- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില് 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്, ചെയര്പേഴ്സണ് തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
പുനലൂർ രൂപതയുടെ പുതിയ ചാൻസിലർ ആയി ഡോ. ക്രിസ്റ്റി ജോസഫ് നിയമിതനായി
കൊച്ചി: മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡോർ റ്റു ഡോർ ബോധവൽക്കരണ പരിപാടിയിൽ മുന്നേറ്റം നടത്തുമ്പോൾ അതിനെ തടയുന്ന രീതിയിലാണ് ബെവ്കോയുടെ മദ്യത്തിന്റെ ഡോർ ഡെലിവറി നീക്കം.ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കാൻ എന്ന വ്യാജേനയാണ് പുതിയ പരിപാടി . മദ്യശാലകളിൽ എത്താത്തവരെയും കുടിപ്പിച്ച് കിടത്താനുള്ള നയം ഇടതു പക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
ഫയലുകൾ സൃഷ്ടിക്കുന്നതടക്കമുള്ള ഭരണ കാര്യങ്ങളിൽ സഹായിക്കാനായി നിർമിത ബുദ്ധിയെ കൂട്ടുപിടി ക്കാൻ സംസ്ഥാന സർക്കാർ തീ രുമാനിച്ചു.
തിരുവനന്തപുരം: ഓൺലൈൻ മദ്യ വില്പനയുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളിൽ ആപ്പ് വികസിപ്പിക്കുമെന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി . മൂന്ന് വർഷമായി ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം തുടങ്ങും . 23 വയസ്സ് പൂർത്തിയായവർക്കു മാത്രം മദ്യം നൽകാനാണ് ശുപാർശ- അട്ടല്ലൂരി പറഞ്ഞു. കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കുമെന്നും ബെവ്‌കോ എം ഡി പറഞ്ഞു. അതേസമയം ഓൺലൈൻ മദ്യ വില്പന ഉദ്ദേശിക്കുന്നില്ലെന്നാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.
കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ .ഡോ. ജെൻസൺ പുത്തൻവീട്ടിൽ കെ ആർ എൽ സി സി പതാക ഉയർത്തി സന്ദർശന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ന്യൂഡൽഹി: ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി , കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി , മറ്റ് എംപിമാർ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളവോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം . പാർലമെൻ്റിൽ നിന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തിയെന്നു പറഞ്ഞാണ് പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. ശിവസേന (യുബിടി) എംപി സഞ്ജയ് റൗട്ട്, ടിഎംസി എംപി സാഗരിക ഘോഷ്, മറ്റ് എംപിമാർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതിപക്ഷത്തിൻ്റെ പോരാട്ടം രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി വ്യക്തമാക്കി.കേന്ദ്രം തങ്ങളെ ഭയപ്പെടുന്നുവെന്നും സർക്കാർ ഭീരുവാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ‘വോട്ട് ചോരി’ ആരോപണത്തിൽ 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 എംപിമാരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷൽ ഇൻറ്റെൻസീവ് റിവിഷനും മുൻനിർത്തിയാണു പ്രതിഷേധം.
ബാങ്ക് അക്കൗണ്ട്, ലോക്കർ ഉടമകൾ മരിച്ചാൽ 15 ദി വസത്തിനുള്ളിൽ അവകാശികൾക്ക് അക്കൗണ്ടിലെ പണവും ലോക്കറിലെ വസ്തുക്കളും ലഭിക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന “കാൻസർ മുക്ത ഗ്രാമം’ പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ശാസ്ത്ര ജേണലിൽ ലേഖനം
വോട്ട് ചെയ്യുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടാനായി ‘ വോട്ട് ചോരി ‘ എന്ന വെബ്സൈറ്റ് പരിചയപെടുത്തി രാഹുൽ ഗാന്ധി
ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
