- കുഴിക്കാട്ടുശേരി തീർത്ഥാടന കേന്ദ്രത്തിൽ വി മറിയം ത്രേസ്യയുടെ തിരുന്നാൾ
- റെക്ടറുടെ അപ്രതീക്ഷിത വിയോഗം.. ഞെട്ടലില്‍ ജലന്തര്‍ രൂപത
- ശശി തരൂരിനെ അമ്പരപ്പിച്ചു ഇഷാൻ തരൂരിന്റെ ചോദ്യം
- ലോക സമുദ്ര ദിനം; കടലരങ്ങു സംഘടിപ്പിച്ചു ഓ എസ് സി
- നെയ്യാറ്റിൻകരക്ക് അഭിമാനമായി ആദർശ്
- ജലന്തറിനു പുതിയ ബിഷപ്പ്
- പുലിമുട്ട് നിർമ്മിക്കാനായി മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡ് ക്യാമ്പയിനുമായി കെ.സി.വൈ.എം
- പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് സമ്മേളനം അപലപിച്ചു
Author: admin
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നിയമത്തിന് മുകളില്‍ ആരും പറക്കില്ല. എല്ലാവര്‍ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ഇത്തരം കേസുകളില്‍ കാലതാമസമില്ലാതെ നിയമവും നീതിയും നടപ്പിലാക്കും. ഏത് കേസിലും നിയമം അനുസരിച്ച് നീതി നടപ്പാക്കും. നിയമാനുസൃതമായ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പ്രമുഖര്‍ക്ക് എതിരെ ഉയരുന്ന ലൈംഗികാതിക്രമ പരാതികള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാരംഗത്തെ സ്ത്രീകളിൽ ചിലർ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ പ്രതികരണങ്ങളാണ് ഉയർത്തുന്നത് .സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനവും നടൻ സിദ്ധിഖ് എ എം എം എ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു .
തിരുവനന്തപുരം :കേരളത്തിൽ വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ചിലയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കോ നേരിയ മഴയ്‌ക്കൊ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്കില്ല.
മക്ക: ദക്ഷിണ സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ കനത്ത മഴയേത്തുടര്‍ന്ന് ഏഴ് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് . അല്‍-ഖുന്‍ഫുദയിലാണ് മഴ കനത്ത നാശ നഷ്ടങ്ങള്‍ വിതച്ചത്. അഖ്സ്, യബ, ഖനൂന താഴ്വരകളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്തത് . ശക്തമായ മഴയെ തുടര്‍ന്ന് ത്വാഇഫ്, ഖുന്‍ഫുദ, യാമ്പു, ജീസാന്‍, അസീര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.വാദി ഖനൂനയിലെ മലവെള്ളപ്പാച്ചിലില്‍ ഒരു യെമനി പൗരനടക്കം രണ്ട് പേര്‍ മരിച്ചു.മക്കയില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സും,ഖുന്‍ഫുദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍ ചേര്‍ന്ന് ഹെലികോപ്റ്ററുകള്‍ വഴി നിരവധി താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഖുന്‍ഫുദയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുസ്ലേ അല്‍ ഒലാനി പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജിദ്ദയെ ജിസാണ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ ഗതാഗതം നാല് മണിക്കൂറിലധികം നിര്‍ത്തിവെച്ചു. മഹായില്‍ അസീര്‍, റിജാല്‍ അല്‍മ ഗവര്‍ണറേറ്റുകളിലെ താഴ്വരകളില്‍ മഴയില്‍ റോഡ്…
കല്‍പ്പറ്റ : വയനാട് ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്രസര്‍ക്കാറിനു മുന്നിൽ സമര്‍പ്പിച്ചതായി മന്ത്രി കെ രാജന്‍ അറിയിച്ചു . കഴിഞ്ഞ 18നാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. ഇനി സാമ്പത്തികസഹായം നല്‍കാനുള്ള സാങ്കേതിക തടസ്സം കേന്ദ്രത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു . 18002 330221എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് ഏത് സമയത്തും തന്നെ വിളിക്കാമെന്നും മന്ത്രി പറഞ്ഞു.ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടുത്ത ചൊവ്വാഴ്ച തുറക്കും. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിയുന്ന കുടുംബാംഗങ്ങളെ ഇന്ന് വൈകുന്നേരത്തോടെ വാടക വീടുകളിലേയ്ക്കും ക്വാര്‍ട്ടേഴ്സുകളിലേയ്ക്കും മാറ്റും. സെപ്തംബര്‍ രണ്ടിന് ജില്ലയിലെ സ്‌കൂളുകളില്‍ വീണ്ടും പ്രവേശനോത്സവം നടത്തും. ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ താല്‍ക്കാലികമായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആരംഭിക്കും. ചൂരല്‍മല പ്രദേശത്തുള്ള കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളിലേക്ക് വരുന്നതിന് സൗജന്യമായി കെ എസ്ആര്‍ ടി സി സര്‍വീസ് നടത്തും. ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ അധ്യാപകരെ താല്‍ക്കാലികമായി മറ്റു സ്‌കൂളുകളിലേയ്ക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍…
അഗർത്തല : ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയേത്തുടർന്ന് നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി. തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മരിച്ചതായാണ് വിവരം. ഇതോടെ നാല് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണസേനയുടെ കൂടുതൽ സംഘങ്ങളെ അയച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനായി വ്യോമസേനയുടെ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ വഴിയാണ് പലയിടത്തും ഭക്ഷ്യ സാധനങ്ങൾ എത്തിച്ചുനൽകിയത്. ഗോമതി, തെക്കൻ ത്രിപുര, ഉനകോതി, പടിഞ്ഞാറൻ ത്രിപുര ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ആഗസ്റ്റ് 19 മുതൽ 450ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 65,400 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 17 ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കം ബാധിച്ചു. രണ്ടായിരത്തിലേറെ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തെ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. അഗർത്തലയിലേക്കുള്ള എല്ലാ ട്രെയിൻ…
തിരുവനന്തപുരം : വയനാടിന്റെ പുനരധിവാസം വേഗത്തിൽ ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുക. ഓരോ വ്യക്തികളുടേയും വിവരങ്ങൾ ശേഖരിക്കാൻ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും പരാതികൾ സർക്കാർ കേൾക്കുമെന്നും, വാടക വീടുകൾക്ക് ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നെങ്കിൽ അറിയിക്കണമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. ആളുകൾക്ക് 6000 രൂപക്ക് മുകളിൽ ആവശ്യമെങ്കിൽ അതും പരിഗണിക്കുമെന്നും, ആഗസ്റ്റ് 30നകം താൽക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് പുനരധിവാസ നടപടികൾ കൈകാര്യം ചെയ്യുന്നത്. കേരള മോഡലിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുന്നത്. വിദഗ്ദ സമിതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്, മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ മുന്നിൽ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്. അടിയന്തിര ധനസഹായം 90 ശതമാനം പൂർത്തിയായിയിട്ടുണ്ട്. മന്ത്രി തല ഉപസമിതി കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ട്. 26, 27 തീയ്യതികളിൽ സ്കൂളുകൾ തുറക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.
കണ്ണൂര്‍: മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്നും ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന് മാനവിക മുഖം കൈവന്നിട്ടുണ്ട്. പൊലീസിന് എപ്പോഴും ജനങ്ങളോട് മൃദുഭാവം ആയിരിക്കണം. ജനങ്ങളുടെ ബന്ധുവായി പൊലീസ് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മാങ്ങാട്ട്പറമ്പ് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കെ എ പി പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചുകൊണ്ടാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പൊലീസ് പ്രാധാന്യം കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പ്രധാന ഏജന്‍സികളോട് കിടപിടിക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ പ്രവര്‍ത്തനം. ദുരന്തത്തെ നേരിടാന്‍ പൊലീസ് സേനയില്‍ പ്രത്യേക വിഭാഗത്തെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ മികവാര്‍ന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊൽക്കത്ത: കൊല്‍ക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ നാളെ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം. സിബിഐ ഓഫീസിലെത്തി അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് തേടുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു. അതിനിടെ ,കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ നുണ പരിശോധന ഇന്ന് നടന്നേക്കും. സന്ദീപ് ഘോഷിനെയും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഞ്ച് സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുവാദം നൽകിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഓഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തിൽ റോയ് സെമിനാർ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ബ്ലൂടൂത് ഹെഡ്സെറ്റും കണ്ടെത്തിയിരുന്നു. അതേസമയം കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണത്തിൽ സിബിഐ കൂടുതൽ വിശദമായ പരിശോധനകൾ…
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി സെൻറ് ജോസഫ് കുളത്തൂർ യൂണിറ്റിൻ്റെ പ്രഥമ വാർഷികവും സ്വയം സഹായ സംഘ സംഗമവും സംഘടിപ്പിച്ചു. എസ്.എച്ച്.ജി. അംഗങ്ങളുടെ പ്രകൃതി സംരക്ഷണ സന്ദേശ പദയാത്ര കുളത്തൂർ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച കുളത്തൂർ സെൻ്റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു. നിഡ്സ് യൂണിറ്റ് സെക്രട്ടറി ആൽബിൻ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. നിഡ്സ് യൂണിറ്റ് പ്രസിഡന്റ് റവ. ഫാ. ജോയി സി.അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശം നൽകി. പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാർ,കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ലീല, ഉച്ചകട നിഡ്സ് യൂണിറ്റ് സെക്രട്ടറി .വിൻസെൻ്റ്, വ്ലാത്താങ്കര ആനിമേറ്റർ ഷൈല മാർക്കോസ്, പാരീഷ് കൗൺസിൽ സെക്രട്ടറി അനിൽകുമാർ, നിഡ്സ് എക്സിക്യൂട്ടീവ് അംഗം പ്രേംകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമോത്സവത്തിൽ പങ്കെടുത്ത മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനം, വീട് മെയിൻ്റനൻസിനുള്ള ധനസഹായം, ഉന്നത വിജയം…
കൊച്ചി: വയനാട്ടിൽ ദുരിത ബാധിതർക്കായി ചെല്ലാനം ഇടവകയുടെ സഹായമായി ഒരു ഭവനം നിർമ്മിച്ചു നല്കുവാൻ ശേഖരിച്ച തുകയും, സാധനങ്ങളും വികാരി ഫാ. സിബിച്ചൻ ചെറുതിയിൽ കൈക്കാരൻ ജൂഡ് കണ്ടത്തിപ്പറമ്പിൽ, ബാബു കാളിപ്പറമ്പിൽ, ജോണി അഴി നാക്കൽ എന്നിവർക്കുകൈമാറി. സഹ വികാരി ഫാ. ജോർജ്ജ് സെബിൻ തറേപ്പറമ്പിൽ , ഡീക്കൻ ജെറോം ജെറി എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തം വീട്ടിൽ, പ്രൊകുറേറ്റർ ഫാ.പോൾ പേഴ്സി, ഫാ.ആന്റണി പാല്യത്തറ എന്നിവർക്ക് ഇത് കൈമാറി.
Subscribe to Updates
Get the latest creative news from FooBar about art, design and business.