- വത്തിക്കാൻ മോൺ ജോസഫ് സി. പഞ്ഞിക്കാരനെ ആദരണീയനായി പ്രഖ്യാപിച്ചു
- കടമെടുപ്പ് പരിധിയില്‍ 5,900 കോടി കേന്ദ്രം വെട്ടിക്കുറച്ചു
- എട്ടുകോടിയോളം രൂപയുടെ സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ
- ലെബനന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം
- സിനഡാത്മക കോൺക്ലെവ്
- ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ ബെൽജിയത്തിലേക്ക്
- കോട്ടപ്പുറം രൂപതാതല ജൂബിലി സമാപനം 28 ന്
- അവസാനിക്കാത്ത മൃഗതൃഷ്ണകള്‍
Author: admin
നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ വിൻസെന്റ് സാമുവേൽ പിതാവ് മുഖ്യ കാർമ്മികനായ തിരു കർമ്മങ്ങൾക്ക് രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ ദാസൻ സഹകാർമ്മികനായി.
തിരുവനന്തപുരം : അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് . പത്താം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പതിനൊന്നാം തീയതി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സമുദായ സമ്പർക്ക പരിപാടിയുമായി KLCA കൊച്ചി : രാഷ്ട്രീയവും ഭരണപരമായ ലത്തീൻസമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക്നേതൃത്ത്വം നൽകാൻ കെ.എൽ.സി.എ. സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. എറണാകുളം ആശീർ ഭവനിൽ KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് 284 ശുപാർശകൾ ജെ ബി കോശി കമീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും അത് പുറത്തു വിട്ടിട്ടില്ല.കേരളത്തിലെ 66 തീരദേശ പഞ്ചായത്തുകളെ CRZ രണ്ട് ഗണത്തിൽ ഉൾപ്പെടുത്തിയെങ്കിലും UA നമ്പർ ക്രമവത്കരിച്ചു നൽകുന്നതിന് നടപടികൾ കൈക്കൊള്ളാത്തതിനാൽ ജനങൾ ബുദ്ധിമുട്ടുകയാണ്. ലത്തീൻ കത്തോലിക്കരുടെ ജാതി സ്ർട്ടിഫിക്കറ്റ് വിഷയത്തിൽ സംസ്ഥന സർക്കാർ എടുന്ന നിലപാട് ആശയ കുഴപ്പമുണ്ടാക്കുന്നതും പ്രതിഷേധാർഹവുമാണ്. കേരളത്തിന്റെ തീരപ്രദേശങ്ങൾ നേരിടുന്ന തീരശോണം ഭായാനകമാണ്. കേരളത്തിന്റെ തീരക്കടലിലുണ്ടായിട്ടുള്ള കപ്പലപകടം മത്സ്യ തൊഴിലാളികളെ പട്ടിണിയിലാക്കി. ശക്തമായ കടൽ നീയമങ്ങൾ നിലനിൽക്കെ ആശങ്കയിലായ തീരവാസികൾക്കും മത്സ്യ തൊഴിലാളി കുടുംമ്പങ്ങൾക്കും അർഹമായനഷ്ടപരിഹാരം നൽകണം. സ സമുദായത്തിന് ന്യായവും അർഹവുമായ അവകാശങ്ങൾ…
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് 110 വിദ്യാർത്ഥികളുടെ ബിരുദദാനവും 140 വിദ്യാർത്ഥികളുടെ ദീപ പ്രകാശനവും നടത്തി. കേരള നേഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫസർ ഡോ. സോനാ പി.എസ്. ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് മികച്ച നഴ്സിംഗ് പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൽ ലൂർദ് കോളജ് ഓഫ് നേഴ്സിംഗും ലൂർദ് ആശുപത്രിയും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നഴ്സിംഗ് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ജോലിയിൽ പ്രവേശിച്ച് സ്വയംപര്യാപ്തതയും സാമ്പത്തിക ഭദ്രതയും നേടണമെന്നും ഡോ. സോനാ പി.എസ് പറഞ്ഞു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ റുഫീന എട്ടുരു ത്തിൽ, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റെയിച്ചൽ…
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണന് കേരളം വിടനൽകി . തൈക്കാട് ശാന്തികവാടത്തിൽ നടന്ന ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരത്തിലും പാർട്ടിപ്രവർത്തകർ പങ്കുചേർന്നു . കെപിസിസി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളള, മന്ത്രിമാര്‍, മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് അയ്യപ്പസേവാ സംഘം ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇന്ദിരാഭവനില്‍ അനുസ്മരണ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.
വൈപ്പിൻ: മുരുക്കുംപാടം സെൻ്റ് മേരിസ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ കുട്ടികൾ എല്ലാവരും പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലുള്ള പച്ച നിറത്തിലുള്ള പുത്തനുടുപ്പുകൾ അണിഞ്ഞാണ് വിദ്യാലയത്തിലേക്ക് എത്തിയത്. പരിസ്ഥിതി ദിന സന്ദേശങ്ങൾ കൈകളിലേന്തി വിദ്യാലയമുറ്റത്ത് ചെടികൾ നട്ട് പരിസ്ഥിതിയുമായി ചങ്ങാത്തം കൂടിയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പരിസ്ഥിതി ദിനം ആഘോഷിച്ചത്
ന്യൂഡൽഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇന്ത്യക്ക് പാക്കിസ്ഥാൻ കത്തയച്ചു . വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം തവണയാണ് പാക്കിസ്ഥാൻ ഈ ആവശ്യം ഉന്നയിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കുകയായിരുന്നു . വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. സൈനിക തലത്തിലുള്ള ചര്‍ച്ചയല്ലാതെ മറ്റ് ചര്‍ച്ചകള്‍ക്ക് സമയമായിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട് .
തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള ബാരലുകൾ വിഴിഞ്ഞം തീരത്തടിഞ്ഞു . കഴിഞ്ഞ ദിവസം രാത്രി 11 ബാരലുകൾ തീരത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി കോവളം ഭാഗത്തു രണ്ടെണ്ണവും ആഴിമലഭാഗത്തു ഒരെണ്ണവും വിഴിഞ്ഞത്ത് അഞ്ചെണ്ണവും അടിഞ്ഞു . കണ്ടയ്നറുകൾ നീക്കം ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ഇവ ശേഖരിക്കുന്നത് . കോസ്റ്റൽ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവയെല്ലാം . കടലിൽ ഒഴുകിനടക്കുന്ന കെമിക്കലുകൾ അടങ്ങിയ ഭാരം കൂടിയ ബാരലുകൾ മത്സ്യബന്ധനത്തെ ബാധിക്കുന്നതായി പരാതിയുണ്ട്. മീൻപിടിക്കാനായി വിരിച്ച വല തിരികെ വലിച്ചുകയറ്റുമ്പോഴാണ് ബാരലുകൾ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലകൾ കീറി നഷ്ടം ഉണ്ടായതായി രണ്ടു തൊഴിലാളികൾ കോസ്റ്റൽ പോലീസിന് പരാതി നൽകി. വെള്ളിയാഴ്ച വൈകുന്നേരം വരെ 19 ബാരലുകൾ ലഭിച്ചെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു.
കൊച്ചി: ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ (ബക്രീദ്) നിറവിലാണ് ഇസ്‌ലാം സഹോദരങ്ങൾ . പെരുന്നാൾദിനത്തിൽ രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ. ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്ബീറുകൾ ചൊല്ലി വിശ്വാസികൾ പ്രാർഥനകളിൽ സജീവമായി .ആത്മസമർപ്പണത്തിൻ്റെ ആഘോഷമായ ബലി പെരുന്നാൾ ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമാണ് ആചരിക്കുന്നത്.
ജൂൺ 7 മുതൽ 9 വരെ നടത്തപ്പെടുന്ന തീർത്ഥാടനം സംഘടിപ്പിക്കുന്നത് ഫ്രഞ്ച് അസോസിയേഷൻ ആണ്
Subscribe to Updates
Get the latest creative news from FooBar about art, design and business.
