- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
Author: admin
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ‘മന്നാഡേയെപ്പോലെ കൃത്യതയോടെ പാടുന്ന പാട്ടുകാരനാണ് രമേശ് മുരളി’. സംഗീതസംവിധായകൻ ജെറി അമൽദേവിൻ്റെ വാക്കുകളാണിത്.ചെമ്മീൻ എന്ന സിനിമയിലെ ‘മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ’ഗാനത്തിലൂടെ മലയാളികൾക്കു പരിചിതനായ ഇന്ത്യയിലെ പ്രശസ്ത ഗായകനായ മന്നാഡേയുടെ സവിശേഷതകൾ രമേശ് മുരളിയെന്ന ഗായകനുണ്ടെന്ന് ജെറി അമൽദേവ് പറഞ്ഞപ്പോൾ, ‘ദേശീയ അവാർഡിനു തുല്യം’ ഈ വാക്കുകൾ എന്നായിരുന്നു രമേശിന്റെ മറുപടി. നമ്മുടെ ദേവാലയങ്ങളിൽ പതിവായി പാടുന്ന ‘പാടുവിൻ മഹിത സുന്ദരഗാനം ജയഗാനം സമയമായ് ഹൃദയവീണകൾ മീട്ടൂ അതിമോദം’ എന്ന ഗാനം ആലപിച്ചത് രമേശ് മുരളിയും ദലീമയും ചേർന്നാണ്.ഫാ. മൈക്കിൾ പനക്കൽ എഴുതിയ ഈ ഗാനത്തിനു സംഗീതം നൽകിയത് പി. ജെ. ലിപ്സനായിരുന്നു. മൂന്നു പതിറ്റാണ്ടുകളായി മലയാള സംഗീതമേഖലയിലെ ശ്രദ്ധേയസാന്നിധ്യമാണ് രമേശ്. അന്തർദേശീയ തലത്തിൽ പ്രകീർത്തിതമായ സിനിമയാണ് ഷാജി എൻ.കരുൺ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്. സിനിമയിൽ ചവിട്ടുനാടകപരിശീലനവും അവതരണവും അതിഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളി എന്ന സംഗീതസംവിധായകന്റെ ശിക്ഷണത്തിൽചവിട്ടുനാടകഗാനങ്ങളെല്ലാം ആലപിച്ചിട്ടുള്ളത് രമേശ് മുരളിയും രാജലക്ഷ്മിയും…
പക്ഷം / ലൂയിസ് തണ്ണിക്കോട്ട് സിപിഎം ഒഴിച്ചുള്ള കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും, ആഭ്യന്തരവകുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ അത് അനിഷ്ടത്തിന്റെ അടയാള ശബ്ദം ആണ്. അനിഷ്ടങ്ങള്‍ ഇനിയുമുണ്ട് പലതും. ഒപ്പമുള്ളവരില്‍ ആരും തന്നെ പച്ചയ്ക്ക് തുറന്നു പറയുന്നില്ല എന്നു മാത്രം. അത്തരം അനിഷ്ടങ്ങളുടെ അടയാളമായിരുന്നല്ലോ, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ്. ഇപ്പോഴും അനിഷ്ടങ്ങള്‍ക്ക് കുറവൊന്നുമില്ല. ഓര്‍ക്കണം, കുത്തഴിഞ്ഞ പൊലീസ് ശൈലിയുടെ പേരില്‍ ഒരു മുഖ്യമന്ത്രി രാജിവച്ച സംസ്ഥാനമാണ് കേരളം. ഓണം സമത്വസുന്ദര നാളുകളുടെ ഓര്‍മ്മയാണ്. കള്ളവും ചതിവുമില്ലാത്ത ഒരു അസുര ചക്രവര്‍ത്തി കേരളം ഭരിച്ച നാളുകള്‍ സ്വപ്നത്തിലെന്നോണം താലോലിക്കുന്ന ദിനങ്ങള്‍. പ്രജാക്ഷേമ തല്‍പരനായ ഭരണകര്‍ത്താവ് മഹാബലിയുടെ ഓര്‍മ്മകളെ, ഇന്ന് കേരളീയര്‍, കുടുംബാംഗങ്ങളുടെ കൂടിവരവായും, തൂശനിലയിലെ തിരുവോണ സദ്യയായും, ഓണോത്സവങ്ങളുടെ ആഘോഷമായും കൊണ്ടാടുന്ന നാളുകള്‍. കേരളീയരായ നമ്മള്‍ മഹാബലി എന്ന ഭരണാധികാരിയുടെ ഭരണം ഇപ്പോഴും വെറുതെ മോഹിക്കുന്നുമുണ്ട് എന്നതും, ഓണം പറയാതെ പറയുന്ന യാഥാര്‍ഥ്യം.ഈ ഓണനാളുകളില്‍ തന്നെയാണ്, 2023 ഏപ്രില്‍ അഞ്ചിന് തൃശൂര്‍ കുന്നംകുളം പൊലീസ്…
എഡിറ്റോറിയൽ / ജെക്കോബി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും ഒരു കോടി രൂപ വരെ പിഴയും മാത്രമല്ല, സംഭവവുമായി ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെയോ സംഘടനയുടെയോ രജിസ്ട്രേഷനും ലൈസന്‍സും എന്നന്നേയ്ക്കുമായി റദ്ദാക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും അതിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാനും മതപരിവര്‍ത്തനം നടന്ന കെട്ടിടം മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലാണെങ്കില്‍ പോലും അത് പിടിച്ചെടുത്ത് ഇടിച്ചുനിരത്താനും വ്യവസ്ഥ ചെയ്യുന്ന ബില്ല് രാജസ്ഥാന്‍ നിയമസഭ പാസാക്കിയിരിക്കുന്നു. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മാതൃകയെ അതിശയിക്കുന്ന, രാജ്യത്തെ ഏറ്റവും നിശിതമായ മതപരിവര്‍ത്തന നിരോധന നിയമം തന്നെ വേണമെന്ന ശാഠ്യത്തോടെയാവണം, ഏഴു മാസം മുന്‍പ് പാസാക്കിയ ബില്ല് പിന്‍വലിച്ചുകൊണ്ട് രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ കൂടുതല്‍ വിപുലീകരിച്ച് പരിഷ്‌കരിച്ച പുതിയ പതിപ്പ് കൊണ്ടുവന്നിരിക്കുന്നത്.ഗോത്രവര്‍ഗക്കാരും ദലിതരും ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റുന്നതും ലൗ ജിഹാദും നിരോധിക്കാനായാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യ ബില്ല് അവതരിപ്പിച്ചപ്പോള്‍ രാജസ്ഥാന്‍ നിയമമന്ത്രി ജോഗാറാം പട്ടേല്‍ പറഞ്ഞത്. പ്രണയിച്ചും വിവാഹവാഗ്ദാനം നല്‍കിയും അന്യമതസ്ഥരായ യുവതികളെ വശത്താക്കി…
ആഗോള അഗസ്റ്റിനിൻ സഭയുടെ പ്രയർ ജനറലായി അമേരിക്കയിൽ നിന്നുള്ള ഫാ. ജോസഫ് ഫാരെൽ OSA തിരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട്: അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കേരളത്തിൽ ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. സംസ്ഥാനത്ത് നിലവില്‍ 18 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത് . അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് അടുത്തിടെ മരിക്കുന്ന ആറാമത്തെ വ്യക്തിയാണ് ഷാജി. വയനാട് ബത്തേരി സ്വദേശി രതീഷ് (45) കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചിരുന്നു.
കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ആയുർവേദ ചികിത്സയ്ക്കായി കേരളത്തില്‍ എത്തി. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയ്ക്ക് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്.ബുധനാഴ്ച രാത്രി ഏഴോടെയാണ് കെജരിവാള്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. കെജരിവാളിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച കെജരിവാള്‍ കേരളത്തില്‍ ഉണ്ടാകും .
കൊച്ചി:ലൂർദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഹെൽത്തി ഏജിങ് എന്ന വിഷയവുമായി ബന്ധിച്ച് ഫിസിയോതെറാപ്പി ദിനം ആഘോഷിച്ചു. പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ്സ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ നിർവഹിച്ചു.ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജോൺ. ടി. ജോൺ ഫിസിയോതെറാപ്പിയുടെ ആവശ്യകതയും പ്രത്യേകിച്ച് ഓർത്തോപീഡിക്സ് മേഖലയിലും, ന്യൂറോ സംബന്ധമായ വിവിധ രോഗാവസ്ഥകളിലൂടെ കടന്നു പോയവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നതിന് ഫിസിയോതെറാപ്പി എത്മാത്രം പ്രധാനപെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലൂർദ് ആശുപത്രി ഡെപ്യൂട്ടി സൂപ്പറിന്റെൻഡന്റ് ഡോ.അനുഷ വർഗീസ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ശ്രീമതി. അനുപമ.ജി. നായർ എന്നിവർ സംസാരിച്ചു.സിസ്റ്റർ. മെറീന നന്ദി അർപ്പിച്ചു.തുടർന്ന് ഫിസിയോ തെറാപ്പി കൺസൾട്ടേഷൻ, ആശുപത്രി ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും രോഗികൾക്കും സൂംബ ഡാൻസ് എന്നിങ്ങനെ പരിപാടികൾ നടത്തി. ഇൻ്റേൺഷിപ്പ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോർജ് സെക്വീര അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഓർത്തോപീഡിക്സ് വിഭാഗം ഡോക്ടർസ്,…
വൈപ്പിൻ: വാടേൽ സെന്റ് ജോർജ് ചർച്ച് ഇടവകയിലെ കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തിൽ 47 മത് മെറിറ്റ് ഈവെനിംഗ് നടത്തി. വാടേൽ ഇടവകയിലെ SSLC, PLUS TWO വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുക എന്ന ആഗ്രഹത്തോടെ നടത്തി വരുന്ന ഈ അവാർഡ് ധാന ചടങ്ങിൽ ഇത്തവണ 115 വിദ്യാർത്ഥിനി വിദ്യാർത്ഥികളെ ആദരിച്ചു. സെന്റ് ജോർജ് ചർച്ച് വാടേൽ ഇടവക വികാരി ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം നിർവഹിക്കുകയും സഹവികാരി ഫാ. ജിക്സൺ ജോണി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കെ സി വൈ എം വൈപ്പിൻ ഫെറോന മേഖല പ്രസിഡന്റ് റുബൻ മാർട്ടിൻ ആശംസകൾ അറിയിച്ചു, വാടേൽ കെ സി വൈ എം പ്രസിഡന്റ് ശ്രീമാൻ ജിഷൻ ജോസ്, വൈപ്പിൻ മേഖല വൈസ് പ്രസിഡന്റ് കുമാരി ഷെൽഡ്രീന എന്നിവർ സന്നിഹിതരായി.
കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതൽ നോർത്ത് പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ , തൈക്കൂടം സെൻ്റ് റാഫേൽ , തുതിയൂർ ഔവ്വർ ലേഡി ഓഫ് ഡോളേഴ്സ് പള്ളികളിൽ വികാർ കോഓപ്പറേറ്ററായും ചാത്തനാട് സെൻ്റ് വിൻസൻ്റ് ഫെറർ, കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻ, തോട്ടക്കാട്ടുകര സെൻ്റ് ആൻസ്, കാര മൗണ്ട് കാർമ്മൽ, തുരുത്തൂർ സെൻ്റ് തോമസ്, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണി , മടപ്ലാതുരുത്ത് സെൻ്റ് ജോർജ്, ചെട്ടിക്കാട് സെൻ്റ് ആൻ്റണി, ചാലക്കുടി ഹോളി ഫാമിലി, കുഞ്ഞിതൈ സെൻ്റ് ഫ്രാൻസിസ് സേവ്യർ പള്ളികളിൽ വികാരിയായും, കുറ്റിക്കാട് സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ് ആയും മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി റെക്ടർ ആയും , ആലുവ കാർമ്മൽഗിരി സെമിനാരി,…
തിരുവനന്തപുരം: കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെ കേരള പൊലീസിന്റെ ഇടപെടലുകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ , പൊലീസ് മര്‍ദനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍. പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍ സുരക്ഷിതമായ ഇടമാക്കും . പൊലീസ് മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അതിവേഗം നടപടി ഉണ്ടാകും എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.കസ്റ്റഡി മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു . പൊലീസിന് എതിരായ വിമര്‍ശനങ്ങള്‍ കൃത്യമായി പരിശോധിക്കും, മര്‍ദന മുറകളുമായി മുന്നോട്ട് പോയാല്‍ ഇത്തരം ഉദ്യോഗസ്ഥരെ സേനയില്‍ തുടരാന്‍ അനുവദിക്കില്ല- സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
