- രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നു; ഡോ. ശശി തരൂർ
- എം എം ലോറൻസ് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളി -KRLCC
- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കര്‍ണാടകക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം:കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.സിനിമ നയ രൂപീകരണത്തിന് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. ഇതിനായി സാംസ്കാരിക വകുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി. സിനിമാ രംഗത്തെ എല്ലാ തൊഴില്‍ മേഖലകളിലെയും പ്രതിസനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാകും കോണ്‍ക്ലേവ് സംഘടിപ്പിക്കുക. കെഎസ്ഐഡിസിക്കാണ് നയരൂപീകരണത്തിൻ്റെ ചുമതല. കോണ്‍ക്ലേവിന് മുമ്പ് സിനിമയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുകയും കരട് നയരേഖ തയ്യാറാക്കുകയും ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും നയരൂപീകരണം.
ആഴാകുളം: വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ കാരുണ്യപ്രവത്തനങ്ങളുടെ മുഖമാണെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പറഞ്ഞു. കോവളം ആഴാകുളത്ത് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓസാനം കാരുണ്യ ഭവന്റെ 25-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കീർത്തനത്തിലെ വാർധക്യത്തിൽ എന്നെ തള്ളിക്കളയരുതേ എന്ന പ്രാർഥനയുടെ പ്രത്യുത്തരമാണ് പുരുഷ വയോധികർക്കായി പ്രവർത്തിക്കുന്ന ഈ കാരുണ്യഭവനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി പണിതുകൊണ്ടിരുക്കുന്ന വൃദ്ധസദനത്തിന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസകൾ നേർന്നു. ഒപ്പം ഇതിന് പിന്നിൽ പ്രയത്നിക്കുന്ന വിൻസൻസൻഷ്യൻ സഹോദരങ്ങളെയും പരിചാരകരായി പ്രവർത്തിക്കുന്ന സന്യസ്തരേയും പിതാവ് അഭിനന്ദിച്ചു. കാരുണ്യ ഭവനത്തിന്റെ 25-ാം വർഷികാഘോഷപരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ബ്രദർ ഡി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കോവളം എം.എൽ.എ വിൻസന്റ് എം,സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോസഫ് ബാസ്റ്റിൻ, മുൻ സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോർജ്ജ് ഗോമസ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, തൊഴിച്ചൽ വാർഡ് മെമ്പർ…
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സോണൽ സമിതിയുടെ ആഭിമുഖ്യത്തിൽ മുള്ളുവിള യൂണിറ്റിന്റെ നേതൃത്വത്തിൽ ബിസിസി സമ്മേളനം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപതയിൽ നടന്ന് വരുന്ന ജെ ബി കോശി 40- മത് സമ്മേളനം ഇടവക വികാരി റവ ഫാ സാബു വർഗീസ് ഉദ്ഘാടനം ചെയ്തു . രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി, മുഖ്യ പ്രഭാഷണം നടത്തി വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജെ വിഷയാവതരണം നടത്തി, യൂണിറ്റ് പ്രസിഡന്റ് ജയദാസ് അധ്യക്ഷത വഹിച്ചു, രൂപത ട്രെഷറർ രാജേന്ദ്രൻ ജെ, സോണൽ പ്രസിഡന്റ് സുകുമാരൻ എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൊച്ചി: സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന്തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ. നെറ്റൊ .പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ വെച്ച് നടന്ന കെസി ബിസി വിമൻസ് കമ്മീഷൻ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സങ്കീർണ്ണതകൾ നിറഞ്ഞ ലോകത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുമ്പോൾ എല്ലാ വേദികളിലുമുള്ള കൂടിവരവുകളിലൂടെ കാലത്തിനോടൊത്ത് സഞ്ചരിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ പ്രാപ്തരാക്കുന്നതിനാണ് വിമൻസ് കമ്മീഷൻ പോലുള്ള കമ്മീഷനുകൾ കേരള കത്തോലിക്കാ സഭയിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. യേശുവിന്റെ കാലത്ത് വിജാതീയരായ അടിമയുടെ സ്ഥാനമേ സ്ത്രീകൾക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ യേശു സ്ത്രീകളെ തന്നെ അനുഗമിക്കുന്ന ശിഷ്യരുടെ കൂട്ടത്തിൽ കൂട്ടിക്കൊണ്ട് നടന്നു. അങ്ങനെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിൽ ക്രൈസ്തവ സമൂഹം സമുന്നതമായ പദവി വഹിച്ചിട്ടുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വിമൻസ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഫാ.ജേക്കബ് പാലക്കപ്പിള്ളി, ഫാ.ബിജു കല്ലിങ്കൽ, ഫാ.ജോസ്…
നടി രഞ്ജിനി നല്കി ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസാണ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിര്‍മാതാവുമായ സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
കൊച്ചി :ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തടയണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയില്‍ നല്കിയ അപ്പീല്‍ തള്ളി . സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന് വ്യക്തമാക്കി.ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോന്‍ പാറയിലും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ള മനുഷ്യരുടെ മുഴുവന്‍ കടബാധ്യതയമ് എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എസ്എല്‍ബിസി (ബാങ്കിങ് സമിതി) യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ പിന്തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കലോ, പലിശ ഇളവ് അനുവദിക്കുന്നതോ പ്രശ്നപരിഹാരമല്ല. വായ്പ എടുത്തവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നിങ്ങളുടെ ബാങ്കുകളുടെ കൂട്ടത്തില്‍ താങ്ങാനാവാത്തതല്ല ആ വായ്പകള്‍. ഏതൊരു ബാങ്കിനും താങ്ങാവുന്ന തുകയേ അതാകുന്നൂള്ളൂ.യോഗത്തില്‍ പങ്കെടുക്കുന്ന റിസര്‍വ് ബാങ്കിന്റേയും നബാര്‍ഡിന്റേയും അധികാരികള്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചെറിയ സഹായധനം സര്‍ക്കാര്‍…
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തില്‍ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യത പ്രശ്നത്തിൽ സുപ്രധാന തീരുമാനങ്ങള്‍ക്കായുള്ള സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട് ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനമുയർത്തിയിരുന്നു . ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടാവേണമെന്നാണ് പൊതുവെയുള്ള ആവശ്യം .
കൊല്‍ക്കത്ത: ആര്‍ജി കര് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസായ ഡല്‍ഹിയിലെ നിര്മന് ഭവന്റെ പുറത്തെ റോഡിലിരുന്ന് ഒപിഡി സേവനങ്ങള്‍ നല്‍കുമെന്ന് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ആര്‍ഡിഎ) അറിയിച്ചു . രാജ്യമെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും ഡല്‍ഹിയിലെ മറ്റ് ആശുപത്രിയിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.