Author: admin

ന്യൂഡല്‍ഹി : ഡല്‍ഹി അലിപൂര്‍ ദയാല്‍പൂര്‍ മാര്‍ക്കറ്റിലെ പെയിന്‍റ് ഫാക്‌ടറിയില്‍ തീപടര്‍ന്ന് 11 പേര്‍ മരിച്ചു . സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫാക്‌ടറിയുടെ വളപ്പില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ബാബു ജഗ്‌ജീവന്‍ റാം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വൈകിട്ട് 5.25 നാണ് തീപിടിത്തത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തെ അയച്ചതായും ഡിഎഫ്‌എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിപിടിത്തം ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഡല്‍ഹി ഫയര്‍ സര്‍വീസസ് ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. രാത്രി 9 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.

Read More

ന്യൂഡല്‍ഹി: ഗ്രാമീണ ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെയാണ് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ബന്ദിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ നാലു വരെ റോഡ് തടയലും റെയിൽ ഉപരോധവും ജയിൽ നിറയ്ക്കൽ സമരവും ആഹ്വാനം ചെയ്തിട്ടുണ്ട്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും ദേശീയ മഹിളാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബന്ദ് കേരളത്തെ ബാധിക്കില്ല. കടകൾ തുറന്നു പ്രവർത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല.

Read More

ചണ്ഡീഗഢ് : കേന്ദ്രമന്ത്രിമാരുമായിന് കര്‍ഷക നേതാക്കൽ നടത്തിയ ചര്‍ച്ച വിജയിച്ചില്ല . അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ച തീരുാനമാകാതെ പിരിയുകയായിരുന്നു. ഇതോടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ മൂന്നാം വട്ടവും ചർച്ച നടത്തിയത്. ചണ്ഡീഗഢിൽ രാത്രി 8ന് ആരംഭിച്ച ചർച്ച അർധരാത്രി വരെ നീണ്ടുവെങ്കിലും കർഷക സംഘടനകൾ ഉയർത്തിയ 12 ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും കേന്ദ്രത്തിന് കൃത്യമായ മറുപടിയുണ്ടായില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസിന്‍റെ നടപടികളില്‍ കര്‍ഷക നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. കണ്ണീർവാതക ഷെല്ലുകളും മറ്റും പ്രയോഗിച്ചതിനെതിരെ കർഷകർ കേന്ദ്രത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ മന്ത്രിമാർക്കുമുന്നിൽ കണ്ണീർവാതക ഷെല്ലുകളും കാണിച്ചു. അതിർത്തി പൂർണമായി…

Read More

ശ്രീനഗര്‍: ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തല്ലിപ്പിരിയുകയാണ് .മുന്നണിയിൽ നിന്നും നിന്ന് സഖ്യകക്ഷികള്‍ ഓരോരുത്തരായി പിന്‍വാങ്ങുന്നതാണ് സമീപ ദിവസങ്ങളിലെ വാർത്തകൾ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. മറ്റൊരു പാര്‍ട്ടിയുമായി നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. സീറ്റ് പങ്കുവയ്ക്കുന്നതിലെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തം നിലയില്‍ മത്സരിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. അതില്‍ രണ്ടഭിപ്രായമില്ല. അക്കാര്യത്തില്‍ കൂടുതല്‍ ചോദ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ സഖ്യത്തിന്റെ കരുത്തനായ നേതാവായിരുന്നു ഫറൂഖ് അബ്ദുള്ള. മൂന്ന് തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മുന്നണിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന് മറിച്ചൊരു തീരുമാനത്തിലേക്ക് കടക്കാനുണ്ടായ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയില്ലായ്മയില്‍ അദ്ദേഹം നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു. മുന്‍പ്, കപില്‍ സിബലിന്റെ യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ‘രാജ്യത്തെ രക്ഷിക്കണമെങ്കില്‍, എല്ലാ ഭിന്നതകളും മറക്കണമെന്നും രാജ്യത്തെ…

Read More

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് വിലക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇലക്ടറല്‍ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രധാന വിധി പ്രസ്താവിച്ചത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീം കോടതി വിധി. ഇലക്ടറല്‍ ബോണ്ടിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു മറ്റംഗങ്ങള്‍.മൂന്നു ദിവസം വാദം കേട്ട ബെഞ്ച് നവംബറില്‍ കേസ് വിധിപറയാനായി മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇലക്ടറല്‍ ബോണ്ട് നിരോധിച്ചുള്ള ഉത്തരവ് ബിജെപിക്ക് തിരിച്ചടിയായി. കേസില്‍ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കാണ് സുപ്രീം കോടതി ഉത്തരം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വമേധയാ നല്‍കുന്ന സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ഇലക്ടറല്‍ ബോണ്ട് സംവിധാനം ബാധിക്കും എന്ന വിഷയങ്ങള്‍ക്കാണ് ഉത്തരവിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍…

Read More