- ശ്രീ കൃഷ്ണ ജയന്തി ഇന്ന്
- സ്വാന്തന ജൂബിലി ആചരണം സെപ്റ്റംബർ 15ന്
- എഴുപതിന്റെ നിറവിൽ പാപ്പാ
- ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് : ജെയ്സ്മിന്‍ ലംബോറിയക്ക് സ്വര്‍ണം, നുപുറിന് വെള്ളി
- യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ചു; ദമ്പതികൾ പിടിയില്‍
- ലണ്ടൻ നഗരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി
- വഴികളെല്ലാം വല്ലാര്‍പാടത്തേക്ക് : ഭക്തിസാന്ദ്രമായ മരിയന്‍ തീര്‍ത്ഥാടനം ഇന്ന്
- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
Author: admin
ബ്രിട്ടീഷ് റോയല്‍ നേവിയുടെ യു.എസ് നിര്‍മിത എഫ്-35 ലൈറ്റനിങ്-II എന്ന അത്യാധുനിക യുദ്ധവിമാനമാണ് ആവശ്യത്തിന് ഇന്ധനം നിറച്ചിട്ടും, 48 മണിക്കൂര്‍ കഴിഞ്ഞിട്ടും രാജ്യം വിടാതെ തുടരുന്നത്.
കടൽ കയറ്റത്തിന് പരഹാരം തേടി വൈദീകരുടെ ഉപവാസം
കൊച്ചി: പുറം കടലിൽ വാൻ ഹായ് 503ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു. കപ്പൽ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും പ്രതിചേർത്താണ് ഫോർട്ടു കൊച്ചി കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. വടകര സ്വദേശിയായ VP സുനീഷ് നൽകിയ പരാതിയിലാണ് കേസെടുത്തത് .അമിത വേഗതയിൽ കടലിൽ സഞ്ചരിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 282 ആം വകുപ്പ് ചുമത്തിയിട്ടുണ്ട് . വിഷ പദാർത്ഥങ്ങളും തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും അശ്രദ്ധമായി കൈകാര്യം ചെയ്തതിന് BNS 286, BNS 287, വകുപ്പുകളും സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതിന് BNS 288 വകുപ്പും ചുമത്തിയിട്ടുണ്ട് . കപ്പലിനെ കേരളാ തീരത്ത് നിന്ന് പുറംകടലിൽ സുരക്ഷിത അകലത്തിലേക്ക് എത്തിച്ചതായി കോസ്റ്റ് ഗാർഡും നാവിക സേനയും അറിയിച്ചു. നിലവിൽ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ…
കൊച്ചി. വരാപ്പുഴ അതിരൂപത സി.എൽ.സി.യുടെയും ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെയും എഡ്റൂട്സ് ഇന്റർനാഷണൽ ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൂനമ്മാവ് സെൻഫിലോമിനാസ് ഇടവക ദേവാലയത്തിൽ വെച്ച് “ഹൃദയസ്പർശം” നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എഡ്റൂട്‌സ്ഇന്റർനാഷണൽ കോഡിനേറ്റർ വിനീത് ചന്ദ്രൻ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹോപകാരങ്ങൾ നൽകി. നൂതന സംവിധാനങ്ങളോടും വിദഗ്ധ ഡോക്ടർമാരുടെയും മെഡിക്കൽ ടീമിന്റെയും സാന്നിധ്യത്തിലുമായിരുന്നു പരിശോധന.നൂറിൽപ്പരം ആളുകൾ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു. ഇനിയും തുടർന്ന് കൂടുതൽ പ്രയോജനമായ രീതിയിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് വരാപ്പുഴ അതിരൂപത സി എൽ സി പ്രസിഡന്റ് അലൻ ടൈറ്റസ് പ്രസ്താവിച്ചു. ഇടവക സഹവികാരി ഫാദർ സിനു ക്ലീറ്റസ് ചമ്മിണിക്കോടത്ത് അതിരൂപത സി.എൽ.സി ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ , ജോയിൻ സെക്രട്ടറി ആൻഡ് മേരി, വിമൻസ് ഫോറം എക്സിക്യൂട്ടീവ് ഡോ.നേഹ ആൻ ഫ്രാൻസിസ് , കൂനമ്മാവ് ഇടവക സി എൽ സി പ്രസിഡന്റ് ജസ്വിൻ , മറ്റു ഇടവക സിഎൽസി അംഗങ്ങളും സന്നിഹിതരായിരുന്നു.
എരമല്ലൂർ: ജീവിക്കാനുള്ള അവകാശത്തിനായി നടത്തുന്ന പോരാട്ടത്തിന് എരമല്ലൂർ സെൻ്റ് ജൂഡ് ഇടവക ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇടവകയുടെ കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM] നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് നിവാസികൾക്ക് ഭക്ഷണവും വെള്ളവുമായി അവർക്കൊപ്പം ചേർന്നു. ഇടവക വികാരി ഫാ. ഡോ. ഫ്രാൻസിസ് കരിശിങ്കൽ ചെറിയകടവ് വികാരി ഫാ.സെബാസ്റ്റ്യൻ പനച്ചിക്കലിന് ഭക്ഷണവും കുടിവെള്ളവും കൈമാറി. കെ.എൽ.എം പ്രസിഡൻ്റ് ജോയി കൊല്ലംപറമ്പിൽ സെക്രട്ടറി ജോണി പാലപ്പറമ്പിൽ, ട്രഷറർ മിനി സജി, പാസ്ട്രൽ കൗൺസിൽ സെക്രട്ടി സോണി പവേലിൽ,സെൻട്രൽ കമ്മിറ്റി കൺവീനർ സി.പി. മൈക്കിൾ, കൈക്കാരൻ ജോസഫ് കട്ടിക്കാട്ട്,കെ.എൽ.എം ഭാരവാഹികളായതോമസ്കുട്ടി, അൽഫോൻസ, എന്നിവർ നേതൃത്വം നൽകി.
ന്യൂ ഡൽഹി: അഹമ്മദാബാദിൽ ജൂൺ 12 ന് അപകടത്തിൽപ്പെട്ട ഡ്രീം ലൈനർ ബോയിങ് വിഭാഗത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ആറ് വിദേശ വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. കഴിഞ്ഞ ആഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യയുടെ എഐ 159 ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സർവീസ് ആണ് ഇന്ന് റദ്ദാക്കിയത്.സാങ്കേതിക കാരണങ്ങളാലാണ് സർവ്വീസുകൾ റദ്ദാക്കുന്നതെന്ന് അനൗദ്യോഗികമായി അറിയുന്നു . ഡൽഹി – ദുബായ് ( എ ഐ 915), ഡൽഹി -വിയന്ന (എ ഐ 153) ഡൽഹി -പാരീസ് (എ ഐ 143 ) ബംഗളുരു -ലണ്ടൻ (എ ഐ 133 ), ലണ്ടൻ -അമൃതസർ (എ ഐ 170) എന്നിവയാണ് റദ്ദാക്കിയ മറ്റു സർവീസുകൾ. കഴിഞ്ഞ ദിവസം രാവിലെ ഹോങ് കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ സർവീസ് നടത്തുന്ന AI 315 വിമാനമാണ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയത് . ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാർ…
കണ്ണൂർ : തിരക്കേറിയ കണ്ണൂർ നഗരത്തിൽ തെരുവുനായ ആക്രമണത്തിൽ ഇരുപത്തഞ്ചിലധികം പേർക്ക് കടിയേറ്റു. പുതിയ ബസ്റ്റാൻഡ്, എസ് ബി ഐ പരിസരം, പ്രഭാത് ജങ്ഷൻ എന്നിവിടങ്ങളിലാണ് തെരുവുനായ ആളുകളെ ആക്രമിച്ചത് . പ്ലസ് വൺ വിദ്യാർഥി നീർകടവിലെ നവനീത്, ഫോർട്ട് റോഡിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ, മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ, തളിപ്പറമ്പ് സ്വദേശി ഗണേഷ് കുമാർ , കാങ്കോലിലെ വിജിത്ത് ,തമിഴ്‌നാട് ചിന്ന സേലം സ്വദേശി ഭാഗ്യരാജ് ,മുണ്ടേരിയിലെ റാഷിദ, എസ് ബി ഐ ജീവനക്കാരൻ രജീഷ്, അഞ്ചരക്കണ്ടിയിലെ റജിൽ, എറണാകുളത്തെ രവികുമാർ , കണ്ണപുരത്തെ ശ്രീലക്ഷ്മി, വാരം സ്വദേശി സുഷീൽ, കുറുവ വട്ടംകുളത്തെ അജയകുമാർ , കൂത്തുപറമ്പിലെ സഹദേവൻ, കീഴറയിലെ ഹമീദ്, രാമന്തളിയിലെ പവിത്രൻ , കടംമ്പൂരിലെ അശോകൻ , നായാട്ടു പാറ സ്വദേശി സീന, കൂത്തുപറമ്പിലെ മനോഹരൻ , പുതിയതെരുവിലെ വിജിന , കൊട്ടിയൂരിലെ സാജു , കാഞ്ഞങ്ങാട് സ്വദേശി നന്ദന, മണിക്കടവിലെ…
കൊച്ചി: യാത്രക്കാര്‍ക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്നും,അല്ലെങ്കിൽ ടോൾപിരിക്കരുതെന്നും ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ വാക്കാൽ നിർദ്ദേശം. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഉപഹര്‍ജിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചത്. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് . കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.
കൊച്ചി: മലയോരങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശം .രണ്ട് ലിറ്ററിൽ താഴെയുളള ശീതളപാനീയ കുപ്പികൾ മലയോരങ്ങളിൽ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററിൽ താഴെയുളള വെളളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തികൊച്ചി: മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു. രണ്ട് ലിറ്ററിൽ താഴെയുളള ശീതളപാനീയ കുപ്പികൾ മലയോരങ്ങളിൽ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററിൽ താഴെയുളള വെളളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. കോടതിയുടെ ഉത്തരവ് സർക്കാർ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഡിസ്പോസിബിൾ പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്‌ട്രോ, കവറുകൾ, ബേക്കറി ബോക്‌സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് വിനോദസഞ്ചാര മേഖലകളിലാണ് നിരോധനം..കോടതിയുടെ ഉത്തരവ് സർക്കാർ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്…
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്‌റെ അറിയിപ്പ് .തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴിയാണ് ന്യുനമര്‍ദ്ദമായത് . വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട് .കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുന്നുണ്ട് . സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട് . ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .
Subscribe to Updates
Get the latest creative news from FooBar about art, design and business.