- സംഘർഷങ്ങൾ വർദ്ധമാനമാകുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്കയിൽ
- മഹാരാഷ്ട്രയില്‍ 47 പുതിയ കൊവിഡ് കേസുകള്‍; നാല് മരണം
- അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു
- മ്യാന്മര് തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി 427പേര് മരിച്ചെന്ന് യുഎന്‍
- സർക്കർ സമയക്രമമറിയിക്കണമെന്ന് കോടതി
- കോട്ടപ്പുറം രൂപത ബൈബിൾ കൺവെൻഷൻ മെയ് 25 മുതൽ 29 വരെ
- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
- ദേശീയപാത തകര്‍ച്ച അഴിമതിയുടെ ഫലം- കോണ്‍ഗ്രസ്
Author: admin
കൊച്ചി : ലോക ഹൃദയ ദിനം എറണാകുളം ലൂർദ് ആശുപത്രി, കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ആഘോഷിച്ചു. സെലിബ്രേഷൻ്റെ ഭാഗമായി ഹൃദയാരോഗ്യ ബോധവൽക്കരണം, സൗജന്യ ഹെൽത്ത് സ്ക്രീനിംഗ്, പോലീസ് അസോസിയേഷൻ അംഗങ്ങൾക്കായി ലൂർദ് ഹോസ്പിറ്റലിൽ വിവിധ ചികിത്സകൾക്കായി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലെജ് കാർഡിൻ്റെ വിതരണം എന്നിവയും സംഘടിപ്പിച്ചു. പ്രിവിലേജ് കാർഡിലൂടെ കൊച്ചി സിറ്റി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ 4500 അധികം അംഗങ്ങൾക്കും അവരുടെ പ്രായമായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും വിവിധ ചികിത്സ ഇളവുകൾ. ലൂർദ് ആശുപത്രിയിൽ നിന്നും ലഭിക്കും.ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കെ. എസ് സുദർശൻ ഐ.പി.എസ്. ആഘോഷ പരിപാടിയും പ്രിവിലേജ് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി കാർഡിയോളജി വിഭാഗം മേധാവി ഡോ. സുജിത് കുമാർ…
മുംബൈ :മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദുർഗാപൂജയ്ക്കും ദീപാവലി ആഘോഷത്തിനുമായി തയ്യാറെടുക്കുമ്പോഴാണ് ഭീകരാക്രമണ മുന്നറിയിപ്പ് ആശങ്ക ഉയർത്തിയിരിക്കുന്നത്. മുംബൈയിലെ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ആരാധനാലയങ്ങളിൽ അധികസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാകാര്യങ്ങൾ അവലോകനം ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം തിരക്കേറിയ സ്ഥലങ്ങളിൽ “മോക്ക് ഡ്രില്ലുകൾ” നടത്തിയും അതീവ ജാഗ്രതയിലാണ് മുംബൈ പൊലീസ് സംശയാസ്പദമായി എന്തെങ്കിലും കാണുകയാണെങ്കിൽ ഉടനെ വിവരം നൽകാൻ പൊതുജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.
ന്യൂഡൽഹി: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം 59.31 മാർക്കോടെയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണവും ഭരണസംവിധാനവും വിലയിരുത്തിയ ഒന്നാം തീമിലും കേരളമാണ് ഒന്നാമത്. ധനകാര്യ മാനേജ്മെന്റിലെ മികവിലും കേരളം ഒന്നാമത് എത്തി. ഏറ്റവും സുശക്തമായ നഗരസഭാ കൗൺസിലുകളും, കൗൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തുന്നു. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അർബൻ ഗവേണൻസ് ഇൻഡക്സെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.ഭരണ രംഗത്തെ കാര്യക്ഷമതാ വർധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രജയെന്ന ഏജൻസിയാണ് ഇൻഡക്സ് തയ്യാറാക്കിയത്.
മുംബെ.മുംബൈ അതിരൂപതയുടെ കീഴിലുള്ള ഫ്രറ്റേണിറ്റി ഓഫ് മലയാളി ലാറ്റിന്‍ കാത്തലിക്സ് – ൻ്റെ 34-ാം മത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.മുംബെ ശാലിനിഭവനിൽ വെച്ചു നടത്തിയ യോഗത്തിൽ എം എം സി പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോൺസൻ കുറുപ്പ ശേരി ഒ സി ഡി , ഫാ.ജോൺസൻ തൈനംവീട്ടിൽ, ഫാ. ജിസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.2024-2026 പ്രവർത്തന വർഷങ്ങളിലേക്ക് പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കെ പി മേരിദാസ് (പ്രസിഡൻ്റ്) ജെസി അലക്സാണ്ടർ (ജനറൽ സെക്രട്ടറി) ബിന്ദു വിജയൻ ( ട്രഷറർ) റാണി പെരേര, കെ എം കുഞ്ഞുമോൻ (വൈസ് പ്രസിഡൻ്റുമാർ ) വിൽഫ്രഡ് ജോറിഷ്, ടിമ്മി പെരേര ( ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു
കോഴിക്കോട്: കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വിട നല്‍കി നാട്. കോഴിക്കോട് കണ്ണാടിക്കലെ അർജുന്റെ വസതിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. വിദൂര ദേശങ്ങളിൽ നിന്നുപോലും നിരവധി പേരാണ് അർജുനെ അവസാനമായി കാണാൻ കണ്ണാടിക്കലെ വീട്ടിലെത്തിയത്. കഴിഞ്ഞ ജൂലൈ 16നായിരുന്നു ഷിരൂരിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്. സെപ്റ്റംബർ 25നാണ് അർജുന്റെ മൃതദേഹ ഭാഗം ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം അർജുന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പുലർച്ചെയാണ് കർണാടകയിൽ നിന്നും അർജുന്റെ മൃതദേഹം കണ്ണാടിക്കലേക്ക് എത്തിച്ചത്. കെ ആർ എൽ സി സി പ്രസിഡന്റ് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ അർജുന് അന്ത്യാഭിവാദ്യമേകാൻ എത്തിയപ്പോൾ ‘അർജുനെ കണ്ടെത്താനായി, എന്റെ കടമ നിർവഹിച്ചു. തുടക്കം മുതൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി കേരളം വലിയ ഇടപെടൽ നടത്തിയിരുന്നു. കെ സി വേണുഗോപാൽ, എ കെ എം അഷ്റഫ് എംഎംഎ അടക്കമുള്ള കേരളത്തിൽ നിന്നുള്ള നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. കെ സി വേണുഗോപാൽ നിരവധി…
ഷിരൂർ: ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. ഹുബ്ലിയിലെ ലാബിൽ നിന്നുമാണ് ഫലം ലഭിച്ചത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും കർണാടക സർക്കാർ ആണ് വഹിക്കുക.
ടോക്കിയോ: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം കൈവരിക്കുന്നത്. ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ ആകെ ഒൻപത് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിയുന്ന ഒക്ടോബർ ഒന്നിന് തന്നെയായിരിക്കും ഷിഗെരു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. എല്ലാവർക്കും പുഞ്ചിരിയോടെ ജീവിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമായി ജപ്പാനെ മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്നായിരുന്നു വിജയശേഷമുള്ള ഷിഗെരുവിന്റെ ആദ്യ പ്രതികരണം.
കൊച്ചി: എറണാകുളം ജില്ലയില്‍ കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന കടപ്പുറം വേളാങ്കണ്ണി മാത പള്ളിയുമായി ബന്ധപ്പെട്ട് പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം – കടപ്പുറം മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കിറോബി കളത്തില്‍ വ്യക്തമാക്കി. കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പംകാരുടേത് നീതിക്കു വേണ്ടിയുള്ള രോദനമാണ്. തങ്ങള്‍ വില കൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്‍ഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്കു നേരിടേണ്ടി വന്നിരിക്കുന്നത്.600 ല്‍പരം കുടുംബങ്ങള്‍ വസിക്കുന്നതുമായ ഭൂമി വഖഫ് ബോര്‍ഡ് ആസ്തി രേഖകളില്‍ ഉള്‍പ്പെടുത്തിയതിനാലും കേസുകള്‍ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണ്‍ എടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മ്മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും…
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് മംഗളൂരുവിലെ റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരുന്നു. ഫലം എത്തിയാല്‍ ഉടന്‍ മൃതദേഹവും വഹിച്ച് കോഴിക്കോട്ടേക്ക് തിരിക്കാനുള്ള നടപടികള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ മൃതദേഹം കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് അര്‍ജുന്റെ ബന്ധുക്കളെ പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കര്‍ണാടക പൊലീസും അകമ്പടി വരും. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചുള്ള തിരച്ചിലിലാണ് ബുധനാഴ്ച വൈകീട്ട് അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്.…
തൃശൂർ: തൃശൂർ നഗരമധ്യത്തിൽ എടിഎമ്മുകളിൽ വൻ കൊള്ള. മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിക്കപ്പെട്ടത്. മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഇന്ന് പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുലർത്തത് വരൂ . ഇതരസംസ്ഥാനക്കാരായ വിദഗ്ധ മോഷ്ടാക്കളിലേക്കാണ് സംശയം നീളുന്നത്. മൂന്ന് എടിഎമ്മുകളിലും കവർച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് നിഗമനം. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കാറിലാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.