- വീട്ടുകാരനെ കാണ്മാനില്ല: ഒറ്റയ്ക്കായ 4 ആം ക്ലാസുകാരനെ ബന്ധുക്കൾ ഏറ്റെടുത്തു
- മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 17 പേർ മരിച്ചു
- ഓണം അവധിക്കായി സ്കൂളുകള്‍ നാളെ അടയ്ക്കും
- ‘പോസ്റ്റ്മാൻ ഇൻ ദി മൗണ്ടൻസ്’
- ഓണപ്പൊലിമയില്‍ മറഞ്ഞിരിക്കുന്ന കെടുതികളുടെ യാഥാര്‍ഥ്യം
- ആദിവാസികള്‍ക്കു പിന്നിലുള്ള സവര്ണനുംഅഡ്മിഷന് ഉറപ്പാക്കുന്ന ഇ ഡബ്ല്യു എസ്
- മാനസാന്തരങ്ങള്‍ നല്കുന്ന പാഠം
- തുന്നിച്ചേര്‍ത്ത ഹൃദയം
Author: admin
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആശങ്കയിലായ അപ്പോളോ 13 പേടകത്തെ പസഫിക് സമുദ്രത്തിൽ സാഹസികമായി ഇറക്കി ലോകത്തെ വിസ്‌മയിപ്പിച്ച ബഹിരാകാശ സഞ്ചാരിയായിരുന്നു ജിം ലോവൽ.
കൊച്ചി : കൊച്ചി നഗരത്തിലെ കനാലുകൾ സിംഗപ്പൂർ മാതൃകയിൽ നവീകരിക്കാനുള്ള ബൃഹത്തായ പദ്ധതി ആസൂത്രണത്തിൽ . നഗരത്തിൻറെ മുഖച്ഛായ മാറ്റാൻ ലഷ്യമിടുന്നതാണ് കനാൽ നവീകരണ പദ്ധതി. ഇൻറർഗ്രേറ്റഡ് അർബൻ റീജനെറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പേരിലാണ് ഈ പദ്ധതി .സംസ്ഥാന സർക്കാരിന്റെ കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്.മലിനമാക്കപ്പെട്ട കനാലുകൾ വൃത്തിയാക്കി, ആഴം കൂട്ടി പുനരുദ്ധരിച്ച് കനാലുകളുടെ തീരങ്ങൾ മനോഹരമാക്കി വെനീസ്, ആംസ്റ്റർഡാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ മാറ്റുകയാണ് പദ്ധതി.വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുന്ന 3716.10 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുന്നതോടെ ചില കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും ചരക്കു നീക്കത്തിനും ഉപയോഗപ്പെടും . കനാൽ തീരങ്ങൾ വിനോദ കേന്ദ്രങ്ങളായി മാറ്റുകയും കനാൽ കാഴ്ചകൾക്ക് സൗന്ദര്യം ഒരുക്കുകയും ചെയ്യും . മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടുകൾക്ക് പരിഹാരം ഉണ്ടാക്കാനും കനാൽ നവീകരണ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ്…
ദില്ലിയിൽ മതിൽ ഇടിഞ്ഞ് 8 പേർ മരിച്ചു. ഹരി നഗറിൽ ആണ് മതിൽ ഇടിഞ്ഞു വീണത്.സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഹരിനഗറി ൽ ആക്രി പൊറുക്കി ജീവിക്കുന്നവർ താമ സിക്കുന്ന കുടിലുകൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
വത്തിക്കാൻ : തായ്ലൻറ്-കംബോഡിയ അതിർത്തി സംഘർഷം മൂലം പാർപ്പിടരഹിതരായിത്തീർന്നവരുടെ കാര്യത്തിൽ ശ്രദ്ധപതിക്കുമെന്ന് അപ്പൊസ്തോലിക്ക് നുൺഷ്യൊ ആർച്ചുബിഷപ്പ് പീറ്റർ ബ്രയൻ വ്വെൽസ്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിസംബന്ധിയായ ഒരു ധാരണയിലെത്തിയിരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഫീദെസ് പ്രേഷിതവാർത്താ ഏജൻസിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുണ്ടായിരിക്കുന്ന ഉടമ്പടി അനുരഞ്ജനത്തിലേക്കും സുസ്ഥിരവും നീണ്ടുനില്കുന്നതുമായ സമാധാനത്തിലേക്കും നയിക്കുമെന്ന് ആർച്ച്ബിഷപ്പ് വ്വെൽസ് പ്രത്യാശ പ്രകടിപ്പിച്ചു. തായ്ലൻറും കംബോഡിയയും ഇപ്പോൾ നടത്തുന്ന യത്നം ഭാവിയിൽ തുടരുകയും അങ്ങനെ ഇക്കഴിഞ്ഞ ആഴച്ചകളിലുണ്ടായതുപോലുള്ള സംഘർഷങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നാല്പതിലേറെപ്പേരുടെ ജീവനെടുത്ത സംഘർഷങ്ങൾക്കറുതിവന്ന പശ്ചാത്തലത്തിൽ ഈ പോരട്ടംമൂലം ദുരിതം അനുഭവിക്കുന്നവരും വീടുകൾവിട്ടുപോകേണ്ടിവന്നവരുമായ പതിനായിരങ്ങളുടെ കാര്യത്തിൽ ശ്രദ്ധപതിക്കുമെന്ന് ആർച്ച്ബിഷപ്പ് വ്വെൽസ് പറഞ്ഞു. കുടിയിറങ്ങേണ്ടിവന്നവരുടെ സംഖ്യ 2 ലക്ഷത്തി 60000-ത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത് .
ഗാസാ സിറ്റി: ഇസ്രയേലിന്റെ കിരാത നടപടികളെ തുടർന്ന് ദുരിതത്തിലായ ഗാസയില്‍ പോഷകാഹാരക്കുറവുമൂലം ഇതുവരെ 98 കുട്ടികൾ മരിച്ചതായി റിപ്പോര്‍ട്ട്. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു. ഉപരോധത്തെത്തുടര്‍ന്ന് കൊടുംപട്ടിണിയിലായ ഗാസക്കാരെ രക്ഷിക്കാനും 22 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്രതലത്തില്‍ മുറവിളികള്‍ ശക്തമാക്കുകയാണ് . ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസാ സിറ്റിയുടെ നിയന്ത്രണം സൈന്യമേറ്റെടുക്കുമെന്നും യുദ്ധമേഖലകള്ക്കു പുറത്തുള്ള ഇടങ്ങളില്‍ സഹായവിതരണം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഉത്തരകാശി: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാരിന്റെ ദുരിതാശ്വാസ ധനസഹായം ദുരിതബാധിതരെ പരിഹസിക്കും വിധത്തിൽ . പ്രളയം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം, വെള്ളിയാഴ്ച “അടിയന്തര ദുരിതാശ്വാസമായി” താമസക്കാർക്ക് 5,000 രൂപ വീതമുള്ള ചെക്കുകളാണ് നൽകിയത് . നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ദുരിതാശ്വാസ പണം “തികച്ചും അപര്യാപ്തമാണ്” എന്ന് വിശേഷിപ്പിച്ച പലരും അത് സ്വീകരിക്കാൻ വിസമ്മതിച്ചു. ഇത് “ഞങ്ങളുടെ കഷ്ടപ്പാടുകൾക്ക് പോലും അപമാനമാണ്” എന്ന് പറഞ്ഞു. “ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, ഞങ്ങളുടെ കുടുംബങ്ങൾ, വീടുകൾ, കോടിക്കണക്കിന് രൂപയുടെ ബിസിനസുകൾ-ഒരു ഗ്രാമീണൻ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ മെഴുകുതിരി പാക്കറ്റുകൾ വിതരണം ചെയ്തത് ദുരന്തത്തിന് നാല് ദിവസത്തിന് ശേഷമാണ് .ആ രാത്രികൾ ഞങ്ങൾ ഇരുട്ടിൽ ചെലവഴിച്ചു. ഭക്ഷണം ചൂടാക്കാൻ വിറക് ഉപയോഗിച്ചു. സർക്കാർ റേഷനെക്കുറിച്ച് പറയുന്നുണ്ട് , പക്ഷേ അതും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.സഹായധനം വൈകുന്നതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഡിഎം, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസുകൾക്ക് മുന്നിൽ “മോദി ഘാം താപോ”…
മെട്രോ, നഗര മേഖലകളിലെ ഉപഭോക്താക്കൾക്കായി മിനിമം ബാലൻസ് നിരക്ക് ₹50,000 ആയി ഉയർത്തിയിരിക്കുന്നു
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കേ, കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ).
ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ അധ്യക്ഷനും തൃശൂർ അതിരുപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ആഫ്രിക്കയിലെ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകൾ നടത്തിയ നരഹത്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോർട്ട്. ആഫ്രിക്ക സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ACSS) സമീപകാലത്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്
Subscribe to Updates
Get the latest creative news from FooBar about art, design and business.