- കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്തെ ആശുപത്രിയിൽ അന്തരിച്ചു
- രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ വിറപ്പിച്ച് കേരളം
- സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന
- സെന്റ് റീത്താസ് സ്കൂളിൽ നടന്ന അതിക്രമത്തെ അപലപിക്കുന്നു: കെ.സി.വൈ.എം. ലാറ്റിൻ
- നിക്കരാഗ്വേയില് കുമ്പസാരത്തിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ വൈദികന് അന്തരിച്ചു
- പ്രഥമ ജോസഫ് വൈറ്റില പുരസ്കാരം സമർപ്പിച്ചു..
- തൈക്കൂടം ദേവാലയത്തിന്റെ വാർഷിക ആഘോഷങ്ങൾ സമാപിച്ചു…..
- പീറ്റേഴ്സ് ബസിലിക്കയില് യുവാവ് നടത്തിയ അവഹേളനം പ്രായശ്ചിത്ത പരിഹാര തിരുകര്മ്മം
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങൾ മഴ കുറയുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഒക്‌ടോബർ ആരംഭത്തിൽ മഴ വീണ്ടും പെയ്യാൻ സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.ഒക്ടോബർ ഒന്നിന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഈ ന്യൂനമർദം പൂജക്കാലത്ത് മഴയ്ക്ക് സാധ്യത ഉണ്ടാക്കുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ ഇത് ഇന്ത്യയുടെ വടക്ക് ഭാഗത്തേക്ക്…
കരൂർ (തമിഴ്‌നാട്): ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾ കൊല്ലപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു . തമിഴ്‌നാട്ടിലെ കരൂരിൽ തമിഴഗ വെട്രി കഴകം പ്രസിഡൻ്റും നടനുമായ വിജയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ”ഞാൻ ഇവിടെ അഗാധമായ ദുഖത്തോടെയാണ് നിൽക്കുന്നത്.വിവരം ലഭിച്ചയുടനെ, മുൻ മന്ത്രി സെന്തിൽ ബാലാജിയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. മരണസംഖ്യയെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, സമീപത്തുള്ള മന്ത്രിമാരോട് കരൂരിലേക്ക് പോകാൻ നിർദേശം നൽകി. ഇതുവരെ 39 പേർ മരിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടില്ല, ഭാവിയിൽ ഒരിക്കലും ഇത്തരമൊരു ദുരന്തം സംഭവിക്കരുത്. നിലവിൽ 51 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജീവൻ നഷ്‌ടപ്പെട്ടവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം…
കണ്ണൂർ : കേരള ലേബർ മൂവ്മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ ശാക്തീകരണത്തിന്റെ ഭാഗമായി കണ്ണൂർ കെ എൽ എം. കയ്റോസ് വഴി തയ്യൽ മെഷീനും ആടും വിതരണം ചെയ്തു. 27.09.25 ന് കയ്റോസ് ട്രെയിനിങ് ഹാളിൽ നടന്ന പ്രോഗ്രാമിൽ കെ.എൽ.എം രൂപത പ്രസിഡന്റ് പീറ്റർ കൊളക്കാട് അദ്ധ്യക്ഷതയും കണ്ണൂർ രൂപത ബിഷപ്പ് അഭിവന്ദ്യ അലക്സ് വടക്കുംതല ഉദ്ഘാടനവും നടത്തി. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് മാത്യു, കയ്റോസ് ജനറൽ കോർഡിനേറ്റർ കെ വി ചന്ദ്രൻ, എച്ച് ആർ മാനേജർ പി ജെ ഫ്രാൻസിസ്, മേഖല കോർഡിനേറ്റർ എം വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കൊച്ചി : ഹോളിസ്റ്റിക് ഡവലപ്മെന്റ്റ് ഓഫ് കൊച്ചി – എന്ന വിഷയത്തിൽ കൊച്ചി സർവകലാശാലയിൽ എൽ. എം. പൈലി ചെയർ – സർക്കാർ ഉത്തരവ് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുവാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിക്ക് നിവേദനം നൽകി സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ സ്പീക്കറും 1938-ൽ രൂപീകരിക്കപ്പെട്ട കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എൽ. എം. പൈലി.സ്വതന്ത്രാനന്തരം ആദ്യം ചേർന്ന നിയമസഭാ സമ്മേളനം അദ്ദേഹത്തെ ഐക്യകണ്ഠേന സ്പീക്കറായി തെരഞ്ഞെടുക്കയായിരുന്നു. തുടർന്ന് 1948-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ചേരാനല്ലൂരിൽ നിന്നും മത്സരിച്ച് വിജയിക്കുകയും വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1951-ൽ സി.കേശവൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1946-ൽ എറണാകുളത്ത് ആരംഭിച്ച സെന്റ് ആൽബർട്ട്സ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. എറണാകുളം കേന്ദ്രമാക്കി ഒരു സർവ്വകലാശാല എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. കൊച്ചി സർവ്വകലാശാലയുടെ സംസ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ തങ്കലിപികളിൽ…
എറണാകുളം : എല്ലാവരെയും ഒരുമിച്ചിരുത്തി സമവായത്തിലൂടെ മുനമ്പം പ്രശ്നം അടിയന്തരമായി ഭരണകൂടം പരിഹരിക്കണമെന്ന് വരാപ്പുഴ അർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ . കേരള വഖഫ് ബോർഡിൻ്റെ നിയമവിരുദ്ധമായ ഭൂമിരജിസ്ട്രേഷനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിൻ്റെ 350-ാം ദിനത്തിൽ കെഎൽസിഎയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഭൂസംരക്ഷണസമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ വാർഷിക ദിനത്തിൽ എറണാകുളം മദർ തെരേസ സ്ക്വയറിൽ നടന്ന കൂട്ടനിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . എല്ലാ മനുഷ്യരെയും പോലെ വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ സർവ്വവിധ അവകാശങ്ങളോടും കൂടി ജീവിക്കാൻ മുനമ്പത്തെ 610 കുടുംബങ്ങൾക്കും അർഹതയുണ്ട്. രാജ്യത്തെ ഒരു കോടതിയും ഈ ഭൂമി വഖഫ് ഭൂമിയാണ് എന്ന് പറഞ്ഞിട്ടില്ല എന്നും ആർച്ച്ബിഷപ്പ് പ്രസ്താവിച്ചു. ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷത വഹിച്ചു . എസ്എൻഡിപി യോഗം ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് രാജൻ ബാബു മുഖ്യപ്രഭാഷണം നടത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,…
വത്തിക്കാൻ : അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും അധികരിച്ചുള്ള അന്താരാഷ്ട്രസമ്മേളനം ഒക്ടോബർ 1മുതൽ 3 വരെ റോമിൽ നടക്കും.അഗസ്റ്റീനിയാനും പാട്രിസ്റ്റിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും സമ്മേളനം നടക്കുക. നാല്പതോളം നാടുകളിൽ നിന്നായി ഇരുനൂറോളം പേർ ഇതിൽ സംബന്ധിക്കും . “നമ്മുടെ പൊതു ഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും” എന്നതാണ് വിചിന്തന പ്രമേയം. കുടിയേറ്റത്തോടുള്ള ഉന്നത വിദ്യാഭ്യാസത്തിൻറെ പ്രതികരണത്തിനു രൂപമേകുന്ന ആഗോള ഉച്ചകോടിയാണിത്. ഒക്ടോബർ 4–5 തീയതികളിൽ ആചരിക്കപ്പെടുന്ന കുടിയേറ്റക്കാർക്കായുള്ള ജൂബിലിക്ക് മുന്നോടിയായിട്ടാണ് ഈ സമ്മേളനം.
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യധികം ദുഃഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31-ൽ അധികം ആളുകൾ മരിച്ച സംഭവത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിച്ച റാലിക്കിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്.കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 31 പേർ മരിച്ച സംഭവത്തിൽ പ്രതികരിക്കാതെ കരൂർ വിട്ട് പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. താരം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തി. വിജയ് ചെന്നൈയ്ക്ക് മടങ്ങും എന്നാണ് സൂചന. സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി. നടുക്കുന്നതും ഏറെ ദു:ഖകരവുമായ സംഭവവുമാണെന്നാണ് പളനിസ്വാമി പ്രതികരിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് എഐഎഡിഎംകെ എന്നും പളനിസ്വാമി…
ചെന്നൈ:തമിഴ് സിനിമാതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 38ആയി. എട്ട് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടെ 38 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ . അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപകടത്തെ സംബന്ധിച്ച് ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ നൽകും.മുഖ്യമന്ത്രി സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു . മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. 58 പേർ പരിക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.
കൊച്ചി: 45 വർഷമായി കളമശേരി മാർത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ, കോടതി വിധിയെ മറികടന്ന് 2025 സെപ്തംബർ 4-ന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധർ ആസൂത്രിതമായി ചുറ്റുമതില്‍ തകർത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണ്. വൃദ്ധരും രോഗികളുമുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്. ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാർത്തോമ ഭവനാധികാരികളും കത്തോലിക്കാ സഭാ നേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പോലീസ് സത്വര നടപടികൾ ഉടനടി കൈക്കൊള്ളും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു. അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാനും സഭാ നേതൃത്വം പ്രത്യേക കരുതലെടുത്തു. എന്നിട്ടും, മൂന്നാഴ്ചകൾക്ക് ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ…
വത്തിക്കാൻ : നിലവിലുള്ള സംഘർഷാവസ്ഥകൾ മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മിൽ ഇല്ലാതാക്കരുതെന്ന് പാപ്പാ. “വിശുദ്ധ പത്രോസിൻറെ ചത്വരം” എന്ന അർത്ഥം വരുന്ന “പ്യാത്സ സാൻ പീയെത്രോ” മാസികയുടെ സെപ്റ്റംബർ ലക്കത്തിൽ വൈദ്യശാസ്ത്രവിദ്യാർത്ഥിനിയായ വെറോണിക്കയുടെ അഭിമുഖത്തിൽ ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ലിയൊ പതിനാലാമൻ പാപ്പാ പ്രത്യാശയെ മുറുകെപിടിക്കാൻ പ്രചോദനം നൽകിയത് . യുദ്ധവും നാശങ്ങളും പ്രത്യേകിച്ച്, നിരപരാധികളുടെ മരണങ്ങളുമൊക്കെ സമാധാന ജീവിതം ഏതാണ് അസാദ്ധ്യമാണെന്ന പ്രതീതിയുളവാക്കുമ്പോൾ ഭാവി എന്താണ്? മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചു പ്രത്യാശപുലർത്താനാകുമോ? മെച്ചപ്പെട്ടൊരു ലോകത്തിൻറെ നിർമ്മതിക്ക് ഞങ്ങൾക്ക് എന്തു ചെയ്യാനാകും? എന്നീ ചോദ്യങ്ങളാണ് വെറോനിക്ക പാപ്പായോട് ഉന്നയിച്ചത്. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നത് സത്യമാണെന്നും. തിന്മ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി തോന്നുന്നുവെന്നും യുദ്ധങ്ങൾ കൂടുതൽ കൂടുതൽ നിരപരാധികളെ ഇരകളാക്കുന്നുവെന്നും എന്നാൽ ഇവയൊന്നും മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും പാപ്പാ പറയുന്നു. നമ്മൾ നല്ലവരാണെങ്കിൽ കാലം നല്ലതായിഭവിക്കും എന്ന് പാപ്പാ വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പ്രചോദനം പകരുന്നു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.