- സംഘർഷങ്ങൾ വർദ്ധമാനമാകുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്കയിൽ
- മഹാരാഷ്ട്രയില്‍ 47 പുതിയ കൊവിഡ് കേസുകള്‍; നാല് മരണം
- അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു
- മ്യാന്മര് തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി 427പേര് മരിച്ചെന്ന് യുഎന്‍
- സർക്കർ സമയക്രമമറിയിക്കണമെന്ന് കോടതി
- കോട്ടപ്പുറം രൂപത ബൈബിൾ കൺവെൻഷൻ മെയ് 25 മുതൽ 29 വരെ
- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
- ദേശീയപാത തകര്‍ച്ച അഴിമതിയുടെ ഫലം- കോണ്‍ഗ്രസ്
Author: admin
വാഷിങ്ടണ്‍: ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് മേലുള്ള സൈനികാക്രമണത്തെ അനുകൂലിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു . ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ പിന്തുണക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി. ഇസ്രയേലുമായി തിരിച്ചടി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രയേലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, അത് ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ചാണ് ചര്‍ച്ചകളെന്ന സൂചനയും ബൈഡന്‍ നല്‍കി. ഇക്കാര്യത്തില്‍ ജി7 രാജ്യങ്ങളുമായും യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
ബെയ്‌റൂട്ട്:തെക്കൻ ലെബനനിൽ ഇസ്രായേലി-ഹിസ്ബുള്ള സൈനികർ ഏറ്റുമുട്ടിയതിന് പിന്നാലെ ഒരു ദിവസത്തിനുശേഷം, വ്യാഴാഴ്ച പുലർച്ചെ മധ്യ ബെയ്‌റൂട്ടിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി, കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകൾ പതിക്കുകയും വലിയ സ്‌ഫോടനങ്ങൾ കേൾക്കുകയും ചെയ്‌തതായി ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം മേഖലയില്‍ സമാധാനത്തിന് ശ്രമിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ വിലക്കി. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ മേഖലയെ നരകതുല്യമാക്കിയെന്നും സാഹചര്യം മോശമെന്നതില്‍ നിന്ന് വളരെ മോശമെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ആക്രമണങ്ങളുടെ തുടര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു ഗുട്ടറസിന്റെ പ്രതികരണം. യുദ്ധത്തിനല്ല സമാധാനത്തിനാണ് ശ്രമിക്കുന്നതെന്നാണ് ഇസ്രയേല്‍ ആക്രമണത്തിനും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രതികരിച്ചത്.
എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ഫുട്ബോൾ കിരീടം ഇന്റർ മിയാമിക്ക്. മെസിയുടെ ഇരട്ട ഗോളിലാണ് ക്ലബ്ബിന്റെ ജയം. ഫൈനലിൽ കൊളംമ്പസിനെ 3-2 ന് തോൽപ്പിച്ചുകൊണ്ടാണ് മിയാമി കപ്പുയർത്തിയത്.ലൂയി സുവാരസും ഗോളടിച്ചു. മെസി വന്നതിനു ശേഷം ഇന്റർമിയാമിയുടെ രണ്ടാമത്തെ കിരീടമാണിത്
കെ.സി.വൈ.എം കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽരൂപതയിലെ യുവജനങ്ങളെ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടും നിലവിലെ പ്രവർത്തകരുടെ പ്രസ്ഥാനത്തിലെ അംഗത്വം പുതുക്കാനുമായി ഒക്ടോബർ മാസം അംഗത്വമാസമായി ആചരിക്കുന്നു. ഇതിന് മുന്നോടിയായിഅംഗത്വ മാസാചരണത്തിൻ്റെ ഉദ്ഘാടനം രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി തോപ്പുംപടി കാത്തലിക് സെന്ററിൽ വെച്ച് നിർവഹിച്ചു. ഓരോ ഇടവകകളിലും സമൂഹത്തിലും സംയമനത്തോടും, സൗമ്യതയോടും കൂടെ യുവജനങ്ങൾ വർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രൂപതാ കോ-ഓർഡിനേറ്റർ കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു.മുൻ രൂപത ഡയറക്ടർ ഫാ. ആൻ്റണി കുഴുവേലിൽ, കെ.സി.വൈ.എം പ്രസ്ഥാനത്തിൽ നേതൃത്വം എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയും ചെയ്തു. രൂപതാ ഡയറക്ടർ ഫാ.മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി, അരൂർ ഫെറോന ഡയറക്ടർ ഫാ. മിഥിൻ കാളിപ്പറമ്പിൽ, കണ്ണമാലി ഫെറോന ഡയറക്ടർ ഫാ. സച്ചിൻ പഴേരിക്കൽ, രൂപത കോ-ഓർഡിനേറ്റർമാരായ ഡാനിയ ആൻ്റണി, അന്ന സിൽഫ, ഫ്രാൻസിസ് ഷിബിൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 31 വരെ കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കുവാൻ അവസരമുണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. വിവിധ…
ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹരിയാനയിൽ ബിജെപി സ്ഥാനാർത്ഥികളെ ഓടിച്ചിട്ട് കർഷകർ. കർഷക പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ട് പോയ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ഹരിയാനയിൽ ഉയരുന്നത്. റാതിയ, ഹിസാർ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥികളെ ജനങ്ങൾ ഓടിച്ചിടുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു. റാതിയയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സുനിത ദുഗ്ഗലിനെ കർഷകർ ഓടിച്ചിട്ട് പിടിക്കുകയും ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരിൽ സത്യമുണ്ടെന്ന് പറയിപ്പിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഖനൗരി അതിർത്തിയിൽ വെടിയേറ്റ് മരിച്ച പഞ്ചാബിലെ കർഷകൻ ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി പറയാതായതോടെ മുൻ എംപി കൂടിയായ ദുഗ്ഗലിനെതിരെ കർഷകർ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. ഇതിനിടെ സുരക്ഷ ഉദ്യോഗസ്ഥർ ദുഗ്ഗലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓടിച്ചുവിടുകയായിരുന്നു. ലാംബയിൽ നടന്ന പരിപാടിക്കിടെയായിരുന്നു ദുഗ്ഗലിനെതിരായ പ്രതിഷേധം. പ്രതിഷേധക്കാർക്ക് പ്രതിപക്ഷ പാര്ട്ടികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞതിന് ദുഗ്ഗലിന് മാപ്പും പറയേണ്ടി വന്നിരുന്നു. ദുഗ്ഗലിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകളുണ്ടെന്നാണ്…
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. എഡിജിപിക്കും പി ശശിക്കും എതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കും. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലും മാമിയുടെ തിരോധാനവും പി വി അന്‍വര്‍ ഉന്നയിച്ച അര ഡസനിലേറെ ആരോപണങ്ങളുണ്ട്. ഇതിനൊപ്പമാണ് തൃശൂര്‍ പൂരം കലക്കല്‍ വിവാദം. എഡിജിപി മുഖ്യമന്ത്രിക്കുവേണ്ടി പൂരം കലക്കി എന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ഉന്നയിക്കും. ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടതും സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം, പിആര്‍ കമ്പനിയുടെ ഇടപെടല്‍ ഇങ്ങനെ സഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ആയുധങ്ങള്‍ ഏറെയാണ്. 9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 18നാണ് അവസാനിക്കും.
വെള്ളയമ്പലം: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും മതേതരത്വത്തിനും എതിരെ മുനമ്പം ചെറായി മേഖലയിലെയും തൂത്തൂർ ഫൊറോനയിലെ എട്ട് ഇടവകകളിലെയും ജനങ്ങളുടെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി. തലമുറകളായി കൈവശം വെച്ച് അനുഭവിക്കുന്ന ജന്മഭൂമി അന്യാധീനപ്പെടുത്തി മുനമ്പം ചെറായി മേഖലയിലെ ഭൂപ്രദേശങ്ങൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതിനാൽ യാതന നേരിടുന്നവരോട് യോഗംഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമരപരിപാടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രദേശവാസികൾക്ക് തങ്ങൾ അധിവസിക്കുന്ന ഭൂമിയുടെ മേലുള്ള സമ്പൂർണ്ണ അവകാശം ലഭിക്കുവാൻ ആവശ്യമായ നിയമഭേദഗതികൾ അടിയന്തരമായി വരുത്തി പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട്യോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂർ ഫൊറോനയിലെ എട്ട് ഇടവകകളിലെയും കോട്ടർ രൂപതയിലെ തീരപ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ ഇന്ത്യൻ റെയർഎർത്ത്സ് ലിമിറ്റഡ് ആരംഭിക്കുവാൻ പോകുന്നു. കരിമണൽ ഖനനം വൻ പരിസ്ഥിതി നാശത്തിനും ജനങ്ങളുടെ ജീവിതത്തിനും ഗുരുതരമായ ഭീഷണികൾ സൃഷ്ടിക്കും. 40…
തിരുവനന്തപുരം: ചരിത്ര പ്രാധാന്യമുള്ള തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് ഇനി പത്ത് ഫൊറോനകൾ. തലസ്ഥാന നഗരഹൃദയത്തിൽ ഏറെ വൈവിധ്യമാർന്ന ജനസമൂഹം ഉള്‍ച്ചേര്‍ന്ന പാളയം ഫൊറോനയെ രണ്ടായി വിഭജിച്ചാണ് പുതിയ ഫൊറോനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. 9 ഇടവകകൾ ഉൾച്ചേർത്താണ് വട്ടിയൂർക്കാവ് ഫൊറോനയെന്ന പുതിയ ഫൊറോന നിലവിൽ വരുന്നത്. ഇതുവഴി അജപാലന കർമ്മങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് സഹായകരമാകുമെന്ന് പുതിയ ഫൊറോനയുടെ പ്രഖ്യാപന ഉത്തരവിൽ അതിരുപതാധ്യക്ഷൻ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ പറഞ്ഞു. അതിരൂപതയുടെ മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനവും അതിരൂപത ദിനവുമായ ഒക്ടോബർ ഒന്നിന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി. 2025 ജനുവരി ഒന്നിന് കന്യാമറിയത്തിന്റെ മാതൃത്വ തിരുനാൾ ദിനത്തില്‍ ഫെറോന നിലവില്‍ വരും. പുതിയതായി രൂപം കൊള്ളുന്ന വട്ടിയൂർക്കാവ് ഫെറോനയില്‍ വട്ടിയൂർക്കാവ്, വെള്ളയമ്പലം, വഴയില, കുടപ്പനക്കുന്ന്, ക്രിസ്തുരാജപുരം, കുലശേഖരം, കാച്ചാണി, കാഞ്ഞിരംപാറ, മലമുകള്‍ എന്നീ ഒന്‍പതു ഇടവകകളാണ് ഉള്‍പ്പെട്ടിട്ടുളളത്. 169 കുടുംബങ്ങളിലായി 4805 വിശ്വാസികളാണ് പുതുതായി രൂപീകരിക്കുന്ന വട്ടിയൂര്‍കാവ് ഫെറോനയിലുള്ളത്. 58…
കൊച്ചി: ലത്തീൻ കത്തോലിക്ക സമുദായ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജനജാഗരം സമ്മേളനങ്ങളുടെ അതിരൂപത തല ഉദ്ഘാടനം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആൻറണി വാലുങ്കൽ നിർവ്വഹിച്ചു.നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ കത്തോലിക്ക രൂപതകളിലെ എല്ലാ ഇടവകകളിലും ജനജാഗര നേതൃസമ്മേളനങ്ങൾ നടത്തും. തേവര സെൻ്റ് ജോസഫ് ദേവായത്തിൽ നടന്ന പരിപാടിയിൽവികാരി ഫാ. ജൂഡിസ് പനക്കൽ അധ്യക്ഷനായിരുന്നു.വരാപ്പുഴ അതിരൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,സഹവികാരി ഫാ. പാക്‌സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ജനജാഗരം അതിരൂപത കൺവീനർറോയ് ഡി ക്കൂഞ്ഞ എന്നിവർ പ്രസംഗിച്ചു. കെആർഎൽസിസി ജന.സെക്രട്ടറി ഫാ. തോമസ് തറയിൽ,കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് എന്നിവർ ക്ലാസ് നയിച്ചു. ബിസിസി ഒന്നാം ഫൊറോന കോഡിനേറ്റർ നവിൻ വർഗീസ്, കേന്ദ്രസമിതി ലീഡർജൂഡ്സൺ സെക്കേര കേന്ദ്ര സമിതി സെക്രട്ടറി ഓ പി ബെന്നി, പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് ജോർജ്എന്നിവർ നേതൃത്വം നൽകി.
ആര്യനാട് :നെയ്യാറ്റിൻകര രൂപത സിൽവർ ജൂബിലി ലോ കോളേജ് ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ടിലേറെയായി തെക്കൻ കേരളത്തിന്റെ ആത്മീയ-സാമൂഹീക – സാംസ്കാരിക- വിദ്യാഭ്യാസ – ജീവകാരുണ്യ മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയ നെയ്യാറ്റിൻകര രൂപത അഭിമാനത്തിന്റെയും ചാരിതാർത്ഥ്യത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ഒരു നാഴികകല്ലു കൂടി പിന്നിടുകയാണ്. സിൽവർ ജൂബിലി ലോ കോളേജിന്റെ ആശിർവ്വാദകർമ്മം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ നിർവ്വഹിക്കുന്നു ഈ നാടിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാലിക പ്രാധാന്യത്തോടെ ഇടപെടൽ നടത്തിയ നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കേരള സർക്കാരിന്റെ ജൂബിലി സമ്മാനമാണ് ഈ സ്ഥാപനം. ആര്യനാട് മേരി ഗിരി അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ പ്രൗഡ ഗംഭീരമായിരുന്നു . വൈകുന്നേരം 3 : 30 ന് കോളേജിന്റെ ആശിർവാദ കർമ്മം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമൂവലും 4 മണിക്ക് കോളേജിന്റെ ഔപചാരികമായ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.