- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
Author: admin
കൊച്ചി:കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെ ആമുഖ്യത്തിൽ അഭിവന്ദ്യ യുഹാനോൻ മാർ തെയഡോഷ്യസ് പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ആരാധന കൊച്ചി തോപ്പുംപടി അൽഭുത മാതാവിന്റെ പള്ളിയിൽ 2025 ഡിസംബർ 1 മുതൽ 21 വരെ നടത്തിക്കൊണ്ടിരിക്കുന്നു. തിരുമണിക്കൂർ ആരാധനയിൽ ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മദ്യലഹരിയും രാസ ലഹരിയും വർദ്ധിച്ചുവരുന്ന വ്യാപനത്തിന്നു എതിരെ യുവതലമുറയെ സംരക്ഷിക്കുവാൻ മനം ഉരുകി ദൈവത്തോട് പ്രാർത്ഥിക്കാൻ 21 ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയാണ് ഇത്. കേരളം ലഹരി സംസ്കാരത്തിന്റെ തടവറയിൽ ആണ്. താൽക്കാല ലാഭത്തിന് വേണ്ടി നടത്തുന്ന ലഹരി വില്പന അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. ലാഭകൊതിയൻമാരുടെ കച്ചവടക്കണ്ണ് വരും തലമുറയുടെ ഭാവി തകർത്തു കളയും. പെറ്റമ്മയുടെ കണ്ണുനീരും, സഹോദരന്മാരുടെ കരച്ചിലും പ്രതീക്ഷ അറ്റ യുവ തലമുറയുടെ ഭാവിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ പിതാവ് ഉൽബോധിപ്പിച്ചു.
ചവറ: ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ശ്രീ ഷിബു ബേബി ജോണിന്റെജേഷ്ഠ സഹോദരൻ, ശ്രീ ഷാജി ബേബി ജോൺ (65) ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ നിര്യാതനായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം 16.12.25 ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിന് സമീപമുള്ള വസതിയിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിൽ പൊതു ദർശനം. മൂന്ന് മണിക്ക് നീണ്ടകര സെൻറ്സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കാരം.
സിഡ്നി ബീച്ചിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. സിഡ്നിയിലെ ബോണ്ടി ബീച്ചിലാണ് വെടിവയ്പ്പുണ്ടായത്. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17 ഓടെയാണ് ആക്രമണം നടന്നത്, രണ്ട് പേര് വെടി ഉതിർത്തുകൊണ്ട് ആൾക്കൂട്ടത്തിലേക്ക് വരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇറ്റാലിയൻ സർക്കാരിന്റെ നയതന്ത്ര ഉദോഗസ്ഥർ, ജൂബിലിയോടനുബന്ധിച്ച്, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുകയും, ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഈ ജൂബിലി തീർത്ഥാടനം ഹൃദയത്തിൽ പ്രത്യാശ നിറയ്ക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള അവസരമാണെന്നു പാപ്പാ എടുത്തു പറഞ്ഞു. നന്മയിലേക്കും, നീതിയിലേക്കും നമ്മെ നയിക്കുന്ന ഇച്ഛാശക്തിയാണ് പ്രത്യാശയെന്ന പുണ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
തന്റെ ജോലി ഉപേക്ഷിച്ച് കർത്താവിന്റെ മണവാട്ടിയായ മുൻ സ്പാനിഷ് ഡോക്ടറുടെ ജീവിതകഥ വാർത്തകളിൽ ഇടം നേടുന്നു. ആത്മാക്കളുടെ സൗഖ്യത്തിനായി സമർപ്പിത ജീവിതത്തിന് ‘യെസ്’ പറഞ്ഞ കർമ്മലീത്താ സന്യാസിനി അകീകോ ടമൂരയുടെ ജീവിതകഥയാണ് ശ്രദ്ധയാകർഷിക്കുന്നത്. തന്റെ തൊഴിൽ ജീവിതത്തിൽ ഏറെ സന്തോഷവതിയായിരുന്നെങ്കിലും അതുപേക്ഷിച്ചുകൊണ്ട് ദൈവവിളി സ്വീകരിക്കുവാൻ അകീകോ തീരുമാനിക്കുകയായിരുന്നു.
വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദർശനത്തിനെതിരെ പ്രാർത്ഥനാ റാലി. കന്യകാമറിയത്തെ ട്രാൻസ്‌ജെൻഡർ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച “Du sollst dir ein Bild machen” എന്ന പ്രദർശനത്തിന് എതിരെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്. കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ വിയന്നയിൽ കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.
വത്തിക്കാൻ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇപ്പോൾ സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നവരോട്, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, അക്രമം അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങാൻ ലിയോ പാപ്പാ ആഹ്വാനം ചെയ്തു.സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച സംസാരിച്ച പാപ്പ, കിഴക്കൻ കോംഗോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് തനിക്ക് അടുപ്പം തോന്നുന്നുവെന്നും, “എല്ലാത്തരം അക്രമങ്ങളും നിർത്തിവയ്ക്കാനും നിലവിലുള്ള സമാധാന പ്രക്രിയയെ മാനിച്ചുകൊണ്ട് ക്രിയാത്മകമായ സംഭാഷണം നടത്താനും” ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.കിഴക്കൻ കോംഗോയിലെ തന്ത്രപ്രധാന നഗരമായ ഉവിറയിലും പരിസരത്തും തീവ്രമായ പോരാട്ടം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം . ഇപ്പോൾ നടന്ന ആക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 200,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മധ്യസ്ഥതയിൽ അടുത്തിടെ ഒരു സമാധാന കരാർ ഉണ്ടായിട്ടും, റുവാണ്ട പിന്തുണയ്ക്കുന്ന M23 ഗ്രൂപ്പിന് നഗരം കീഴടങ്ങിയതിന് തൊട്ടുപിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.മേഖലയിലെ ദുർബലമായ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര…
ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് ശശി തരൂർ എംപി. കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്നാണ് തരൂർ വീണ്ടും ട്വിറ്ററിൽ കുറിച്ചത് . കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നുവെന്ന് അവലോകനത്തിൽ പറയുന്നു. ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നുവെന്ന നിരീക്ഷണമാണ് വിമർശനത്തിലുള്ളത് . തരൂരിനെ കോൺഗ്രസ് ഒതുക്കുന്നുവെന്നും അവലോകനത്തിൽ പറയുന്നു. മൻമോഹൻസിംഗ് അടക്കമുള്ള നേതാക്കൾ വിചാരധാരയുടെ പ്രതീകമെന്നും തരൂർ അവലോകനത്തിൽ പറയുന്നുണ്ട്.എന്നാൽ പതിവുപോലെ ഇതിനെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി . രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുഖ്ബീര്‍ സന്ധു, വിവേക് ജോഷി എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് പ്രഖ്യാപനം.സത്യമെന്ന ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നും എന്നാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു. നിങ്ങള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്ന് മറക്കരുത് അദ്ദേഹം ഓർമ്മിപ്പിച്ചു . മോദിയുടെ ഇലക്ഷന്‍ കമ്മീഷണറല്ല. ഈ നിയമം ഞങ്ങള്‍ മാറ്റി നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ഞങ്ങള്‍ സത്യത്തിനുവേണ്ടിയാണ് പോരാടുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം .തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. മൊത്തെ വിതരണം ചെയ്ത ഫോമുകളില്‍ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തുവെന്നാണ് ഇന്നലെ വൈകീട്ടു വരെയുള്ള വിവരം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
