Author: admin

ന്യൂഡൽഹി: ഹരിയാനയിൽ മൂന്നാം വട്ടം ബിജെപി അധികാരത്തിലേക്ക് . ചരിത്രത്തിൽ ഏറ്റവും കൂടിയ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണം ലഭിച്ചില്ലെങ്കിലും 36 സീറ്റ് നേടി കോൺഗ്രസ് കരുത്ത് കാട്ടി.എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വലിയ മേൽകൈ ആണ് പ്രവചിച്ചിരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ കോൺഗ്രസിന്‍റെ കുതിപ്പാണ് സംസ്ഥാനത്ത് കണ്ടത്. പിന്നീട് ആദ്യ മണിക്കൂറുകൾക്ക് ശേഷം ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. ജാട്ട് മേഖലകളിലടക്കം കടന്നുകയറി കോൺഗ്രസിന്‍റ ലീഡ് ബിജെപി കുത്തനെ ഇടിക്കുകയായിരുന്നു. എന്നാൽ ജമ്മു കാഷ്മീരിൽ ഇന്ത്യാ മുന്നണിക്ക് തകർപ്പൻ ജയമാണുണ്ടായത്. ബിജെപി നില മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യാ മുന്നണി ഭരണം പിടിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയായി. കാഷ്മീരില്‍ പ്രതിഫലിച്ചത് ആര്‍ട്ടിക്കില്‍ 370 ഉം സംസ്ഥാന പദവിയുമൊക്കെയാണ്. നാഷണൽ കോൺഫറൻസ് 42 സീറ്റും കോൺഗ്രസ് ആറ് സീറ്റും ബിജെപി 29 സീറ്റും നേടി. സിപിഎം, ആംആദ്മി, ജെപിസി എന്നീ പാർട്ടികൾക്ക് ഓരോ സീറ്റും വിജയിക്കാനായി. മെഹബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റിൽ ഒതുങ്ങി.…

Read More

കൊല്‍ക്കത്ത : യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ 45 സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടമായിരാജി വെച്ചു. ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചാണ് കൂട്ടരാജി ആശുപത്രിയില്‍ നടന്ന ബലാത്സംഗക്കൊലയില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് പതിനഞ്ചോളം സീനിയര്‍ ഡോക്ടര്‍മാര്‍ നിരാഹാര സമരം നടത്തിയിരുന്നു.സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, കിടക്ക ഒഴിവുകള്‍ അറിയാന്‍ നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍-കോള്‍ റൂമുകള്‍, ശുചിമുറികള്‍ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, ആശുപത്രികളില്‍ പോലീസ് സംരക്ഷണം വര്‍ധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകള്‍ വേഗത്തില്‍ നികത്തുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം .

Read More

ന്യൂഡൽഹി: ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ കർട്ടോയ്ക്ക് 10 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. വോൾവ്സ് താരം ഹ്വാങ് ഹീ-ചാനെ വംശീയമായി അധിക്ഷേപിച്ചതിനാണ് താരത്തെ ഫിഫ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. ജൂലൈയിൽ മാർബെല്ലയിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് ഹ്വാംഗിനെ മാര്‍ക്കോ അധിക്ഷേപിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഹ്വാങ് പ്രശ്‌നം റിപ്പോർട്ട് ചെയ്‌തു. സംഭവമറിഞ്ഞ സഹതാരങ്ങള്‍ പ്രതികരിക്കുകയും രോക്ഷാകുലരാകുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ടീമംഗമായ ഡാനിയൽ പോഡൻസിന് ചുവപ്പ് കാർഡ് ലഭിച്ചു. ‘മോശമായ പെരുമാറ്റത്തിന് മാർക്കോ കർട്ടോ ഉത്തരവാദിയാണെന്ന് കണ്ടെത്തിയെന്ന് സ്കൈ സ്പോർട്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. താരത്തിനോട് കമ്മ്യൂണിറ്റി സേവനങ്ങൾ നൽകാനും പരിശീലനത്തിനും വിദ്യാഭ്യാസത്തിനും വിധേയനാകാനും നിര്‍ദേശിച്ചു. ഫിഫയുടെ തീരുമാനം വോൾവ്‌സ് ഫുട്‌ബോൾ ഓപ്പറേഷൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്‌ടര്‍ മാറ്റ് വൈൽഡ് സ്വാഗതം ചെയ്‌തു. ഉപരോധത്തിന് ക്ലബ്ബിന്‍റെ പിന്തുണയും വിവേചനത്തിനെതിരായ ക്ലബിന്‍റെ നിലപാട് അദ്ദേഹം അറിയിച്ചു.

Read More

ജുലാന: ബി ജെ പിക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഹരിയാനയിലെ ജൂലാന മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഗുസ്‌തി താരം വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഫലപ്രഖ്യാപനം കൂടി ആയിരുന്നു ജുലാനയിലേത്. ബിജെപിയുടെ യോഗേഷ്‌ കുമാറും, എഎപിയുടെ കവിത റാണിയും, നിലവിലെ എംഎല്‍എ അമര്‍ജീത് ധണ്ഡയുമായിരുന്നു ഇവിടെ ഫോഗട്ടിന്‍റെ മുഖ്യ എതിരാളികള്‍. ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ (ഐഎന്‍എല്‍ഡി) നേതാവ് സുരേന്ദര്‍ ലാത്തേറും രംഗത്തുണ്ടായിരുന്നു. ഒക്‌ടോബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ മണ്ഡലത്തില്‍ 74.66 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെന്നും വിനേഷ് പ്രതികരിച്ചു.

Read More

ജമ്മു കശ്മീരിൽ കരുത്തുകാട്ടി ഇന്ത്യാ മുന്നണി മുന്നേറുന്നു. കോൺഗ്രസ് എൻസി സഖ്യം 51 സീറ്റിൽ ലീഡ് ചെയ്യുന്നു. ഗുറേസിൽ നാസിർ അഹമ്മദ് ഖാൻ വിജയിച്ചു. ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു. ഗന്ദര്‍ബാല്‍, ബുദ്ഗാം മണ്ഡലങ്ങളില്‍ ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുന്നുണ്ട്.കുൽഗാമിൽ മത്സരിക്കുന്ന സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയുടെ ഭൂരിപക്ഷം 6025 കടന്നു. ഹരിയാനയിൽ പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്നു കോൺഗ്രസെങ്കിലും പിന്നീട് പിന്നിൽ പോകുകയായിരുന്നു. എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ കോൺഗ്രസ് പ്രവർത്തകർ നിർത്തി. 35 സീറ്റിലാണ് ഹരിയാനയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 49 ഇടത്ത് ബിജെപിയാണ് ലീഡിൽ, ഐഎൻഎൽഡി 2 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ജൂലാനയിൽ വീണ്ടും വിനേഷ് ഫോഗട്ട് ലീഡ് നിലയിൽ പുറകിൽ പോയി.

Read More

തിരുവനന്തപുരം: മുനമ്പം, ചെറായി പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചത് അനുവദിക്കാനാകില്ലെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ഒരു മതത്തിന്റെ അവകാശവാദങ്ങള്‍ മറ്റൊരു മതത്തെ ദ്രോഹിക്കുന്നതാകരുത്. മതേതര ഭാരതത്തില്‍ ഇത് അനുവദിക്കാനാകില്ല. ഇപ്പോഴാണ് വഖഫ് നിയമങ്ങളെക്കുറിച്ചുള്ള പല കാര്യങ്ങളും മനസിലാകുന്നത്, അദ്ദേഹം പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്എ) ആറാം തവണയും പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളുന്നയിക്കാനുള്ള കാലാവധി അവസാനിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നടപടി സ്വീകരിക്കുന്നില്ല. കരടിന്റെ കാലപരിധി ഹൈക്കോടതി ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്. കരട് വിജ്ഞാപനം മലയാളത്തില്‍ ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് 2021ല്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയില്ല, മാര്‍ തോമസ് തറയില്‍ കുറ്റപ്പെടുത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, സിറോ മലബാര്‍ ലെയ്‌സണ്‍ ഓഫീസര്‍ ഫാ. മോര്‍ളി കൈതപ്പറമ്പില്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read More

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി മുന്നേറുന്നു; അമ്പരന്ന് കോൺഗ്രസ്സ് കോൺഗ്രസ് വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകൾ വന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്ത് ബിജെപി കൂടുതൽ സീറ്റുകൾ നേടുന്നതാണ് ലീഡുകൾ കാണിക്കുന്നത്. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങൾ ഹരിയാനയിലെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തിവെച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 46 സീറ്റുകളിൽ ബിജെപിയും 37 സീറ്റുകളിൽ കോൺഗ്രസുമാണ് ഹരിയാനയിൽ മുന്നേറുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിരുന്നത്

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കന്‍-മധ്യ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം. ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. നാളെ ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിലാണ് ബുധനാഴ്ച തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശമുള്ളത്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും കനത്തത്. ചക്രവാതച്ചുഴി നാളെയോടെ ലക്ഷദ്വീപിന് മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. തെക്ക്…

Read More

വെള്ളയമ്പലം: തിരുവചനം വായിക്കുന്നതിനും പഠിക്കുന്നതിനും അതിൽ വളരുന്നതിനും KCBC ബൈബിൾ കമ്മിഷനും, കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയും വർഷംതോറും നടത്തുന്ന ലോഗോസ് ക്വിസിന്‌ കളിച്ചുകൊണ്ടൊരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷൻ കാര്യാലയത്തിൽ വച്ച് എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് ഫലപ്രഖ്യാപനം നടത്തി. മലയാളം വിഭാഗത്തിൽ വരപ്പുഴ അതിരൂപതാംഗം ജോൺ ജോബ് 5548 പോയിന്റ് നേടി ഒന്നാം സ്ഥാനവും, തിരുവനന്തപുരം അതിരൂപതാംഗം ബീന ജോൺസൺ 5539 പോയിന്റുമായി രണ്ടാം സ്ഥാനവും തിരുവനന്തപുരം അതിരൂപതയിലെതന്നെ അക്ഷര സജു 5523 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റീജ സി (തിരുവനന്തപുരം അതിരൂപത), ബിന്ദു എൽ. എസ് (തിരുവനന്തപുരം അതിരൂപത – മലങ്കര), രജി പ്രസാദ് ((തിരുവനന്തപുരം അതിരൂപത), ഷെറി മാനുവൽ (കൊച്ചി രൂപത), ജോൺസൺ എ (തിരുവനന്തപുരം അതിരൂപത), നിഫ ജിനു (തിരുവനന്തപുരം അതിരൂപത), മെഴ്സി ജോസഫ് (തിരുവനന്തപുരം അതിരൂപത) എന്നിവർ…

Read More

ഭാരതസഭയില്‍ നിന്ന് ഒരു വൈദികന്‍ അത്യുന്നത കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത് ആദ്യമായാണ്. സീറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളാകും മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട് വത്തിക്കാന്‍ സിറ്റി: കേരളസഭയ്ക്ക് മൂന്നാമതൊരു കര്‍ദിനാള്‍ കൂടി. സീറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതാംഗവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പരിശുദ്ധ പിതാവിന്റെ യാത്രകള്‍ ഏകോപിപ്പിക്കുന്ന വിഭാഗത്തിലെ കാര്യദര്‍ശി അന്‍പത്തൊന്നുകാരനായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിനെ വൈദികനായിരിക്കെയാണ് ഫ്രാന്‍സിസ് പാപ്പാ കര്‍ദിനാള്‍പദത്തിലേക്ക് നേരിട്ട് ഉയര്‍ത്തുന്നത്. അടുത്ത ഡിസംബര്‍ എട്ടിന്, അമലോദ്ഭവനാഥയുടെ തിരുനാളിന്, വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍മാരായി വാഴിക്കുന്ന 21 പേരില്‍ വത്തിക്കാന്‍ കൂരിയായില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാളാണ് മോണ്‍. കൂവക്കാട്.വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ താമസിക്കുന്ന സാന്താ മാര്‍ത്താ ഭവനത്തില്‍തന്നെ താമസിക്കുന്ന മോണ്‍. കൂവക്കാട് 2021 മുതല്‍ പാപ്പായുടെ വിദേശയാത്രകളുടെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വത്തിക്കാന്‍ നയതന്ത്രജ്ഞനാണ്. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമായ മോണ്‍. കൂവക്കാട് ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ്…

Read More