- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
തലശ്ശേരി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ്സ് ചക്കാലക്കലിന് കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. കണ്ണൂർ രൂപതയുടെ അതിർത്തിയായ മാഹിപ്പാലത്തിനു സമീപത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടുകുടി സ്വീകരിച്ചും, ചാലിൽ പള്ളി പരിസരത്തുനിന്ന് ആർച്ച്ബിഷപ്പിനെയും മറ്റ് മെത്രാന്മാരെയും മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിയും പ്രദക്ഷിണമായാണ് ദേവാലയത്തിന്റെ പ്രധാന കവാടത്തിലേക്കാനയിച്ചത്. തലശ്ശേരി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല, രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറപ്പശേരി, വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കോഴിക്കോട് രുപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ രുപതയിലെ എല്ലാ വൈദികരും ആഘോഷമായ ദിവ്യബലി ക്ക് സഹകാർമികരായി. യേശുവിന്റെ ഹ്യദയത്തിന് അനുയോജ്യനായ ഒരു ഇടയനാണ് ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ എന്ന് വചന സന്ദേശം നൽകി തലശ്ശേരി…
കൊച്ചി: കേരള ലത്തീൻ സഭയുടെയും സമുദായത്തിന്റെയും ഉന്നത നയ രൂപീകരണ ഏകോപന സമിതിയായകെ ആർ എൽ സി സി യുടെ 45 -മത് ജനറൽ അസംബ്ലിയുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജൂലൈ 11,12,13 തീയ്യതികളിൽ ഇടകൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന ജനറൽ അസംബ്ലിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. 2027 ലെ കെ ആർ എൽ സി സി രജത ജൂബിലിയോട് അനുബന്ധിച്ച് ലത്തീൻ സഭയ്ക്ക് കാലോചിതവും സമഗ്രവുമായ അജപാലന പദ്ധതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഈ അസംബ്ലിയിൽ നടക്കും. കൊച്ചി രൂപതാ ബിഷപ്പ്ഹൗസിൽ വച്ച് നടന്ന ആലോചന യോഗത്തിൽ രൂപതാ ഡെലഗേറ്റ് അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി, രൂപത ചാൻസിലർ ഫാ. ഡോ. ജോണി പുതുക്കാട്,KRLCC ജനറൽ സെക്രട്ടറി ഫാ. ഡോ.ജിജു ജോർജ് അറക്കത്തറ, കെ ആർ എൽ സി സി സെക്രട്ടറിമെറ്റിൽഡ മൈക്കിൾ,വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറിഫാ.മാത്യു പുതിയാത്ത്, പ്രവാസി കമ്മീഷൻ സെക്രട്ടറിഫാ. നോയൽ കുരിശിങ്കൽ,…
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരത്തിലേക്കടുക്കുന്നു . വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ 6815 ആയി ഉയർന്നു. കേരളത്തിൽ 2053 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണവും 324 കേസുകളുമാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് . കേരളം, ദില്ലി, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് മരണം . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് . കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 80 കേസുകളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് മന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇവര്‍ കൊവിഡ് മൂലം അഡ്മിറ്റ് ആയവര്‍ അല്ല. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചതാണ്. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.
കോട്ടപ്പുറം: ഇന്ത്യയുടെ പല ഭാഗങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷനറിമാരും നിരന്തരം ആക്രമണത്തിന് വിധേയരാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണ്. കെ.എൽ.സി.എ കോട്ടപ്പുറം രൂപത പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഒഡിഷയിലെ സമ്പൽപൂരിൽ 90 വയസ്സുള്ള വൈദികൻ ഉൾപ്പെടെ രണ്ട് മിഷനറിമാരെ അതിക്രൂരമായി ഉപദ്രവിച്ചവർക്കെതിരെ കർശന നടപടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് വികാരി ജനറാൾ മോൺ. റോക്കി റോബിൻ കളത്തിൽ പറഞ്ഞു. . രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ മങ്കുഴി, സേവ്യർ പടിയിൽ, ജോയി ഗോതുരുത്ത്, ഇ.ഡി. ഫ്രാൻസീസ്, ഷൈജ ടീച്ചർ, ജോൺസൺ വാളൂർ, ലോറൻസ് മാസ്റ്റർ, കൊച്ചുത്രേസ്യ, ഷാജു പീറ്റർ, ജെയ്സൺ കുറുമ്പ തുരുത്ത്, അഗസ്റ്റിൻ എറിയാട് എന്നിവർ പ്രസംഗിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് . ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട് . ജൂണ്‍ 14 ന് കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമായേക്കും . സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ മഴ കനക്കും.
ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ തീപിടിച്ചു . തീപിടിത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. 35 കാരനായ യാഷ് യാദവും രണ്ട് കുട്ടികളുമാണ് മരിച്ചത്. തീപിടിത്തം ഉണ്ടായതോടെ ഒമ്പതാം നിലയുടെ മുകളിൽ നിന്നും താഴേക്ക് യാദവും കുടുംബവും രക്ഷപ്പെടാനായി ചാടുകയായിരുന്നു. യാദവിന്റെ ഭാര്യയും ഇളയ കുട്ടിയും മാത്രമാണ് രക്ഷപ്പെട്ടത്.ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10 മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.എട്ട് ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത് . കെട്ടിടത്തിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.
നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ ആറു ടൂറിസ്റ്റുകൾ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 28 ഇന്ത്യന്‍ ടൂറിസ്റ്റുകളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു ഇവർ . ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം . സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി . അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. .
കൊച്ചി : ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട വാൻ ഹായ് 503 ചരക്ക് കപ്പലിലെ തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അഗ്നിബാധയുണ്ടായി ഇരുപത്തി നാല് മണിക്കൂർ പിന്നിടുമ്പോഴും കപ്പലിൽ നിന്നും വലിയ തോതിൽ തീ കത്തുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള പറഞ്ഞു. അതേസമയം വ്യോമ നിരീക്ഷണത്തിനായി പുറപ്പെട്ട ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൻ്റെ ഡോണിയർ വിമാനം സംഭവസ്ഥലത്ത് നീരിക്ഷണം തുടരുകയാണ്. കാണാതായ കപ്പൽ ജീവനക്കാരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കോസ്‌റ്റ് ഗാർഡ് കപ്പൽ സമർത്ത് ഇന്ന് രാവിലെ വിദഗ്‌ദരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് . സാച്ചേത്, സമുദ്ര പ്രഹരി എന്നീ കോസ്റ്റ് ഗാർഡ് കപ്പലുകളുടെ അഗ്നിശമന സേന രാത്രി മുഴുവൻ സംഭവസ്ഥലത്ത് തുടർന്നു.അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും രക്ഷപ്പെട്ട 18 പേരെ ഐഎൻഎസ് സൂറത്തിൽ മംഗലാപുരം തുറമുഖത്ത് എത്തിച്ചു. ഇടയ്ക്കിടെ പൊട്ടിത്തെറിയുണ്ടായ കപ്പലിൽ നിന്നും നിരവധി കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അതീവ ഗുരുതരമായ രാസവസ്‌തുക്കളുള്ള 157 കണ്ടെയ്‌നറുകൾ കപ്പലിൽ ഉള്ളതാണ് വലിയ…
വലിയതുറയുടെ കടപ്പുറത്ത് പന്ത് തട്ടി വളർന്ന പാട്രിക് പെരേര എഴുപതുകളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കളിക്കാരനായിട്ടാണ് ആദ്യമായി കളം നിറയുന്നത്
വൈപ്പിൻ: പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ ഇടവക KLCA യുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഓളിപറമ്പിൽ ചന്ദനത്തൈ വിശ്വാസ പരിശീലന വിഭാഗം H M പീറ്റർ മഞ്ഞളിലിന് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് അതിരൂപത ബി.സി.സി കോഡിനേറ്ററും,ഡിസ്ട്രിക്റ്റ് ആന്റി ഡ്രഗ്സ് മൂവ്മെന്റ് സെക്രട്ടറിയുമായ ജോബി തോമസ് സർ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളെകുറിച്ചും, നിലവിലെ ജോലി സാധ്യതകളെകുറിച്ചും സെമിനാർ നയിച്ചു. ഇടവക ദൈവാലയത്തിലെയും, സബ്സ്റ്റേഷൻ ക്രിസ്തുരാജ ദൈവാലയത്തിലേയും ഉൾപ്പെടെ 150ൽ അധികം കുട്ടികളും, മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു. ഇടവകയിൽ നിന്ന് തന്നെ ഉന്നത വിദ്യാഭ്യാസ വിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങൾ ഈ വർഷം ഇടവകയിൽ SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ മദർ ആൻസിയ CSST , കേന്ദ്ര സമിതി ലീഡർ നെൽസൺ കൈമലത്ത്, KLCA പ്രസിഡന്റ് സാബു…
Subscribe to Updates
Get the latest creative news from FooBar about art, design and business.
