Author: admin

കോട്ടപ്പുറം: ജബൽപ്പൂരിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ അക്രമണങ്ങളിൽ കോട്ടപ്പുറം രൂപത രാഷ്ട്രീയകാര്യ സമിതി പ്രതിഷേധിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള, പ്രത്യേകിച്ച് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിണമെന്നും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം ചെറുക്കുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. കോട്ടപ്പുറം ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെആർഎൽസിബിസി മതബോധന കമീഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, കെആർഎൽസിസി ട്രഷറർ ബിജു ജോസി, കോട്ടപ്പുറം രൂപതയിലെ വൈദികരടക്കമുള്ള രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമകാലിക രാഷ്ട്രീയ കാര്യങ്ങളും സാഹചര്യങ്ങളും യോഗം വിലയിരുത്തി.

Read More

വത്തിക്കാന്‍ സിറ്റി: രോഗികളുടെയും ആരോഗ്യപ്രവര്‍ത്തരുടെയും ജൂബിലിയാഘോഷവേളയില്‍ അപ്രതീക്ഷിതമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ അങ്കണത്തില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെയും തീര്‍ഥാടകരെയും ആനന്ദതുന്ദിലരാക്കി.

ഗുരുതരമായ ശ്വാസകോശരോഗബാധയ്ക്ക് റോമിലെ അഗൊസ്തീനോ ജെമെല്ലി പോളിക്ലിനിക്കില്‍ അഞ്ച് ആഴ്ച നീണ്ട ചികിത്സകള്‍ക്കുശേഷം രണ്ടു മാസത്തേക്ക് തുടര്‍ചികിത്സയും പൂര്‍ണവിശ്രമവും നിര്‍ദേശിക്കപ്പെട്ട് രണ്ടാഴ്ച മുന്‍പ് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ തിരിച്ചെത്തിയ പരിശുദ്ധ പിതാവ് മാര്‍ച്ച് 23ന് ആശുപത്രിയുടെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ ഹ്രസ്വമായി പൊതുദര്‍ശനം നല്‍കിയതിനു ശേഷം ആദ്യമായി ഇന്ന് വത്തിക്കാനില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു മുന്നറിയിപ്പും കൂടാതെയാണ്.

സഹനം, രോഗീപരിചരണം, നമ്മെ പരിവര്‍ത്തനം ചെയ്യാനുള്ള രോഗാവസ്ഥയുടെ കഴിവ്, പീഡകളുടെയും സൗഖ്യത്തിന്റെ ആധ്യാത്മിക മാനങ്ങള്‍ എന്നീ വിഷയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ധ്യാനവിചിന്തനമായ പാപ്പായുടെ സുവിശേഷ സന്ദേശം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ജൂബിലി ദിവ്യബലിയില്‍ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രോ-പ്രീഫെക്ട് ആര്‍ച്ച്ബിഷപ് റീനൊ ഫിസിക്കേല്ല വായിക്കുകയുണ്ടായി. തിരുകര്‍മങ്ങളുടെ സമാപനത്തില്‍, പ്രാദേശിക സമയം 11.45ന് ഫ്രാന്‍സിസ് പാപ്പായെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ നഴ്‌സ് മസിമിലാനോ സ്ത്രപ്പേത്തി ഒരു വീല്‍ചെയറിലിരുത്തി കൊണ്ടുവരികയായിരുന്നു.

ജനക്കൂട്ടം ആശ്ചര്യഭരിതരായി ഹര്‍ഷാരവത്തോടെയാണ് പരിശുദ്ധ പിതാവിനെ വരവേറ്റത്. ‘വിവാ ഇല്‍ പാപ്പാ’ (പാപ്പാ നീണാള്‍ വാഴട്ടെ!) ‘പാപ്പാ ഫ്രാന്‍ചെസ്‌കോ’ എന്നിങ്ങനെ ഉറക്കെ വിളിച്ചും കരഘോഷം മുഴക്കിയും അവര്‍ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു.

ശ്വസനപ്രക്രിയയ്ക്ക് സഹായകമായ സപ്ലിമെന്റല്‍ ഓക്‌സിജന്‍ ലഭിക്കാനുള്ള കന്യൂല ട്യൂബ് പാപ്പായുടെ മൂക്കില്‍ കാണപ്പെട്ടു.

”സന്തോഷം നിറഞ്ഞ ഒരു ഞായറാഴ്ച നിങ്ങള്‍ക്കേവര്‍ക്കും നേരുന്നു. വളരെ നന്ദി,” ദിവ്യബലിയുടെ സമാപന ആശീര്‍വാദം നല്‍കിയതിനെ തുടര്‍ന്ന് പാപ്പാ ബസിലിക്കാ അങ്കണത്തിലെ തീര്‍ഥാടകരെയും വിശ്വാസികളെയും നേരിട്ട് അഭിസംബോധന ചെയ്തു. ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് പാപ്പാ ആശുപത്രി അങ്കണത്തില്‍ തടിച്ചുകൂടിയിരുന്നവരെ അഭിവാദ്യം ചെയ്തപ്പോള്‍ കേട്ടതിനെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു ഇന്ന് അദ്ദേഹത്തിന്റെ ശബ്ദം. മൈക്രോഫോണില്‍ തട്ടി ശബ്ദം പരിശോധിച്ച് ‘ഹാപ്പി സണ്‍ഡേ’ ആശംസ പാപ്പാ ആവര്‍ത്തിച്ചതായി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി ആന്‍സ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ന്യൂമോണിയ രോഗബാധയുടെയും തുടര്‍ച്ചയായുള്ള ഓക്‌സിജന്‍ തെറപ്പിയുടെയും അനന്തരഫലമായി ശബ്ദവും സംസാരശേഷിയും വീണ്ടെടുക്കാന്‍ കുറച്ചുനാള്‍ കൂടി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്.

പൊതുദര്‍ശനം നല്‍കുന്നതിനു മുന്‍പായി പാപ്പാ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ച് പ്രാര്‍ഥിക്കുകയും വിശുദ്ധവാതിലിലൂടെ കടക്കുകയും ചെയ്തതായി വത്തിക്കാന്‍ മാധ്യമകാര്യാലയം വെളിപ്പെടുത്തി.

ഏതാണ്ട് 90 രാജ്യങ്ങളില്‍ നിന്നായി എത്തിയ രോഗികളും ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും ഫാര്‍മസിസ്റ്റുകളും ഫിസിയോതെറപ്പിസ്റ്റുകളും രോഗികള്‍ക്ക് ആധ്യാത്മികശുശ്രൂഷ നല്‍കുന്ന ചാപ്ലിന്‍മാരും, ഫ്രാന്‍സിലെ ലൂര്‍ദ്മാതാവിന്റെ തീര്‍ഥാടനകേന്ദ്രത്തില്‍ സൗഖ്യം തേടിയെത്തുന്ന തീര്‍ഥാടകരെ സഹായിക്കുന്ന സന്നദ്ധസേവകരും അവരുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തരും ഉള്‍പ്പെടെ 20,000 തീര്‍ഥാടകരോടൊപ്പം, രോഗിയായ പരിശുദ്ധ പാപ്പായും പ്രത്യാശയുടെ ജൂബിലിയുടെ ദണ്ഡവിമോചനത്തിനായുള്ള പ്രക്രിയകളില്‍ പങ്കുചേരുകയായിരുന്നു.

രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായുള്ള ജൂബിലിയുടെ തിരുകര്‍മങ്ങള്‍ നടക്കുമ്പോള്‍ പാപ്പായുടെ ആത്മീയസാന്നിധ്യത്തിന്റെ അടയാളമായി പരിശുദ്ധ പിതാവിന്റെ സ്ഥാനികചിഹ്നത്തിന്റെ ബാനര്‍ ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ കാണാമായിരുന്നു.

”വേദനാപൂര്‍ണമാണെങ്കിലും രോഗാവസ്ഥയ്ക്ക് ഓരോ നാളും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും നമ്മെ പഠിപ്പിക്കാനാവും – കൂടുതലായൊന്നും ആവശ്യപ്പെടാതെ, പിടിവാശിയില്ലാതെ, തിരസ്‌കരിക്കാതെ, പശ്ചാത്താപമില്ലാതെ, നിരാശയില്ലാതെ. വേദനയുടെയും അസുഖങ്ങളുടെയും മാനുഷിക ബലഹീനതകളുടെയും നടുവിലും ദൈവം നമ്മെ ഒറ്റയ്ക്കാക്കുന്നില്ല. നമ്മുടെ ശക്തി ക്ഷയിക്കുമ്പോള്‍, നാം നമ്മെ പൂര്‍ണമായും അവനു സമര്‍പ്പിച്ചുകഴിയുമ്പോള്‍, അവന്റെ സാന്ത്വന സാമീപ്യം നമുക്ക് അനുഭവപ്പെടും,” പാപ്പാ സുവിശേഷ സന്ദേശത്തില്‍ കുറിച്ചു. ”മനുഷ്യനായതിലൂടെ അവന്‍ നമ്മുടെ ബലക്കുറവുകളിലെല്ലാം പങ്കുചേരുകയായിരുന്നു. സഹനമെന്തെന്ന് അവന് അറിയാം.”

ബലഹീനരെയും വ്രണിതരെയും സമൂഹത്തിന്റെ അരുകുകളിലേക്കു മാറ്റരുതെന്നും അവരെ സമൂഹത്തിലെ ഏറ്റവും ആവശ്യമുള്ള അംഗങ്ങളായി പരിഗണിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. വേദന അനുഭവിക്കുന്ന അംഗങ്ങളെ സ്വീകരിക്കാന്‍ കഴിയാത്ത സമൂഹം ക്രൂരവും മനുഷ്യത്വഹീനവുമായതുമാണെന്ന ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു.

”പ്രിയപ്പെട്ടവരേ, ആശുപത്രിവാസത്തിലും ഇപ്പോള്‍ സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും, ദൈവത്തിന്റെ കരസ്പര്‍ശം ഞാന്‍ അറിയുന്നുണ്ട്, അവന്റെ കരുതലിന്റെ തലോടല്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. രോഗികളുടെയും ആരോഗ്യമേഖലയിലെ ശുശ്രൂഷകരുടെയും ജൂബിലിദിനത്തില്‍, ഈ സ്‌നേഹസ്പര്‍ശം വേദനകള്‍ സഹിക്കുന്നവരും അവരെ പരിപാലിക്കുന്നവരുമെല്ലാം അനുഭവിക്കാന്‍ ഇടയാകട്ടെയെന്ന് ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,” ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയില്‍ നല്‍കാറുള്ള സന്ദേശത്തില്‍ പാപ്പാ ഇന്നലെ പറഞ്ഞു. ഫെബ്രുവരി 14ന് ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ ഏഴു ഞായറാഴ്ചകളിലും പാപ്പായുടെ ആഞ്ജലുസ് സന്ദേശം വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വഴി പുറത്തുവിടുകയായിരുന്നു. ഇന്നലെയും ആ പതിവ് തുടര്‍ന്നു.

”നമുക്ക് സമാധാനത്തിനായി പ്രാര്‍ഥിക്കാം: പീഡിതയായ യുക്രെയ്‌നുവേണ്ടി, ഒട്ടേറെ കുട്ടികള്‍ ഉള്‍പ്പെടെ അവിടെ സിവിലിയന്‍ ഇരകള്‍ ആക്രമണത്തിന് ഇരകളായിക്കൊണ്ടിരിക്കയാണ്. അതിനു സമാനമാണ് ഗാസയിലെ അവസ്ഥയും. അവിടെ ജനങ്ങള്‍ നമുക്ക് സങ്കല്പിക്കാനാവാത്ത ദുരിതാവസ്ഥയിലാണ് – കിടക്കാനിടമില്ല, ഭക്ഷണമില്ല, കുടിനീരില്ല. ആയുധങ്ങള്‍ നിശബ്ദമാകട്ടെ, സംഭാഷണം ആരംഭിക്കട്ടെ. ബന്ദികളെല്ലാം മോചിതരാകട്ടെ, ജനങ്ങള്‍ക്ക് സഹായമെത്തട്ടെ.”

”മധ്യപൂര്‍വദേശത്തു മുഴുവന്‍ സമാധാനമുണ്ടാകാനായി പ്രാര്‍ഥിക്കാം: സുഡാനിലും, തെക്കന്‍ സുഡാനിലും, കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും, കനത്ത ഭൂകമ്പത്താല്‍ പരീക്ഷിക്കപ്പെട്ട മ്യാന്‍മറിലും, അക്രമങ്ങള്‍ പെരുകുന്ന ഹെയ്റ്റിയിലും – അവിടെ ഏതാനും ദിവസം മുന്‍പ് രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു,” പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു.

ഇരുശ്വാസകോശങ്ങളിലെയും ന്യൂമോണിയ ശമിച്ചുവെങ്കിലും പാപ്പായ്ക്ക് രോഗാണുബാധയില്‍ നിന്നു പൂര്‍ണമുക്തിക്ക് കുറച്ചുനാള്‍ കൂടി വേണ്ടിവരുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു. അണുബാധയെ സംബന്ധിച്ച സൂചകങ്ങള്‍ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളില്‍ നടത്തിയ രക്തപരിശോധനകള്‍ വ്യക്തമാക്കുന്നുണ്ടെന്നും, മരുന്നുചികിത്സ, ചലന-ശ്വസന ഫിസിയോതെറപ്പി എന്നിങ്ങനെ വിവിധതരം ചികിത്സകള്‍ തുടരുന്നതായും വെള്ളിയാഴ്ച വത്തിക്കാന്‍ മാധ്യമകാര്യാലയം അറിയിച്ചു. സപ്ലിമെന്റല്‍ ഓക്സിജന്‍ നല്കുന്നത് നേരിയതോതില്‍ കുറച്ചിട്ടുണ്ടെന്നും പകല്‍ സമയത്ത് സാധാരണ രീതിയിലും രാത്രിയില്‍ ആവശ്യമായി വരുന്ന പക്ഷം, ഉയര്‍ന്ന പ്രവാഹത്തോടെയും ഓക്സിജന്‍ നല്കുന്നുണ്ടെന്നും അതില്‍ സൂചിപ്പിക്കുകയുണ്ടായി.

വെള്ളിയാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അപ്പസ്‌തോലിക അരമനയിലെ കപ്പുച്ചിന്‍ ധ്യാനപ്രസംഗകന്‍ ഫാ. റൊബേര്‍ത്തൊ പസൊളീനി നടത്തിയ നോമ്പുകാലധ്യാനപ്രസംഗം പാപ്പാ ദൃശ്യമാധ്യമത്തിലൂടെ ശ്രവിക്കുകയും, കഴിഞ്ഞ ബുധനാഴ്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രൊ പരോളിന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മാധ്യമസഹായത്തോടെ പാപ്പാ പങ്കുചേരുകയും ചെയ്തു.

Read More

മധ്യ യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസിഡൻ്റ് വോളോദിമിർ സെലൻസ്കിയുടെ ജന്മനാടാണിത്. മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണെന്നാണ് വിവരം. സെലെൻസ്‌കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാലിസ്റ്റിക് മിസൈൽ ഒരു ജനവാസ മേഖലയിൽ പതിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ഇതുവരെ റഷ്യ യുക്രെയ്നിൽ നടത്തിയതിൽ ഏറ്റവും മാരകമായ ആക്രമണമാണ് ക്രിവി റിഹിൽ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.റഷ്യൻ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത വന്നിട്ടുണ്ട്. ഒരു വീഡിയോയിൽ 10 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഒരു വലിയ ഭാഗം നശിപ്പിക്കപ്പെടുന്നതും ഇരകൾ റോഡിൽ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതിനിടെ ഒരു റസ്റ്റോറന്റിൽ “യൂണിറ്റ് കമാൻഡർമാരുടെയും പാശ്ചാത്യ ഇൻസ്ട്രക്ടർമാരുടെയും” ഒരു മീറ്റിംഗിനെ ലക്ഷ്യമിട്ട് ഒരു മിസൈൽ ആക്രമണം നടന്നതായും 85 പേർ വരെ കൊല്ലപ്പെട്ടതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിട്ടുണ്ട്.

Read More

മധ്യപ്രദേശ്: ജബൽപൂരിൽ മലയാളി വൈദികർ അടക്കമുള്ളവർക്കെതിരെ നടന്ന ആക്രമണത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജബൽപൂർ പൊലീസ് കേസെടുത്തത്. വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബൽപൂർ സിറ്റി പൊലീസ് കമ്മീഷണർ സതിഷ് കുമാർ സോഹി വ്യക്തമാക്കിയിരുന്നു.വിഷയം ദേശീയതലത്തിൽ ചർച്ചയായതിനെ തുടർന്നാണ് പൊലീസ് വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചത്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്. കേരളത്തിൽ അടക്കം വിഷയം ചർച്ചയായ സാഹചര്യത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോൺഗ്രസ്‌ ഉന്നയിക്കുന്നത്.

Read More

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹർജി. ലോക്സഭയിലെ കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. പ്രതിപക്ഷത്തിന്‍റെ വലിയ എതിർപ്പിനിടെയാണ് ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. 128 പേരാണ് രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലിനെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതിർത്തും വോട്ടുചെയ്തു. പതിമൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജ്യസഭയിൽ ബിൽ പാസായത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതി ശബ്ദവോട്ടോടെ തള്ളി. ഇനി രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി മാറും. രാഷ്‌ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്‍റെ പേര് “ഏകീകൃത വഖഫ് മാനേജ്മെന്‍റ്, എംപവർമെന്‍റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്‍റ് ആക്‌ട് 1995’എന്നായി മാറും. വഖഫ് ഭേദഗതി ബിൽ വ്യാഴാഴ്ച ലോക്സഭയിലും പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന “വഖഫ് ഭേദഗതി ബിൽ -2025′ ലോക്സഭയിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്നും കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Read More

കൊച്ചി: ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി, 463 -മത് ലോക സി.എല്‍.സി ദിനാഘോഷ വേളയിൽ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ നടത്തി.വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാല്ലുങ്കൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ആപത്തുകളെ കുറിച്ചും ലഹരി ഉപയോഗം തടയുന്നതിനായി എല്ലാ യുവജനങ്ങളും മുന്നോട്ടു വരണമെന്നു വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാല്ലുങ്കൽ ആഹ്വാനം ചെയ്തു. സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി,വരാപ്പുഴ അതിരൂപത സി.എൽ.സി പ്രമോട്ടർ ഫാ. ജോബി ആലപ്പാട്ട്,വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു തിയ്യാടി, ഡോണ്‍ ബോസ്കോ റെക്റ്റർ ഫാ.ഷിബു ഡേവീസ്, സംസ്ഥാന സി.എൽ.സി പ്രസിഡന്റ് സാജു തോമസ്, സംസ്ഥാന സി.എല്‍.സി സെക്രട്ടറി ഷോബി കെ. പോൾ, ദേശീയ നിർവാഹകസമിതിയംഗങ്ങളായ ബിജിൽ സി. ജോസഫ്, ഷീല ജോയ്, സംസ്ഥാന സി.എല്‍.സി വൈസ് പ്രസിഡന്റ് ഡോണ ഏണസ്റ്റിൻ, സംസ്ഥാന സി.എല്‍.സി ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ…

Read More

കൊച്ചി: വക്കഫ് ഭേദഗതി ബില്ലിന് തത്വത്തിൽ അംഗീകാരമേകിയ ലോകസഭ , രാജ്യസഭകളുടെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പ്രസ്താവിച്ചു. ഇത് യാഥാർത്ഥ്യമാക്കുവാൻ കേരള സർക്കാരിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. അതേസമയം ഭേദഗതിയിലെ ചില വകുപ്പുകൾ മൂലം ബന്ധപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാകുന്ന ആശങ്കകൾക്ക് പരിഹാരമുണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ ആരും കവർന്നെടുക്കാത്ത രീതിയിൽ സർക്കാരിൻറെ ഇടപെടലുകൾ ഈ മേഖലയിൽ ഉണ്ടാകണം. മുനമ്പം വിഷയം പരിഹരിക്കുന്നതിന് വേണ്ടി വഖഫിന്റെ ഭേദഗതികൾ ഉപയോഗിക്കണം. വ്യക്തികൾക്ക് നിയമാനുസൃതം തീറ് വാങ്ങിയ സ്വത്ത് സംരക്ഷിക്കുവാനുള്ള നടപടികൾ ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ഉണ്ടാകണം. പൊതുവിൽ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കണം. നാളിതുവരെ മുനമ്പം ജനതയ്ക്ക് ഒപ്പം സമരമുഖത്ത് ആത്മീയമായും ഭൗതികവുമായും സഹകരിച്ച എല്ലാവർക്കും ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. ഒപ്പം ജബൽപൂരിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ…

Read More

ജോസഫ് ജൂഡ് ലോകസഭയും രാജ്യസഭയും അംഗീകരിച്ച വഖഫ് നിയമ ഭേദഗതികൾ രാഷ്ട്രപതി ഒപ്പുചാർത്തുന്നതോടെ രാജ്യത്തെ നിയമമാകും. പാർലമെന്റിൽ ആദ്യം അവതരിപ്പിച്ച ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാലും അവയ്ക്ക് മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരത്തിന് സഹായകമാവില്ല എന്നതായിരുന്നു വിലയിരുത്തൽ. എന്നാൽ സംയുക്ത പാർലമെന്ററി സമിതിയാണ് ശ്രദ്ധേയമായ ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്. മുസ്ലിം സമുദായത്തിലെ വളരെ ചെറിയ വിഭാഗമായ ദാവൂദി ബോറ സമൂഹം അജ്‌മീറിലെ കജ്വ സാഹബിന്റെ ദർഹയ്ക്കു നൽകിയിട്ടുള്ളതു പോലെ അവരെയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച സംയുക്ത പാർലമെന്റ് സമിതി നിയമത്തിൽ രണ്ടാം വകുപ്പിന്റെ ഭാഗമായി വളരെ സുപ്രധാനപ്പെട്ട നിർദ്ദേശം കൂട്ടി ചേർക്കുന്നതിന് നിർദ്ദേശിച്ചത്. വഖഫിന് സമാനമായ ഉദ്ദേശങ്ങൾക്കായി പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലൊ, പൊതു കരുണയുമായി (public charities) ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങൾക്കു വിധേയമായോ ഒരു മുസ്ലിം ഏതെങ്കിലും കോടതി വിധിയോ ഉത്തരവോ ബാധകമാകാതെ തന്നെ ഈ നിയമം രൂപപ്പെടുന്നതിനു മുൻപോ ശേഷമോ…

Read More

കൊച്ചി: ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച്എറണാകുളം ലൂർദ് ആശുപത്രി, ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയർ സയൻസിൻ്റെ നേതൃത്വത്തിൽഎറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ. എസ്. എസ്. എസ്) യുമായി സഹകരിച്ച് സ്പെഷ്യൽ സ്കൂൾ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു. ഇ എസ് എസ് .എസ് ഹാളിൽ വച്ച് നടന്ന ഓട്ടിസം ബോധവൽക്കരണ ദിനാചരണവും പരിശീലന പരിപാടിയും എറണാകുളം സൈക്യാട്രിക് സൊസൈറ്റി പ്രസിഡണ്ട് ഡോ. അനൂപ് വിൻസന്റ് ഉദ്ഘാടനം ചെയ്തു. ഇ. എസ്. എസ്. എസ്. ഡയറക്ടർ റവ.ഡോ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ അധ്യക്ഷത വഹിച്ചു. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് മേധാവി ഡോ. റിങ്കു തരേസ ജോസ് മുഖ്യ പ്രഭാഷണം നടത്തി.ഓട്ടിസം, ഓട്ടിസം ബാധിതരുടെ പരിചരണം, സാമൂഹ്യ ഉൾചേർക്കൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പരിശീലനത്തിൽ ലൂർദ് ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ അജയ്, മെഡിക്കൽ സോഷ്യൽ വർക്കർ മിന്നു ജോസഫ് എന്നിവർ ക്ലാസ്സെടുത്തു. എറണാകുളം സോഷ്യൽ…

Read More