- തലയോടുകൾ ചിരിക്കുമ്പോൾ
- ഡിജിറ്റൽ വിശുദ്ധന്റെ ജ്വാല
- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
- വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
- രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി
- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
Author: admin
നാഗ്പുർ:മഹാരാഷ്ട്രയിൽ ആരോഗ്യ വകുപ്പ് ശനിയാഴ്ച 47 പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 30 എണ്ണം മുംബൈയിലും ഏഴെണ്ണം പൂനെയിലും താനെയില്‍ ആറ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നവി മുംബൈയില്‍ നിന്ന് മൂന്ന് കേസുകളും നാഗ്പൂരില്‍ നിന്ന് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരം അതീവ ജാഗ്രതയിലാണ്. താനെയില്‍ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 21 വയസ്സുള്ള ഒരു യുവാവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണ സംഖ്യ നാലായി ഉയര്‍ന്നു. കേസുകള്‍ തിരിച്ചറിയുന്നതിനായി മഹാരാഷ്ട്ര നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ ഇന്നുവരെ ആകെ 7,143 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ രോഗികള്‍ക്കും നേരിയ ലക്ഷണങ്ങളേയുള്ളൂവെന്ന് പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. മുംബൈയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 213 കൊവിഡ് കേസുകളില്‍ 207 എണ്ണം ഈ മാസമാണ്. പരിഭ്രാന്തരാകരുതെന്നും ശുചിത്വം പാലിക്കല്‍ പോലുള്ള ഉചിതമായ നടപടികള്‍…
കണ്ടെയ്‌നറുകളിൽ അപകടകാരിയായ ഇന്ധനം തിരുവനന്തപുരം:കപ്പല്‍ അപകടത്തില്‍പ്പെട്ട് കേരളാ തീരത്ത് അറബിക്കടലില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍ വീണു . വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് പോയ എംഎസ്ഇ എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ബാക്കിയുളളവരെ രക്ഷിക്കാനുളള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ 4.30-ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്‌നറുകള്‍ തെന്നിയതാകാം അപകട കാരണം. കപ്പലിലെ ഇന്ധനം കടലില്‍ കലര്‍ന്നു.ഇതിന്റെ ഭാഗങ്ങൾ തീരത്തേക്ക് വരാന്‍ സാധ്യതയുണ്ടെന്നും ഇതിന് അടുത്തേക്ക് ആരും പോകരുതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.. ഈ പെട്ടികളോ എണ്ണപ്പാടയോ കണ്ടാല്‍ പൊതുജനങ്ങള്‍ 112 എന്ന നമ്പറില്‍ അറിയിക്കണം. കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്.
ന്യൂയോർക്ക്: മ്യാൻമർ തീരത്ത് നടന്ന വ്യത്യസ്ത കപ്പൽ അപകടങ്ങളിലായി 427 റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായി യു എൻ .റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് കപ്പലുകൾ മുങ്ങിയാണ് നാനൂറിലധികം അഭയാർത്ഥികൾ മുങ്ങിമരിച്ചത് . മെയ് ഒൻപതിനും പത്തിനും നടന്ന അപകടങ്ങളിലാണ് റോഹിങ്ക്യകൾ മരണപ്പെട്ടതെന്ന് യുഎൻ അറിയിച്ചു. റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെട്ട് കടലിൽ നടന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുളള ഹൈക്കമ്മീഷണർ (യുഎൻഎച്ച്‌സിആർ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കപ്പൽ അപകടങ്ങളുടെ കാരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. 267 അഭയാർത്ഥികളുമായി സഞ്ചരിച്ച കപ്പലാണ് മെയ് ഒൻപതിന് അപകടത്തിൽപ്പെട്ടത്. ഇതിൽ 66 പേർ രക്ഷപ്പെട്ടിരുന്നു. 247 പേരുമായി പോയ കപ്പൽ മെയ് പത്തിനാണ് മുങ്ങിയത്. ഇതിൽ 21 പേർ മാത്രമാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശിലെ കോക്‌സ് ബസാർ അഭയാർത്ഥി ക്യാംപിൽ നിന്നുളളവരോ മ്യാൻമറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ നിന്നുളളവരോ ആകാം അപകടത്തിൽപ്പെട്ടത് എന്നാണ് യുഎന്നിന്റെ കണ്ടെത്തൽ. ഈ മേഖലയിൽ മൺസൂൺ എത്തിയതിനാൽ കനത്ത മഴയെയും കാറ്റിനെയും അതിജീവിക്കാനാകാതെ കപ്പലുകൾ…
കൊച്ചി :ടെട്രാ പോഡ് കടൽ ഭിത്തി ഇനിയും പൂർത്തീകരിക്കാനുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ എന്ന് പൂർത്തിയാക്കമെന്നതിനെ സംബന്ധിച്ചസമയക്രമം സർക്കാർ കോടതിയെ അറിയിക്കാൻ ഹൈകോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കണം. ടി.എ. ഡാൽഫിൻ. ബാബു കാളിപ്പറമ്പിൽ, ജീൻസൻ ജോസഫ് തുടങിയവർ നൽകിയ റിട്ട് ഹർജിയിലാണ് കോടതി സർക്കാരിനോട് സമയക്രമം ആവശ്യപ്പെട്ടത്.വാദികൾക്കുവേണ്ടി അഡ്വ. ഷെറി ജെ. തോമസ് ഹാജരായി .
കോട്ടപ്പുറം : കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025, നാളെ (മെയ് 25 ) മുതൽ 29 വരെ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കും. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ നേതൃത്വം നൽകും. എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയായിരിക്കും ധ്യാനം . 25 ന് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഉദ്ഘാടനം ചെയ്യും. 26 ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലിക്ക് മഖ്യകാർമികത്വം വഹിക്കും. 29 ന് കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിയർപ്പിച്ച് സമാപന സന്ദേശം നല്കും. കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. ആൻ്റസ് പുത്തൻവീട്ടിൽ അറിയിച്ചു.
ട്രംപിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ന്യൂയോർക്: ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ അഡ്മിഷനിൽ വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അക്കാദമിക് മേഖലയിലും ട്രംപിന്റെ നയങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്.വിദേശ വിദ്യാര്‍ഥികളില്ലാതെ, ഹാര്‍വാര്‍ഡ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 389 വര്‍ഷം പഴക്കമുള്ളതാണ് ഹാർവാർഡ്. തുടർന്ന് ജില്ലാ ജഡ്ജി അലിസണ്‍ ബറോസ് ട്രംപിന്റെ നയം മരവിപ്പിച്ച് താത്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഹാര്‍വാര്‍ഡിനെതിരെയുള്ള നീക്കം യു എസ് ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ നിയമങ്ങളുടെയും നഗ്‌നമായ ലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സര്‍വകലാശാലയെയും 7,000-ത്തിലധികം വിസ ഉടമകളെയും ട്രംപിന്റെ നടപടി ബാധിച്ചതും കോടതി ചൂണ്ടിക്കാട്ടി.ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ അഡ്മിഷനിൽ വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അക്കാദമിക് മേഖലയിലും ട്രംപിന്റെ നയങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് നിർണായക…
ന്യൂഡൽഹി: സംസ്ഥാനത്ത് ദേശീയപാത 66 തകർന്ന സംഭവം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാക്കി കോൺഗ്രസ്. മോദി സർക്കാരിന്റെ അഴിമതിയുടെ തെളിവാണ് ദേശീയ പാതയുടെ തകർച്ചയെന്ന് കോൺഗ്രസ് ആരോപണം . ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ വൻ അഴിമതിക്ക് വഴിതുറന്നു. ക്രമക്കേടിന്റെ വ്യാപ്തി ഊഹിക്കാമോയെന്ന ചോദ്യവും കോൺഗ്രസ് ഉയർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരെ നേരിട്ട് കടന്നാക്രമിച്ചാണ് കോൺഗ്രസ് ദേശീയ പാത തകർച്ച ഉയർത്തുന്നത് .കോഴിക്കോട് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗം റോഡ് നിർമിക്കാനുള്ള കരാർ അദാനി എന്റർപ്രൈസസിനാണ്. 1838.1 കോടി രൂപയുടേതാണ് കരാർ. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമാണച്ചെലവ്. ഈ കരാർ 971 കോടി രൂപയ്ക്ക് അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്‌സിന് മറിച്ചുനൽകി. ഒരു കിലോമീറ്റർ റോഡ് വാഗഡ് ഇൻഫ്രാപ്രോജക്റ്റ്…
കൊടുങ്ങല്ലൂർ: അൾത്താര ശുശ്രൂഷ വിശുദ്ധിയിലേക്കുള്ള വിളിയാണെന്നും ഓരോ ദേവാലയങ്ങളും വിശുദ്ധരെ വാർത്തയെടുക്കുന്ന ഇടങ്ങൾ ആണെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. കോട്ടപ്പുറം രൂപത അൾത്താര ബാലന്മാരുടെ സംഗമത്തിൽ ബലിയർപ്പിച്ചു അൾത്താര ബാലന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം വികാസിൽ വച്ച് നടത്തിയ അൾത്താര ബാലസംഗമത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 331 അൾത്താര ബാലന്മാർ പങ്കെടുത്തു. അൾത്താര ബാലസംഗമ സമ്മേളനം കോട്ടപ്പുറം രൂപതാ ചാൻസിലർ ഫാ. ഷാബു കുന്നത്തൂർ ഉത്ഘാടനം ചെയ്യുകയും അൾത്താര ബാലസംഘo ഡയറക്ടർ ഫാ.സിന്റോ കുരിയപറമ്പിൽ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു
വൈപ്പിൻ :കെ എൽ സി എ സ്പോർട്സ് അക്കാഡമി, ഓച്ചന്തുരുത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 27 ദിവസമായി 4 വയസു മുതൽ 12 വയസു വരെ പ്രായമുള്ള കുട്ടികൾക്കായി നടന്നുകൊണ്ടിരുന്ന കിഡ്സ് അത്ലറ്റിക് സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ ഉത്‌ഘാടനം ചെയ്തു . ആന്റണി ബാബു അട്ടിപ്പേറ്റി അധ്യക്ഷതവഹിച്ചു.ഫാ. ഡെന്നി പാലക്കപ്പറമ്പിൽ, ആന്റണി സാബു വാര്യത്ത്, ഡെൽസി ആന്റണി, റോയ് പാളയത്തിൽ, ഏല്യാമ്മ ഐസക്, ആന്റണി റോബിൻ, മെറീന എ. എൽ, ജാൻസി മംഗലത്ത് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു – ക്യാമ്പിന് മെറീന, സെബാസ്റ്റ്യൻ, നിലേഷ് മൈങ്കിൾ എന്നിവർ നേതൃത്ത്വം, നല്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട് . മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.