- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
- വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
- രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി
- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
- വഖഫ് ഭേദഗതി നിയമം; ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്
- ലത്തീൻ സമുദായ സമ്പർക്ക പരിപാടി
Author: admin
നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രആരോഗ്യ മന്ത്രാലയം . ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ രാജ്യത്ത് 3758 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുരത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1400 കോവിഡ് കേസുകള്‍. കേരളത്തില്‍ കോവിഡ് ബാധിച്ച് ഇന്നലെ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 506 പേര്‍ക്ക് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധനയുണ്ട്.കേരളത്തിൽ പൊതുവെ കൂടുതൽ പേർ കോവിഡ് ടെസ്റ്റിന് വിധേയരാവുന്നുണ്ട് .
ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങാൻ പാടില്ലെന്നും എന്താണ് അറിവ് എന്ന് ചോദ്യം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിവേകവും വിവേചന ബുദ്ധിയും നല്ലതുപോലെ സൃഷ്ടിക്കാനാവണം. സഹജീവി സ്നേഹവും എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. ഏതിനെയും സമീപിക്കേണ്ടത് വിമർശനാത്മക ബുദ്ധിയോടെയായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ ബോധം നല്ല രീതിയിൽ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അറിവ് വളരെ പ്രധാനമാണെന്നും എന്നാൽ അറിവ് മാത്രം പോരാ തിരിച്ചറിവുണ്ടാകണമെന്നും പറഞ്ഞ മുഖ്യമന്ത്രി അറിവുണ്ടാവുകയും തിരിച്ചറിവ് ഇല്ലാതെ പോവുകയും ചെയ്താൽ അങ്ങേറ്റം ദോഷകരമാണെന്നും…
കൊച്ചി : ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷണറിമാരും അക്രമണത്തിന് നിരന്തരം വിധേയമാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കെആർഎൽസിസി. ഒറിസ്സായിലെ സമ്പൽപൂരിൽ തെണ്ണൂറ് വയസ്സുള്ള ഒരു വൈദീകൻ ഉൾപ്പടെ രണ്ടു വൈദീകരെ അതിക്രൂരമായ പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കെആർഎൽസിസി അവശ്യപ്പെട്ടു. സമാനമായ സംഭവങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ നിശബ്ദതയും കേന്ദ്ര സർക്കാരിന്റെ നിസംഗതയും അക്രമങ്ങൾ തുടരാൻ അക്രമകാരികൾക്ക് പ്രേരണയാവുകയാണ്. നിസ്വരും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും വിമോചനത്തിനായുള്ള പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ പ്രേഷിതദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഈ ദൗത്യ നിർവ്വഹണത്തിൽ നിന്നും അക്രമണങ്ങളിലൂടെ ഭയപ്പെടുത്തി മിഷണറിമാരെ പിന്മാറ്റാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ മതേതര സ്വഭാവത്തിന് കളങ്കമേല്പിക്കുകയാണ്. ഇന്ത്യയുടെ സാമൂഹീക മുന്നേറ്റത്തിൽ കത്തോലിക്ക സഭ വഹിക്കുന്ന നേതൃത്വം വിലമതിക്കാനാവാത്തതാണ്. അവികസിത പ്രദേശങ്ങളിൽ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്ന മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിസ്തുലമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്ന വൈദീകരാണ് സമ്പൽപൂരിൽ അക്രമത്തിന് വിധേയരായത്. ഇവർ ഇപ്പോൾ കേരളത്തിൽ ചികത്സയിലാണ്. ഇത്തരം…
കണ്ണൂർ : കണ്ണൂർ രൂപതയുടെയും സാമൂഹ്യ ക്ഷേമ വിഭാഗമായ കൈറോസിന്റെയും രജത ജൂബിലിയുടെ ഭാഗമായി 2025 ജനുവരി 18 ആം തീയതി കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ താക്കോൽദാനം നൽകിയ ആറ് ഭവനങ്ങളുടെ ഗൃഹപ്രവേശനവും ആശിർവാദകർമ്മവും കണ്ണൂർ രൂപത മെത്രാൻ അലക്സ് വടക്കുംതലയും സഹായ മെത്രാൻ ഡെന്നീസ് കുറിപ്പശ്ശേരിയും, ഡോക്ടർ ജിൽസൺന്റെയും നേതൃത്വത്തിൽ പൂവംമാവുച്ചേരിൽ വെച്ച് നടന്നു. തദവസരത്തിൽ തന്നെ, 6 പൂർണ്ണമായും പണിതീർന്ന ഭവനങ്ങൾ കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്യ്തു.ഭവന നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തത് ഡോ.മാത്യു കൊടൈക്കനാൽ ആണ്. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന നിർധനരായ ആറു കുടുംബങ്ങൾക്ക് ഭവനം നൽകുന്നതിൽ കൈറോസും രൂപതാ അംഗങ്ങളും അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. സഭയുടെ നാനാവിധത്തിലുള്ള കരുണയുടെയും ആർദ്രതയുടെയും മുഖം ഇതിലൂടെ കാണാം എന്നും ജീവിക്കുന്ന ക്രിസ്തുവിനെ ആണ് ഇതിലൂടെ പ്രഘോഷിക്കുക, എന്നും സഹായം മെത്രാൻഡോ .ഡെന്നീസ് കുറിപ്പശ്ശേരി പറഞ്ഞു.…
ആലപ്പുഴ : കേരളാ ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ 12 മത് സംസ്ഥാന ജനറൽ കൗൺസിൽ ആലപ്പുഴ കർമസദൻ, എ ഡി എസ് ഹാളിൽ നടന്നു. വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രസിഡന്റ് ഷേർലി സ്റ്റാൻലി അധ്യക്ഷത വഹിച്ചു . സ്ത്രീകളുടെ സർഗാത്മകവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കണമെങ്കിൽ സ്ത്രീസമൂഹം തന്നെ മുന്നോട്ടുവരണമെന്നും, കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുമുള്ള വനിതകളുടെ കൂടിവരവ് പ്രത്യാശയുളവാക്കുന്നുവെന്നും ബിഷപ്പ് ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു. ഭരണ നിർവഹണത്തിൽ അർഹമായ പ്രാതിനിധ്യമുറപ്പിക്കുക എന്നതിന് ഈ അസംബ്ലി പ്രേരകമാകട്ടെ എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. കേരള ഗവൺമെന്റ് കിഫ്ബി അഡീഷണൽ ചിഫ് എക്‌സിക്യൂട്ടിവ് ഓഫിസർ മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഒറ്റപ്പെട്ട വനിതകളുടെ നേട്ടവും കഴിവും നേതൃത്വവും വാഴ്ത്തപ്പെടുന്നതിനുമപ്പുറം രാജ്യത്തും സഭയിലും സമുദായത്തിലും വ്യാപകമായ സ്ത്രീ മുന്നേറ്റം അടയാളപ്പെടുത്തുന്നതിനു വനിതകളുടെ…
കൊച്ചി : കലൂർ സി.എൽ.സി യുവജനങ്ങൾ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം 9-ാം ഘട്ടം ഉദ്ഘാടനം കതൃക്കടവ് സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ ഇടവക വികാരി ഫാ.പോൾസൺ സിമേന്തി യും കലൂർ സി.ൽ.സി പ്രസിഡന്റ് ആന്റണി ഷിനോയ് യും ചേർന്ന് മതബോധന എച് എം ജാൻസി റിച്ചാടിന് നൽകിക്കൊണ്ട് നിർവഹിച്ചു. 2017ൽ തുടക്കം കുറിച്ച പദ്ധതി നിലവിൽ തുടർന്നുവരികയാണ് കലൂർ സി.എൽ.സി യുവജനങ്ങൾ. വരാപ്പുഴ അതിരൂപതയിലെ മറ്റു യുവജന സംഘടനകൾക്ക് പ്രചോദനം നൽകാൻ സി എൽ സി യുവജനങ്ങൾക്ക് സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും വരാപ്പുഴ അതിരൂപത സി.എൽ.സി പ്രസിഡന്റ് അലൻ പി ടൈറ്റസ് പറഞ്ഞു. സഹവികാരി ഫാ.സാവിയോ തെക്കേപാടത്ത് കലൂർ സി.ൽ.സി സെക്രട്ടറി ബ്രിയോൺ ജോർജ്, ആനിമേറ്റർ സി. ലിസി ജോസഫ് മറ്റു സി.ൽ.സി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു
ആലപ്പുഴ: കാലവർഷ കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും.
മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ പ്രതികരണം ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തോടുള്ള വിവേചനം ആദ്യമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സംസ്‌കാര ശൂന്യമായ സമീപനമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ആദ്യമായിട്ടല്ല കേരളത്തോട് വിവേചനം കാണിക്കുന്നത്. പ്രളയകാലത്ത് പോലും കേരളത്തിന് വിദേശ സഹായം നിഷേധിച്ചിരുന്നു കേന്ദസർക്കാർ
മുനമ്പം: മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതി പീഠവും വൈകരുതെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം – കടപ്പുറം വേളാങ്കണ്ണിമാത പാരിഷ് ഹാളിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് . മുനമ്പത്തെ ജനതക്ക് നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻനായർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു . ഇനി മുനമ്പത്തെ ഭൂമി വഖഫിൻ്റെ ആസ്തി വിവര പട്ടികയിൽ നിന്ന് മാറ്റി നീതി നടപ്പാക്കാനുള്ള സത്വര നടപടികളാണ് ഉണ്ടാകേണ്ടത്. അത് നടപ്പാകും വരെ സമാധാന വഴികളിലൂടെ പോരാട്ടം തുടരുമെന്നും ബിഷപ്പ് പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറിഡോ. ജിജു അറക്കത്തറ,…
വത്തിക്കാൻ : ദൈവം തൻറെ മക്കളെ, അവർ വ്യതിരിക്തരാണെങ്കിലും, ഒന്നിച്ചുകൂട്ടുന്നതിലും അവരെ ഒരു ചലനാത്മക ഐക്യത്തിൽ രൂപപ്പെടുത്തുന്നതിലും ഒരിക്കലും മടുക്കുന്നില്ല എന്നതിൻറെ ഒരു സാക്ഷ്യമാണ് വൈദികർ എന്ന് ലിയൊ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ഇന്നലെ രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, റോം രൂപതയ്ക്കുവേണ്ടി പതിനൊന്ന് ശെമ്മാശന്മാർക്ക് വൈദികപട്ടം നല്കിയ തിരുക്കർമ്മ മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു റോമിൻറെ മെത്രാൻ കൂടിയായ പാപ്പ. വൈദികരും ദൈവജനവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു. പൗരോഹിത്യാഭിഷേകവേളയിൽ അനുഭവിക്കുന്ന ദിവ്യമായ ആനന്ദത്തിൻറെ ആഴവും പരപ്പും അതിൻറെ ദൈർഘ്യം പോലും ഗുരുപ്പട്ടം സ്വീകരിക്കുന്നവരും അവർ ഭാഗമായിരിക്കുകയും ഭാഗമായിരിക്കുന്നതിന് അയയ്ക്കപ്പെടുകയും ചെയ്യുന്ന ജനവുമായുള്ളതും വളരുന്നതുമായ ബന്ധങ്ങൾക്ക്, പ്രത്യക്ഷമായി, ആനുപാതികമായിരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രാർത്ഥനയിലൂടെ ബന്ധങ്ങൾ ശക്തമാക്കപ്പെടുമെന്ന് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വേദപുസ്തകഭാഗങ്ങളുടെ വെളിച്ചത്തിൽ പാപ്പ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.