- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
Author: admin
കർഷകസമൂഹത്തിന്റെ ക്ഷേമത്തിനായി കേരള കാത്തലിക്ക് ബിഷപ്പ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഫാർമേഴ്സ് അസ്സോസിയേഷൻ (ഇൻഫാം) പുനലൂർ കാർഷിതജില്ലാതല ഉദ്ഘാടനം പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് കുളത്തൂപ്പുഴ സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എസ് ഐ ആർ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിർപ്പുകളും അറിയിക്കാനാവും . ഓരോ നിർദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേർക്കാൻ ഫോം 6, എൻആർഐ പൗരന്മാർക്ക് ഫോം 6 എ, പേര് നീക്കാൻ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവയാണ് ഉപയോഗിക്കേണ്ടത് . ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.കരട് പട്ടികയിൽ ഉൾപ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാൽ ഇആർഒയുടെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ഡിഇഒ) ഒന്നാം അപ്പീൽ നൽകാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കിൽ ഡിഇഒയുടെ ഒന്നാം അപ്പീൽ ഉത്തരവ് തീയതിമുതൽ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം. ഫെബ്രുവരി 21ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) വോട്ടർമാരെ വ്യാപകമായി ഒഴിവാക്കുകയാണെന്ന പരാതിയുമായി രാഷ്ട്രീയകക്ഷികൾ…
ബംഗളൂരു: കോൺഗ്രസ്സ് അധികാരത്തിലിലിരുന്ന കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അസമിനെയും അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തിലും അസമിലും നിലവില്‍ അധികാരത്തില്‍ ഇരിക്കുന്ന ബിജെപി സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് വേണ്ടത്. അല്ലാതെ പ്രതിപക്ഷത്തെ കുറ്റം പറയുകയല്ല – ഖാര്‍ഗെ പറഞ്ഞു. ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികള്‍. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഞങ്ങള്‍ നല്ലതു ചെയ്തു . പക്ഷേ ഭീകരവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ മറ്റുള്ളവരെയോ പിന്തുണയ്ക്കാനാവില്ല . അവരെ തടയുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഇരട്ട എഞ്ചിന്‍ സര്‍ക്കാരെന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ സര്‍ക്കാരാണ് കേന്ദ്രവും അസമും ഭരിക്കുന്നത്. ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതിന് എങ്ങനെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കാന്‍ കഴിയുന്നത്. ഞങ്ങളാണോ അവിടം ഭരിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ വിശാലമായ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി . കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെയും സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റിമാൻഡ് റിപ്പോർട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച് പരാമർശമുള്ളത്. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. സ്വർണക്കൊള്ള കേസിൽ പങ്കജ് ഭണ്ഡാരി 12ാം പ്രതിയും ഗോവർധൻ 13ാം പ്രതിയുമാണ് . പങ്കജ് ഭണ്ഡാരിക്കും ഗോവർധനും സ്വർണമോഷണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിലപാട്. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി ഗോവർധൻ എന്നിവർ ദേവസ്വം ബോർഡിലെ ചിലരുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്. ഈ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് .സ്വർണ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ സ്മാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചെടുത്തു. ഇതിൽനിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരി കരസ്ഥമാക്കി . ബാക്കി 470 ഗ്രാം സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ മുഖേന ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധന് വിറ്റു. ഇക്കാര്യമാണ് ഉണ്ണികൃഷ്ണൻ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്‍ നടക്കും . ജനുവരി 29, 30,31 എന്നീ തീയതികളിലായാണ് ലോക കേരളസഭ നടക്കുന്നത് . തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 29 നാണ് ലോക കേരള സഭ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം ഉദ്ഘാടനത്തിന് ശേഷം 30, 31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സമ്മേളന പരിപാടികള്‍ . രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ ഒടുവിലത്തെ ലോക കേരളസഭയാണ് ഇത്തവണത്തേത്.നിയമ സഭയുടെ ബജറ്റ് സമ്മേളന കാലയളവിലാണ് മൂന്ന് ദിവസത്തെ ലോക കേരള സഭ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. നിയമസഭയ്ക്ക് അവധി നല്‍കി ലോക കേരള സഭയ്ക്കായി നിയമസഭ വേദിയാകും.ലോക കേരളസഭയ്ക്ക് എതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക കേരള സഭ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ഇത്തവണയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയേക്കും.
പാലക്കാട്: ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ . രാം നാരായണന്റെ (31) കൊലപാതകത്തില്‍ എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും, ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെക്കില്ല. നടപടി ഉണ്ടാകും വരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കുന്നു.ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാം നാരായണനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാം നാരായണൻ കുഴഞ്ഞു വീഴുകയും പിന്നാലെ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച്…
പുനലൂർ രൂപത പത്തനാപുരം ഫെറോനയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് റാലിയും പാപ്പാ സംഗമവും നടത്തപ്പെട്ടു. കൂടൽ മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ നിന്നും ആരംഭിച്ച ക്രിസ്തുമസ് റാലിയിൽ ഫെറോനയിലെ 10 ഇടവകളിൽ നിന്നുള്ള വിശ്വാസികളും വൈദീകരും ഒരുമിച്ചു ചേർന്നു. കൂടൽ ടൗണിലൂടെ കടന്നുവന്ന റാലിയിൽ 100 ഓളം പാപ്പമാരും മാലാഖ കുഞ്ഞുങ്ങളും അണിനിരന്നു. വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ റാലി കൂടൽ സെൻ്റ്. ജൂഡ് റോമൻ ലത്തീൻ കത്തോലിക്കാ ദൈവലായത്തിൽ എത്തിചേർന്നു .
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു . ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടന്നത് . സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞയുടനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേർന്നു . മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.
വിശ്വാസികൾക്ക് ആത്മീയ അനുഭൂതിയായി പുനലൂർ: നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിപ്പിച്ചുള്ള ‘അനുഗ്രഹ വഴിയേ’ പ്രദർശനം പുനലൂർ രൂപതയിലെ വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരുതിമൂട്, സെൻ്റ്. ജൂഡ് തീർത്ഥാടന കേന്ദ്ര ദേവാലയത്തിലാണ് അമൂല്യമായ തിരുശേഷിപ്പുകൾ വണക്കത്തിനായി ഒരുക്കിയത്. പുനലൂർ രൂപതാ മെത്രാൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ തിരുശേഷിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്തു. തിരുശേഷിപ്പുകൾ ദർശിക്കാനും വണങ്ങാനുമായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നു. കെ.സി.വൈ.എം. ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ്, സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, ആനിമേറ്റര്‍ സി. മെല്‍ന ഡി ക്കോത്ത, ജനറല്‍ സെക്രട്ടറി ഷെറിന്‍ കെ. ആര്‍ , വൈസ് പ്രസിഡന്റ് അക്ഷയ് അലക്‌സ്, സെക്രട്ടറി വിമിന്‍ എം. വിന്‍സെന്റ് എന്നിവരോടൊപ്പം പുനലൂർ രൂപത പ്രസിഡന്റ് അരുൺ തോമസ് മറ്റ് ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 10 മണിക്ക് ആരംഭിച്ച തിരുശേഷിപ്പ്…
കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ കെ. എൽ. സി. എ. ഡബ്ലിയുവിന്റെ സഹകരണത്തോടെ ഫ്രണ്ട് ഓഫ് ഫ്രണ്ട്ലെസ്( FRIEND Of FRIENDLESS ) ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വരാപ്പുഴ സഹായം മെത്രാൻ ഡോക്ടർ ആന്റണി വാലുങ്കൽ ഉത്ഘാടനം ചെയ്തു. ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ സഹായത്തോടെ പൂർത്തിയാക്കിയ 213 -)മത്തെ വീട് കൈമാറി. സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റർ ചെയർപേഴ്സൺ കെസിയ ജോസഫ് തെരുവി പറമ്പിൽ ക്രിസ്മസ് കേക്ക് മുറിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
