഥിന്റെ ഉത്തരവാദിത്വത്തിലായിരുന്നു നൂറുവർഷത്തെ ചരിത്ര പുസ്തകം തയ്യാറാക്കിയത്. സമിതി അംഗങ്ങളായ നിവ്യ സന്തോഷ് , ബിന്ദുകല, ജിബിൻ ജി പി, ആര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീ ഡിയ കമ്മിഷൻ്റെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ അവാർഡിന് ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടിയ പകിട പകിട പരമ്പരയുടെ നിർമ്മാതാവും 15 ൽ പരം സിനിമകളിൽ അഭിനേതാവും സിനിമ നിർമ്മാതാവുമാണ് ടോം ജേക്കബ്. പാൻ ഇന്ത്യൻ സിനിമയായ ‘കലാം std B’ യാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
സമകാലിക കലയുടെ ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ രാജ്യാന്തര മാമാങ്കമായി മാറിയിട്ടുള്ള കൊച്ചി-മുസിരിസ് ബിനാലെയ്ക്കും, കൊച്ചിയുടെ തനിമയുള്ള ക്രിസ്മസ്, പുതുവര്‍ഷ കാര്‍ണിവല്‍ ആഘോഷത്തിനും മുന്നോടിയായി ഫോര്‍ട്ട്‌കൊച്ചി, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന്റെ മഹിതമായൊരു ചരിത്ര പൈതൃകത്തിന്റെ അനന്യവും അനുസ്യൂതവുമായ കൃപാസമൃദ്ധിയിലേക്ക് വീണ്ടും ഉണരുകയാണ് – കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ അഞ്ചാമത്ത തദ്ദേശീയ മെത്രാനായി അന്‍പത്തഞ്ചുകാരനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു.
ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കു ചേർക്കുന്നതിന്റെ ഭാഗമെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നല്കുന്നതിനെക്കുറിച്ച് പ്രതികൂല നിലപാടുമായി കർദ്ദിനാൾ പെത്രോക്കി കമ്മീഷൻ. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം നടത്തിയ സുദീർഘമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ്, ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും കർദ്ദിനാളുമായ അഭിവന്ദ്യ ജ്യുസേപ്പെ പെത്രോക്കി (Card. Giuseppe Petrocchi) അദ്ധ്യക്ഷനായുള്ള കമ്മീഷൻ ഇത്തരമൊരു റിപ്പോർട്ട് ലിയോ പതിനാലാമൻ പാപ്പായ്ക്ക് സെപ്റ്റംബർ 18-ന് സമർപ്പിച്ചത്
രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപിച്ചിട്ട് ഇന്ന് 60 വർഷം തികയുകയാണ്. സഭയുടെ ‘പുതിയ പെന്തക്കുസ്ത’ എന്നും ‘നവവസന്തം’ എന്നും അറിയപ്പെട്ട കൗൺസിലിനു മുമ്പ് സഭയിലും സമൂഹത്തിലും ഉണ്ടായിരുന്ന സാഹചര്യങ്ങൾ മനസിലാക്കുമ്പോഴാണ് കൗൺസിൽ നൽകിയ കാലാനുസൃതമായ നവീകരണത്തെപ്പറ്റി നമുക്ക് അവബോധം ഉണ്ടാവുക.
ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയെന്ന് അറിയപ്പെടുന്ന കൊച്ചി – മുസിരിസ് ബിനാലെയിൽ ഇതാദ്യമായി ഒരു മലയാളി സന്യാസിനിയുടെ കലാസൃഷ്‌ടികളും. സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസിലെ സിസ്റ്റർ റോസ്‌വിൻ ആണ് വിഖ്യാതമായ ബിനാലെയിൽ സവിശേഷസാന്നിധ്യമാകുന്നത്.
യുകെയിലെ ലെസ്റ്ററിലുള്ള എസ്‌പിഎഎൽ സെൻ്ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകൾ നടന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന, വിശിഷ്‌ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എന്ന ക്രമത്തിലാണ് നടന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിച്ചത്. ദിലീപ് അടക്കം 7 മുതൽ 10 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തി. യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ഗൂഢാലോചനയെന്ന് ദിലീപ് പറഞ്ഞു .ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിൽ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്.പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞു.സത്യം തെളിഞ്ഞെന്ന് ദിലീപ് അഭിപ്രായപ്പെട്ടു .കൂട്ടബലാത്സംഗം തെളിഞ്ഞതായി കോടതി. അന്തിമ വിധിയല്ല, അപ്പീൽ നൽകുമെന്ന് മുൻ ഡിജിപി ബി സന്ധ്യ വ്യക്തമാക്കി .അതേസമയം ക്രിമിനൽ ഗൂഢാലോചന തെളിയിക്കപ്പെട്ടില്ലെന്ന് കോടതി.കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കി.പ്രതികൾക്കുള്ള ശിക്ഷ ഈ മാസം…
യാത്രക്കാര്‍ക്ക് റീഫണ്ടായി നല്‍കിയത് 610 കോടി ന്യൂഡല്‍ഹി: ഒരാഴ്‌ച നീണ്ട പ്രതിസന്ധി അവസാനിക്കുന്നു . ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക്. സർവ്വീസുകൾ കുത്തഴിഞ്ഞതോടെ യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇതുവരെ റീഫണ്ടായി നല്‍കിയത് 610 കോടി രൂപയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിക്ക് മുന്‍പായി യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 15 വരെ റദ്ദാക്കുന്ന എല്ലാ സര്‍വീസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള പരിശ്രമത്തിലാണെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചു. 48 മണിക്കൂര്‍ സമയമാണ് ബാഗേജുകള്‍ എത്തിക്കാന്‍ കേന്ദ്രം അനുവദിച്ചത്. റീഫണ്ട് നടപടികളും ബാഗേജ് തിരികെ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
