Author: admin

ലക്നോ: ഉത്തര്‍­പ്ര­ദേ­ശില്‍ കു­ടി­ലി­ന് തീ­പി­ടി­ച്ച് സഹോദരങ്ങൾ വെ­ന്തു­മ­രിച്ചു. ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലെ ഖാദിത് ഗ്രാമത്തിലാണ് സംഭവം.ഇവരുടെ മൂത്ത സഹോദരൻ ഗുരുതര പൊള്ളലേറ്റ് ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ ക‍ഴിയുകയാണ്. ശനിയാഴ്ച രാത്രിയിലാണ് കുടിലിന് തീപിടിച്ചത്. സംഭവസമയം മൂന്ന് കുട്ടികളും മാതാപിതാക്കളുമാണ് കുടിലിൽ ഉണ്ടായിരുന്നത്. സാമ്‌ന (ഏഴ്), അനീസ് (നാല്), രണ്ട് വയസുകാരി രേഷ്മ എന്നിവരായിരുന്നു ഈ കുട്ടികൾ. അനീസും രേഷ്മയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉജ്ജ്വല് കുമാർ പറഞ്ഞു.

Read More

ഐസ്വാൾ: മിസോറാമിൽ സെഡ് പി എം അധികാരത്തിലേക്ക്. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തിൽ ഉടൻ സർക്കാർ രൂപീകരിക്കുമെന്ന്സോറം പീപ്പിൾസ് മൂവ്‌മെന്റ് പാർട്ടി നേതാവ് ലാൽഡുഹോമ അറിയിച്ചു. മിസോറാം തിരഞ്ഞെടുപ്പിൽ രാവിലെ എട്ട് മണി മുതൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണി തുടങ്ങിയത്. ഇതുവരെയുള്ള ഫലസൂചനകളിൽ സെർച്ചിപ് മണ്ഡലത്തിൽ സെഡ്‌പിഎം മുഖ്യമന്ത്രി സ്ഥാനാർഥി ലാൽദുഹോമ വിജയിച്ചിട്ടുണ്ട് . മിസോറം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി. ഉപമുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രി ആർ. ലാൽതംഗ്ലിയാനയും പരാജയപ്പെട്ടു. സൗത്ത് തുയ്പുയ് സീറ്റിൽ സെഡ്പിഎമ്മിന്‍റെ ജെജെ ലാൽപെഖ്‌ലുവയോട് 135 വോട്ടിനാണ് ലാൽതംഗ്ലിയാന അടിയറവുപറഞ്ഞത്.നിലവിൽ 26 സീറ്റുകളുമായി സെഡ്പിഎം കേവലഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. 10 സീറ്റിൽ മാത്രമാണ് എംഎൻഎഫിന് മുന്നേറ്റം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിതുടങ്ങി ആദ്യ നിമിഷങ്ങളിൽ മാത്രമാണ് എം­എന്‍­എഫിന് ലീഡ് ഉയർത്താനായത്. പിന്നീട് സെ­ഡ്­പിഎം വ്യക്തമായ ലീഡ് നിലനിർത്തുകയായിരുന്നു.

Read More

കൊച്ചി :ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ മുൻകൈയിൽ KSRTC യുമായി സഹകരിച്ച് തുടക്കംകുറിച്ച എറണാകുളംജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി ഓടി തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു.ചേന്ദമംഗലം പഞ്ചായത്തിലേയും , മറ്റു പഞ്ചായത്തിലേയും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കന്നുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പദ്ധതി ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് . ഇതിനകം കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ബസ് സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഇതിനകം ഗ്രാമവണ്ടി സര്‍വീസ് മികച്ച രീതിയില്‍ പ്രയോജനപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഗ്രാമവണ്ടി പദ്ധതിക്ക് 2022 ജൂലൈ മാസത്തിലാണ് തുടക്കമായത്. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്‍തത്.  നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ…

Read More

ഹൈദരാബാദ്: പരിശീലന പറക്കലിനിടെ തെലങ്കാനയിൽ വ്യോമസേന വിമാനം അപകടത്തിൽപ്പെട്ട് രണ്ടു പൈലറ്റ്മാർ മരിച്ചു. പരിശീലകനും കേഡറ്റുമാണ് മരിച്ചത്.മേദക് ജില്ലയിൽ ഇന്ന് രാവിലെ 8.30യോട് കൂടിയായിരുന്നു അപകടം.അപകടത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തും . കൂടുതൽ വിവരങ്ങൾ വ്യോമസേന നൽകിയിട്ടില്ല. PC 7 Mk-11 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. എന്നും നടക്കാറുള്ള പരിശീലനപ്പറക്കലിന്റെ ഭാഗമായാണ് ഇന്നും പൈലറ്റുമാർ ഇരുവരും പരിശീലനത്തിനിറങ്ങിയത്. ഹൈദരാബാദ് വ്യോമസേന പൈലറ്റ് അക്കാദമിയിൽ നിന്നായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.

Read More

കൊച്ചി: റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ. ഗ്രാമിന് 40 രൂപ വർധിച്ച് 5,885 ആയി. പവന് 320 രൂപ വർധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിനു മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. പവന് 46480 രൂപയായിരുന്നു അന്നത്തെ വില. നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്.

Read More

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 700 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഫയിലും ഖാന്‍ യൂനുസിലുമടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിപേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിലും ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.അല്‍ഫലൂജയില്‍ നടന്ന ആക്രമണത്തില്‍ വിഖ്യാത പലസ്തീന്‍ ശാസ്ത്രജ്ഞന്‍ സൂഫിയാന്‍ തായിഹും കുടുംബവും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട് . ഹമാസില്‍ നിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കരയുദ്ധം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

Read More

കൽപ്പറ്റ: സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മുട്ടിൽ മരംമുറി കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വിവി ബെന്നി കുറ്റപത്രം നൽകുക. മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികൾ. കേസിൽ 12 പ്രതികളാണ് ആകെയുള്ളത്. 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് ഇവർ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ അനുമതിയുണ്ടെന്ന് കാട്ടിയാണ് കർഷകരെ വഞ്ചിച്ചതെന്നും വ്യാജരേഖയുണ്ടാക്കിഎന്നും തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്. കെഎൽസി നടപടി പ്രകാരം 35 കേസുകളിൽ കർഷകർക്ക് ഉൾപ്പെടെ റവന്യൂവകുപ്പ് മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി പിഴ ചുമത്തിയിരുന്നു.

Read More

ചെന്നൈ: അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും.മിഗ്ജൗമ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിലാണിത് .ഇവിടങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ കൂടി റദ്ദാക്കുകയും ചെയ്തു.ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളമുയർന്നു .. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

Read More

കേരളം കണ്ട പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന് വിട.തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.എതിര് എന്ന ആത്മകഥ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു .എം എ ഒന്നാം റാങ്ക് കിട്ടിയപ്പോൾ സർക്കാർ സമ്മാനിച്ച സ്വർണ്ണ മെഡൽ പട്ടിണി കാരണം വിൽക്കേണ്ടിവന്നതടക്കമുള്ള ഒരുപാട് ദുരനുഭവങ്ങൾ അനുഭവകഥയിലൂടെയാണ് ലോകമറിഞ്ഞത് .കഞ്ഞി കുടിക്കാനല്ല സ്കൂളിൽ പോകുന്നതെന്ന് അമ്മ നൽകിയ തിരിച്ചറിവാണ് കുഞ്ഞാമനെ ലോകമറിയുന്ന നിലയിലേക്കുയർത്തിയത്. കെആർ നാരായണന് ശേഷം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം എ ജയിച്ച ദളിത് വിദ്യാർത്ഥി. കേരള സർവ്വകലാശാലയിലെ ലക്ചറർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലിക്കും തടസ്സമായി ജാതി. പിന്നീട് ഇതേ സർവ്വകലാശാലയിൽ 27 വർഷം അധ്യാപകൻ. പ്രമുഖരായ ശിഷ്യർ നിരവധിയായിരുന്നു .കാര്യവട്ടത്ത് നിന്നും മുംബെയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രൊഫസറായി. സാമ്പത്തിക ശാസ്ത്രത്തിലെ വികസനോന്മുഖ കാഴ്ചപ്പാടായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. ഇടതിനോട് ആഭിമുഖ്യമുള്ളപ്പോഴും വിയോജിപ്പുകൾ തുറന്നുപറയാനും ഒട്ടും…

Read More