Author: admin

മലപ്പുറം: കേന്ദ്രമന്ത്രി വി മുരളീധരന് കേരളത്തോട് പ്രതിബദ്ധതയില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍.വി മുരളീധരന്‍ കേരള വിരുദ്ധനാണ്.സില്‍വര്‍ലൈന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് . പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലായെന്ന് പറയുന്നത് കേന്ദ്രമന്ത്രിയുടെ കുഴപ്പമാണ്. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്റെ പേര് എടുത്തായിരുന്നു വിമര്‍ശനം. ശബരി റെയില്‍പാത ഉള്‍പ്പെടെ കേരളം റെയില്‍വേയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഏതാണ് നടപ്പിലായിട്ടുള്ളത്. കേന്ദ്രത്തില്‍ നിന്നും വലിയ അവഗണനയാണ് നേരിടുന്നത്. കേന്ദ്രത്തിന്റെ സഹായത്തോടെ മാത്രമെ സില്‍വര്‍ലൈന്‍ നടപ്പിലാക്കാന്‍ കഴിയൂ. അതിന് കഴിയില്ലായെന്ന് പറയുന്നത് അദ്ദേഹത്തിന്റെ കുഴപ്പംകൊണ്ടാണ്.’ അബ്ദുറഹ്‌മാന്‍ പറഞ്ഞു. വന്ദേഭാരതിന് അമിത ചാര്‍ജ് ഈടാക്കുന്നതല്ലാതെ എത്രസമയം കൊണ്ടാണ് ഓടിയെത്തുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടോ. കേരളവിരുദ്ധ നിലപാടാണ് മുരളീധരന്‍ സ്വീകരിക്കുന്നതെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും മൗനത്തിലാണ്. വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ പിന്നോട്ട് അടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അബ്ദുറഹ്മാന്‍ ആരോപിച്ചു.

Read More

തി­രു­വ­ന­ന്ത­പുരം: കേ­ന്ദ്ര അ­വ­ഗ­ണ­ന­ ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി. സ­തീ­ശ­നുമായും പ്ര­തി­പ­ക്ഷ ഉ­പ­നേ­താ­വ് പി.കെ. കു­ഞ്ഞാ­ലി­ക്കു­ട്ടി­യുമായും മുഖ്യമന്ത്രി ഇന്ന് രാവിലെ പത്തിനു ചർച്ച ചെയ്യും. കേ­ന്ദ്ര­ത്തി­ന്‍റെ അ­വ­ഗ­ണ­നയും തെറ്റാ­യ സ­മീ­പ­ന­ങ്ങളും പ­രി­ധി ലം­ഘി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ യോ­ജി­ച്ച നീ­ക്ക­ത്തി­ന് ത­യാ­റാ­ക­ണ­മെ­ന്നാ­ണ് പ്ര­തി­പ­ക്ഷ നേ­താ­ക്ക­ളോ­ട് സര്‍­ക്കാര്‍ ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. നേര­ത്തേ കേ­ന്ദ്ര അ­വ­ഗ­ണ­ന­യ്‌­ക്കെ­തി­രേ ഒ­ന്നി­ച്ച് നീ­ങ്ങ­ണ­മെ­ന്ന നിര്‍­ദേ­ശം എം­പി­മാ­രു­ടെ യോ­ഗ­ത്തിലും മു­ഖ്യ­മന്ത്രി മു­ന്നോ­ട്ട് വ­ച്ചി­രുന്നു. പാര്‍­ല­മെന്‍റിലട­ക്കം ഈ വിഷ­യം ചൂ­ണ്ടി­ക്കാ­ട്ട­ണ­മെന്നും മു­ഖ്യ­മന്ത്രി എം­പിമാ­രോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു.

Read More

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസമായ ഇന്നും മണിപ്പൂരിൽ പര്യടനം നടത്തും . ഇംഫാൽ വെസ്റ്റിലെ സെക്മായിൽ നിന്നാണ് പര്യടനം തുടരുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. കാങ് പോക്പിയിലും സേനാപതിയിലും രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും. വൈകിട്ട് മാവോ ഗോറ്റിൽ യാത്ര പര്യടനം പൂർത്തിയാക്കും.യാത്രയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി ചെലവഴിക്കുക. നാളെ യാത്ര നാഗാലാൻഡിൽ പര്യടനം ആരംഭിക്കും. ലോക്സഭ തിരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ചവിട്ടു പടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര.

Read More

ഗാസസിറ്റി: ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 23,968 പേർ. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവും. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേൽ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാരംഭിച്ച യുദ്ധമാണ് 100 ദിവസം പിന്നിട്ടിരിക്കുന്നത്. ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഏകദേശം 2 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കപ്പെട്ടു.

Read More

ശബരിമല: മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിയും. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലർച്ചെ 2.45ന് പൂർത്തിയായി. ഉച്ചക്ക് ഒരു മണിവരെയാണ് ഭക്ത ജനങ്ങൾക്ക് ദർശനം അനുവദിക്കുക. രാവിലെ ഒമ്പത് മണി മുതൽ നിലയ്ക്കലിൽ നിന്നും 11.30വരെ പമ്പയിൽ നിന്നും മല കയറുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. മകരജ്യോതി ദർശനം കാത്ത് സന്നിധാനത്ത് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഭക്തജനങ്ങളാണുള്ളത്. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30 ന് ശരം കുത്തിയിലെത്തും. വൈകിട്ട് 6.30നാണ് മഹാദീപാരാധന നടക്കുക. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Read More

തൃശൂര്‍: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്‌നോ മ്യൂസീഷ്യന്‍ ആയിരുന്നു. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മനുഷ്യമൃഗം, സര്‍പ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് ഈണമിട്ടു. കീ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ആധുനികസങ്കേതകങ്ങള്‍ എഴുപതുകളില്‍ മലയാളസിനിമയില്‍ എത്തിച്ചയാള്‍കൂടിയാണ് കെ.ജെ. ജോയ്. പാശ്ചാത്യശൈലിയില്‍ ജോയ് ഒരുക്കിയ മെലഡികള്‍ സംഗീതപ്രേമികള്‍ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എന്‍സ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാന്‍ മിഴി, സര്‍പ്പത്തിലെ സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ഗാനങ്ങളായിരുന്നു. 1994-ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.

Read More

ഇന്‍ഡോര്‍: അഫ്‌ഗാനിസ്‌ഥാനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാന്‍ 172 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 26 പന്തുകള്‍ ശേഷിക്കേയാണ് വിജയ റണ്ണെടുത്തത് .ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പികള്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ശിവം ദുബൈയുമാണ്. 34 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സറും അടക്കം 68 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. മുപ്പത്തിരണ്ട് പന്തില്‍ അഞ്ച് ഫോറും നാലു സിക്‌സറുമടക്കം 63 റണ്‍സാണ് ശിവം നേടിയത്. ഇതോടെ പരമ്പരയിലെ രണ്ടുമത്സരത്തിലും ശിവം അര്‍ധസെഞ്ച്വറി നേടി.ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി. പിന്നാലെ വിരാട് കോഹ്ലിയും ജയ്‌സ്വാളും അടിച്ചുചേര്‍ത്ത് 57 റണ്‍സാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. 16 പന്തില്‍ 29 റണ്‍സ് നേടി കോഹ്ലി പുറത്തായി. പിന്നീടാണ് ജയ്‌സ്വാള്‍ ശിവം കൂട്ടുകെട്ട് ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്. നേരത്തേ ടോസ് നഷ്ടപ്പെട്ട്…

Read More

കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന 42-ാമത് ദിദ്വിന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ് വീണ്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ജൂഡി ബിഎസ് ആണ് (ബഥനി) റിലീജിയസ് വൈസ്പ്രസിഡന്റ്. സെക്രട്ടറിമാരായി പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം)പ്രബലദാസ് (നെയ്യാറ്റിന്‍കര), , മെറ്റില്‍ഡ മൈക്കിള്‍ (കൊച്ചി) എന്നിവരേയും തിരഞ്ഞെടുത്തു. ബിജു ജോസി (ആലപ്പുഴ)യാണ് ട്രഷറര്‍. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനുമുമ്പാകെ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കെആര്‍എല്‍സിസിയുടെ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ച് അംഗീകരിച്ചു. കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, രാഷ്ട്രീയകാര്യ സമിതിയുടെ ജോയിന്റ് കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, പി.ജെ തോമസ്, ഷിബു ജോസഫ്, അല്മായ…

Read More

തിരുവനന്തപുരം: പിണറായി വിജയന്‍റെ മകളെന്ന നിലയിലാണ്  എക്സാലോജിക്കിൽ കേന്ദ്ര അന്വേഷണമെന്നും അന്വേഷണം നടക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്. പാർട്ടിക്കൊന്നും ഭയക്കാനില്ലെന്നും എന്തുവേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീണക്കെതിരായ അന്വേഷണത്തിൽ സി.പി.എം പ്രതികൂട്ടിലല്ല. പാർട്ടി പ്രതികൂട്ടിലാണെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. ബി.ജെ.പിയുമായി ബന്ധമുള്ള നേതാവിന്റെ മകനാണ് വീണക്കെതിരെ പരാതി നൽകിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് കോൺഗ്രസിന് അവസരവാദ നിലപാടാണ് ഉള്ളത്. അവരുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ കോൺഗ്രസ് അതിനെ എതിർക്കുന്നു. എന്നാൽ, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അത് അവർ സ്വാഗതം ചെയ്യുന്നു. ആം ആദ്മി പാർട്ടിക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയ നടപടികളെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്രം നിലപാട് സ്വീകരിക്കുകയാണ്. ഇതിൽ കോണ്‍ഗ്രസിന്‍റെ നിലപാട് സൂക്ഷമമായി പരിശോധിച്ചാൽ അവസരപരമായാണ്. കോണ്‍ഗ്രസിനു എതിരെ ഇഡി…

Read More