Author: admin

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സഭയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തും. നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ സര്‍ക്കാറിനെ ഗവര്‍ണര്‍ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം ഒരു മിനുട്ടും 17 സെക്കന്‍ഡിലും ഒതുക്കിയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി നിയമസഭ ഇന്നു മുതല്‍ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതല്‍ ബുധന്‍ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച. ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ ഭരണ-പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.നന്ദിപ്രമേയ ചര്‍ച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങള്‍ നിയമ നിര്‍മാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.

Read More

ആലപ്പുഴ: നവകേരളസദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെയും പേഴ്സണൽ സ്റ്റാഫിനെയും ഇന്ന് ചോദ്യം ചെയ്യും. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനിൽകുമാറും എസ്.സന്ദീപും ചേർന്നാണ് മർദിച്ചത്. ഇവർക്ക് പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കോടതി ഉത്തരവിട്ട ശേഷമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതെ സമയം ,മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായേക്കില്ല എന്നറിയുന്നു . നിയമസഭാ സമ്മേളനത്തിനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാറും ഉണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗം എസ്. സന്ദീപിനും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. സന്ദീപ് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Read More

ഇ­ടുക്കി: കോണ്‍­ഗ്ര­സ് നേ­താവും എം­എല്‍­എ­യുമാ­യ മാത്യു കു­ഴല്‍­നാ­ട­നെ­തി­രെ റ­വ­ന്യു­വ­കുപ്പ് കേ­സെ­ടുത്തു. ചി­ന്ന­ക്ക­നാ­ലി­ലെ ഭൂമി­കൈ­യേ­റ്റ­ത്തിന്റെ പേരിൽ ഭൂ സംര­ക്ഷ­ണ നി­യ­മ­പ്ര­കാ­ര­മാ­ണ് കേസ്. ഹി­യ­റിം­ഗി­ന് ഹാ­ജ­രാ­കാന്‍ ആ­വ­ശ്യ­പ്പെ­ട്ട് മാ­ത്യു­വി­ന് നോ­ട്ടീ­സ് നല്‍കിയിട്ടുണ്ട് . ചി­ന്ന­ക്ക­നാ­ലില്‍ മാത്യു വാങ്ങി­യ സ്ഥ­ല­ത്തോ­ട് ചേര്‍­ന്ന് 50 സെന്‍റ് പുറം­പോ­ക്ക് ഭൂ­മി കൈ­യേ­റി­യ­താ­യി വി­ജി­ലന്‍സും റ­വന്യു വ­കു­പ്പും ക­ണ്ടെ­ത്തി­യി­രുന്നു. ഇ­തി­ന് പി­ന്നാ­ലെ അ­ധി­ക­മു­ള്ള ഭൂ­മി സം­ബ­ന്ധി­ച്ച് എ­ന്ത് തീ­രു­മാ­ന­മെ­ടു­ക്ക­ണ­മെ­ന്ന് നിര്‍­ദേ­ശി­ക്കാന്‍ ഉ­ടുമ്പന്‍­ചോ­ല ലാന്‍­ഡ് റ­വന്യു ത­ഹ­സില്‍­ദാര്‍ ജില്ലാ ക­ള­ക്ടര്‍­ക്ക് ക­ത്ത് നല്‍­കി­. ഭൂ­സംര­ക്ഷ­ണ നി­യ­മ­പ്ര­കാ­രം കേ­സെ­ടു­ത്ത് തു­ടര്‍­ന­ടപ­ടി സ്വീ­ക­രി­ക്കാന്‍ ക­ള­ക്ടര്‍ നിര്‍­ദേ­ശം നല്‍­കു­ക­യാ­യി­രു­ന്നു. അ­ധി­ക­ഭൂ­മി സം­ബ­ന്ധി­ച്ച മാ­ത്യു­വി­ന്‍റെ വി­ശ­ദീ­കര­ണം കേള്‍­ക്കാ­നാ­ണ് ഹി­യ­റിം­ഗി­ന് ഹാ­ജ­രാ­കാന്‍ ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്നത്.കൃ­ത്യമാ­യ രേ­ഖ­കള്‍ ഹാ­ജ­രാ­ക്കാന്‍ ക­ഴി­ഞ്ഞി­ല്ലെ­ങ്കില്‍ ഭൂ­മി ഏ­റ്റെ­ടു­ക്കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ട ന­ട­പ­ടി­ക­ളി­ലേ­ക്ക് റ­വന്യു വ­കു­പ്പ് ക­ട­ക്കും.

Read More

ന്യൂഡൽഹി: ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് പാഴ്‌സൽ വഴി കടത്തിയ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണവും വെള്ളിയും പിടിച്ചെടുത്തു. 16.67 കിലോ സ്വർണവും 39.73 കിലോ വെള്ളിയുമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. ഇലക്ട്രിക് മീറ്ററുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും വെള്ളിയും. ഇവയ്ക്ക് ഏകദേശം 10.66 കോടി രൂപ വിപണി മൂല്യമുള്ളതായി ഡിആർഐ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്നലെയാണ് മീറ്ററുകൾ അടങ്ങിയ പാഴ്‌സൽ ഹോങ്കോങ്ങിൽ നിന്ന് ന്യൂഡൽഹിയിലെ ഫോറിൻ പോസ്‌റ്റ് ഓഫീസിൽ എത്തിയത്. എട്ട് പെട്ടികളിലായി 56 ഇലക്ട്രിക് മീറ്ററുകളാണ് ഇറക്കുമതി ചെയ്‌തത്‌. പരിശോധിച്ചപ്പോൾ ഇലക്ട്രിക് മീറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തി, യഥാർത്ഥ സർക്യൂട്ട് ബോർഡുകൾ തന്നെയാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. പ്രാഥമിക പരിശോധനയിൽ ഇവയ്ക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതാണ് സംശയം ജനിപ്പിച്ചത്

Read More

പാട്ന:ബി ജെ പി – ജെ ഡി യു സഖ്യസര്‍ക്കാര്‍ ബിഹാറില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.ബി ജെ പി യില്‍ നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിയാകും. സഖ്യത്തില്‍ ഒരു സ്വതന്ത്രന്‍1 ഉൾപ്പടെ 28 ആളുകളുടെ പിന്തുണയുണ്ട്.കേവലഭൂരിപക്ഷത്തിന് 122 സീറ്റ് മതി . പട്‌നയിലെ സത്യപ്രതിജ്ഞ ചടങ്ങിന് ജെ ഡി നഡ്ഡയും ചിരാഗ് പസ്വാനും എത്തി. നിതീഷ് കുമാര്‍ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യസഖ്യത്തിനായി സാധിക്കുന്നത് ചെയ്‌തെന്നും നിതീഷ് പറഞ്ഞു.എന്നാൽ മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും കുറ്റപ്പെടുത്തി.എന്നാല്‍ പോകുന്നവര്‍ പോകട്ടെ ഒറ്റക്കെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.ജെ ഡി യു പോകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഇന്ത്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊൽക്കത്ത: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പര്യടനം പുനരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. തൃണമൂൽ കോൺഗ്രസ് യാത്രയുടെ ഭാഗമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം, യാത്രയിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ യാത്ര നാളെ ബിഹാറിൽ പ്രവേശിക്കും. നാളെയും മറ്റന്നാളും ബിഹാറിൽ പര്യടനം നടത്തുന്ന യാത്ര 31 വീണ്ടും പശ്ചിമ ബംഗാളിൽ തിരിച്ച് എത്തും.

Read More

ന്യൂഡൽഹി : കത്തോലിക്കാ സഭയുടെ ‘ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി’ അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നു.ഇന്ന് മുതൽ ഫെബ്രുവരി 4 വരെയാണ് ഈ സന്ദർശനം. ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ, സിബിസിഐ-യുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത് . ഡൽഹിയിലെ വിദ്യാജ്യോതി കോളേജിൽ സംഘടിപ്പിക്കപ്പെടുന്ന നൈതികതയെയും സാങ്കേതികവിദ്യയെയും അധികരിച്ചുള്ള ഒരു സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ സംസാരിക്കും. ജീവിതാന്ത്യഘട്ടത്തിലെ നൈതികതയും അജപാലന വെല്ലുവിളികളും, സഭയും നിർമ്മിത ബുദ്ധിയും: വെല്ലുവിളികളും അവസരങ്ങളും, ധാർമ്മികതയും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങൾ അദ്ദേഹം വിശകലനം ചെയ്യും. ഫെബ്രുവരി 2-ന് ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ ഭാരതത്തിലെ കത്തോലിക്കമെത്രാൻ സംഘവുമായി കൂടിക്കാഴ്ച നടത്തും

Read More

കൊച്ചി : മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍. കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. അന്തരിച്ച കവി എസ്.രമേശന്റെ ഓർമ പുരോഗമന കലാ സാഹിത്യസംഘം ആരംഭിച്ച അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിന്റെ സ്ഥിതി ഇപ്പോഴും സാധാരണ നിലയിലേക്ക് മടങ്ങി വന്നിട്ടില്ല, എന്നാൽ ഈ വിഷയത്തിൽ കാര്യമായ വാർത്തകളൊന്നും പുറത്തുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോഴിത് തടഞ്ഞില്ലെങ്കിൽ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങൾ നടക്കാം. എവിടെ നടന്നാലും കേരളത്തിൽ നടക്കില്ല എന്ന തോന്നൽ ആര്‍ക്കും ഉണ്ടാകരുത്” എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സാമ്പത്തിക മേഖലയുമൊക്കെ മോദി ഭരണത്തിനു കീഴിൽ താറുമാറായെന്ന് പരകാല പ്രഭാകര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് കേന്ദ്ര സർക്കാർ ഒരു സീറ്റ് പോലും നൽകുന്നില്ലെന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്തിന്റെ കടവും പെരുകി വരുമ്പോഴും ഇതെല്ലാം…

Read More

കുമളി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതകൾ സിപിഎം ഏറ്റെടുക്കും. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അടയ്ക്കാനുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ബുധനാഴ്ച നാലിന് വണ്ടിപ്പെരിയാറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബാങ്ക് അധികൃതർക്ക് ഈ തുക കൈമാറും. സിപിഎം ഏരിയ സെക്രട്ടറി എസ്. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപയാണ് പെൺകുട്ടിയുടെ അച്ഛൻ വായ്പയെടുത്തത്.

Read More

പറ്റ്‌ന : ബി­ഹാ­റിൽ മഹാസഖ്യം വീണു; നി­തീ­ഷ് കു­മാര്‍ രാ­ജി­വ­ച്ചു; എന്‍­ഡി­എ മുഖ്യമന്ത്രിയായി ഇന്ന് സ­ത്യ­പ്ര­തി­ജ്ഞ ചെയ്യും. രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് രാജിക്കത്ത് കൈമാറി. നിതീഷ് ഇന്നുതന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. ഒമ്പതാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, എൽജെപിആർ അധ്യക്ഷൻ ചിരാഗ് പാസ്വാൻ, മറ്റ് എൻഡിഎ സഖ്യകക്ഷികളുടെ നേതാക്കള്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നിതീഷിന് 128 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം. ജെഡിയുവിന് 45ഉം, ബിജെപിക്ക് 78 ഉം, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 4ഉം എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണ കൂടി ചേര്‍ന്നാണ് 128 ആയിരിക്കുന്നത്. പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് വിവരം. സീറ്റ് വിഭജന വിഷയത്തില്‍ ബിജെപിയും ജനതാദളും തമ്മില്‍ ഇതിനകം ധാരണയിലെത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഇ­തി­ന് പു­റ­മേ­ കോണ്‍­ഗ്ര­സ് എം­എല്‍­മാ­രെ­…

Read More