- ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയ ശ്രേഷ്ടൻ, ജേക്കബ് തൂങ്കുഴി പിതാവ്
- തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി കാലം ചെയ്തു
- ‘വെന്‍ ഐ സൊ യു’
- ആന്തരീകത ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല ; ലിയോ പാപ്പാ
- ഗാസ പിടിച്ചെടുക്കാൻ കടുത്ത ആക്രമണവുമായി ഇസ്രായേൽ
- കർണാടകയിൽ വൻ ബാങ്ക് കൊള്ള
- മഠത്തിൽ തിരിച്ചെത്താൻ, 3 കന്യാസ്ത്രീകൾ കെയർ ഹോമിൽ നിന്ന് ഒളിച്ചോടി
- അപോളോ ടയേഴ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജേഴ്സി സ്പോൺസർ
Author: admin
വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്‍മികന്‍ ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. രാവിലെ ഗാസാ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന്‍ ഗബ്രിയേല്‍ റോമനെല്ലിയെ പാപ്പാ ഫോണില്‍ വിളിച്ചു സംസാരിക്കുകയും കുറച്ചുനേരം ഔദ്യോഗിക ജോലിയില്‍ മുഴുകുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ശ്വസനയന്ത്രത്തിന്റെ സഹായമില്ലാതെ, മൂക്കിലെ ട്യൂബിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ (ഹൈഫ്‌ളോ ഓക്‌സിജന്‍ തെറാപ്പി) നല്‍കുകയും ചില ശ്വസനവ്യായാമങ്ങള്‍ (റെസ്പിറേറ്ററി ഫിസിയോതെറാപ്പി) നടത്തുകയും ചെയ്തു. ചികിത്സാവിധികളോട് പാപ്പാ ഉണര്‍വോടെ, കാര്യങ്ങളെല്ലാം ഗ്രഹിച്ച്, നന്നായി സഹകരിക്കുന്നുണ്ടെന്ന് ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു. ഹൃദയം, വൃക്ക, രക്തപരിശോധനാ സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ ഭേദപ്പെട്ട നിലയിലാണ്.
ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിൽ ബിഷപ്പുമാർ നൽകുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശ അടിയന്തരമായി സർക്കാർ നടപ്പിലാക്കണമെന്ന് കെ എൽ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ശ്വാസകോശത്തിലേക്കു പോകുന്ന ബ്രോങ്കി ട്യൂബുകളില്‍ കഫം കൂടുതലായി അടിഞ്ഞുകൂടിയാണ് തിങ്കളാഴ്ച രണ്ടു പ്രാവശ്യവും അതിതീവ്രമായ ശ്വസന ‘ന്യൂനത’ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. ബ്രോങ്കോസ്‌കോപ്പിയിലൂടെ ശ്വാസകോശത്തിന്റെ വായുമാര്‍ഗങ്ങള്‍ പരിശോധിച്ച്, അമിതമായി അടിഞ്ഞുകൂടിയിരുന്ന കഫവും സ്രവങ്ങളും വലിച്ചെടുത്തുകളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്റര്‍ (എന്‍ഐവി) സംവിധാനത്തിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കി വായുസഞ്ചാരം ക്രമീകരിക്കുകയായിരുന്നു.
ഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് കലശലായ ചുമയും വിമ്മിട്ടവുമുണ്ടായി ഛര്‍ദിച്ച് വമനാംശങ്ങള്‍ ശ്വാസനാളിയിലേക്കു കടന്നുചെന്നതിനെത്തുടര്‍ന്നുണ്ടായ ‘ബ്രോങ്കോസ്പാസത്തിന്റെ’ കടുത്ത ശ്വസന പ്രതിസന്ധിയുടെ ദൂഷ്യഫലങ്ങളോ പനിയോ കാണുന്നില്ല. രണ്ടു ദിവസമായി പൊതുവെ ശാന്തമായ അവസ്ഥ തുടരുകയാണെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തു എന്നു പറയാറായിട്ടില്ലെന്ന് വിദഗ്ധ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡല്‍ഹി: ലോക വന്യജീവി സംരക്ഷണ ദിനത്തിൽ ഇന്ത്യയുടെ സംഭാവന എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്യജീവികളെ സംരക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ അന്താരാഷ്‌ട്ര തലത്തില്‍ ബോധവല്‍ക്കരണം നടത്താൻ എല്ലാ വർഷവും മാർച്ച് 3 ന് ലോക വന്യജീവി ദിനം ആചരിക്കുന്നു. 2013 മുതലാണ് ഐക്യരാഷ്‌ട്രസഭ ഈ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്‌തത്. ഈ ദിനത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് വന്യജീവികളെ സംരക്ഷിക്കണമെന്ന് മോദി വ്യക്തമാക്കിയത്. “ഇന്ന് അന്താരാഷ്‌ട്ര വന്യജീവി സംരക്ഷണ ദിനമാണ്, വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ആവർത്തിക്കാം, ഓരോ ജീവജാലവും ഒരു പ്രധാന പങ്കുവഹിക്കുന്നു. വരും തലമുറകൾക്കായി നമുക്ക് അവയുടെ ഭാവി സംരക്ഷിക്കാം! വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ സംഭാവനകളിലും നമുക്ക് അഭിമാനമുണ്ട്,- മോദി പറഞ്ഞു.
അഡ്രിയന്‍ ബ്രോഡി മികച്ച നടന്‍, മൈക്കി മാഡിസണ്‍ മികച്ച നടി. അനോറയുടെ സംവിധായകന്‍ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകന്‍ ഇറാനിയന്‍ ചിത്രം ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസും പിന്നണി പ്രവര്‍ത്തകരും, ചരിത്രത്തിലാദ്യമായി മികച്ച വസ്‌ത്രാലങ്കാരത്തിന് ഓസ്‌കര്‍ നേടുന്ന കറുത്തവര്‍ഗക്കാരനായ പോള്‍ ടേസ്വല്‍, ലാത്വിവിയയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യചിത്രം ഫ്ലോ, പുരസ്‌കാര ചടങ്ങുകള്‍ കാണുന്നവരെ ഹിന്ദിയില്‍ അഭിവാദ്യം ചെയ്‌ത് അവതാരകന്‍ കോനല്‍ ഒബ്രിയന്‍, ട്രംപിന്‍റെ കുടിയേറ്റ നയത്തെ വേദിയില്‍ പരോക്ഷമായി വിമര്‍ശിച്ച് നടി സോയി സാല്‍ഡാന..ഓസ്‍കർ വേദി വിസ്മയങ്ങളുടേതായി. ഇത്തവണത്തെ ഓസ്‌കറില്‍ തിളങ്ങി അനോറ. സ്വന്തമാക്കിയത് മികച്ച ചിത്രമടക്കം നിരവധി പുരസ്‌കാരങ്ങള്‍. മികച്ച നടനായി അഡ്രിയന്‍ ബ്രോഡിയെയാണ് തെരഞ്ഞെടുത്തത്. ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്തിലെ അഭിനയത്തിനാണ് അഡ്രിയന്‍ പുരസ്‌കാരം നേടിയത്. അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അനോറയുടെ സംവിധായകന്‍ ഷോണ്‍ ബേക്കറാണ് മികച്ച സംവിധായകന്‍. കീറന്‍ കള്‍ക്കിന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. എ റിയല്‍…
തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും ആണ് സാധ്യത. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധന വിലക്ക് തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് .
കൊച്ചി: മട്ടാഞ്ചേരി ബസാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ബസാർ റോഡ് തടഞ്ഞു പ്രതിഷേധ സമരം നടത്തി. വർഷങ്ങളായി തകർന്നു തരിപ്പണമായികിടക്കുന്ന ഈ റോഡ് നാളിതു വരെ നന്നാക്കാൻ സാധിക്കാത്തതു കോർപറേഷന്റെ അനാസ്ഥമൂലമാണെന്നു സമരക്കാർ ആരോപിച്ചു. ബസാർ റോഡ് ഒഴികെ ചുറ്റുമുള്ള എല്ലാ റോഡുകളും ടാർ ചെയ്‌തു വെള്ള ലൈൻ ഇട്ടു മനോഹരമാക്കുകയും ഇരു വശങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്‌തു വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന അധികാരികൾ ബസാർ റോഡിന്റെ ശോചനീയാവസ്ഥ കണ്ടില്ലയെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണ്. കൂടാതെ റോഡിന്റെ ഇരുവശവുമുള്ള കാനകളുടെ നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു. പകുതിയോളം പൂർത്തിയാക്കിയ ഈ കാനകളുടെ പണി ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ജീവമാതാ പള്ളിയിലേക്കും, തീർത്ഥാടന കേന്ദ്രമായ കൂനൻ കുരിശു ദേവാലയത്തിലേക്കും പ്രവേശിക്കുന്ന ഈ റോഡ് തകർന്നു കിടക്കുന്നതു മൂലം വിശ്വാസികൾക്കും, തീർത്ഥാടകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബസാർ വ്യാപാര കേന്ദ്രമായതിനാൽ വ്യാപാരികൾക്കും ചരക്കു വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട്…
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLCWA) കണ്ണൂർ രൂപത അന്താരാഷ്ട്ര വനിതാ ദിനാഘോഷം കണ്ണൂർ ബിഷപ്പ്സ് ഹൗസിൽ കണ്ണൂർ ഡപ്യൂട്ടി മേയർ അഡ്വ: പി .ഇന്ദിര ഉത്ഘാടനം ചെയ്തുKLCWA സംസ്ഥാന പ്രസിഡണ്ട് ഷർളി സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത സഹായ മെത്രാൻ റൈറ്റ് റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണവും ഡോ.ബിൻസി മരിയ വിൻസൻ്റിന് ആദരവും നൽകി. KLCWA ഡയറക്ടർ റവ.ഫാ. മാർട്ടിൻ രായപ്പൻ ഡോ. ബിൻസി മരിയ, ജനറൽ സെക്രട്ടറി ഷീജ വിൻസെൻ്റ്. മെഴ്‌സി സെബാസ്റ്റ്യൻ, ജോയ്സ് മെനാസിസ്സ്, ഷൈനി ജെയിംസ്, ജീവമേരി ലിന ഫർണ്ണാണ്ടസ്സ് തുടങ്ങിയവർ സംസാരിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.