- അപോളോ ടയേഴ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജേഴ്സി സ്പോൺസർ
- ICPA വാര്‍ഷിക ജനറല്‍ അസംബ്ലിയും ദേശീയ കണ്‍വന്‍ഷനും പൂനയിൽ
- കലയുടെ മാമാങ്കമൊരുക്കി കെ.സി.വൈ.എം കോട്ടപ്പുറം രൂപത – ഉത്സവ് 2K25
- തെക്കൻ കുരിശുമലയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാൾ ആചരിച്ചു.
- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
Author: admin
കൽപ്പറ്റ:മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണത്തിന് ഇന്ന് തുടക്കം. ഇന്ന് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു. മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് സർക്കാർ ബോർഡ് സ്ഥാപിച്ചിരുന്നു. എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കളക്ടർ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ബോർഡ് സ്ഥാപിച്ചത്. ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാൻ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ച് മണിക്കൂറുകൾക്കകമാണ് സർക്കാർ ബോർഡു സ്ഥാപിച്ചത്. ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്താണ് ടൗൺഷിപ്പിന്‍റെ നിർമാണോദ്ഘാടനം നടത്തിയത്. എൽസ്റ്റൺ എസ്റ്റേറ്റിൽ ശിലാഫലകം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റി ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുവാദം നൽകിയിരുന്നു. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെയ്ക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു. ഉയര്‍ന്ന തുക നഷ്ടപരിഹാരം…
കിഷ്ത്വാര്‍: സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലിൽ ജമ്മു – കശ്മീരിലെ കിഷ്ത്വാറിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. ജെയ്‌ഷേ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ മൂന്ന് ഭീകരരാണാ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനി ഭീകരരാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേരെന്നാണ് റിപ്പോർട്ട്. ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമായിട്ടില്ല. കത്വയിലെ അതിർത്തി നുഴഞ്ഞുകടന്ന ഭീകരർക്കെതിരെയാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. 19 ദിവസത്തിനിടയിൽ കത്വ, ഉദ്ദംപുർ, കിഷ്‌ത്വാർ എന്നിവിടങ്ങളിൽ അഞ്ച് ഏറ്റുമുട്ടലാണുണ്ടായത്. ഇതിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അതേസമയം, അഖ്‌നൂർ സെക്ടറിലെ കെരി ബട്ടൽ പ്രദേശത്തെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ടുണ്ട്.
ബീജിംഗ്: യുഎസ്-ചൈന വ്യാപാര പോര് മുറുകുന്നു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ശനിയാഴ്ച്ച മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണ് കുത്തനെയുളള വര്‍ധന. ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യുയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കണ്ണൂർ: അനീതിയിലൂടെ കൈവശപ്പെടുത്തിവെക്കുന്നതെല്ലാം അസ്വസ്ഥതയാണ് നല്‍കുകയെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. നാല്‍പ്പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഏഴിമല ലൂര്‍ദ്മതാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശുമല കയറ്റത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. കാല്‍വരിയിലെ കുരിശില്‍ ക്രിസ്തു ജീവന്‍ വെടിഞ്ഞപ്പോള്‍ അവിടുത്തെ പാറ രണ്ടായി പിളര്‍ന്നിട്ടും യൂദാസിന്റെ ഹൃദയമലിഞ്ഞില്ല. മുപ്പത് വെള്ളിക്കാരിന് ഒറ്റിക്കൊടുത്തിട്ടും അസ്വസ്ഥത പെരുകി ഒടുവില്‍ യൂദാസ് ആത്മഹത്യ ചെയ്തു. കുരിശിലെ സ്‌നേഹം തിരിച്ചറിയാന്‍ കഴിയാഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ ദൈവസ്‌നേഹം തിരിച്ചറിഞ്ഞിട്ടും നമ്മളില്‍ പലരും മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്ന സന്ദര്‍ഭമുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകണം. യുവതലമുറയിലെ നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നത് നമ്മെ സ്‌നേഹിക്കുന്ന ദൈവമുണ്ടെന്ന ബോധ്യമില്ലാത്തതിനാലാണെന്നും ബിഷപ് പറഞ്ഞു. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതലയുടേയും സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശ്ശേരിയുടേയും നേതൃത്വത്തിലാണ് മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍ നിന്നും മലമുകളിലേക്ക് കുരിശിന്റെ വഴി നടത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരേയും രോഗികളേയും വയോജനങ്ങളേയും സമര്‍പിച്ചു കൊണ്ടുള്ള പ്രാരംഭ…
കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിംഗ് കൗൺസിൽ യോഗം ചേർന്നു . വരാപ്പുഴ അതിരൂപത ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, പ്രസിഡൻറ് സി ജെ പോൾ , ഡയറക്ടർ മാർട്ടിൻ തൈപ്പറമ്പിൽ, ട്രഷറർ എൻ.ജെ പൗലോസ് എന്നിവർ സംബന്ധിച്ചു .
കൊച്ചി: കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേഖല എക്സിക്യൂട്ടീവ്സ് മീറ്റ് കെ.സി.വൈ.എം മുൻ സംസ്ഥാന സെക്രട്ടറി സിബി ജോയ് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, വരാപ്പുഴ അതിരൂപത കെ.എൽ.സി.എ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, കെ.സി.വൈ.എം ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, വരാപ്പുഴ അതിരൂപത കെ.സി.വൈ.എം എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വര്ഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, മേഖല ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു
കൊച്ചി: എറണാകുളത്ത് സമ്മേളിച്ച ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സമ്മേളനം വിവിധ കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു. യുവജന കമ്മീഷന്‍ സെക്രട്ടറിയായി ഒ.എസ്.ജെ. സഭാംഗമായ ഫാ. അനൂപ് കളത്തിത്തറ, മാധ്യമ കമ്മീഷന്‍ സെക്രട്ടറിയായി പുനലൂര്‍ രൂപതാംഗം ഫാ. സ്റ്റീഫന്‍ ചാലക്കര, പ്രവാസി കമ്മീഷന്‍ സെക്രട്ടറിയായി കോട്ടപ്പുറം രൂപതാംഗം ഫാ. നോയല്‍ കുരിശിങ്കല്‍ എന്നിവര്‍ നിയമിതരായി. ഡോ. ജിജു ജോര്‍ജ് അറക്കത്തറ (യുവജന കമ്മീഷന്‍), ഫാ. ജോണ്‍ കപ്പിസ്താന്‍ ലോപ്പസ് (മാധ്യമം), റവ. ഫാ. ലിനു വിന്‍സെന്‍റ് ഒ.എസ്.എ (പ്രവാസി) എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.
കൊച്ചി: ജബൽപൂർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ വെച്ച് നടത്തിയ പ്രതിഷേധ ധർണ്ണകെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം സംസ്ഥാന സമിതി ജനറൽ സെക്രട്ടറി ജോബിൻ ജോസ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, മേഖല ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
പേപ്പല്‍ വസ്ത്രങ്ങളും വെളുത്ത വട്ടതൊപ്പിയുമില്ലാതെ ഫ്രാന്‍സിസ് പാപ്പായുടെ ദൃശ്യങ്ങള്‍ ആദ്യമായാണ് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍ നിന്ന് പുറത്തുവരുന്നത്. വത്തിക്കാന്‍ സിറ്റി: പേപ്പല്‍വസ്ത്രങ്ങള്‍ക്കു പകരം, കറുത്ത പാന്റ്‌സും മുഴുക്കൈയന്‍ വെള്ളഷര്‍ട്ടും വരയന്‍ കമ്പിളിപോഞ്ചോയുമണിഞ്ഞ് ഫ്രാന്‍സിസ് പാപ്പാ ആദ്യമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കാണപ്പെട്ടു. വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് ‘ശുദ്ധവായുവിനായി പുറത്തേക്കിറങ്ങിയപ്പോള്‍’ താന്‍ അണിഞ്ഞിരുന്ന ‘അതേവേഷത്തില്‍’ ബസിലിക്കയിലേക്കു പോകാന്‍ പെട്ടെന്ന് പാപ്പാ തീരുമാനിക്കുകയാണുണ്ടായതെന്ന് വത്തിക്കാന്‍ വക്താവ് പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബസിലിക്കയില്‍ വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ കബറിടത്തിലും വിശുദ്ധ പത്രോസിന്റെ പുരാതന കസേരയുടെ മുന്‍പാകെയും പത്തു മിനിറ്റോളം പ്രാര്‍ഥനയില്‍ ചെലവഴിച്ച പരിശുദ്ധ പിതാവ്, ബസിലിക്കയിലുണ്ടായിരുന്ന തീര്‍ഥാടകരോടൊപ്പമുള്ള കുഞ്ഞുങ്ങളെ ആശീര്‍വദിക്കുകയും ചെയ്തു. തൂവെള്ള പേപ്പല്‍ ളോഹയും സുക്കെറ്റോ എന്നറിയപ്പെടുന്ന വെളുത്തവട്ടതൊപ്പിയും കുരിശുമാലയുമണിയാതെ പാപ്പായുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്. റോമിലെ ജെമെല്ലി പോളിക്ലിനിക്കില്‍ അഞ്ചാഴ്ചത്തെ ചികിത്സയ്ക്കുശേഷം രണ്ടുമാസത്തേക്ക് തുടര്‍ചികിത്സയും വിശ്രമവും നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍ വത്തിക്കാനിലേക്കു മടങ്ങാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച…
ഉര്‍ദുവില്‍ ‘പ്രത്യാശ’ എന്ന് അര്‍ഥമുള്ള ‘ഉമ്മീദ്’ (UMEED) യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ്) എന്ന പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി രാഷ് ട്രപതി ഒപ്പുവച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.