Author: admin

ന്യൂഡൽഹി: നിർമ്മാണത്തിലെ അപാകം മൂലം തകർന്ന് ദേശീയപാത 66ന്റെ പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് . ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ഈ വർഷം ഡിസംബറിൽ തന്നെ ദേശീയപാത നിർമാണം പൂർത്തികരിക്കാനാകുമെന്ന് ഗഡ്കരി ഉറപ്പുനൽകിയതായും മന്ത്രി ഡൽഹിയിൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സമയബന്ധിതമായി പണി പൂർത്തിയാക്കുകയാണ് നാടാകെ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതയുടെ അലൈൻമെന്റ് മുതൽ നിർമാണ പ്രവർത്തനങ്ങളെല്ലാം ദേശീയപാത അതോറിറ്റിയാണ് നടത്തുന്നത്. ചില പ്രദേശങ്ങളിൽ ചില പ്രശ്‌നങ്ങളുണ്ടെന്നല്ലാതെ പൊതുവെ നല്ലരീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. അതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യും.ദേശീയപാതയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം നേരത്തതന്നെ ദേശീയപാത അതോറിറ്റിയെയും കേന്ദ്രസർക്കാരിനെയും അറിയിച്ചിരുന്നു. ഇന്നത്തെ യോഗത്തിലും വിശദമായി ചർച്ച ചെയ്തു. നിർമാണവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നുള്ള കേരളത്തിന്റെ അഭിപ്രായം കേന്ദ്രമന്ത്രി ശരിവച്ചു . വീഴ്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി…

Read More

ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി ‘ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു . പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട് .ചട്ടപ്രകാരമുള്ള എല്ലാ വിഷയങ്ങളും മൺസൂൺ സമ്മേളനത്തിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെയാകും സമ്മേളനം നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ശൈത്യകാല സമ്മേളന തീയതി തീരുമാനിച്ചത് . ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് ശൈത്യകാല സമ്മേളന തീയതി കേന്ദ്രസർക്കാർ പുറത്തു വിട്ടത്. പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യ…

Read More

ആലപ്പുഴ: കൊച്ചി തീരത്ത് നടന്ന ചരക്ക് കപ്പൽ അപകടത്തിൽ ഇനിയും ആശങ്ക ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് കത്ത് .കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയാണ് നിവേദനം നൽകിയത് . തോട്ടപ്പള്ളിക്ക് സമീപം മുങ്ങിയ കപ്പലിലെ 643 കണ്ടെയ്നറുകളുടെ ഉള്ളടക്കം സംബന്ധിച്ച് ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. വിഷയത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടൽ ആശയക്കുഴപ്പമുണ്ടാക്കി-നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 12 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡും 13 കണ്ടെയ്നറുകളിൽ മാരകമായ രാസവസ്തുക്കളും ഉണ്ടെന്നും അതിൻറെ സമീപത്ത് ആരും പോകരുതെന്നും തൊടരരുത് എന്നും വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവന നടത്തിയ അതോറിറ്റി വിഷയത്തെ വഷളാക്കുകയാണ് ഉണ്ടായതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞത്ത് കസ്റ്റംസ് അധികൃതർ നൽകുന്ന എൻട്രി ബില്ല് ഇനിയും ജനങ്ങളുടെ മുന്നിൽ വെളിവാക്കാത്തതും പ്രശ്നമാണ്. 28 വർഷം കഴിഞ്ഞ ഈ കപ്പൽ ഈ ട്രിപ്പ് കഴിഞ്ഞ് പൊളിക്കും എന്നും പുതിയൊരു കപ്പലിനെ കൊണ്ടുവരുമെമാണ് കൊച്ചി തുറമുഖത്തെ കപ്പൽ കമ്പനികളുടെ ജീവനക്കാർ പറയുന്നത് . കപ്പലിൽ ചരക്ക് കയറ്റി ശേഷം ഭാരം ക്രമീകരിച്ച് താഴെത്തട്ടിൽ വെള്ളം കയറി…

Read More

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പ്രഫ. എം.കെ. സാനുവിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ മെത്രാന്മാരും മേജര്‍ സുപ്പീരിയേഴ്സും, വിശിഷ്ട വ്യക്തികളും ഈ മഹനീയകര്‍മ്മത്തില്‍ പങ്കുചേര്ന്നു.

Read More

കാത്തിരിപ്പിനൊടുവിൽ കോഹ്‌ലിയും സംഘവും കിരീടം ചൂടി അഹമ്മദാബാദ് : ഐപിഎൽ 2025 ന്റെ കലാശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വെന്നിക്കൊടി പാറിച്ചു . പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്‌ലിക്കും സംഘത്തിനും കിരീടത്തിൽ മുത്തമിടാനായത് . അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി 184 ൽ അവസാനിച്ചു. 6 റൺസിനാണ് ജയം.30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിംഗ് അവസാനം വരെ പൊരുതി. ജോഷ് ഇൻഗ്ലിസ് 39 റൺസും പ്രഭ്സിമ്രാൻ 26 റൺസും പ്രിയാൻഷ് ആര്യ 24 റൺസും നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിരാശപ്പെടുത്തി. പഞ്ചാബിനായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ടാണ് ആർസിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലി, 26 റൺസുമായി രജത്…

Read More

ഭോപ്പാൽ: ഇന്ത്യാ പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെട്ടെന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് . ട്രംപ് ഫോണിൽ വിളിച്ച് നരേന്ദ്രാ, സറണ്ടർ എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ചരിത്രം ഇതിന് സാക്ഷിയാണ്. 1971ലെ ഇന്ത്യാ പാക് യുദ്ധത്തിൽ കോൺഗ്രസ് സർക്കാർ അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് പാകിസ്ഥാനെ തകർത്തതെന്നും രാഹുൽ പറഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാതെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. ബിജെപിയുടെയും ആർഎസ്എസിന്റെയും ചരിത്രം തനിക്ക് നന്നായി അറിയാമെന്നും രാഹുൽ പറഞ്ഞു. ‘ട്രംപ് ഒരു ചെറിയ സൂചന നൽകി മോദിക്ക്. അദ്ദേഹം ഫോൺ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, ‘മോദി ജീ, താങ്കൾ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.’ മറുപടിയായി, ‘ശരി സർ’ എന്നുപറഞ്ഞ് നരേന്ദ്രമോദി ട്രംപ് നൽകിയ സൂചന അനുസരിച്ചു,’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം . 1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ രാഹുൽ ഉയർത്തിക്കാട്ടി.…

Read More

തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ ചരക്ക് കപ്പല്‍ അപകടത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പത്ത് കോടിയിലേറെ രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നല്‍കും. 78,498 മത്സ്യത്തൊഴിലാളികള്‍ക്കും 27020 അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സഹായം.

Read More

കണ്ണൂർ: വൈദികർക്കെതിരെ ഒഡീഷയിൽ നടന്ന അക്രമത്തെ ശക്തമായി പ്രതിഷേധിച്ച് കെ.എൽ.സി.എ കണ്ണൂർ രൂപത സമിതി.ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയിൽ ഉടനീളം നടത്തുന്നതെന്ന് കെഎൽസിഎ കണ്ണൂർ രൂപത കുറ്റപ്പെടുത്തി. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറെ നാളുകളായി ഇത്തരക്കാർക്ക് മൗനാനുവാദം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് സമാനമായ സംഭവം മധ്യപ്രദേശിലും അരങ്ങേറിത്. ക്രൈസ്തവ മൂല്യങ്ങൾ എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാടത്തരങ്ങൾ കാട്ടിക്കൂട്ടുന്നത്. സ്നേഹം ക്ഷമ സമാധാനം എന്നീ മൂല്യങ്ങളിൽ ക്രൈസ്തവ സഭ ഉയർത്തിപ്പിടിക്കുന്നുവെന്ന് കരുതി വിശ്വാസം വ്രണപ്പെടുത്താൻ നോക്കിയാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നു കെ.എൽ.സി.എ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം ഒഡീഷയിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയശേഷം തകർന്നിരിക്കുകയാണ്.ഇത്തരം വർഗീയവാദികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി…

Read More

കൊല്ലം: ഒറീസയിലെ വൈദികർക്കെതിരെയുള്ള അക്രമണത്തെ കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി ശക്തമായി അപലപിച്ചു. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിൽ ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയിലുടനീളം നടത്തുന്നത്, കഴിഞ്ഞ കുറെ നാളുകളായി ഇത്തരക്കാർക്ക് മൗന അനുവാദം നൽകുകയാണ് കേന്ദ്രസർക്കാർ, കുറച്ചു മാസങ്ങൾക്കു മുമ്പ് സമാനമായ സംഭവം മധ്യപ്രദേശിലും അരങ്ങേറി, ക്രൈസ്തവ മൂല്യങ്ങൾ എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാടത്തങ്ങൾ കാട്ടിക്കൂട്ടുന്നത് സ്നേഹം, ക്ഷമ, സമാധാനം, എന്നീ മൂല്യങ്ങളെ ക്രൈസ്തവ സഭ ഉയർത്തിപ്പിടിക്കുന്നു, എന്നു കരുതി വിശ്വാസത്തെ വ്രണപ്പെടുത്തുവാൻ നോക്കിയാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്നോർക്കണം, കഴിഞ്ഞ കുറെ നാളുകൾ ആയുള്ള സമാധാന അന്തരീക്ഷം ഒഡീസായിലെ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം തകർന്നിരിക്കുകയാണ് അടിയന്തരമായി ഒഡീഷ മുഖ്യമന്ത്രിക്ക് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ കത്തയക്കുമെന്നും, ഇത്തരം വർഗീയവാദികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ല എങ്കിൽ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും യോഗം ഉദ്ഘാടനം ചെയ്ത രൂപതാ പ്രസിഡന്റ് ലെസ്റ്റർകാർഡോസ് പ്രഖ്യാപിച്ചു.…

Read More