- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
- കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ. മാണി
- കെആര്‍എല്‍സിബിസി കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാര്‍
Author: admin
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് മന്ത്രി അറിയിച്ചു
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ജസ്റ്റീസ് ബഞ്ചമിൻ കോശി അദ്ധ്യക്ഷനായ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി പ്രസിദ്ധീകരിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. ഈ നടപടികൾ എന്തെല്ലാമാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിനകം നടപ്പിലാക്കിയെന്നു പറയപ്പെടുന്ന നിർദ്ദേശങ്ങളും പരസ്യപ്പെടുത്തണം, എറണാകുളത്ത് നടന്ന കെആർഎൽസിസി നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിൻ്റെ തിരക്കടലിൽ നിന്നും മണൽ ഖനനം ചെയ്യാനുള്ള നടപടികളിൽ നിന്നും സർക്കാർ പിന്മാറണം. ഈ നടപടി ഉളവാക്കുന്ന പാരിസ്ഥിതിക വിനാശം അതിഭീകരമാണെന്നും യോഗം വിലയിരുത്തി. അനേകം വർഷങ്ങൾ കൊണ്ടു രൂപപ്പെട്ട ജൈവ വ്യവസ്ഥയെ തകർത്തെറിയുന്ന നടപടികൾ മാനവ സമൂഹത്തെയാകെ ബാധിക്കും, കെആർഎൽസിസി അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രക്ഷോഭത്തെ പിന്തുണക്കാനും കെആർഎൽസിസി തീരുമാനിച്ചു. ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ജനാധിപത്യ പ്രകിയയിൽ ക്രിയാത്മകമായി ഇടപ്പെടാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിന് മുന്നൊരുക്ക കർമ്മപദ്ധതിക്ക് യോഗം…
തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള പ്രധാന കാര്യദര്‍ശിയെയും രണ്ടു സഹകാര്യക്കാരെയും നിയമിക്കുന്ന പ്രക്രിയയും അവരുടെ സേവനവേതനവ്യവസ്ഥകളും കാലാവധിയും മറ്റും സംബന്ധിച്ച് മോദി സര്‍ക്കാര്‍ 2023 ഡിസംബറില്‍ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഒരുപറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ, പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് ഗൗനിക്കാതെ ”തിടുക്കത്തില്‍, പാതിരാവില്‍” തിരഞ്ഞെടുത്ത ചീഫ് ഇലക് ഷന്‍ കമ്മിഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറും, ഇലക് ഷന്‍ കമ്മിഷണര്‍ (ഇസി) വിവേക് ജോഷിയും വിഘ്‌നമൊന്നും കൂടാതെ ചുമതലയേറ്റു.
മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാര്‍ഡുകളുടെ ചരിത്രത്തില്‍ ലോകത്തില്‍ തന്നെ അപൂര്‍വതയുള്ളൊരു റെക്കോര്‍ഡിനുടമയാണ് പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്.
ദേശീയ അവാര്‍ഡുകള്‍ – 8, കേരള സംസ്ഥാന അവാര്‍ഡുകള്‍ -25, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകള്‍ -5 , ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡുകള്‍ 4, കര്‍ണാടകയുടെയും ബംഗാളിന്റെയും അവാര്‍ഡുകള്‍ ഓരോ തവണ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ പുരസ്‌കാരപ്പട്ടിക.
വിന്‍സെന്റ് വാരിയത്തച്ചന്റെ എഴുത്തും പ്രസംഗവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തുറന്ന ഹൃദയത്തോടെ വായനക്കാര്‍ അത് സ്വീകരിക്കുന്നു. യുട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തെ നിരവധി പേര്‍ പിന്തുടരുന്നുണ്ട്. തെളിവാര്‍ന്ന ചിന്തകളും ലളിതമായ ഭാഷയും തന്നെയാണ് അതിനു കാരണം.
കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്നുള്ള മാതൃക പൊതുപ്രവര്‍ത്തകനും ഏറ്റവും പ്രാധാന്യമുള്ള രാഷ്ട്രീയ-പൊതുപ്രവര്‍ത്തകനുമായിരുന്നു അലക്‌സാണ്ടര്‍ പറമ്പിത്തറ. ആദര്‍ശരാഷ്ട്രീയത്തിന്റെയും ധാര്‍മ്മികതയുടെയും പ്രതീകമായി അറിയപ്പെടുന്ന അലക്‌സാണ്ടര്‍ പറമ്പിത്തറ മാസ്റ്റര്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും മുഖം തിരിച്ചുനിന്ന കേരള
രാഷ്ട്രീയത്തിലെ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. ആദര്‍ശധീരതായിരുന്നു അദ്ദേഹത്തിന് എന്നും മുതല്‍ക്കൂട്ടെന്നത് സ്മരണീയമാണ്.
വിവിധ കഥാപാത്രങ്ങളേയും വ്യത്യസ്ഥമായ സംസ്‌കാരങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്ന, മനുഷ്യരെ വേര്‍തിരിക്കുന്ന വിഭജനങ്ങളെ മറികടക്കുന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ് ക്രോസ്സിങ്. സ്വത്വത്തെയും സ്വീകാര്യതയെയും കുറിച്ചുള്ള സിനിമയുടെ അന്വേഷണം അതിനെ സമകാലിക സിനിമയിലെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നു.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യും . ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ആദ്യമായി നിയമസഭയിലേക്കെത്തുന്ന രേഖയെ മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ബിജെപി പരിഗണിച്ചു. ഷാലിമാർ ബാഗ് മണ്ഡലത്തില്‍ നിന്ന് 29,595 വോട്ടിന്‍റെ ഉജ്ജ്വല വിജയമാണ് രേഖ നേടിയത്. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയാണ് പരാജയപ്പെടുത്തിയത്. അരവിന്ദ് കേജ്‌രിവാളിനെ മുട്ടുകുത്തിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് പർവേശ് വർമയാണ്. വിജേന്ദ്ര ഗുപ്തയാണ് ഡൽഹിയുടെ പുതിയ സ്പീക്കറായി ചുമതലയേൽക്കുക. സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനത്തിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. തുടർന്ന് ബിജെപി നിയുക്ത എംഎൽഎമാരുമായി നടത്തിയ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.