- അക്രമികൾ തട്ടികൊണ്ടുപോയ നൈജീരിയൻ വൈദീകന് മോചനം
- ‘ലിയോ ഫ്രം ചിക്കാഗോ’ ട്രെയിലർ പുറത്തു
- ഇതിനായിരുന്നോ ആ കാത്തിരിപ്പ്?
- പാകിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ വെടിവെയ്പ്
- വോട്ടർ പട്ടികയിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കുന്നു; രാഹുൽ ഗാന്ധി
- അന്ധരന്ധരെ നയിക്കുമ്പോൾ …
- മുത്തങ്ങ, ശിവഗിരി, മാറാട് സംഭവങ്ങൾ; റിപ്പോർട്ട് പുറത്തു വിടാൻ ആവശ്യപ്പെട്ട് എ കെ ആന്റണി
- പാലസ്തീൻ ജനതക്ക് സാമീപ്യം അറിയിച്ച് ലിയോ പാപ്പാ
Author: admin
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എഴുപത്തി ഏഴാം ദിനത്തിലേക്ക് . എഴുപത്തി ആറാം ദിന നിരാഹാര സമരം സഹ വികാരി ഫാ ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു. റോക്കി ജോർജ്, ജോസി ആന്റണി, അൻസിൽ ജോർജ്, അൽഫോൻസ പോൾ, മാർത്ത പോൾ, അഖില ജോസഫ്, സിസിലി ആന്റണി, ഷിബി ബിജു, പോൾ തോമസ് എന്നിവർ നിരാഹാരമിരുന്നു .പച്ച പുൽപ്പുറങ്ങൾ സംഘടന ചെയർമാൻ പാട്രിക് ജോർജ്, ഡോ. ജേക്കബ് ചെലിപ്പള്ളിൽ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.
കോട്ടപ്പുറം : ആഗോള കത്തോലിക്ക സഭയിൽ 2025 ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയിൽ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 29ന് വൈകിട്ട് നാലിന് ആരംഭം കുറിക്കും. ഇതോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ സെൻ്റ് തോമസ് കപ്പേളയിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ അരംഭിക്കും. തുടർന്ന് ബിഷപ്പിൻ്റെ നേതൃത്വത്തിൽ വൈദീകർ , സന്യസ്തർ, സംഘടനാ ഭാരവാഹികൾ, മതാധ്യാപകർ, കുടുംബയൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയ അൽമായരും ഒന്ന് ചേർന്ന് ജൂബിലി കുരിശുവഹിച്ച് പ്രദക്ഷിണമായി കത്തീഡ്രലിനു മുൻപിലെത്തും. കത്തീഡ്രലിനു മുൻപിൽ നടക്കുന്ന തിരുകർമ്മങ്ങൾക്ക് ശേഷം മുഖ്യകാർമ്മികൻ ബിഷപ്പ് ഡോ. അംബ്രോസ് കത്തീഡ്രലിൻ്റെ മുഖ്യകവാടം തള്ളിതുറന്ന ശേഷം എല്ലാവരും കത്തീഡ്രലിലേക്ക് പ്രവേശിക്കും.. തുടർന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്ക് രൂപതയിലെ വൈദീകർ സഹകാർമ്മികരാകും. ജൂബിലി വർഷത്തിൽ ഇടവക കേന്ദ്രീകരിച്ചുള്ള കർമ്മപരിപാടികൾക്കാണ് രൂപത ഊന്നൽ നൽകുന്നത്. 2024 ഡിസംബർ 29 മുതൽ 2025 ഡിസംബർ 28 വരെയാണ്…
ന്യൂ ഡൽഹി: ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്യുന്നത്, തടയുന്നതിൻ്റെ ഭാഗമായി 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള നിയമപരിഷ്കാരത്തിനു തയാറെടുത്ത് കേന്ദ്രം. ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (അനുചിതമായ ഉപയോഗം തടയൽ) 1950 ലെ എംബ്ലങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) എന്നീ നിയമങ്ങൾ ലയിപ്പിച്ച് ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ. ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്താൽ ആദ്യം ഒരു ലക്ഷം രൂപയും ആവർത്തിച്ചുള്ള കുറ്റത്തിന് 5 ലക്ഷം രൂപയും ആറ് മാസത്തെ തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികൾ 2019 ൽ ഉപഭോക്തൃ കാര്യ വകുപ്പ് കൊണ്ടുവന്നിരുന്നു.
കോട്ടപ്പുറം: കണ്ണൂർ രൂപത സഹായമെത്രനായി അഭിഷിക്തനായ ബിഷപ്പ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് കോട്ടപ്പുറം രൂപതയും മാത്യ ഇടവക പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയും ചേർന്ന് സ്വീകരണം നൽകുന്നു. നാളെ വൈകീട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക കവാടത്തിൽ ബിഷപ്പിനെ എതിരേൽക്കും. തുടർന്ന് ബിഷപ്പ് ഡോ. ഡെന്നീസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ വചനപ്രഘോഷണം നടത്തും . കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യസഹകാർമ്മികരും കോട്ടപ്പുറം രൂപതയിലെ വൈദീകർ സഹകാർമ്മികരുമാകും. വൈകീട്ട് 5.30ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന അനുമോദന സമ്മേളനം കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തും. ടി.ജെ വിനോദ് എംഎൽഎ മുഖ്യാതിഥി ആയിരിക്കും. കോട്ടപ്പുറം രൂപത ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടർ റവ.ഡോ. ആന്റണി…
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വിവാഹത്തിൻ്റെ രജത- സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമവും ക്രിസ്മസ് സ്മൈൽ-2024 (മക്കളില്ലാത്ത ദമ്പതികൾ) സംഗമവും നടത്തി. കോട്ടപ്പുറം സെൻറ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന സംഗമം കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാർ ജനറൽ ഫാ. റോക്കി റോബി കളത്തിൽ ആശംസ നേർന്നു സംസാരിച്ചു. പൊന്നുരുന്തി ആശ്രമത്തിലെ സെമിനാരി അസി. ഡയറക്ടർ ഫാ. നിജിനും ആശ്രമത്തിലെ മിഷൻ ധ്യാന അസി. ഡയറക്ടർ ഫാ. ആൻസനും ക്ലാസുകൾ നടത്തി. അഭിവന്ദ്യ അംബ്രോസ് പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. രൂപത അസി. പ്രൊക്യുറെറ്റർ ഫാ. ജോസ് ഓളാട്ടുപുറത്ത്, സെക്രട്ടറി ഫാ. അജയ് കൈതത്തറ, കൊത്തലെങ്കോ സെമിനാരി റെക്ടർ ഫാ. ജോസഫ് കൊച്ചേരി, കിഡ്സ് അസി. ഡയറക്ടർ ഫാ. എബിനൈസർ എന്നിവർ സഹ കാർമ്മികരായിരുന്നു. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, സെക്രട്ടറി സിസ്റ്റർ ഹിൻഡ എന്നിവർ…
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. രണ്ട് തവണയാണ് മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. 2004 മെയ് 22ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായായിരുന്നു മൻമോഹൻ സിംഗ് അധികാരമേറ്റത്. പിന്നീട് 2009 മെയ് 22നും പ്രധാനമന്ത്രിയായി. 1935 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിംഗിന്റെ ജനനം. 1948ൽ പഞ്ചാബിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം 1957ൽ കാംബ്രിഡ്ജ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുധം സ്വന്തമാക്കി. ഓക്സ്ഫോർഡ് സർവകലാശാലയിലെ നഫിൽഡ് കോളേജിൽ ചേർന്ന് 1962ൽ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ഡി ഫിൽ പൂർത്തിയാക്കി. പഠനത്തിന് ശേഷം പഞ്ചാബ് സർവകലാശാലയിലും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും അധ്യാപകനായും മൻമോഹൻ സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. അക്കാദമിക രംഗത്തും തന്റേതായ മുദ്ര പതിപ്പിക്കാൻ ഇതോടെ അദ്ദേഹത്തിന് സാധിച്ചു. യുഎൻസിടിഐഡിയോടൊപ്പമുള്ള പ്രവർത്തനം പിൽക്കാലത്ത് അദ്ദേഹത്തെ ജനീവ സൗത്ത് കമ്മീഷന്റെ സെക്രട്ടറി…
ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ 2025-ാം വാര്‍ഷികത്തില്‍ കത്തോലിക്കാ സഭ പ്രത്യാശയുടെ ജൂബിലിവര്‍ഷത്തിനു തുടക്കം കുറിക്കുന്ന ക്രിസ്മസ് കാലത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രൈസ്തവര്‍ക്ക്, വിശേഷിച്ച് കത്തോലിക്കാ സമൂഹത്തിന്, നല്‍കുന്ന സ്നേഹ സന്ദേശം അനര്‍ഘവും അനവദ്യ സുന്ദരവുമാണ്.
കേരള ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നും കലാ-സാഹിത്യ-സാംസ്‌കാകരിക പ്രവര്‍ത്തനരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.