- യൂണിഫോം വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരം: കെആര്‍എല്‍സിസി
- പള്ളുരുത്തി സെൻറ് റീത്താസ് സ്കൂൾ – സംരക്ഷണം ഉറപ്പാക്കണം: കെ എൽ സി എ
- കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്തെ ആശുപത്രിയിൽ അന്തരിച്ചു
- രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ വിറപ്പിച്ച് കേരളം
- സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന
- സെന്റ് റീത്താസ് സ്കൂളിൽ നടന്ന അതിക്രമത്തെ അപലപിക്കുന്നു: കെ.സി.വൈ.എം. ലാറ്റിൻ
- നിക്കരാഗ്വേയില്‍ കുമ്പസാരത്തിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ വൈദികന് അന്തരിച്ചു
- പ്രഥമ ജോസഫ് വൈറ്റില പുരസ്കാരം സമർപ്പിച്ചു..
Author: admin
ബെനിനിലെ മെത്രാൻസമിതി ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം – 2023-ലെ “അദ് ലിമിന” സന്ദർശനവേളയിൽനിന്നുള്ള ദൃശ്യം (VATICAN MEDIA Divisione Foto
പക്ഷം / ഫാ.സേവ്യര്‍ കുടിയാംശ്ശേരി മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണു മാര്‍ക്‌സ് പറഞ്ഞത്. അതപ്പാടെ വിഴുങ്ങിയിരുന്നു ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍. ഇപ്പോള്‍ അതേ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ അയ്യപ്പസംഗമം നടത്തപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു പിണറായി വിജയന്‍ ഭക്തനാണെന്ന്. ഗുരു സ്ഥാനത്തു പ്രതിഷ്ഠിതനാകാന്‍ ഇനി ഒരുപാടു സമയം വേണ്ടിവരില്ല.ഉദ്ഘാടന വേദിയില്‍ മുഷ്ടി ചുരുട്ടി സ്വാമി അയ്യപ്പാ എന്നു വിളിക്കാനും മറന്നില്ല കമ്യൂണിസ്റ്റു ഭക്തര്‍. ശരണ മന്ത്രം രാഷ്ട്രീയ മന്ത്രമായി ഉരുവിട്ടു ശീലിക്കുന്നു. മനുഷ്യനെ മയക്കിയെടുക്കാന്‍ ഇപ്പോള്‍ മതമന്ത്രം തന്നെ ഫലപ്രദമെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. അടുത്ത ദിവസംതന്നെ ബിജെപി ക്കാരുടെ നേതൃത്വത്തില്‍ പമ്പയില്‍ ബദല്‍ അയ്യപ്പ സംഗമം നടന്നു. ബിജെപി അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ ഹിന്ദു പ്രീണനം വഴി വളരെ സ്വാഭാവികമായി വോട്ടു നേടുന്നവരാണ്.ഇനി കോണ്‍ഗ്രസ്സുകാര്‍ എന്നാണ് അയ്യപ്പസംഗമം നടത്തുന്നതെന്നറിയില്ല. അല്ല കോണ്‍ഗ്രസ്സുകാര്‍ക്കു ഹിന്ദുക്കളെ വേണ്ടെന്നാണോ. എന്തെങ്കിലും പേരില്‍ ഒരു സംഗമം കോണ്‍ഗ്രസ്സുകാരും സംഘടിപ്പിക്കാനാണു സാധ്യത. മതേതരത്വം മറന്ന പാര്‍ട്ടികള്‍ നമ്മുടെ രാജ്യം…
എഡിറ്റോറിയൽ / ജെക്കോബി ഗാസയിലെ ഹമാസ് തീവ്രവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന് ലോകരാഷ്ട്രങ്ങളില്‍ നിന്നു ലഭിച്ച സഹാനുഭൂതിയും പിന്തുണയും അളവറ്റതായിരുന്നു. ആധുനിക ഇസ്രയേലിന്റെ 77 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആ സുരക്ഷാവീഴ്ചയ്ക്ക് ഉത്തരം പറയേണ്ട പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ നിന്ന് ഹമാസ് ഭീകരരെ തുടച്ചുനീക്കാനുള്ള ദൃഢനിശ്ചയത്തോടെ ആരംഭിച്ച സൈനികനടപടികള്‍ ലെബനോന്‍, സിറിയ, ഇറാന്‍, യെമന്‍ അതിര്‍ത്തികളിലേക്കു കൂടി വ്യാപിച്ച്, ഒടുവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചുവന്ന ഖത്തറിന്റെ തലസ്ഥാന നഗരത്തിലും ബോംബിടുന്നതില്‍ വരെ ചെന്നെത്തി. ഒഴിഞ്ഞുപോകാനൊരിടവുമില്ലാതെ ഗാസ മുനമ്പില്‍ കുടുങ്ങിക്കിടക്കുന്ന 21 ലക്ഷം ജനങ്ങളെ കൊടുംയാതനകളിലാഴ്ത്തി രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്താനുള്ള സാധ്യതകളെല്ലാം നിരാകരിച്ചുകൊണ്ട്, ‘ഗിദെയോന്റെ തേരുകള്‍’ എന്ന പേരില്‍ മൂന്നു സൈനിക ഡിവിഷനുകളെ വിന്യസിച്ച് ഗാസ നഗരമേഖല തകര്‍ത്തുതരിപ്പണമാക്കി പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ അതിരുവിട്ട യുദ്ധവെറിക്ക് ഇനിയും കൂട്ടുനില്‍ക്കാനാവില്ലെന്നാണ് ജനാധിപത്യലോകത്തെ പഴയ മിത്രങ്ങള്‍ പോലും തുറന്നുപറയുന്നത്.…
ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതും, എന്നാൽ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ.
ജെയ്നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്
ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.
കാസർകോട്: മ്യാന്മർ തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറോട്ട് നീങ്ങി മണിക്കൂറുകൾക്കുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി രൂപപ്പെടും. നാളെ അതിതീവ്ര ന്യൂനമർദമായി മാറുന്നതിന്റെ ഫലമായി ഇന്ന് മുതൽ കേരളത്തിൽ പരക്കെ അതി ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ 27 വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . 30-40 കിലോ മീറ്റർ വേഗതയിലും ചില സന്ദർഭങ്ങളിൽ ഇത് 40-50 കിലോമീറ്റർ വേഗതിയിലും കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും വ്യക്തമാക്കി. മൺസൂൺ ദുർബല മാകുന്ന സാഹചര്യത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത ഇല്ല. ന്യൂനമർദം രൂപപ്പെടുന്നതോടെ കേരളത്തിൻ്റെ തെക്കൻ ജില്ലകളിൽ ശക്തമാകുന്ന മഴ മധ്യ കേരളത്തിലേക്കും പതുക്കെ വടക്കൻ കേരളത്തിലേക്കും നീങ്ങും. കേരളത്തിൽ ഇന്ന് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. നാളെ (സെപ്റ്റംബർ 26) തൃശൂർ, എറണാകുളം, ഇടുക്കി,കോട്ടയം, ആലപ്പുഴ,…
കൊച്ചി: മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബർ 27ആം തീയതി 350 സമര സേനാനികളെ അണിനിരത്തിക്കൊണ്ട് എറണാകുളം വഞ്ചി സ്ക്വയറിന് സമീപമുള്ള സെന്റ് മദർ തെരേസ സ്ക്വയറിൽ നിരാഹാര സമരം നടത്തുന്നതിന് മുന്നോടിയായി സമുദായ സംഗമം നടത്തി. കെ സി ബി സി ഡെപ്യൂട്ടി ഡയറക്ടർ ഫാദർ തോമസ് തറയിൽ അധ്യക്ഷം വഹിച്ച മീറ്റിങ്ങിൽ കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെറി ജെ തോമസ്, കെ ആർ എൽ സി സി സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി ജി വിജയൻ, എസ്എൻഡിപി യോഗം മെമ്പർ ഗോപാലകൃഷ്ണൻ കെ പി, ധീവരസഭ സംസ്ഥാന പ്രസിഡന്റ് എം വി വാരിജാക്ഷന്‍, കുടുംബി സേവാസമാജം സംസ്ഥാന പ്രസിഡണ്ട് എ എൻ ശ്യാംകുമാർ, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി…
കൊടുങ്ങല്ലൂർ : കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ കിഡ്സിന്‍റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണതിന്‍റെ ഭാഗമായി ലീഡേഴ്സ് ട്രെയ്നിങ്ങ് കോഴ്സ് “സത്ബോധന” ന്റെ ഉദ്ഘാടനം പറവൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ ബെന്‍സി നിര്‍വ്വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കിഡ്സ് അസോ. ഡയറക്ടര്‍ ഫാ. വിനു പീറ്റര്‍, അസി.ഡയറക്ടര്‍ ഫാ. നിഖില്‍ മുട്ടിക്കല്‍, സിനി ആര്‍ട്ടിസ്റ്റ് അബീഷ് ആന്‍റണി, കിഡ്സ് കോഡിനേറ്റര്‍ ഗ്രേയ്സി ജോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഗ്രാമപഞ്ചായത്തുകളിലായി സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്‍റെ സുസ്ഥിര വികസനം സാധ്യമാകുന്നതിനായി നടത്തിവരുന്ന പദ്ധതിയാണ് “സത്ബോധന” (ഏകവത്സര നേതൃത്വ പരിശീലന പരിപാടി). സുസ്ഥിര വികസനത്തിന് കുടുംബശ്രീകളുടെ പങ്ക്, വ്യക്തിത്വ വികസനം, ആശയവിനിമയം, പ്രസംഗ പരിശീലനം, നേതൃത്വവും സാമൂഹ്യ പ്രതിബദ്ധതയും, പങ്കാളിത്ത്വധിഷ്ഠിത ഗ്രാമ അവലോകന പരിപാടി, പ്രൊജക്റ്റ് തയ്യാറാക്കല്‍, മാനസികാരോഗ്യം, സാമൂഹ്യ വിശകലനം, ഫീല്‍ഡ് വിസിറ്റ്, തുടങ്ങിയവയാണ് കോഴ്സിലൂടെ ഒരു…
Subscribe to Updates
Get the latest creative news from FooBar about art, design and business.