- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
Author: admin
കൊച്ചി: വീണ്ടും വെർച്വൽ അറസ്റ്റ് വെട്ടിപ്പ് . കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ രണ്ട് കോടി 88 ലക്ഷം രൂപയാണ് തട്ടിയെടുത്തത് . മട്ടാഞ്ചേരി സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടത് . വെർച്വൽ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്.സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ തെളവായി നൽകിയായിരുന്നു തട്ടിപ്പ്. പണം നൽകിയില്ലെങ്കിൽ പിടിയിലാകുമെന്ന് പറഞ്ഞിരുന്നു . ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ച പണവും ഉൾപ്പടെ അക്കൗണ്ടിലൂടെ ട്രാൻസ്ഫർ ചെയ്ത് വാങ്ങുകയായിരുന്നുവത്രേ . മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്ന് ദിവസം മുമ്പാണ് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് ഷെയർ മാർക്കറ്റിൽ നിഷേപിക്കാമെന്ന നിലയിൽ 25 കോടി രൂപ തട്ടിയെടുത്തത്. തട്ടിപ്പിൽ പണം കൈമാറിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊൾജിതമാക്കിയിട്ടുണ്ട്. സമാനമായി ഷെയർ മാർക്കറ്റിങ് പഠിപ്പിക്കാമെന്ന നിലയിൽ 12 ലക്ഷം രൂപ…
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. വയനാട് ബത്തേരി സ്വദേശി രതീഷ് ( 45 ) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പുലർച്ചെയോടെ രോഗം മൂർച്ഛിക്കുകയും, രാവിലെ ആറരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. രതീഷിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഏതാനുംപേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ന്യൂഡൽഹി: ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ വാർഷിക ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യില്ല. യുഎൻ പൊതുസഭയുടെ 80-ാമത് സമ്മേളനം സെപ്റ്റംബർ 9 ന് ആരംഭിക്കും. സെപ്റ്റംബർ 23 മുതൽ 29 വരെ ഉന്നതതല പൊതുചർച്ച നടക്കും, പരമ്പരാഗതമായി സെഷനിലെ ആദ്യ പ്രഭാഷക ബ്രസീൽ ആയിരിക്കും, തുടർന്ന് അമേരിക്കയായിരിക്കും. വെള്ളിയാഴ്ച പുറത്തിറക്കിയ 80-ാമത് പൊതുചർച്ചയുടെ ഉന്നതതല പൊതുചർച്ചയ്ക്കുള്ള പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പങ്കെടുത്തേക്കും.ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ താൽക്കാലിക പട്ടിക പ്രകാരം, സെപ്റ്റംബർ 26 ന് പ്രധാനമന്ത്രി മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇസ്രായേൽ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാർ സെപ്റ്റംബർ 26 ന് യുഎൻജിഎ പൊതുചർച്ചയെ അഭിസംബോധന ചെയ്യും. ഈ വർഷം ഫെബ്രുവരിയിൽ വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി മോദി യുഎസിലേക്ക് പോയിരുന്നു. റഷ്യയിൽ നിന്നുള്ള…
തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകൾ ഉള്ള 34 കാറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി
വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ലിസ്ബണിലെ 140 വർഷം പഴക്കമുള്ള ഗ്ലോറിയ കേബിൾ കാർ, ബുധനാഴ്ചയാണ് അപകടത്തിൽ പെടുന്നത്
തിരുവനന്തപുരം: മദ്യവർജ്ജനത്തിനായി ഒരുവശത്ത് ബോധവൽക്കരണവും മറുവശത്ത് മദ്യം സുലഭമാക്കലും ചെയ്യുന്ന കേരളത്തിൽ ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന.പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടിയുടെ വർധന. ഉത്രാടദിനത്തിൽ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക് . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത് .ഒരു കോടി രൂപയ്ക്ക് മുകളിൽ മദ്യം വിറ്റ ആറ് ഔട്ട്‌ലെറ്റുകളുണ്ട് . സൂപ്പർ പ്രീമിയം ഷോപ്പുകളിലും റെക്കോർഡ് വിൽപ്പന നടന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5 മടങ്ങ് വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷം ഓണം സീസണിൽ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഗോവയില്‍ നിന്നുള്ള ഹോളിക്രോസ് സന്യാസ സമൂഹാംഗമാണ് അദ്ദേഹം.
തിരുവനന്തപുരം: കേരളം തിരുവോണ ദിനത്തിന്റെ ആഹ്ലാദത്തിൽ ആയിരിക്കെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.
മനില: മനുഷ്യാവകാശ സംരക്ഷണത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പിനോ വൈദികനായ ഫാ. ഫ്ലാവിയാനോ അന്റോണിയോ എൽ. വില്ലാനുവേവയ്ക്ക് 2025-ലെ റാമോൺ മാഗ്‌സസെ പുരസ്കാരം. 1958 മുതല്‍ നല്‍കിവരുന്ന റാമോൺ മാഗ്‌സസെ പുരസ്കാരം ഏഷ്യന്‍ നൊബേല്‍ സമ്മാനമായാണ് അറിയപ്പെടുന്നത്. ഏഷ്യയിലെ നേതാക്കളെയും സംഘടനകളെയും ആദരിക്കുക എന്നതാണ് റാമോൺ മാഗ്‌സസെ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിനെതിരായ യുദ്ധത്തിനിടെ ഇരകളായ വിധവകളുടെയും അനാഥരുടെയും എണ്ണമറ്റ ഭവനരഹിതരുടെയും പേരിൽ ബഹുമതി സ്വീകരിക്കുകയാണെന്നു അദ്ദേഹം പ്രതികരിച്ചു.മയക്കുമരുന്നിനെതിരായി മുൻ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെയുടെ കാലയളവില്‍ രാജ്യത്തു പുറപ്പെട്ട യുദ്ധത്തിൽ മുപ്പതിനായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. റോഡ്രിഗോയുടെ നയങ്ങളുടെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളായിരിന്നു സൊസൈറ്റി ഓഫ് ദി ഡിവൈൻ വേഡ് (എസ്‌വിഡി) സന്യാസ സമൂഹാംഗമായ ഫാ. വില്ലാനുവേവ. ബാല്യത്തില്‍ മയക്കുമരുന്ന് അടിമയായിരിന്ന അദ്ദേഹം ആഴത്തിലുള്ള മാനസാന്തരത്തിനുശേഷം മിഷ്ണറിയായി മാറുകയായിരിന്നു. 1998-ൽ സെമിനാരിയിൽ ചേർന്നു. 2006-ൽ വൈദികനായി അഭിഷിക്തനായി. 2015-ൽ, ഭവനരഹിതർക്ക് മാന്യമായ പരിചരണവും സേവനവും നൽകുന്നതിനായി അദ്ദേഹം രാജ്യതലസ്ഥാനമായ മനിലയിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
