- ഷിരൂരിൽ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുനുണ്ടെന്ന് പ്രതീക്ഷ
- ലബനനിൽ യുദ്ധഭീതിയിൽ കൂട്ടപ്പലായനം;കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി
- എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
- ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
- നടന് സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
- കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്
- ജമ്മു കശ്മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 24 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
Author: admin
കോഴിക്കോട്: പ്രധാനമന്ത്രി പോയത് കൊണ്ട് മാത്രം തൃശ്ശൂരില്‍ ബിജെപി വിജയിക്കാന്‍ പോകുന്നില്ലെന്നും അങ്ങനെയെങ്കില്‍ പാര്‍ലമെന്റില്‍ മറ്റൊരു എംപി ഉണ്ടാകുമായിരുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം കേരളത്തില്‍ ഗുണം ചെയ്യില്ലെന്നും ജനങ്ങളിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ രണ്ടു ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് തൃശൂരില്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹവും മറ്റ് ചില ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും മോദി കേരളത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണമെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്നും ബിജെപി കേരളത്തില്‍ വിജയിക്കില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
കോഴിക്കോട്; പോക്സോ കേസിൽ അത്യപൂർവ്വമായ വിധി.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ. 77 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കോഴിക്കാട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 മുതല്‍ 2019 വരെയായിരുന്നു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത 2021 വിവരം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 77 വര്‍ഷം തടവിന് പുറമേ 3,50,000 രൂപ പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.
ന്യൂഡൽഹി: എഴുപത്തിയഞ്ചാം റിപബ്ലിക് ദിന പരേഡ് നേരിട്ട് കാണാൻ കേരളത്തിൽനിന്ന് 200 ഓളം പേർക്ക് ക്ഷണം. 26 ന് ന്യൂഡൽഹിയിലെ കർത്തവ്യപഥിലാണ് പരേഡ് നടക്കുക. വിവിധ മേഘലകളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തികൾക്കാണ് പരിപാടിയിൽ പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ളത്.വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികൾ, വീർ ഗാഥ 3.0 മത്സര വിജയികളായ വിദ്യാർഥികളും ഇതിൽ ഉൾപ്പെടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 15,000 ത്തോളം ആളുകളാണ് ഇത്തവണ റിപബ്ലിക് ദിന പരേഡിലെ പ്രത്യേക ക്ഷണിതാക്കൾ. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് പരേഡിലേയ്ക്ക് പ്രത്യേക ക്ഷണമുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, വനിതാ തൊഴിലാളികൾ, സ്വയം സഹായ സംഘങ്ങൾ, ഉത്പാദക സംഘങ്ങൾ തുടങ്ങിയവർക്കാണ് പരേഡ് നേരിട്ട് കാണാൻ ക്ഷണം ലഭിച്ചത്.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കർഷക-തൊഴിലാളി സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റേത് കർഷക, തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് സമരം. ഫെബ്രുവരി 16 ലെ ഗ്രാമീൺ ബന്ദിൽ വ്യവസായ ശാലകൾ സ്തംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച എംഎസ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടണമെന്നും ലഖിംപൂർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമുള്ള ആവശ്യം കൺവെൻഷൻ ആവർത്തിച്ചു. ചെറുകിട, ഇടത്തരം കർഷക കുടുംബങ്ങൾക്കുള്ള വായ്പ എഴുതിത്തള്ളൽ ആവശ്യപ്പെട്ടാണ് സമരം. ഈ മാസം 10 മുതൽ 20 വരെ വീടുകൾ കയറിയുള്ള പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര…
Subscribe to Updates
Get the latest creative news from FooBar about art, design and business.