- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
- കാവല്ക്കാരാ, രാത്രി എത്രയായി?’
- 106ാം വയസ്സിലും സാമൂഹ്യമാധ്യമങ്ങളിലൂടെ വചനപ്രഘോഷണം നടത്തുന്ന ഇറ്റാലിയൻ സന്യാസിനി
- തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ
- മുട്ടിക്കൽ ദേവാലയം; ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും
- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
Author: admin
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു . ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
പത്തനംതിട്ട: പേ വിഷബാധയേറ്റ് 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മ മരിച്ചു . കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി.സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധ മൂലം 23 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
തിരുവനന്തപുരം: സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങ് ഇന്ന്. വൈകുന്നേരം അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കന്ന ‘മലയാളം വാനോളം, ലാൽസലാം’ എന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും. ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടച്ചടങ്ങിൽ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ എ റഹീം, ജോൺ ബ്രിട്ടാസ് എംപി, ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഉർവ്വശി, മീന, മീര…
പുനെ :ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷതപദവി ഒഴിഞ്ഞു. 2016 മുതല്‍ 2019 വരെ വൈസ് പ്രസിഡന്റും, തുടര്‍ന്ന് 2019 മുതല്‍ 2025 വരെ തുടര്‍ച്ചയായി രണ്ടുതവണ പ്രസിഡന്റുമായിരുന്നു അദ്ദേഹം. എതിരില്ലാതെയായിരുന്നു ആ മൂന്നു തിരഞ്ഞെടുപ്പുകളും. അത്തരത്തില്‍ അംഗീകാരം ലഭിച്ച ഏക അല്മായന്‍ എന്ന ഖ്യാതിയോടെയാണ് പടിയിറക്കം. മാറ്റു തെളിയിച്ച സീനിയര്‍ മാധ്യമപ്രവര്‍ത്തകനും രാജ്യാന്തര പ്രശസ്തനായ മാധ്യമ പരിശീലകനുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സല്‍വസിനെപ്പോലൊരു അല്മായന്‍ തലപ്പത്ത് വന്നത് സംഘടനയുടെ അന്തസ്സും ആധികാരികതയും സ്വീകാര്യതയും വര്‍ധിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ കാര്യാലയത്തിന്റെ അധ്യക്ഷനും ബെല്ലാരി രൂപതയുടെ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഹെന്റി ഡിസൂസ പറഞ്ഞു. ഭാരതത്തിലെ സഭയുടെപേരില്‍ അദ്ദേഹം ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിനു നന്ദി പറഞ്ഞു. ഇന്ത്യന്‍ കറന്റ്‌സ് മുന്‍ എഡിറ്ററും കപ്പൂച്ചിന്‍ സഭാംഗവുമായ ഡോ. സുരേഷ് മാത്യുവാണ് പുതിയ പ്രസിഡന്റ്. മറ്റ് ഭാരവാഹികള്‍ ഫാ. ജോ എറുപ്പക്കാട്ട് (വൈസ് പ്രസിഡന്റ്)…
പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസില്‍ നിന്ന് റവ. ഡോ. ആന്റണി ഇട്ടിക്കുന്നത്ത് ഒസിഡി മെമെന്റോ ഏറ്റുവാങ്ങി. കേരളത്തില്‍ സാമൂഹ്യ സമ്പര്‍ക്കമാധ്യമരംഗത്തെ ആദിസ്‌നാപകരായ മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ പ്രസിദ്ധീകരണങ്ങളിലൊന്നാണ് ചെറുപുഷ്പം. നൂറ്റിഎഴുപത്തഞ്ചു വര്‍ഷം പിന്നിട്ട ദി എക്‌സാമിനര്‍ (മുംബൈ, ഇക്കൊല്ലം സുവര്‍ണജൂബിലി ആഘോഷിച്ച നാം വാഴ്‌വൂ (ചെന്നൈ) എന്നീ പ്രസിദ്ധീകരണങ്ങളെയും, ഇന്ത്യയില്‍ മാധ്യമ ശുശ്രൂഷാരംഗത്ത് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയസൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്ന്യാസ സമൂഹത്തെയും ഇതോടൊപ്പം ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെ ദി എക്‌സാമിനറിനെ നയിച്ച ഫാ. ആന്റണി ചാരങ്ങാട്ട്, ഡോ. രാജശേഖരന്‍, പ്രൊവിന്‍ഷ്യല്‍ ഫാ. ജോബി മാത്യു എന്നിവര്‍ യഥാക്രമം മെമെന്റോകള്‍ ഏറ്റുവാങ്ങി. അഞ്ചു പതിറ്റാണ്ടിലേറെ സത്യനാദകാഹളത്തിന്റെ മുഖ്യപത്രാധിപരായി സേവനമനുഷ്ഠിച്ചു റെക്കോര്‍ഡ് സ്ഥാപിച്ച പി.സി. വര്‍ക്കിയുടെ ഇളംതലമുറക്കാരനാണ് ‘ടോണി’ എന്നു പരക്കേ അറിയപ്പെടുന്ന ഫാ. ആന്റണി ചാരങ്ങാട്ട്.കര്‍ദിനാള്‍മാരായ വലേറിയന്‍ ഗ്രേഷ്യസ്, സൈമണ്‍ പിമെന്റ, ഐവന്‍ ഡയസ്,…
പത്തൊന്‍പതാം നൂറ്റാണ്ടില്‍, പുരുഷമേധാവിത്വത്തിലും ജന്മഭേദ ജാതിവ്യവസ്ഥയിലെ വര്‍ഗീകരണത്തിലും ഉന്നത ജാതിക്കാരായ കുലീന സ്ത്രീകളെ പുറംലോകം കാണിക്കാതെ അടച്ചിടുകയും, ഭൃത്യ, പതിത, നീച വിഭാഗക്കാരായ സ്ത്രീകളെ എല്ലാതരത്തിലും ചവിട്ടിത്താഴ്ത്തുകയും ചെയ്തിരുന്ന സാചര്യത്തില്‍ കേരളത്തില്‍ സ്ത്രീജീവിതത്തിന് പുതിയ സാധ്യത തുറന്നിട്ട മദര്‍ ഏലീശ്വയുടെ ചരിത്രം അനന്യമായ സ്ത്രീനിര്‍വാഹകത്വത്തിന്റെയും മിസ്റ്റിക്കല്‍ അനുഭവത്തിന്റെയും കഥയാണെന്ന്, ‘സ്ത്രീ, പത്തൊന്‍പതാം നൂറ്റാണ്ടിലെ സാംസ്‌കാരിക സാമൂഹ്യ രാഷ് ട്രീയ പശ്ചാത്തലത്തില്‍’ എന്ന പ്രബന്ധം അവതരിപ്പിച്ച തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് പ്രഫ. ഡോ. ജെ. ദേവിക പറഞ്ഞു. സ്ത്രീകള്‍ക്ക് വിമോചന മാര്‍ഗം തുറന്നു കൊടുത്തുഡോ. വിനില്‍ പോള്‍ രാജ്യത്ത് ഏറ്റവും ഇടുങ്ങിയതും മനുഷ്യത്വരഹിതവുമായ ജാതിവ്യവസ്ഥ നിലനിന്ന കേരളത്തില്‍ ക്രൈസ്തവ മിഷണറിമാര്‍ തങ്ങളുടെ സാംസ്‌കാരിക ദൗത്യത്തിന്റെ ഭാഗമായി പെണ്‍പള്ളിക്കൂടങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നപ്പോഴും, ജാതിയുടെ അടിച്ചമര്‍ത്തലിനും പുരുഷാധിപത്യത്തിനുമെതിരെ സമൂഹത്തിന്റെ അരികുവല്‍കരിക്കപ്പെട്ട ദലിതരും താഴ്ന്ന ജാതിക്കാരുമായ സ്ത്രീകള്‍ക്ക് വിമോചന മാര്‍ഗം തുറന്നുകിട്ടാന്‍ വലിയ പോരാട്ടങ്ങള്‍ അനിവാര്യമായിരുന്ന സാഹചര്യത്തിലാണ് മദര്‍ ഏലീശ്വ കോണ്‍വെന്റ്…
കൊച്ചി :ദാമ്പത്യം, മാതൃത്വം, വൈധവ്യം എന്നിങ്ങനെ പച്ചയായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഏലീശ്വാമ്മ സന്ന്യാസജീവിത ശൈലി രൂപപ്പെടുത്തിയപ്പോള്‍ സമൂഹത്തിനു പകര്‍ന്നു നല്‍കിയ മൂല്യങ്ങളുടെ സവിശേഷത ആഴത്തില്‍ വിലയിരുത്തേണ്ടതുണ്ടെന്ന് നിഷ്പാദുക കര്‍മലീത്താ സഭയുടെ മഞ്ഞുമ്മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തിരുകര്‍മ ആഘോഷത്തിനായി വരാപ്പുഴ അതിരൂപതയില്‍ രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിയുടെ അധ്യക്ഷനുമായ റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. മദര്‍ ഏലിശ്വായുടെ ആത്മീയ വ്യക്തിത്വത്തെ പുനര്‍വ്യാഖ്യാനം ചെയ്യുന്നതിലൂടെ നമ്മുടെ ജീവിത നവീകരണത്തിനുള്ള പ്രവര്‍ത്തന മാതൃകകള്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കും. വ്യാഖ്യാനം ഒരു അന്തര്‍ സാംസ്‌കാരിക സംഭാഷണമാണ്. ഇത് ഒരു എത്തിച്ചേരലിന്റെ നിമിഷമല്ല, ഒരു തുടക്കത്തിന്റെ നിമിഷമാണ്. ഏലീശ്വാമ്മയുടെ സംസ്‌കാരവും നമ്മുടെ ഇന്നത്തെ സംസ്‌കാരവും തമ്മിലുള്ള ഒരു സംഭാഷണത്തിലൂടെ പ്രകാശിതമാകുന്നത് നമ്മള്‍ തന്നെ ഏറ്റെടുക്കേണ്ട ജീവിതശൈലിയുടെ, അതിന്റെ ഫലമായി സമൂഹത്തിന് നമ്മുടെ ജീവിതത്തിലൂടെ ധന്യമായ സംഭാവനകള്‍ കൊടുക്കുന്നതിനുള്ള പ്രചോദനമാണ്. ഏലീശ്വാമ്മയുടെ ജീവിതത്തെ ചൂഴ്ന്നുനിന്നിരുന്നത് കര്‍മലീത്താ ആത്മീയതയുടെ സംസ്‌കാരമാണ്.…
സമുദായ മുന്നണിയുടെ നാല്പത് അംഗ സമുദായ സംഘടനകളുടെ നേതാക്കന്മാരുടെ സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്.
ഗാസ സിറ്റി: ഗാസയിലേക്ക് അത്യാവശ്യ സഹായങ്ങളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില ബോട്ടുകള്‍ പിടിച്ചെടുത്ത ഇസ്രയേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. ഫ്‌ളോട്ടില ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രയേല്‍ നടപടി നിയമവിരുദ്ധമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ . ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നും ആംനസ്റ്റി വിമർശിച്ചു. ‘ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില ബോട്ടുകള്‍ തടഞ്ഞതും ഗാസന്‍ തീരത്ത് നിന്ന് അംഗങ്ങളെ തടവിലാക്കിയതും സമാധാനപൂര്‍വമായ മാനുഷിക ദൗത്യത്തിന് നേരെയുള്ള ലജ്ജാകരമായ ആക്രമണമാണ്. ഫ്‌ളോട്ടിലയ്ക്കും അതിലെ അംഗങ്ങള്‍ക്കുമെതിരായ ആഴ്ചകള്‍ നീണ്ട ഭീഷണികള്‍ക്ക് ശേഷമാണ് ഇന്നലത്തെ നടപടി’, ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്നസ് കള്ളാമാര്‍ഡ് കുറിച്ചു.
എറണാകുളം: പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ സ്ത്രീസമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച് മലയാളക്കരയില്‍ സ്ത്രീസന്ന്യാസസമര്‍പ്പണത്തിന്റെ ആദ്യ മാതൃക രൂപപ്പെടുത്തിയ ധന്യയായ മദര്‍ ഏലീശ്വയുടെ പുണ്യജീവിതത്തിന്റെ മഹിമ അതിന്റെ ചരിത്രഭൂമികയില്‍ കൂടുതല്‍ മിഴിവോടെ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് മുന്‍ എംപിയും കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. ചാള്‍സ് ഡയസ് പറഞ്ഞു. കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മലീത്താ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപികയുമായ മദര്‍ ഏലീശ്വയെ സാര്‍വത്രിക സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, മദര്‍ തന്റെ സമര്‍പ്പിത ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ 23 വര്‍ഷം ജീവിക്കുകയും സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്ത, തെരേസ്യന്‍ കര്‍മലീത്താ സമൂഹത്തിന്റെ (സിടിസി) മാതൃഭവനമായ വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റില്‍ സംഘടിപ്പിച്ച ‘എലിഷേവ 2025’ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദൈവം നിയോഗിച്ച വഴിയിലൂടെ നടന്ന മദര്‍ ഏലീശ്വ സ്ഥാപിച്ച പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി) എന്ന സന്ന്യാസിനീ സമൂഹത്തില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
