- തലയോടുകൾ ചിരിക്കുമ്പോൾ
- ഡിജിറ്റൽ വിശുദ്ധന്റെ ജ്വാല
- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
- വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
- രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി
- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
Author: admin
കോട്ടപ്പുറം : കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ 7’s ബൂട്ട്ഡ് ഫുട്ബോൾ ടൂർണ്ണമെന്റ് കെ.സി.വൈ.എം പൊയ്യ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ പൊയ്യ AKMHSS ഗ്രൗണ്ടിൽ വച്ച് നടന്നു . മത്സരത്തിൽ 18 ടീമുകൾ പങ്കെടുത്തു. കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബിയുടെ അധ്യക്ഷത വഹിച്ചു . രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ് സ്വാഗതം ചെയ്തു. കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപതയുടെ മുൻ ജനറൽ സെക്രട്ടറിയും ദേശീയ സംസ്ഥാന സ്കൂൾ കായികമേളയുടെ ടെക്നിക്കൽ അനൗൺസറുമായ രഞ്ജിത്ത് മാത്യു ഉദ്ഘാടനം ചെയ്തു. സമ്മാനദാനം പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് നിർവഹിച്ചു . കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാരി ഫാ. ഫ്രാൻസിസ്കോ പടമാടൻ, കെ.സി.വൈ.എം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ.നോയൽ കുരിശിങ്കൽ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.സി.വൈ.എം കാര യൂണിറ്റ് വിജയികളായി . രണ്ടാം സ്ഥാനം കെ.സി.വൈ.എം കോട്ടുവള്ളി യൂണിറ്റും, മൂന്നാം സ്ഥാനം കെ.സി.വൈ.എം…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡൽഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ്…
തിരുവനന്തപുരം: തോരാമഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നി നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നി നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ഛൻ കോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി GD സ്റ്റേഷൻ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം…
മുംബൈ: മുംബൈയിൽ കാലവർഷം വന്നതോടെ രാത്രി വൈകിയും പുലർച്ചെയും പെയ്ത കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. കുർള, സയൺ, മാട്ടുംഗ, അന്ധേരി അടക്കം നഗരത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിലായി. റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിമാന യാത്രക്കാരും ബുദ്ധിമുട്ടിലായി. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂർ വരെ മുംബൈയിലെ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും, കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു . പതിവ് പോലെ ഇക്കുറിയും ബിഎംസി ഡ്രെയിനേജ് ലൈനുകൾ തകർന്നു. റെയില്‍വേ ട്രാക്കുകളിൽ വെള്ളം കയറിയ പ്രശ്നം പരിഹരിക്കാന്‍ ബിഎംസി കോര്‍പറേഷനുമായി സഹകരിച്ച് റെയില്‍വേ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബൈക്കുള്ള – സി.എസ്.എം.ടി. ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാല്‍, ലോക്കല്‍ ട്രെയിനുകള്‍ കുർള, ദാദര്‍, പരേല്‍ സ്റ്റേഷനുകളില്‍ ടെർമിനറ്റ് ചെയ്ത് തിരിച്ചയച്ചു.തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ എത്തിയതോടെ, 35 വർഷത്തിനിടെ സംസ്ഥാനത്ത് ആദ്യമായാണ് മഴ നേരത്തെ ലഭിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മുംബൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്…
കൊച്ചി: വരാപ്പുഴ അതിരൂപത സി.എൽ.സി.യുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും എഡ്റൂട്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൈക്കൂടം സെന്റ് റാഫേസ് ചർച്ച് വെച്ച് “ഹൃദയസ്പർശം” രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൈക്കൂടം ഇടവക വികാരി ഫാ. ജോബി അശീതുപറമ്പിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. നിരവധിപേർ രക്തം നൽകി ഈ ആയുർരക്ഷാ പ്രവർത്തിയിൽ പങ്കാളികൾ ആയി. എഡ്റൂട്ട്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ രക്‌തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവരെയും സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.തൈക്കൂടം ഇടവക സഹവികാരി ഫാ.പ്രബിൻ R S, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. മുഹമ്മദ് ഷെഫീഖ്, എഡ്റൂട്ട്സ് ഇന്റർനാഷണൽ പ്രതിനിധി വിനീത് ചന്ദ്രൻ വരാപ്പുഴ അതിരൂപത സി എൽ സി പ്രസിഡന്റ് അലൻ പി ടൈറ്റസ്, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറര്‍ അമൽ മാർട്ടിൻ, വൈസ് പ്രസിഡന്റ് അഖിൽ, മീഡിയ ഫോറം കൺവീനർ ജെസ്വിൻ, തൈക്കൂടം ഇടവക സി എൽ സി പ്രസിഡന്റ് ഡിനിൽ ഡെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊച്ചി: അസംഘടിത തൊഴിലാളികൾക്ക് സാമുഹ്യസുരക്ഷ ഒരുക്കുന്നതിൽ കേരള ലേബർ മൂവ്മെൻ്റ് (കെഎൽഎം) ഏറെ മുന്നിലാണെന്ന് കെ സി ബി സി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. അരുൺ വലിയതാഴത്ത് അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെൻ്റ് (KLM ) വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ വച്ച് നടന്ന മെയ്ദിന സമ്മേളനവും , കർമ്മപദ്ധതി 2025പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷതവഹിച്ചു. കഴിഞ്ഞ അഞ്ച് വർഷക്കാലം കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റായിരുന്ന ബിജു പുത്തൻപുരക്കലിനെ അദ്ദേഹം ആദരിച്ചു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ. ഡോ ആൻ്റണി സിജൻ മണുവേലിപറമ്പിൽ, ബാബു തണ്ണിക്കോട് ,ബിജു പുത്തൻപുരയ്ക്കൽ, ബെറ്റ്സി ബ്ലെയ്സി, ജോൺസൺ പാലയ്ക്കപറമ്പിൽ, ജോസഫ് TG, മോളി ജൂഡ് എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഈ വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷത്തിന് തുടക്കമായി. രൂപത വികാരി ജനറൽ മോൺ. റോബി റോക്കി കളത്തിൽ രൂപത വിശ്വാസ പരിശീലന അധ്യായന വർഷം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാദർ സിജോ വേലിക്കകത്തോട്ട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഫാദർ ക്ളോഡിൻ ബിവേര വചനപ്രഘോഷണം നടത്തി.ഫാ. വിനു പടമാട്ടുമ്മൽ, ഫാ. ബെന്നി ചിറമ്മേൽ, ഫാ. ജോസഫ് ഒളാട്ടുപുറം, ഫാ. ബിജു തേങ്ങാപുരയ്‌ക്കൽ ഫാ. അലക്സ് ഇലഞ്ഞിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. രൂപതയിലെ 1100 അദ്ധ്യാപകരും, PTA പ്രതിനിധികളും സമ്മാനർഹരായ കുട്ടികളും പങ്കെടുത്തു.
കോട്ടപ്പുറം : കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ തുടക്കമായി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് മോൺ.റോക്കി റോബി കളത്തിൽ മുഖ്യകാർമികനായി. കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറക്കൽ,, കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ.ആൻ്റസ് പുത്തൻവീട്ടിൽ, രൂപത ഫിനാൻഷ്യൽ അസ്മിനിസ്ട്രേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, അസിസ്റ്റൻ്റ് ഫിനാൻഷ്യൽ അസ്മിനിസ്ട്രേറ്റർ ഫാ. ജിബിൻ കുഞ്ഞേലിപറമ്പ് തുടങ്ങിയവർ സഹകാർമ്മികരായി. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ യാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. 29 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയാണ് കൺവെൻഷൻ .ഇന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലിക്ക് മഖ്യകാർമികത്വം വഹിക്കും. മെയ് 29 ന് കോട്ടപ്പുറം രൂപത ബിഷപ്പ്…
കോഴിക്കോട്: മലബാറില്‍ അനേകായിരം ജീവിതങ്ങളെ പ്രകാശപൂര്‍ണമാക്കുകയും ചരിത്രഗതിയില്‍ വിശ്വാസസാക്ഷ്യത്തിന്റെ നെടുങ്കോട്ടയായി നിലകൊള്ളുകയും ചെയ്ത കോഴിക്കോട് റോമന്‍ കത്തോലിക്കാ രൂപതയെ റോമിലെ പരിശുദ്ധ സിംഹാസനം അതിരൂപതയായി ഉയര്‍ത്തിയതിന് ദൈവത്തിന് കൃതജ്ഞതാസ്‌തോത്രം അര്‍പ്പിച്ച വടക്കന്‍ കേരളത്തിലെ വിശ്വാസിഗണത്തിന്റെയും വൈദിക-സന്ന്യസ്തവൃന്ദങ്ങളുടെയും ഭാരതസഭയുടെ മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. സ്വര്‍ഗീയ അനുഗ്രഹവര്‍ഷത്തിന്റെ ആത്മീയനിറവുപോലെ കീര്‍ത്തനങ്ങളുടെ മഴ തോരാതെ പെയ്തിറങ്ങിയ അപരാഹ്ണത്തില്‍, കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയൊപോള്‍ദോ ജിറെല്ലി മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ പ്രഥമ മെത്രാപ്പോലീത്തയുമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് പാപ്പായുടെ ലാറ്റിൻ ഭാഷയിലുള്ള അപ്പസ്തോലിക തിരുവെഴുത്ത് മലപ്പുറം ഫൊറോന വികാരി മോൺ.വിൻസെൻ്റ് അറക്കലും ഇംഗ്ലീഷ് ഭാഷയിൽ കോഴിക്കോട് ഫൊറോന വികാരി മോൺ. ജെറോം ചിങ്ങംതറയും മലയാള പരിഭാഷ കോഴിക്കോട് അതിരൂപത ചാൻസലർ ഫാ.സജീവ് വർഗീസും വായിച്ചതോടെ ദൈവജനം…
വത്തിക്കാൻ: സാധാരണ ജനങ്ങളെ അഗാധവും അനനുപാതികവുമായ ദുരിതത്തിലാഴ്ത്തുന്ന സായുധ സംഘർഷങ്ങളുടെ എണ്ണവും തീവ്രതയും വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിൽ പരിശുദ്ധസിംഹാസാനം അതീവ ആശങ്കപുലർത്തുന്നുവെന്ന് എക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകസംഘത്തിൻറെ തലവനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച. സായുധസംഘർഷത്തിൽ പെട്ടുപോയിരിക്കുന്ന പൗരജനത്തിൻറെ സംരക്ഷണത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി, ന്യുയോർക്കിൽ സംഘടിപ്പിച്ച ഒരു പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, യുദ്ധത്തിനിടയിലും, മനുഷ്യവ്യക്തിയുടെയും അവൻറെ സഹജമായ ദൈവദത്ത ഔന്നത്യത്തിൻറെയും സംരക്ഷണം എല്ലാ കൂട്ടായ ശ്രമങ്ങളുടെയും കേന്ദ്രബിന്ദുവായിരിക്കണമെന്നും, കൂടാതെ യുദ്ധ വിപത്ത് ഒഴിവാക്കുന്നതിനും ഇത് അടിസ്ഥാനപരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അടിസ്ഥാനപരമായ ഈ തത്വത്തെ, സമകാലിക യുദ്ധത്തിൻറെ പരിണാമപരമായ സ്വഭാവം കൂടുതൽ അപകടത്തിലാക്കുന്നു എന്നത് പ്രത്യേകിച്ചും അസ്വസ്ഥ ജനകമാണെന്ന് ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.