Author: admin

ന്യൂഡൽഹി: രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയതെന്ന് രാഷ്ട്രപതി .എൻ ഡി എ സര്‍ക്കാരിന്‍റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞാനായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ നയപ്രഖ്യാപന പ്രസംഗം.പുതിയ പാർലമെന്‍റ് മന്ദിരത്തിലെ തന്‍റെ ആദ്യപ്രസംഗമാണെന്ന് പറഞ്ഞാണ് രാഷ്ട്രപതി അഭിസംബോധന ആരംഭിച്ചത്. മോദി സർക്കാരിന്‍റെ “സാമൂഹ്യനീതി” ആശയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗത്തിൽ ഓരോ പൗരന്‍റെയും അന്തസ് പരമപ്രധാനമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധിക്കാനായി. ജമ്മു കാഷ്മീരിന്‍റെ പുനഃസംഘടന ശ്രദ്ധേയനേട്ടമാണ്. അയോധ്യയില്‍ രാമക്ഷേത്രം യാഥാർഥ്യമാക്കിയതും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.പ്രതിരോധരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി. കായികരംഗത്തും നേട്ടമുണ്ടായി. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. രാജ്യത്ത് ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമായി. ഇന്ത്യ ശരിയായ ദിശയില്‍ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നു. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിച്ചെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.…

Read More

തിരുവനന്തപുരം: സിആർപിഎഫിന് ഗവർണറുടെ സുരക്ഷ ചുമതല. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി ഗവർണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി അകമ്പടിയായി സഞ്ചരിക്കുക. പോലീസിന്‍റെ പൈലറ്റ് വാഹനവും, ലോക്കൽ പോലീസിൻെറ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും. കേരള പോലീസിൻെറ കമാണ്ടോ വിഭാഗമാണ് നിലവിൽ ഗവർണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്. പോലീസായിരിക്കും ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം. സിആർപിഎഫും പോലീസും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ് ഭവനിലെ മുൻ ഗേറ്റിൻെറ സുരക്ഷ പോലീസിനും ഉളളിൽ സിആർപിഎഫുമായിരിക്കും. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ച നടത്തിയതിന് ശേഷം സംസ്ഥാന സർക്കാർ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവിറക്കും.

Read More

ആലപ്പുഴ: അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് അപൂർവമായ വിധി. ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്.ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത്. കേസിൽ ആകെ 35 പ്രതികളാണുള്ളത്. ഇതിൽ 15 പേരാണ് ആദ്യഘട്ട വിചാരണ നേരിട്ടത്. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്നാണ് 10 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റീസ് വി.ജി. ശ്രീദേവി പറഞ്ഞത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്‌ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ മൂന്നുപേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.വിധി കേൾക്കാൻ‌ രഞ്ജിത് ശ്രീനിവാസന്‍റെ അമ്മയും…

Read More

തിരുവനന്തപുരം :നികുതിവെട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനുള്ള പരിപാടികൾ കാര്യക്ഷമമായി നടന്നുവരുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം 445 കോടി രൂപ നികുതി തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം (ഏപ്രിൽ – ഡിസംബർ) 1590 കോടിയോളം രൂപ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം മാത്രമായി 210 കേസുകൾ രജിസ്റ്റർ ചെയ്തു. ഐജിഎസ്ടിയുടെ കാര്യത്തിൽ കേരളം ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും, കിട്ടാനുള്ളത് കൃത്യമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു. ഐജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഐജിഎസ്ടിയുടെ കാര്യത്തിൽ എത്ര നഷ്ടം വരുന്നു എന്നുള്ള കണക്ക് സംസ്ഥാനങ്ങളുടെ പക്കൽ ഇല്ല. ഏകപക്ഷീയമായാണ് കേന്ദ്രം നികുതി വിഹിതം കുറച്ചത്. ഈ നടപടി എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. നികുതി വർദ്ധിപ്പിക്കാൻ നമുക്ക് അവകാശമില്ല, അതിനധികാരം ജിഎസ്ടി കൗൺസിലിനാണുള്ളത്. ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. രണ്ടുവർഷംകൊണ്ട് 4000 കോടിയോളം നികുതി ശേഖരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ…

Read More

തിരുവനന്തപുരം :അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന ധന പ്രതിസന്ധി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഈ പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർത്ഥ വസ്തുത പ്രതിപക്ഷത്തിനും പറയേണ്ടി വന്നിരിക്കുകയാണ് എന്നും മുഖ്യന്ത്രി പറഞ്ഞു. ധനകാര്യ കമ്മീഷന്റെ നിലപാടിനെ വിമർശിച്ച പ്രതിപക്ഷത്തിന്റെ നിലപാടിനും നന്ദിയെന്നും കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയം വിശദമായി ചർച്ച ചെയ്യാമെന്നും ചർച്ച ഒരു മണി മുതൽ മൂന്നു മണി വരെ നടത്തുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Read More

‘നമ്മുടെ ജീവിതങ്ങളില്‍ നിന്ന് വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ്’ എന്ന് ബിര്‍ല ഹൗസിന്‍റെ ഗേറ്റിന് മുകളില്‍ കയറി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ലോകത്തോട് പറഞ്ഞ ദിനം .മഹാത്മാ ഗാന്ധിയെ ഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ വെടിവച്ചു കൊന്ന ദിനം. ഡല്‍ഹിയിലെ ബിര്‍ലാ ഹൗസില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കിടെയാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്. പതിവായി വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം വല്ലഭായ് പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്ന് വൈകുകയായിരുന്നു. അഞ്ച് മണി കഴിഞ്ഞ് 10 മിനിട്ട് ആയപ്പോഴാണ് അദ്ദേഹത്തിന്‍റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു. ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്‌സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെരേറ്റ പിസ്റ്റള്‍ ഇരുകൈകള്‍ക്കുമുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സെയെ വിലക്കി. എന്നാല്‍,…

Read More

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂർത്തിയാകും. അരാരിയിൽ നിന്ന് പര്യടനം ആരംഭിക്കും. പൂർണിയയിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലി കൂടിയാണ് പൂർണിയയിൽ നടക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിക്കാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പ്രസംഗം. ഇന്ത്യ സഖ്യം വിട്ട് എൻഡിഎയ്ക്ക് ഒപ്പം പോയ നിതീഷിനെതിരെ രാഹുൽ ഇന്ന് വിമർശനം ഉയർത്തുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Read More

തി­രു­വ­ന­ന്ത­പുരം: ന­യ­പ്ര­ഖ്യാ­ന­ത്തിന്‍റെ ന­ന്ദി­പ്രമേ­യ ചര്‍­ച്ച­യ്­ക്കി­ടെ ഗ­വര്‍ണ­റെ വി­മര്‍­ശി­ച്ച് ഭ­ര­ണ­പക്ഷം. ന­യ­പ്ര­ഖ്യാ­ന­ത്തില്‍ ഗ­വര്‍­ണര്‍ ഭ­ര­ണ­ഘട­നാ ബാധ്യ­ത മാ­ത്ര­മാ­ണ് നി­റ­വേ­റ്റി­യ­തെ­ന്ന് പ്ര­മേ­യം അ­വ­ത­രി­പ്പിച്ച സി­പി­ഐ എംഎല്‍എ ഇ.ച­ന്ദ്ര­ശേ­ഖ­രന്‍ പ­റഞ്ഞു. കൊല്ലം നി­ല­മേ­ലില്‍ ഗ­വര്‍­ണര്‍ ചെ­യ്ത­ത് നി­ല ഇല്ലാ­ത്ത ന­ട­പ­ടി­യാ­ണ്. ഗ­വര്‍­ണര്‍ പ­ദ­വി തന്നെ വേ­ണ്ടെന്നും ഭ­ര­ണ­ഘട­നാ ഭേ­ദഗ­തി ചെ­യ്യ­ണ­മെ­ന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

Read More

തിരുവനന്തപുരം: കേരളീയം ധൂര്‍ത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ നിക്ഷേപം ആയിരുന്നു അത്. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണ് കേരളീയം. ഇനിയുള്ള വര്‍ഷവും കേരളീയം നടപ്പാക്കും. ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാവും. കഴിഞ്ഞ തവണ ബഹിഷ്‌കരിച്ചവര്‍ ഇനി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. നാട് തകരണമെന്ന് വിചാരിച്ച് ചിലര്‍ നടക്കുന്നു. കുട്ടികള്‍ക്കറിയാം എവിടെയാണ് പഠിക്കേണ്ടതെന്ന്. ലോകം കുട്ടികളുടെ കൈവെള്ളയിലാണ്. കുറച്ചുപേര്‍ വിദേശത്ത് പഠിക്കുന്നതുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകരില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ കേരളത്തില്‍ പഠിക്കാന്‍ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

തി­രു­വ­ന­ന്ത­പുരം: തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. അ­ടി­യ­ന്ത­രപ്ര­മേ­യം ത­ള്ളി­യ­തി­ന് പി­ന്നാ­ലെ പ്ര­തിപക്ഷം ന­ടു­ത്ത­ള­ത്തി­ലിറ­ങ്ങി പ്ര­തി­ഷേ­ധിച്ചു. സ്­പീ­ക്ക­റു­ടെ ചേ­മ്പ­റി­ന് മു­ന്നി­ലാ­ണ് പ്ര­തി­ഷേ­ധി­ച്ചത്. എ­ന്നാല്‍ ഇ­ത് ഗൗ­നി­ക്കാതെ സ്പീക്കർ സ­ഭാ­ന­ട­പ­ടി­കള്‍ തു­ടര്‍­ന്ന­തോ­ടെ പ്ര­തിപ­ക്ഷം സ­ഭ വി­ട്ടി­റ­ങ്ങു­ക­യാ­യി­രുന്നു. നിയമസഭാ മന്ദിരത്തിന് പുറത്തും പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍­ക്കാ­രി­ന്‍റെ മുന്‍­ഗ­ണന എ­ന്താ­ണെ­ന്നാ­ണ് ത­ങ്ങ­ളു­ടെ ചോ­ദ്യ­മെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീ­ശന്‍ മാ­ധ്യമ­ങ്ങ­ളോ­ട് പ­റഞ്ഞു. അ­ഞ്ച് മാ­സ­മാ­യി പെന്‍­ഷന്‍ മു­ട­ങ്ങി­കി­ട­ക്കുന്നു. സ്­കൂ­ളില്‍ കു­ട്ടി­ക­ളു­ടെ ഉ­ച്ച­ക്ക­ഞ്ഞി­ക്ക് പോലും പ­ണ­മില്ല. ഇ­തി­നെല്ലാം ഇ­ട­യി­ലാ­ണ് ന­വ­കേ­ര­ള സ­ദസും കേ­ര­ളീ­യവും നട­ത്തി സര്‍­ക്കാര്‍ ധൂര്‍­ത്ത് ന­ട­ത്തു­ന്ന­തെ­ന്ന് സ­തീ­ശന്‍ വി­മര്‍­ശിച്ചു.അതേസമയം പെന്‍ഷന്‍ വിതരണത്തിന്റെ താളംതെറ്റാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ബാലഗോപാല്‍ രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വന്നു. കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ധനമന്ത്രിയുടെ മറുപടിയോടെയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

Read More