Author: admin

ഇറ്റലി : യുദ്ധങ്ങളും, പീഡനങ്ങളും കാരണവും, മാനവികാവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്നതിനാലും, അതികഠിന ദാരിദ്ര്യത്താലും പട്ടിണിയാലും, മാനവികപ്രതിസന്ധികളാലുമാണ് നിരവധിയാളുകൾ സ്വരാജ്യങ്ങൾ ഉപേക്ഷിച്ച് കുടിയേറാൻ നിർബന്ധിതരാകുന്നത് . കുടിയേറ്റശ്രമങ്ങളുടെ ഭാഗമായുള്ള യാത്രയിൽ മുപ്പത്തിരണ്ടായിരത്തിയെഴുന്നൂറിലധികം പേർ കഴിഞ്ഞ പത്തുവർഷങ്ങളിൽ മെഡിറ്ററേനിയൻ കടലിൽ മരണമടയുകയോ കാണാതാകപ്പെടുകയോ ചെയ്തതെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. 2025-ൽ മാത്രം ആയിരത്തിയിരുന്നൂറോളം പേരാണ് ഈ കണക്കിൽപ്പെട്ടിരിക്കുന്നതെന്നും ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ സംഘടന എഴുതി. ഇങ്ങനെ മരണമടയുകയും കാണാതാവുകയും ചെയ്തവരിൽ നിരവധി കുട്ടികളുമുണ്ടായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി . 2025-ൽ മാത്രം അൻപതിനായിരത്തിൽപ്പരം ആളുകൾ അഭയാർത്ഥികളും കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്കെത്തിയിട്ടുണ്ടെന്ന് എഴുതിയ സേവ് ദി ചിൽഡ്രൻ, ഇവരിൽ 9,156 പേർ മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ ഒപ്പമല്ലാതെയെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു. 2025-ൽ മുതിർന്നവർ കൂടെയില്ലാത്ത ഒൻപതിനായിരത്തിലധികം പ്രായപൂർത്തിയാകാത്ത കുട്ടികൾ കടൽ കടന്നെത്തിയെന്നും, മൊത്തം കുടിയേറ്റക്കാരുടെ പതിനെട്ട് ശതമാനവും കുട്ടികളാണെന്നും, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്രസംഘടന വിശദീകരിച്ചു. നമ്മുടെ മനഃസാക്ഷിയുണർത്തേണ്ട ഈ കണക്കുകളുടെ മുന്നിൽ, കടലിൽപ്പെടുന്ന ആളുകളെ…

Read More

കൊച്ചി : ഗാന്ധിജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു- ‘സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്കെതിരെയുള്ള നമ്മുടെ ചെറുത്തുനിൽപ്പുകൾക്ക് ഗാന്ധിയുടെ സ്മരണ എക്കാലവും ഊർജ്ജം പകരും’എഫ് ബി പോസ്റ്റിന്റെ പൂർണ്ണരൂപം – ഇന്ന് ഗാന്ധി ജയന്തിയാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗ്ഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നത്. ഇന്ത്യൻ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങൾ തീർത്തു. അതാണ് വർഗ്ഗീയവാദികളെ പ്രകോപിപ്പിച്ചത്. ഇന്ത്യയെന്ന ആശയത്തിനുവേണ്ടി തന്നെയാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയത്. ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ്. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിത്. ആർഎസ്എസിന് ഇങ്ങനെയൊരു അംഗീകാരം നൽകാൻ ഗാന്ധിജയന്തിയുടെ തലേദിവസം തന്നെ തെരഞ്ഞെടുത്തത്, ഗാന്ധി സ്മൃതിപോലും സംഘപരിവാർ ഭയപ്പെടുകയാണെന്നതിന്റെ തെളിവാണ്. ഗാന്ധി…

Read More

ഗാസ : ഗാസയിലേക്ക് സഹായവുമായി വന്ന ബോട്ടുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് ആക്ടിവിസ്റ്റായ ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ (ജിഎസ്എഫ്) ഭാഗമായ നിരവധി കപ്പലുകൾ “സുരക്ഷിതമായി നിർത്തിവച്ചിട്ടുണ്ടെന്നും” അതിലുള്ളവ ഇസ്രായേലി തുറമുഖത്തേക്ക് മാറ്റുകയാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.”സജീവമായ ഒരു യുദ്ധ മേഖലയിലേക്ക്” അടുക്കുന്നതിനാൽ കപ്പലുകളുടെ ഗതി മാറ്റാൻ നാവികസേന പറഞ്ഞതായും അതിൽ കൂട്ടിച്ചേർത്തു. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ, 30 ബോട്ടുകൾ ഇപ്പോഴും “ഗാസയിലേക്ക് കൃത്യമായി സഞ്ചരിക്കുന്നുണ്ടെന്നും” അവ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് നിന്ന് 46 നോട്ടിക്കൽ മൈൽ അകലെയാണെന്നും ജിഎസ്എഫ് പറഞ്ഞു.ഈ തടസ്സപ്പെടുത്തൽ “നിയമവിരുദ്ധം” എന്ന് അവർ വിശേഷിപ്പിച്ചു.ഫ്ലോട്ടില്ലയിലെ ബോട്ടുകൾ ജലപീരങ്കികൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നും സംഘം ആരോപിച്ചു. “ഗാസ പട്ടിണി കിടക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്നത് ഉറപ്പാക്കാൻ അധിനിവേശക്കാർ എത്രത്തോളം പോകുമെന്ന് ഇത് വ്യക്തമായി വെളിപ്പെടുത്തുന്നു,” ജിഎസ്എഫ് സോഷ്യൽ മീഡിയയിൽ എഴുതി.

Read More

മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെഎൽസിഎ കോട്ടപ്പുറം രൂപത സമിതി അംഗങ്ങൾ സമരത്തിന്റെ 354 ദിവസമായ ഇന്നലെ സമരപ്പന്തലിൽ എത്തി സമര നേതാക്കൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു. കെഎൽസിഎ കോട്ടപ്പുറം രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ അധ്യക്ഷത വഹിച്ചു. KLCA കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി ജോൺസൺ മങ്കുഴി, ടോമി തൗണ്ടശ്ശേരി, ജോൺസൺ വാളൂർ, ഫാദർ മോൺസി അറക്കൽ,ജോസഫ് കളങ്ങര, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു

Read More

ന്യൂഡൽഹി: ഇന്ന് ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം.ഇന്ത്യൻ സ്വാതന്ത്ര്യസമരം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വാതന്ത്ര്യ പോരാട്ടമായിരുന്നു . സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവർ,ഗാന്ധിജിയെ വെടിവച്ചുകൊന്നവന്റെ അനുയായികൾ രാജ്യം ഭരിക്കുമ്പോൾ ഗാന്ധിയുടെ ഓർമ്മകൾ ഉയർത്തിപ്പിടിച്ചുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്ന് തന്നെയാണ് ഈ ദിനത്തിന്റെ സന്ദേശം. ഗാന്ധിജി മാനവികതയ്ക്ക് മുഴുവൻ പ്രചോദനമാകുന്ന സമാധാനത്തിൻറെയും സഹിഷ്‌ണുതയുടെയും സത്യത്തിൻറെയും സന്ദേശം നൽകിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു അനുസ്മരിച്ചു . തൊട്ടുകൂടായ്‌മയും നിരക്ഷരതയും ലഹരിയോടുള്ള അടിമത്തവും മറ്റ് സാമൂഹ്യ അനാചാരങ്ങളും ഇല്ലാതാക്കാൻ അദ്ദേഹം തൻറെ ജീവിതം സമർപ്പിച്ചുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതൃത്വത്തിൽ രാജ്യം അദ്ദേഹത്തിന് ആദരമർപ്പിച്ചു.മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്‌ത്രിയുടെയും ജന്മ ദിനമാണ് ഇന്ന്. അദ്ദേഹത്തിനും മോദി ആദരമർപ്പിച്ചു. ഇന്ത്യ ഇവരുടെ കാലടികൾ പിന്തുടരുമെന്നും അവരുടെ കാഴ്‌ചപ്പാടുകളായ ആത്മനിർഭർ, വികസിത് ഭാരത് എന്നിവയിലൂന്നി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർ ബാത്തിസ്ത്ത പിസ്സബാല്ലയും ഇറ്റലിയിലെ മെത്രാൻസമിതി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ജ്യുസേപ്പേ ബത്തൂരിയും

Read More

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമൻ പാപ്പാ (@VaticanNews)

Read More

തിരുവനന്തപുരം: കേരളത്തിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് . 2024-25 സാമ്പത്തിക വർഷത്തിൽ ഒരു തട്ടിപ്പ് സംഘം മാത്രം വ്യാജ പേരുകളിൽ 1100 കോടി രൂപയുടെ ഇടപാട് നടത്തിയതായും വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. സാധാരണക്കാരുടെ പേരിൽ അവരറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ നടന്നു.പൂന ഇൻറലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിനെ അറിയിച്ചെങ്കിലും ഈ രജിസ്‌ട്രേഷനുകൾ റദ്ദു ചെയ്യുക മാത്രമാണ് സർക്കാർ ആകെ ചെയ്തത്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണം- സതീശൻ ആവശ്യപ്പെട്ടു .

Read More

വാഷിംഗ്ടൺ: പ്രതിഷേധങ്ങൾക്കിടെ യുഎസിൽ ഷട്ട്ഡൗൺ നിലവിൽ വന്നു.സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്ന് വിശേഷിപ്പിക്കുന്നത്. 1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണിൽ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഇനിമുതൽ അത്യാവശ്യ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക . നേരത്തേ യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിൽ ധാരണയിൽ എത്തിയില്ല. ഇതിന് ശേഷം ചർച്ചകൾ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം സെനറ്റിൽ ഒരു താത്ക്കാലിക ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഡെമോക്രാറ്റുകളുടെ പിന്തുണ ഇതിനും കിട്ടിയില്ല . ഇതോടെ ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു .

Read More