- കാർളോ അക്യുട്ടിസിന്റെ വെങ്കല പ്രതിമ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
- കാർലോസ് അൽകാരസ് വൈദികനിൽ നിന്നു ആശീർവാദം സ്വീകരിക്കുന്ന വീഡിയോ വൈറൽ
- 2026 ലെ ലോക സമാധാനദിന പ്രമേയം പ്രഖ്യാപിച്ച് ലിയോ പാപ്പാ
- ‘Let There Be Peace!’; ലിയോ പാപ്പായുടെ പ്രഭാഷണങ്ങളുടെ സമാഹാരം
- ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് തൃശ്ശൂരില്‍ വിദ്യാര്‍ഥി മരിച്ചു
- ഡൽഹിയിൽ നടക്കുന്ന ഓൾ ഇന്ത്യ തൽ സൈനിക് ക്യാംപിൽ കേരള – ലക്ഷദ്വീപ് ടീമിൽ ഇടം നേടി നഥാനിയേൽ ഡി ഫെർഡിനാന്റ്
- അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക തൊഴിൽ നിയമം രൂപപ്പെടുത്തണം- വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ
- അന്തർദേശീയ വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന്
Author: admin
പക്ഷം /ഫാ. സേവ്യര്‍ കുടിയാംശേരി 09.08.2025 ശനിയാഴ്ച ആലപ്പുഴയില്‍വച്ചു നടന്ന പി.റ്റി. ചാക്കോ ഫൗണ്ടേഷന്റെ അവാര്‍ഡു ദാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു ‘ഭരണഘടന ഉളളിടത്തോളം കാലം ഇന്ത്യ സുരക്ഷിതമായിരിക്കും’. ഭരണഘടനയുടേയും ഇന്ത്യാ രാജ്യത്തിന്റെയും സുരക്ഷയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കുറെക്കാലമായി ഇവിടെകുറെപ്പേര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ‘കേശവാനന്ദഭാരതി’ കേസിലെ വിധിപ്രകാരം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താമെങ്കിലും അതിന്റെ ബെസിക് സ്റ്റ്രക്ച്ചറില്‍ മാറ്റം വരുത്താനാവില്ല. നമ്മുടെ കോടതി സംവിധാനങ്ങളുള്ളിടത്തോളംകാലം ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയില്ല. ഭരണഘടന മാറ്റിയെഴുതാന്‍മാത്രം ഭൂരിപക്ഷം പാര്‍ലമെന്റിലും അസംബ്ലികളിലും ലഭിക്കാനും പോകുന്നില്ല. കാര്യങ്ങള്‍ഇങ്ങനെയായിരിക്കെ ഭരണഘടന ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ ഏകദേശം എല്ലാവര്‍ക്കും ഉണ്ട്. ഭരണഘടനയുടെ ശത്രുക്കള്‍ക്കു പിന്നെ എന്താ? ബെടക്കാക്കി തനിക്കാക്കുക, അത്രതന്നെ. അതു രാജ്യം കുട്ടിച്ചോറാക്കില്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ അങ്ങനെ ആയാലെന്താ ഞങ്ങള്‍ക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട, ഇതാണു മനോഭാവം. വേലിതന്നെ വിളവു തിന്നുന്നു. ഭരണഘടനയ്ക്കു ദയാവധം കല്പിച്ചിരിക്കുന്നു. ഭരണഘടനയെ…
വിവിധയിടങ്ങളിലുണ്ടായ സംഭവങ്ങളിൽ 60ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു.
ങ്ങൾക്കെതിരെ ചില കടലാസ് സംഘടനകൾ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ അപലപനീയമെന്ന്
നെയ്യാറ്റിൻകര ലത്തീൻ രൂപത.
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്റെ എഴുപത്തി അഞ്ചാം വര്‍ഷമാണിത്. ഇന്ത്യയുടെ അന്‍പതാം റിപ്പബ്ലിക്ക് ദിനാചരണങ്ങള്‍ രണ്ടായിരാമാണ്ടില്‍ ആഘോഷിച്ചപ്പോള്‍ പ്രകാശിതമായൊരു ആല്‍ബമുണ്ട്. ‘ജനഗണമന’ എന്ന പേരില്‍ റിലീസ് ചെയ്ത ആല്‍ബം ഒരുക്കിയത് ഇന്ത്യയുടെ അഭിമാനമായ സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാനായിരുന്നു. സംഗീതത്തേയും രാജ്യത്തേയും സ്നേഹിക്കുന്നവരുടെ സ്മൃതിപഥങ്ങളില്‍ അഭിമാനത്തിന്റെ സ്ഫുരണങ്ങളുയര്‍ത്തുന്ന ആല്‍ബമാണത്. ആല്‍ബത്തിന്റെ പേര് പോലെ തന്നെ ജനഗണമന മാത്രമേയുള്ളൂ ഈ സമാഹാരത്തില്‍. പാടിയിരിക്കുന്നത് ലോകം മുഴുവന്‍ ഖ്യാതി നേടിയ ഇന്ത്യയുടെ അതുല്യഗായകരും. ഉപകരണസംഗീതലോകത്തെ വിസ്മയങ്ങളായ പ്രതിഭകള്‍ തങ്ങളുടെ ഉപകരണങ്ങളിലൂടെ ഇന്ത്യയുടെ ദേശീയഗാനം വായിച്ചതും ഈ ആല്‍ബത്തില്‍ നമുക്ക് കേള്‍ക്കാം.കേള്‍ക്കാന്‍ മാത്രമല്ല, കാണുന്നതിനായി വീഡിയോ കൂടി ഈ കോംബോ പായ്ക്കില്‍ ലഭ്യമായിരുന്നു.ഓരോ പാട്ടുകാരും സംഗീതോപകരണ വിദഗ്ധരും തനിച്ചും ഗ്രൂപ്പ് ആയും ദേശീയഗാനം അവതരിപ്പിക്കുന്നുണ്ട്. ഓരോ ഭാരതീയനെയും രാജ്യസ്നേഹത്തിന്റെ കൊടുമുടിയിലെത്തിക്കുന്നൊരു ചിത്രീകരണമുണ്ട് വീഡിയോ സിഡിയില്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള സൈനികത്താവളമായ കശ്മീരിലെ സിയാച്ചിന്‍ മഞ്ഞുമലയില്‍ കൊടുംതണുപ്പിനെ അതിജീവിച്ചു രാജ്യം കാക്കുന്ന പട്ടാളക്കാരോടൊപ്പം ദേശീയഗാനം പാടുന്ന…
സഹനങ്ങളെ നിത്യരക്ഷയുടെ വഴിയായി കണ്ട മദർ ഏലീശ്വയു ടെ വിശുദ്ധ ജീവിതം ചവിട്ടുനാടകമായി അവതരിപ്പിക്കപ്പെടുന്നു.
എഡിറ്റോറിയൽ / ജെക്കോബി വോട്ടുകൊള്ള എന്ന രാഹുല്‍ ഗാന്ധിയുടെ ഒരൊറ്റ പവര്‍പോയിന്റ് പ്രസന്റേഷന്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും പ്രധാനമന്ത്രി മോദിയുടെയും ചങ്കിടിപ്പ് കൂട്ടുകയോ ഉറക്കംകെടുത്തുകയോ ചെയ്യുന്നില്ലെങ്കില്‍ത്തന്നെ ജനാധിപത്യബോധമുള്ള ഓരോ പൗരനെയും പിടിച്ചുലയ്ക്കേണ്ടതാണ്. കര്‍ണാടകയിലെ ഒരു നിയമസഭാമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ മാത്രം ഒരുലക്ഷത്തില്‍പരം വോട്ടുകള്‍ കൃത്രിമമായി കൂട്ടിച്ചേര്‍ത്ത് ഒരു ലോക്സഭാ സീറ്റ് ജനവിധി അട്ടിമറിച്ചുകൊണ്ട് ബിജെപി പിടിച്ചെടുത്തത് എങ്ങനെയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ വച്ചുകൊണ്ടുതന്നെ സൂക്ഷ്മതയോടെ വിശദമായി വെളിപ്പെടുത്തുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ്. ചോറു വെന്തോ എന്നറിയാന്‍ കലത്തിലെ ഒന്നോ രണ്ടോ വറ്റെടുത്തുനോക്കിയാല്‍ മതി എന്ന സ്ഥാലീപുലാകന്യായം, രാജ്യത്ത് പലയിടങ്ങളിലും ആസൂത്രിതമായി ‘വോട്ട്ചോരി’ നടന്നുവെന്ന ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളില്‍ തിളച്ചുമറിയുന്നുണ്ട്. വാരാണസിയില്‍ മോദിയും തൃശൂരില്‍ സുരേഷ് ഗോപിയും ജയിച്ചതെങ്ങനെ എന്ന അന്വേഷണങ്ങള്‍ക്ക് ഉദ്വേഗമേറുന്നത്, ‘അഭി പിക്ചര്‍ ബാക്കി ഹേ’ (കഥ കാണാനിരിക്കുന്നതേയുള്ളൂ) എന്ന രാഹുലിന്റെ രാഷ് ട്രീയ ടീസര്‍ അത്രമേല്‍ നടുക്കം സൃഷ്ടിക്കുന്നതും ഹരം കൊള്ളിക്കുന്നതും കൊണ്ടാണ്. കര്‍ണാടകയില്‍ ബാംഗളൂര്‍ സെന്‍ട്രല്‍ ലോക്സഭാമണ്ഡലത്തില്‍ 2024-ലെ…
വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണിൽ വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്ക്.
ഷിംല : ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു . നാല് ജില്ലകളിലാണ് മിന്നൽ പ്രളയം ഉണ്ടായത്. കുളു, ഷിംല, ലാഹൗൾ എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഷിംല ജില്ലയിലെ ഗാൻവി, നന്ദി എന്നീ നദികൾ കരകവിഞ്ഞൊഴുകി. പ്രളയത്തിൽ ഗാൻവി നദിക്ക് കുറുകെയുള്ള പാലം തകർന്നു. വീടുകളും റോഡുകളും തകർന്നിട്ടുണ്ട്.300 ലധികം റോഡുകൾ അടച്ചു. നിരവധി പാലങ്ങൾ ഒലിച്ചുപോയി .
വാഷിംഗ്ടൺ: ഉച്ചകോടിയ്ക്ക് ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.നാളെയാണ് ഉച്ചകോടി . അലാസ്‌കയിൽ നടക്കാനിരിക്കുന്ന ട്രംപ്-പുടിൻ ഉച്ചകോടിയിൽ യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെയാണ് ട്രംപിന്റെ ഭീഷണി . റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിലും ട്രംപ് വ്യക്തമാക്കിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലൻസ്‌കി, റഷ്യയെ വിമർശിക്കുകയും ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.