- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
കോഴിക്കോട്: പിഎം ശ്രീ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎഫിന്റെ വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സര്‍ക്കാള്‍ പദ്ധതിയില്‍ ഒപ്പിട്ടതിന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. പിഎംശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ പങ്കാളികളായതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെ എസ് യു സംഘടിപ്പിച്ച മാര്‍ച്ച് അക്രമസക്തമായിരുന്നു.
കോട്ടപ്പുറം: കോട്ടപ്പുറം രൂപത വിദ്യാഭ്യാസ സമിതിയുടെയും കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 76-മത് “പുഴ നിലാവ്” കോട്ടപ്പുറം മുസരീസ് ആംഫി തിയേറ്ററിൽ നടന്നു . ലഹരി എന്ന അടിമത്വം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി . ആറ്റിക് ഡുവോയുടെ ഗാനങ്ങളുടെ അകമ്പടിയോടെ നടന്ന ഈ അനൗപചാരിക ബോധവൽക്കരണ പരിപാടി പ്രേക്ഷകർക്ക് മനോഹരമായൊരു സംഗീതാനുഭവമായി. കോട്ടപ്പുറം രൂപത വിദ്യാഭ്യാസ സമിതി ഡയറക്ടർ ഫാ. ബെന്നി ചിറമ്മേൽ എസ്.ജെ നയിച്ച പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ കോർ കമ്മിറ്റി അംഗം പോളി ജോർജ് എം ആമുഖം അവതരിപ്പിച്ചു. കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് പ്രതിനിധി രഞ്ജിത്ത് കെ.യു സ്വാഗതം ആശംസിച്ചു. ‘ലഹരി എന്ന അടിമത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി കൗൺസിലിംഗ് സൈക്കോളജിസ്റ്റ് വിൽജോ വിൽസൺ ബോധവൽക്കരണ സെമിനാർ നടത്തി. സെമിനാറിനോട് അനുബന്ധിച്ച് നടന്ന പൊതു ചർച്ചയിലും ചോദ്യോത്തരവേളയിലും കോട്ടപ്പുറം രൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജെസ്സി ജെയിംസ് മോഡറേറ്ററായിരുന്നു .. കോട്ടപ്പുറം…
ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക. പണി തീർന്നില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റും.
പുനലൂർ രൂപതയിലെ പത്തനാപുരം ഫൊറോനയുടെ നേതൃത്ത്വത്തിൽ 2025 ഒക്ടോബർ 26ന് ജപമാലറാലി നടത്തപ്പെട്ടു
ചിത്രത്തിന്റെ നിർമാതാക്കളായ സ്റ്റീവൻ ജെ. ഗണ്ണൽ-സബ്രീന ദമ്പതികൾ.
വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം, മതസ്ഥർക്കായി പ്രത്യേക പ്രാർത്ഥനാ മുറി ഒരുക്കിയതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് സിബിസിഐ പ്രസിഡൻറും തൃശൂർ അതിരൂപത ആധ്യക്ഷനുമായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ‘മോന്തയി’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത .തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ.
കൊച്ചി : വരാപ്പുഴ അതിരൂപത സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയിലെ വനിതാ പ്രവർത്തകർക്കുള്ള സെമിനാർ ഒക്ടോബർ 26ന് ഞായറാഴ്ച നടന്നു . ആശീർഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അതിരൂപത ഡയറക്ടർ മോൺ. ക്ലീറ്റസ് പറമ്പലോത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡണ്ട് റോക്കി രാജൻ അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിൽ നടന്ന ക്ലാസുകൾ ഫാദർ ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, ആൻറണി കുറ്റിശ്ശേരി എന്നിവർ നയിച്ചു. കൊച്ചുത്രേസ്യ സൈമൺ സ്വാഗതവും ബിൽഫി സെബാസ്റ്റ്യൻ നന്ദിയും പ്രകാശിപ്പിച്ചു.
കല്‍പ്പറ്റ:ഇന്നലെ രാത്രി പതിനൊന്നരയോടെ വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ്(54) മരിച്ചത്. സഹയാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്കാണ് വീണത് . ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെട്ടു . മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
