- വീട്ടുകാരനെ കാണ്മാനില്ല: ഒറ്റയ്ക്കായ 4 ആം ക്ലാസുകാരനെ ബന്ധുക്കൾ ഏറ്റെടുത്തു
- മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 17 പേർ മരിച്ചു
- ഓണം അവധിക്കായി സ്കൂളുകള്‍ നാളെ അടയ്ക്കും
- ‘പോസ്റ്റ്മാൻ ഇൻ ദി മൗണ്ടൻസ്’
- ഓണപ്പൊലിമയില്‍ മറഞ്ഞിരിക്കുന്ന കെടുതികളുടെ യാഥാര്‍ഥ്യം
- ആദിവാസികള്‍ക്കു പിന്നിലുള്ള സവര്ണനുംഅഡ്മിഷന് ഉറപ്പാക്കുന്ന ഇ ഡബ്ല്യു എസ്
- മാനസാന്തരങ്ങള്‍ നല്കുന്ന പാഠം
- തുന്നിച്ചേര്‍ത്ത ഹൃദയം
Author: admin
തിരുവനന്തപുരം: ഓൺലൈൻ മദ്യ വില്പനയുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളിൽ ആപ്പ് വികസിപ്പിക്കുമെന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി . മൂന്ന് വർഷമായി ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം തുടങ്ങും . 23 വയസ്സ് പൂർത്തിയായവർക്കു മാത്രം മദ്യം നൽകാനാണ് ശുപാർശ- അട്ടല്ലൂരി പറഞ്ഞു. കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കുമെന്നും ബെവ്‌കോ എം ഡി പറഞ്ഞു. അതേസമയം ഓൺലൈൻ മദ്യ വില്പന ഉദ്ദേശിക്കുന്നില്ലെന്നാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.
കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ .ഡോ. ജെൻസൺ പുത്തൻവീട്ടിൽ കെ ആർ എൽ സി സി പതാക ഉയർത്തി സന്ദർശന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ന്യൂഡൽഹി: ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി , കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി , മറ്റ് എംപിമാർ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളവോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം . പാർലമെൻ്റിൽ നിന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തിയെന്നു പറഞ്ഞാണ് പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. ശിവസേന (യുബിടി) എംപി സഞ്ജയ് റൗട്ട്, ടിഎംസി എംപി സാഗരിക ഘോഷ്, മറ്റ് എംപിമാർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതിപക്ഷത്തിൻ്റെ പോരാട്ടം രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി വ്യക്തമാക്കി.കേന്ദ്രം തങ്ങളെ ഭയപ്പെടുന്നുവെന്നും സർക്കാർ ഭീരുവാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ‘വോട്ട് ചോരി’ ആരോപണത്തിൽ 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 എംപിമാരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷൽ ഇൻറ്റെൻസീവ് റിവിഷനും മുൻനിർത്തിയാണു പ്രതിഷേധം.
ബാങ്ക് അക്കൗണ്ട്, ലോക്കർ ഉടമകൾ മരിച്ചാൽ 15 ദി വസത്തിനുള്ളിൽ അവകാശികൾക്ക് അക്കൗണ്ടിലെ പണവും ലോക്കറിലെ വസ്തുക്കളും ലഭിക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന “കാൻസർ മുക്ത ഗ്രാമം’ പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ശാസ്ത്ര ജേണലിൽ ലേഖനം
വോട്ട് ചെയ്യുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടാനായി ‘ വോട്ട് ചോരി ‘ എന്ന വെബ്സൈറ്റ് പരിചയപെടുത്തി രാഹുൽ ഗാന്ധി
ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി.
മുണ്ടക്കയം : മുണ്ടക്കയം കണ്ണിമലയില്‍ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് അപകടം.ആളപായമില്ല . മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമലയിലാണ് വീണ്ടും അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ്സും മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമലയില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.
ഷൈൻ നിഗം നായകനായി നവാഗതനായ വീര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹാൽ’ സെപ്റ്റംബർ 12-ന് തിയറ്ററുകളിൽ റിലീസാകും. ചിത്രത്തിൻ്റെ ആകർഷകമായ റിലീസിങ് പോസ്റ്റർ അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഷൈൻ നിഗത്തിൻ്റെ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമായ ‘ഹാൽ’, മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു സമ്പൂർണ എൻ്റർടെയ്നർ ആയിരിക്കും ‘ഹാൽ’ എന്ന് അണിയറപ്രവർത്തകർ പറയുന്നു.ജെവിജെ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയാണ് ‘ഹാലിൻ്റെ’ രചന നിർവഹിച്ചിരിക്കുന്നത്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥയെഴുതുന്ന സിനിമയാണിത്.
ന്യൂഡൽഹി: ഇന്ത്യയിലെ 334 രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ദേശീയ പാർട്ടിയായി നിലനിൽക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്നും പുറത്താക്കിയത് . ആർഎസ്‌പി (ബി), എൻഡിപി സെക്കുലർ എന്നിവ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പാർട്ടികള്‍ക്കും അംഗീകാരം നഷ്‌ടപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളനുസരിച്ച് തുടർച്ചയായി ആറ് വർഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ രജിസ്റ്റർ ചെയ്‌ത പാർട്ടികളുടെ അംഗീകാരം നഷ്‌ടപ്പെടും. കൂടാതെ, 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29A അനുസരിച്ച് രജിസ്ട്രേഷൻ സമയത്ത് പാർട്ടികളുടെ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചാൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും വേണം. 1951 ലെ ആർപി ആക്‌ടിലെ സെക്ഷൻ 29 ബി, സെക്ഷൻ 29 സി എന്നീ വ്യവസ്ഥകളും, 1961 ലെ ആദായനികുതി നിയമം, 1968 ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളെ സംബന്ധിച്ച നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ഇത്തരം പാർട്ടികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.