- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
- ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിലേക്ക്
Author: admin
തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ വിവാദ സർക്കുലറിൽ വിവാദം പുകയുന്നു. ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്. ഗവർണറുടെ സർക്കുലറിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഇത് ആർഎസ്എസിന്‍റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ഇങ്ങനെയൊരു ദിനം ആചരിക്കാൻ സർക്കുലർ അയക്കാൻ ഗവർണർക്ക് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു.ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിലാണ് ഓഗസ്റ്റ് 14നെ വിഭജന ഭീതി ദിനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. സർവകലാശാലകളിൽ വിഭജനഭീതിദിനാ ചരണത്തോട് അനുബന്ധിച്ച് സെമിനാറുകളും നാടകങ്ങളും നടത്തണമെന്നായിരുന്നു ഗവർണർ വൈസ് ചാൻസലർമാർക്ക് സർക്കുലർ അയച്ചത്.
കൊച്ചി :കേരള ലേബർ മൂവ് മെന്റിന്റെ ആഭിമുഖ്യത്തിൽ അസംഘടിതരായ തൊഴിലാളികൾക്കു വേണ്ടി നടത്തുന്ന വിവിധ തൊഴിലാളി ക്ഷേമ, ശക്തികരണ പ്രവർത്തനങ്ങളുടെ വിജയകരമായി നടത്തിപ്പിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ CSR ഫണ്ടിൽ നിന്നും സൗജന്യമായി നൽകിയ വാഹനത്തിന്റെ താക്കോൽദാനം സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ആന്റോ ജോർജ് നിർവഹിച്ചു. കെ. സി. ബി.സി. ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ്. സെൽവിസ്റ്റർ പൊന്നുമുത്തൻ, പി. ഒ. സി ഡയറക്ടർ ഫാ. തോമസ് തറയിൽ,ലേബർ മൂവ് മെന്റ് സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് സംസ്ഥാന ഭാരവാഹികളായ ജോസ് മാത്യു ഊക്കൻ, ഡിക്സൻ മനീക്ക്, അഡ്വ.തോമസ് മാത്യു കോർഡിനേറ്റർ സിസ്റ്റർ. ലീന സി.,എന്നിവർ ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട് ക്ലെസ്റ്റർ ഹെഡ് ജെസ്റ്റിൻ കെ.എ., ബ്രാഞ്ച് മാനേജർമാരായ നീതു രവീന്ദ്രൻ., സച്ചിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു
ബിജോ സിൽവേരി ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയും അവരെ നിയന്ത്രിക്കുന്ന സംഘ്പരിവാറും ആഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത് 2021ലാണ്. അന്നു മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്വാതന്ത്ര്യദിന ആഘോഷത്തിനു മുകളില്‍, ഈ ദിനം മഹത്തായി കൊണ്ടാടപ്പെടുന്നുണ്ടെന്നു വേണം കരുതാന്‍. കേരളത്തിലോ മറ്റേതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലോ അത്തരം ഏര്‍പ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. ഇത്തവണ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് അദ്ദേഹത്തിന്റെ ഭരണസീമയില്‍ ആണെന്ന് അദ്ദേഹം കരുതുന്ന സര്‍വകലാശാലകളോട് വിഭജനഭീതി ദിനം സമുചിതമായി ആചരിക്കാന്‍ ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ ആഹ്വാനത്തെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇത്ര കണിശമായി ഖണ്ഢിക്കേണ്ടിയിരുന്നില്ല. വിഭജനത്തെ കുറിച്ച് വിശാലമായ അര്‍ത്ഥത്തിലും ആഴത്തിലും ചര്‍ച്ച ചെയ്യാനുള്ള ഒരു വലിയ അവസരം കളഞ്ഞുകുളിക്കരുതായിരുന്നു. ഇന്ത്യാ-പാക് വിഭജനത്തിന് കളമൊരുക്കിയത് ആരായിരുന്നു? ബ്രിട്ടീഷുകാര്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നതു കണ്ടിട്ട് സഹിക്കവയ്യാതെ ഇന്ത്യയെ കീറിമുറിച്ചു എന്നാണ് പല പാഠപുസ്തകങ്ങളിലും പറഞ്ഞുവച്ചിട്ടുള്ളത്. അത് വിശ്വസിച്ചിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരും. ഇന്ത്യ എന്ന സങ്കല്പം തന്നെ…
ലോകമെമ്പാടും നിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ, വാരം തോറും പങ്കെടുക്കുന്ന പാപ്പായുടെ പൊതുകൂടിക്കാഴ്ച,
ഒന്റാറിയോ: കാനഡയിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറുന്നു. ഇന്ത്യക്കാരായ ദമ്പതികൾക്ക് നേരെ യുവാക്കളുടെ അക്രമമുണ്ടായി . വംശീയപരമായ അക്രമമാണ് നടന്നത്. കഴിഞ്ഞ 29നാണ് പീറ്റർബൊറഫിലെ ലാൻസ്ഡൗൺ പ്ലേസ് മാളിൽ സംഭവം നടന്നത്. മൂന്ന് യുവാക്കൾ ദമ്പതികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും അധിക്ഷേപത്തിനിരയായ യുവാവ് പുറത്ത് വിട്ടു. പിക്കപ്പ് ട്രക്കിൽ വന്ന യുവാക്കൾ ദമ്പതികളുടെ വാഹനം ബ്ലോക്ക് ചെയ്ത ശേഷം അശ്ലീലം പറയുകയും വംശീയ അധിക്ഷേപം നടത്തുകയുമായിരുന്നു. കനേഡിയൻ യുവാക്കൾ ഇന്ത്യൻ യുവാവിനെ വലിയ മൂക്കുള്ളയാളെന്നും നിങ്ങൾ കുടിയേറ്റക്കാരാണെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇന്ത്യൻ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ യുവാക്കളിലൊരാൾ വധഭീഷണി മുഴക്കുകയും ചെയ്തു. ‘കാറിൽ നിന്ന് ഇറങ്ങി നിന്നെ കൊല്ലണോ?’ എന്ന് യുവാവ് ചോദിക്കുന്നതും കാണാം. സംഭവത്തിൽ 18കാരനെ അറസ്റ്റ് ചെയ്തതായി പീറ്റർബറൊഫ് പൊലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനാണ് യുവാവിനെതിരെ കേസെടുത്തത്.
രാജസ്ഥാൻ /ദൗസ: പിക്ക് അപ് വാനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ ദൗസ ജില്ലയിൽ ബാപി ഗ്രാമത്തിലെ മനോഹർപൂരിലുള്ള പാതയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. നാല് സ്‌ത്രീകളും ഏഴ് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. ഖതു ശ്യാംജി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. പത്ത് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുയും ചെയ്തു . ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു സ്‌ത്രീയും പിന്നീട് മരിച്ചു . മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലുള്ള അസ്രൗലി ഗ്രാമത്തിൽ നിന്നുള്ളവരാണ് ദുരന്തത്തിനിരയായവരെല്ലാമെന്ന് പൊലീസ് പറഞ്ഞു. ഖതുശ്യാം, സലസാർ ബാലാജി ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം തിരികെ മടങ്ങും വഴിയാണ് അപകടം. അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി ജില്ലാ കളക്‌ടർ ദേവേന്ദ്ര കുമാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒൻപത് പേരെ…
കെ ജെ സാബു ജനാധിപത്യം പുതിയപുതിയ രീതിശാസ്ത്രങ്ങൾ കൈവരിക്കുകയാണ് .സ്ഥലം എം പി ആണ്ടും കൊല്ലവുമെത്തി മണ്ഡലത്തിൽ എത്തുമ്പോൾ പാർട്ടിക്കാർ കൊടുക്കുന്ന വൻ സ്വീകരണമാണ് പുതിയ ഇനം .വയനാട് മണ്ഡലത്തിൽ കോൺഗ്രസ്സുകാർ തുടങ്ങിവച്ചതാണ് ഈ ഇടപാട് .സിപിഎമ്മുകാർ കൊലക്കേസ് പ്രതികൾക്കാണ് ഇങ്ങനെ സ്വീകരണം ഒരുക്കാറുള്ളത് . കള്ളവോട്ടർപ്പട്ടിക വിവാദങ്ങൾക്കിടെ തൃശൂരിലെ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇന്ന് ജില്ലയിലെത്തുമ്പോൾ അതൊരു മഹാസംഭവമാക്കാനാണ് ബിജെപി ശ്രമിക്കുന്നത് . ഡൽഹിയിൽ നിന്ന് പുലർച്ചെ രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം വന്ദേഭാരത് ട്രെയിനിൽ തൃശൂരിലേക്ക് പുറപ്പെട്ട് രാവിലെ 9.30ഓടെ തൃശൂരിലെത്തുമെന്നാണ് മോദിമീഡിയ വാർത്തകൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് . സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.വോട്ടർപ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച അദ്ദേഹത്തിൻ്റെ ചേരൂരിലുള്ള ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി…
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപിക്കെതിരായ വ്യാജ വോട്ട് പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിലെ ടിഎൻ പ്രതാപൻ്റെ പരാതിയില്‍ തൃശൂർ എസിപിയാണ് അന്വേഷണം നടത്തുക . വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ സഹോദരനുള്ളത് ഇരട്ട വോട്ടാണെന്നും ഇത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും പരാതിയില്‍ പറയുന്നു . ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റമാണ് ഇരട്ട വോട്ട്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തയാളാണ് സുരേഷ് ഗോപി എന്നും ഗൂഢാലോചനയിൽ സംഘപരിവാറിൻ്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയെന്നും ടിഎൻ പ്രതാപൻ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ക്രമക്കേടുകൾക്കെതിരെ കോടതിയിലും ഇലക്ഷൻ കമ്മിഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകും പ്രതാപൻ പറഞ്ഞു .
കലൂർ : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത, കലൂർ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലൂർ ഫെറോന കോൺഫറൻസ് ഞായറാഴ്ച, പൊറ്റക്കുഴി ചെറുപുഷ്പ ദൈവാലയത്തിൽ നടത്തപ്പെട്ടു. കലൂർ മേഖലയിലെ യൂണിറ്റുകളിൽ നിന്നായി നിരവധി നേതാക്കളും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന് കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ഡയറക്ടറുംക്രിസ്ത്യൻ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം പൊറ്റക്കുഴി സെക്രട്ടറി അന്നാ തെരേസാ ഷാരോൺ സ്വാഗതം ആശംസിച്ചു.കലൂർ ഫെറോന വികാരി ഫാ. പാട്രിക് ഇലവുങ്കൽ മുഖ്യപ്രഭാഷണവും, കലൂർ ഫെറോന യൂത്ത് ഡയറക്ടർ ഫാ. റെനിൽ ഇട്ടിക്കുന്നത്ത് ആമുഖപ്രഭാഷണവും നടത്തി. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഉപാധ്യക്ഷൻ അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ,എഡ്യൂക്കേഷൻ ഫോറം കൺവീനർ ജോമോൻ ആൻ്റണി കെ.സി.വൈ.എം മുൻ സംസ്ഥാന വൈസ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
