- ആലപ്പുഴ രൂപതയിൽ കുടുംബ കൂട്ടായ്മ ദിനവും നേതൃസംഗമവും നടത്തി
- നാളെയ്ക്കായി നമുക്കും കരുതാം
- കൊട്ടാരക്കര സെന്റ് മൈക്കിൾസ് ദേവാലയത്തിൽ അഭിവന്ദ്യ പിതാവിന്റെ കാനോനിക്കൽ സന്ദർശനവും സ്ഥൈര്യലേപന കൂദാശയും
- പ്ലസ് വണ്‍: രണ്ടാം അലോട്ട്മെന്റ് പട്ടിക നാളെ
- ഡെമോക്രാറ്റികുൾക്കുള്ള പിന്തുണ; മസ്കിന് മുന്നറിയിപ്പുമായി ട്രംപ്
- കെ ആർ എൽ സി സി ജനറൽ അസ്സംബ്ലി
- മണിപ്പൂരിൽ വീണ്ടും സംഘർഷം, തെരുവിലിറങ്ങി പ്രക്ഷോഭകർ
- വിധവകൾക്ക് സഹായം
Author: admin
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ള മനുഷ്യരുടെ മുഴുവന്‍ കടബാധ്യതയമ് എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എല്‍ബിസി (ബാങ്കിങ് സമിതി) യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ പിന്തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കലോ, പലിശ ഇളവ് അനുവദിക്കുന്നതോ പ്രശ്നപരിഹാരമല്ല. വായ്പ എടുത്തവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നിങ്ങളുടെ ബാങ്കുകളുടെ കൂട്ടത്തില്‍ താങ്ങാനാവാത്തതല്ല ആ വായ്പകള്‍. ഏതൊരു ബാങ്കിനും താങ്ങാവുന്ന തുകയേ അതാകുന്നൂള്ളൂ.യോഗത്തില്‍ പങ്കെടുക്കുന്ന റിസര്‍വ് ബാങ്കിന്റേയും നബാര്‍ഡിന്റേയും അധികാരികള്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചെറിയ സഹായധനം സര്‍ക്കാര്‍…
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തില്‍ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യത പ്രശ്നത്തിൽ സുപ്രധാന തീരുമാനങ്ങള്‍ക്കായുള്ള സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട് ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനമുയർത്തിയിരുന്നു . ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടാവേണമെന്നാണ് പൊതുവെയുള്ള ആവശ്യം .
കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസായ ഡല്‍ഹിയിലെ നിര്‍മന്‍ ഭവന്റെ പുറത്തെ റോഡിലിരുന്ന് ഒപിഡി സേവനങ്ങള്‍ നല്‍കുമെന്ന് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ആര്‍ഡിഎ) അറിയിച്ചു . രാജ്യമെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും ഡല്‍ഹിയിലെ മറ്റ് ആശുപത്രിയിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
കോട്ടപ്പുറം : കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി(കിഡ്സ്) യും സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷ്ണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനും സംയുക്തമായി 50% വരെ സാമ്പത്തിക സഹായത്തോടെ ജൈവവള വിതരണം നടത്തി. 2024 ആഗസ്റ്റ് 16 -ാം തിയിതി വെള്ളിയാഴ്ച 2 മണിക്ക് കോട്ടപ്പുറം കിഡ്സ് ക്യാമ്പസില്‍ വെച്ച് നടത്തിയ യോഗത്തില്‍ ജൈവവള വിതരണോദ്ഘാടനം കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ വി.എം. ജോണി നിര്‍വ്വഹിച്ചു. കോട്ടപ്പുറം കിഡ്സ് ഡയറക്ടര്‍ റവ. ഫാ. പോള്‍ തോമസ് കളത്തില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രേയ്സി ജോയി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വനിതകളെ സ്വയംപര്യാപ്തതയിലേക്കും സംരഭവികസനത്തിലേക്കും സുസ്ഥിര വരുമാനമാര്‍ഗ്ഗത്തിലേക്കും നയിക്കുന്നതിന്‍റെ ഭാഗമായി തയ്യല്‍ മെഷീനുകള്‍, ഇരുചക്ര വഹാനങ്ങള്‍, ലാപ്ടോപുകള്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ പദ്ധതികളും 50% സാമ്പത്തീക സഹായത്തോടെ ചെയ്തു വരുന്നതായി കോട്ടപ്പുറം കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അറിയിച്ചു
കൊച്ചി : കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരും ഡി.എൻ.ബി. റസിഡൻസും പ്രതിഷേധ സംഗമം നടത്തി. ലൂർദ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട്ഡോക്ടർ സന്തോഷ് ജോൺ എബ്രഹാം പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രധിഷേധ ജ്വാല തെളിച്ചു. കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കുനേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുവാൻ ഗവൺമെന്റുകളുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൂർദ് ഹോസ്പിറ്റൽ നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ, അസ്ഥി രോഗ വിഭാഗം മേധാവി ഡോ. ജോൺ തയ്യിൽ ജോൺ , ഫാമിലി മെഡിസിൻ മേധാവി ഡോക്ടർ രശ്മി എസ് കൈമൾ എന്നിവർ പ്രസംഗിച്ചു. ഡിഎൻബി ഡോക്ടർമാരായ ഡോ. ജിതിൻ, ഡോ. സോനു, ഡോ. ആനന്ദ്, ഡോ.ഫർസാന എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ഹോസ്പിറ്റൽ സീനിയർ…
എറണാകുളം: തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരുടേയും യോജിച്ച പ്രവർത്തനങ്ങൾ വേണമെന്നും, ചർച്ചകൾക്ക് സർക്കാർ ഒരുക്കമാണന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ കെ.സി.ബി സി യുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെൻ്റ് സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ അസംഘടിത തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച കെ.എൽ.എം. മുൻ സംസ്ഥാന പ്രസിഡണ്ട് ജോസഫ് ജൂഡ് പ്രമേയത്തിലൂടെ ശ്രദ്ധയിൽപ്പെടുത്തിയതിനോട് പ്രതികരിച്ചു കൊണ്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. തൊഴിലാളി ക്ഷേമനിധി പെൻഷനുകളെയും ഇതര അഗതീ പെൻഷനുകളെയും ഒരുമിപ്പിച്ചതാണ് നിലവിൽ അസംഘടിത തൊഴിലാളികൾക്കുള്ള പെൻഷൻ വിതരണത്തിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. അംശാദയം അടച്ചു പെൻഷന് അർഹത നേടി വർക്ക് കുടിശിക വരുത്താതെ പെൻഷൻ വിതരണം ചെയ്യുക,പെൻഷൻ തുക പ്രതിമാസം 2500 രുപയായി വർദ്ധിപ്പിക്കുക, ആനുകൂല്യങ്ങൾ പുനർനിർണ്ണയിച്ച് ഉടനെ വിതരണം ചെയ്യുക, ക്ഷേമനിധി ഓഫീസ് പ്രവർത്തനങ്ങൾ…
കോംഗൊ:പിയെർ മുലേലെയുടെ നേതൃത്വത്തിൽ കോംഗൊയുടെ സർക്കാരിനും അന്നാട്ടിൽ യൂറോപ്പുകാരുടെ സാന്നിദ്ധ്യത്തിനും എതിരായി ആരംഭിച്ച കലാപകാലത്ത് 1964 നവമ്പർ 28-ന് വെടിയേറ്റു മരിച്ച നാലു രക്തസാക്ഷികളെ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കുന്നു. ഇവരിൽ 3 പേർ ഇറ്റലിക്കാരായ പ്രേഷിതരും ഒരാൾ കോംഗൊ സ്വദേശിയായ ഇടവക വൈദികനും ആണ്. വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ , ജൊവാന്നി ദിദൊണേ , പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരൻ, ഇറ്റലിക്കാരൻ വിത്തോറിയൊ ഫാച്ചിൻ കോംഗൊ സ്വദേശിയായ ഇടവക വൈദികൻ അൽബേർത്ത് ഷുബേർ എന്നീ രക്തസാക്ഷികളാണ് ആഗസ്റ്റ് 18-ന് ഞായറാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത്. കോംഗൊയുടെ കിഴക്കൻ പ്രദേശമായ കിവുവിലുള്ള ഉവീറ ആണ് വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കർമ്മ വേദി. കോംഗൊയിലെ കിൻഷാസ അതിരൂരതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസൂംഗു ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികനാകും.
ന്യൂഡൽഹി: കൊൽക്കത്ത നഗരഹൃദയത്തിലെ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധർ കൊൽക്കത്തയിലെത്തി. പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന ഉടൻ നടത്തുമെന്നാണ് വിവരം. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു. അതേസമയം കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗാളിലെ ആശുപത്രികളിൽ വനിത ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. സർക്കാർ മാധ്യമമായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കുകളില്ല എന്നാണ് വിവരം. റഷ്യയുടെ കിഴക്കൻ പ്രദേശമായ കംചത്കയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് 280 മൈൽ അകലെയുമാണിത്.യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട് ഒഴികെ യുള്ള ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.