- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Author: admin
വൈപ്പിൻ : ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വാടേൽ സെന്റ് ജോർജ് ഇടവകയും സഞ്ഞോപുരം ഇടവകയും ചേർന്ന് സംയുക്തമായി പ്രതിഷേധ സംഗമം നടത്തി . വാടേൽ സെന്റ് ജോർജ് ഇടവകയിൽ വച്ച് ഫാദർ ജിക്സൺ ജോണി ചേരിയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സെന്റ് ജോർജ് ഇടവകയിൽ നിന്നും ഇടവകയിലേക്ക് പ്രതിഷേധ ജാഥ നടത്തി ഫാദർ ജെയിംസ്, ഷൈജു ആന്റണി, അലോഷ്യസ് P. R., ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട് എന്നിവർ സംസാരിച്ചു.
മതമിളകിയ ജ്യോതി ശർമക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാൻ തയാറാകാത്ത ഇരട്ടത്താപ്പും ബജ്‌രംഗ്ദൾ ഭീകരപ്രസ്ഥാനത്തിന് പിന്നിലെ കാവലായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ മുഖമൂടിയും തുറന്നുക്കാണിക്കുന്നതാണ് എഡിറ്റോറിയൽ.
പൊലീസ് കാവലിൽ ടി.പി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും സംഘത്തിന്റെയും മദ്യപാനം. സുനിക്കൊപ്പം ടി.പി കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു
ന്യൂഡൽഹി: സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൻ്റെ സർവീസ് റദ്ദാക്കി. എയർബസ് എ 321 വിമാനത്തിൻ്റെ സർവീസാണ് റദ്ദാക്കിയത്. വിമാനത്തിന് പുറപ്പെടുന്നതിന് മുമ്പ് കണ്ടെത്തിയ അറ്റകുറ്റപ്പണികൾ കാരണം സർവീസ് റദ്ദാക്കിയതായും, അത് പരിഹരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും എയർ ഇന്ത്യ പ്രസ്‌താവനയിലൂടെ അറിയിച്ചു.”യാത്രക്കാരെ എത്രയും വേഗം ചെന്നൈയിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. ഹോട്ടൽ താമസ സൗകര്യം ഒരുക്കുന്നുണ്ട്, കൂടാതെ റദ്ദാക്കലിനോ സൗജന്യ ഷെഡ്യൂളിങ്ങിനോ ഉള്ള മുഴുവൻ തുകയും യാത്രക്കാർക്ക് അവരുടെ മുൻഗണന അനുസരിച്ച് തിരികെ നൽകുന്നുണ്ട്” -എയർ ഇന്ത്യ അറിയിച്ചു . കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ വിമാന സർവീസുകളിൽ തുടർച്ചയായി തടസങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ഈ സംഭവം. വെള്ളിയാഴ്‌ച, ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 11 മണിക്കൂറിലധികം വൈകുകയും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്‌തിരുന്നു.
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ ഭക്തർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയതോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടുമണ്ടായത്. വാഹനത്തിൽ 15 പേരുണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവില്‍ മുതിർന്ന സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക വിമര്‍ശനം. രാഷ്ട്രീയ സാഹൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും അടൂരിന് എതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മലയാള സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സംഘടിപ്പിച്ചതാണ് കോൺക്ലേവ് .സമാപന ചടങ്ങിലാണ് അടൂരിന്റെ വിവാദ പ്രയോഗങ്ങൾ .പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനം. വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ ഫണ്ട് നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ടു കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം. എന്ന ഒറ്റവരി കുറിപ്പാണ് ആര്‍ ബിന്ദു പങ്കുവച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. അടൂരിന് എതിരെ സര്‍ക്കാരിനകത്തും പ്രതിഷേധം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തിന്റെ പേരിൽ അന്യായമായി കന്യാസ്ത്രീകളെ തടങ്കിലിട്ടതിനെതിരെ “നീതിപീഠമേ മിഴി തുറക്കൂ” എന്ന സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് കൊല്ലം രൂപത സംഘടിപ്പിച്ച പ്രതിഷേധ സംഗമം അക്ഷരാർത്ഥത്തിൽ കൊല്ലം പട്ടണത്തിൽ ശ്രദ്ധേയമായി.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാലുദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി രൂപപ്പെട്ടചക്രവാതച്ചുഴിയുടെ ഫലമാണിത് . ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച വടക്കൻ ജില്ലകളിലാണ് തിവ്രമഴ സാധ്യത. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട,ആ ലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അതിരപ്പിള്ളി പ്രദേശത്ത് കനത്ത മഴ പെയ്തതിനെ…
ഓണത്തിന് മുൻപ് വെളിച്ചെണ്ണയ്ക്കു വില കുറയുമെന്ന് മന്ത്രി ജി.ആർ.അനിൽ. കൊല്ലം താലൂക്ക് സപ്ലൈ ഓഫിസ് പരിസരത്തെ സപ്ലൈകോ ഔട്ട്ലെറ്റ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: ഇന്നലെ ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ മഠത്തിലെത്തിച്ചത്. കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭ വിദഗ്ധരുമായി കൂടിയോചനകള്‍ നടത്തും. കേസ് റദ്ദാക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികൾ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ബജ്‌റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ തീരുമാനിച്ചിട്ടുണ്ട് . ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
