- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില്‍ മുങ്ങി കോഴിക്കോട് നഗരം
- വിവാ ഇല് പാപ്പാ….ലിയോ പതിനാലാമന്‍ പുതിയ പാപ്പയായി ചുമതലയേറ്റു
- സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ
- വലിയ കുടുംബങ്ങളുടെ സംഗമം നടത്തി
- സഭയുടെ കരുതലിന്റെ മുഖമായി സ്നേഹാർദ്രം ഭിന്നശേഷി സംഗമം
Author: admin
കൊച്ചി : ചെല്ലാനം കടൽതീരം സംരക്ഷിക്കാൻ നടത്തുന്ന സമരത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ബാധ്യതയുണ്ടെന്ന് പ്രശസ്‌ത എഴുത്തുകാരി മീന കന്ദസാമി. കടൽകയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ തോപ്പുംപടിയിൽ സംഘടിപ്പിച്ച ഇരുപത്തിനാല് മണിക്കൂർ നിരാഹാര സമരത്തിൽ സംസാരിക്കവേ തീര സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും മീന ചൂണ്ടിക്കാട്ടി. ചെല്ലാനം തീരത്തെ കടൽകയറ്റ പ്രശ്‌നത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്. കടൽകയറ്റത്തിന് മുഖ്യ കാരണം കൊച്ചിൻ പോർട്ടിന്‍റെ കപ്പൽച്ചാൽ ഡ്രഡ്‌ജിംഗാണെന്ന ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ വാദം ആർക്കും നിഷേധിക്കാൻ കഴിയില്ല.പ്രശ്‌ന പരിഹാരത്തിന് കൊച്ചിൻ പോർട്ട് തയ്യാറാകണം. പോർട്ടിനെക്കൊണ്ട് മണ്ണ് ലഭ്യമാക്കി തീരം പുനർനിർമിക്കുന്ന പ്രവൃത്തി ചെയ്യിക്കാൻ സംസ്ഥാന സർക്കാരും ഇടപെടണമെന്നും മീന ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നടത്തുന്ന തീര സംരക്ഷണ നടപടികൾക്ക് സാമ്പത്തിക പിന്തുണ നൽകാനുള്ള ബാധ്യത കൊച്ചിൻ പോർട്ടിന് ഉണ്ട്. സമീപ വർഷങ്ങളിൽ…
കൊച്ചി: യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്. കബറടക്ക ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ആരംഭിക്കും. പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കയില്‍നിന്നുള്ള മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെയില്‍നിന്നുള്ള മാര്‍ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്തമാരും വിവിധ സഭകളിലെ മെത്രാന്മാരും കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെ ഭരണ, രാഷ്ട്രീയ, സഭാ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഇന്നു ശ്രേഷ്ഠബാവയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പുത്തന്‍കുരിശിലെത്തും.കബറടക്ക ശുശ്രൂഷകളുടെ ഭാഗമായി അനുശോചന യോഗവും ഉണ്ടാകും.
വലൻസിയ: സ്പെയിനിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ ലാ ലിഗ ക്ലബ് വലൻസിയയുടെ മുൻ മധ്യനിര താരവും. യൂത്ത് ക്ലബിന്‍റെ ഭാഗമായിരുന്ന ജോസ് കാസ്റ്റിലേജോയാണ് (28) മരിച്ചത്. വലൻസിയ അണ്ടർ -18 ടീമിലൂടെയാണ് താരം പ്രഫഷണൽ ഫുടബോളിലെത്തുന്നത്. രണ്ടാം ഡിവിഷൻ ക്ലബുകളായ ടോറെ ലെവന്‍റെ, പാറ്റേർണ, എൽഡെൻസ്, ബ്യൂണോൾ, റെകാംബിയോസ് കോളൻ, സിഡി റോഡ തുടങ്ങിയ ടീമുകൾക്കുവേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്. താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ വലൻസിയ അനുശോചിച്ചു. അതേ സമയം കിഴക്കൻ മേഖലയായ വലൻസിയയിൽ മിന്നൽ പ്രളയത്തിൽ ഇത് വരെ ഇരുനൂറോളം പേരാണ് മരിച്ചത്. രാജ്യത്തുടനീളവും വലിയ ആൾ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് നൂറ്റാണ്ടിനിടെ രാജ്യം കണ്ടതിൽവെച്ച് ഏറ്റവും വലിയ പ്രളയമാണ് സ്പെയിനിലുണ്ടായത്. ഒരു വർഷത്തിൽ പെയ്യേണ്ട മഴയാണ് എട്ട് മണിക്കൂർ കൊണ്ട് പെയ്ത് തീർന്നത്. പ്രളയത്തെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ലാ ലിഗയിലെ റയൽ മഡ്രിഡ്-വലൻസിയ മത്സരം മാറ്റിവെച്ചിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി ലാ ലിഗയുടെ നേതൃത്വത്തിൽ ക്ലബുകൾ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്.
മുളന്തുരുത്തി :സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തോടനുബദ്ധിച്ച് മുളന്തുരുത്തി സെൻ്റ് ആൻ്റണീസ് മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ 101 വിശുദ്ധരുടെ വേഷത്തിൽ മതബോധന വിദ്യാർത്ഥികൾ അണിനിരന്നപ്പോൾ ഇടവകസമൂഹത്തിന് അത് വേറിട്ട ഒരു വിശ്വാസ സാക്ഷ്യമായി. ഇടവകയിലെ പത്ത് കുടുംബ യൂണിറ്റുകളുടെ നാമധേയമുള്ള വിശുദ്ധരെ യൂണിറ്റുകളും ഒരുക്കിയിരുന്നു.വികാരി ഫാ. അനിൽ ആൻ്റണി തെരുവിൽ, മതബോധന വിഭാഗം ഹെഡ്മിസ്ട്രസ്, മാതാപിതാക്കൾ, എന്നിവർ നേതൃത്വം നൽകി.
കൊച്ചി: എറണാകുളം ജില്ലയിൽ കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം – കടപ്പുറം മേഖലയില്‍ 1989 മുതല്‍ ഫാറൂക്ക് കോളേജ് അധികൃതരില്‍ നിന്നും വിപണി വിലയ്ക്കുവാങ്ങി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങളില്‍ ഉള്‍പ്പെട്ടതും ക്രൈസ്തവരും ഹൈന്ദവരും ഉള്‍പ്പെട്ട 600 ല്‍പരം കുടുംബങ്ങള്‍ വസിക്കുന്നതുമായ ഭൂമി വഖഫ് ബോര്‍ഡ് ആസ്തി രേഖകളിൽ ഉൾപ്പെടുത്തിയതിനാലും കേസുകൾ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണ്‍ എടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മ്മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും മുടങ്ങിക്കിടക്കുന്നു. വഖഫ് ഭൂമി അല്ലാത്തതിന്റെ പേരിലും, ഇത്രയും ആളുകളുടെ മനുഷ്യാവകാശ വിഷയമായതുകൊണ്ടും ഈ വിഷയത്തിൽ ‘വഖഫ് സംരക്ഷണ സമിതി’ എന്ന പേരിൽ ചിലർ നൽകിയിരിക്കുന്ന ഹർജിയെ തുടർന്നുള്ള അവകാശവാദത്തിൽ നിന്ന് വഖഫ് ബോർഡ് പിന്മാറണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ദുരിതത്തിൽ ആയിരിക്കുന്ന ഭൂവുടമകൾക്ക് സി. എസ്. എസ്. ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ ഭൂമി തർക്കം രമ്യമായും ശാശ്വതമായും പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയും…
മുനമ്പം: തീര ജനത സ്വന്തം ഭ്രമിയുടെ റവന്യൂ അവകാശം പുനസ്ഥാപിക്കാൻ നടത്തുന്ന നിരാഹാര സമരത്തിൻ്റെ ഇരുപതാം ദിനത്തിൽ കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിരാഹാരമനുഷ്ഠിച്ചു. ബിഷപ്പിനൊപ്പം കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, രാജു അന്തോണി ,ഫിലോമിന ജോസഫ് ,ബെന്നി കുറുപ്പശ്ശേരി ,എമേഴ്‌സൻ എന്നിവരും നിരാഹാരമനുഷ്ഠിച്ചു. കോൺഗ്രസ് പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സഹദേവൻ, കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് എ. പി. ആന്റണി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ, മറ്റു കോൺഗ്രസ് അംഗങ്ങൾ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ചേന്നാമ്പിളി,ഓൾ കേരള ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, കാഞ്ഞിരപ്പള്ളി രൂപതാ കാത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. മനോജ് തുടങ്ങിയവർ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മോഹൻലാൽ – പ്രിത്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകനായ പൃഥ്വിരാജാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് ഫുൾ സ്റ്റോപ്പിട്ടത്. ലൂസിഫർ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാൻ 2025 മാർച്ച് 27 നു തിയറ്ററുകളിൽ എത്തും എന്ന് അദ്ദേഹം എക്സിലും ഇൻസ്റ്റഗ്രാമിലും കുറിച്ചു. കൂടെ പുതിയ ഒരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. മലയാളത്തിൽ തന്നെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ ലൈക പ്രൊഡക്ഷൻസും ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിർവാദ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റിഎന്നും ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന എന്നും റിപ്പാർട്ടർ ചാനൽ പുറത്തുവിട്ടു . 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. ഇതോടെ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചുവെന്നും റിപ്പോർട്ടർ വാർത്തയിൽ പറയുന്നു .വിഴിഞ്ഞം പദ്ധതിയുടെ അതെ മോഡലിലുള്ള തൂത്തുക്കുടി അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസർക്കാർ സഹായമാണ് നൽകിയതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 8867 കോടി രൂപയുടെ പദ്ധതിയിൽ 5595 കോടിയും കേരളമാണ് എടുക്കുന്നത്. ഇതിനിടയിൽ കേന്ദ്രം അനുവദിച്ച പണം വായ്പയാക്കിയാൽ വലിയ തുക ആ വിധത്തിൽ നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. ഇത് കൂടാതെ വിവിധ നികുതികളും ഡ്യൂട്ടികളുമായി വലിയ തുക കേന്ദ്രസർക്കാരിന് ലഭിക്കുമെന്നിരിക്കെ ഈ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അദാനിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. മുൻപ്…
തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ. 1956 നവംബര്‍ ഒന്നിനായിരുന്നു കേരളം രൂപം കൊണ്ടത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു നമ്മുടെ നാട്. 1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമാകുകയും 5 ജില്ലകളെ കോർത്തിണക്കികൊണ്ട് ഐക്യ കേരളം പിറക്കുകയുമാണ് ഉണ്ടായത്. കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നു. മലയാള നാടിന്‍റെ പിറന്നാൾ ഈ ദിനത്തിൽ എല്ലാവരും കേരള പിറവി ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഇത്തവണ സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്. കേരളപ്പിറവി ദിനത്തിൽ വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ…
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഇ വി എം തട്ടിപ്പിലൂടെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത ഖാർഗെ, ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താനാകുമെന്ന് ടെക് വിദഗ്‌ധൻ ഇലോൺ മസ്‌ക് പറഞ്ഞതായും ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന ഇന്ദിരാഗാന്ധി, സർദാർ വല്ലഭ് ഭായ് പട്ടേൽ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ ആരോപണങ്ങൾ. “മോദി ഒരു ഉപതിരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ല. എല്ലാം തട്ടിപ്പാണ്. വോട്ടർ പട്ടികയിൽ നിന്ന് 10,000 പേരുകൾ നീക്കം ചെയ്യുകയും 10,000 മുതൽ 20,000 പേരെ വരെ പുതിയതായി ചേർക്കുകയോ ചെയ്യുന്നു. ഇതാണ് സത്യം, എന്നാൽ ഇത് എങ്ങനെ തെളിയിക്കും എന്നതാണ് ചോദ്യം,” ഖാർഗെ പറഞ്ഞു.കമ്പ്യൂട്ടറുകളിലൂടെ ഇവിഎമ്മുകളില്‍ മാറ്റം വരുത്താനും ഹാക്ക് ചെയ്യാനും കഴിയുമെന്ന് സാങ്കേതിക വിദഗ്‌ധനായ ഇലോൺ മസ്‌ക് പറഞ്ഞതായി ഖാർഗെ ചൂണ്ടിക്കാട്ടി. യുഎസ്, കാനഡ, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ പ്രധാനപ്പെട്ട ഒരു പാശ്ചാത്യ രാജ്യങ്ങളും ഇവിഎം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം…
Subscribe to Updates
Get the latest creative news from FooBar about art, design and business.