- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
കൊച്ചി: ഓൺലൈൻ തട്ടിപ്പ് വീണ്ടും. ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയിൽനിന്ന് 25 കോടി രൂപ തട്ടിയെടുത്തയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ് . കേസിൽ പ്രധാന പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ഹൈദരാബാദ് സ്വദേശിക്കായാണ് അന്വേഷണം ഉർജിതമാക്കിയത് . ഇയാളെ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസിലെ മൂന്നംഗ അന്വേഷക സംഘം ഹൈദരാബാദിലെത്തി. ഹൈദരാബാദ് പോലീസിൻറെ സഹായം തേടിയിട്ടുണ്ട് . തട്ടിയെടുത്ത തുകയിൽ നിന്ന് 12 കോടി രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ കോഴിക്കോടുകാരായ പ്രതികൾ കൈവശം വച്ചിരുന്ന വാടക അക്കൗണ്ടുകളിൽ ചിലത് നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘമാണെന്നും അന്വേഷണ സംഘം കണ്ടെത്തി . ഈ വാടക അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതിൽ പ്രധാനിയാണ് ഹൈദരാബാദ് സ്വദേശിയെന്നാണ് വിവരം . കഴിഞ്ഞ 29നാണ് മൂന്നംഗ സംഘം ഹൈദരാബാദ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പുറപ്പെട്ടത്. കേസിൻറെ ആദ്യഘട്ടത്തിൽ തന്നെ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൻറെ സാന്നിധ്യം കൊച്ചി സിറ്റി സൈബർ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംബന്ധിച്ചു കേരളം കേന്ദ്രസർക്കാരിന് കത്തയച്ചു. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു .
വത്തിക്കാൻ: ദരിദ്രരായ പെൺകുട്ടികളുടെ വിമോചനത്തിനായി വാഴ്ത്തപ്പെട്ട മദർ ഏലീശ്വാ കാട്ടിയ പ്രതിബദ്ധത, സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപിടിക്കാനായി പ്രവർത്തിക്കുന്ന ഏവർക്കും പ്രചോദനമെന്ന് ലിയോ പതിനാലാമൻ പാപ്പാ. നവംബർ 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ്,പാപ്പാ മദർ ഏലിശ്വയെ പിതാവ് അനുസ്മരിച്ചത്. “ഇന്ത്യയിലെ കേരള സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച, പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മദർ ഏലീശ്വാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടുവെന്ന്” പറഞ്ഞ പാപ്പാ, മദർ ഏലിശ്വയാണ് നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ (TOCD), സ്ഥാപകയെന്നത് അനുസ്മരിച്ചു. പാവപ്പെട്ട പെൺകുട്ടികളുടെ വിമോചനത്തിനുവേണ്ടിയുള്ള മദർ ഏലീശ്വായുടെ സധൈര്യമുള്ള പ്രതിബദ്ധത, സഭയിലും സമൂഹത്തിലും സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി പ്രവർത്തിക്കുന്ന ഏവർക്കും പ്രചോദനകരമാണെന്ന് പാപ്പാ പ്രസ്താവിച്ചു. നവംബർ 8 ശനിയാഴ്ച വൈകുന്നേരം നാലരയ്ക്ക് വല്ലാർപാടം ബസലിക്കയിൽ മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളെന്ന് പ്രഖ്യാപിച്ച ചടങ്ങിൽ, മലേഷ്യയിൽനിന്നുള്ള കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്, ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയെന്ന നിലയിൽ മുഖ്യ കാർമ്മികത്വം വഹിച്ചിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി…
ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. സ്‌ഫോടനത്തിൽ അംഗവൈഗല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗപരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും . എക്‌സ് അകൗണ്ടിലൂടെയാണ് രേഖ ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്. സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഡൽഹി സർക്കാർ ഉറപ്പാക്കുന്നതായി രേഖ ഗുപ്ത അറിയിച്ചു. അപകടത്തിൽ 13 മരണവും 20-ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പാറ്റ്ന:ഇന്നലെ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം . 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.
ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാക്കിയ ചെങ്കോട്ട സ്‌ഫോടനത്തിൻ്റെ സൂത്രധാരനെ കണ്ടെത്തി അന്വേഷണ സംഘം . ‘ഉമര്‍ മുഹമ്മദ്’ ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിൻ്റെ നേതാവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഉമര്‍ ‘അല്‍ ഫലഹ്’ സര്‍വകലാശാലയില്‍ ജോലിക്കെത്തിയത്. സ്‌ഫോടനം നടന്ന ദിവസം ഉമര്‍ വീട്ടിൽ എത്തും എന്ന് അറിയിച്ചതായി ഉമറിൻ്റെ കുടുംബം പറഞ്ഞു. അതേസമയം, സ്‌ഫോടനം നടന്ന കാർ 11 മണിക്കൂറോളം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപത്ത് കാർ എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് . നവംബര്‍ 10ന് ഉച്ചക്ക് രണ്ട് മണിക്ക് കാര്‍ കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപം എത്തി. പാര്‍ക്കിങ്ങില്‍ നിന്നും യു ടേണ്‍ എടുത്ത് കാർ സിഗ്നലിന് സമീപത്തേക്ക് പോയി. തിരക്കേറിയ പല ഇടങ്ങളിലൂടെയും കാര്‍ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ കാണാനാവും. ഡിറ്റണേറ്റര്‍, നൈട്രേറ്റ് എന്നീ രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത് എന്നാണ് സൂചന. തീ കെടുത്താന്‍ വെള്ളം…
മുംബൈ: ആശങ്കകൾക്ക് വിരാമം .ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഇന്നലെ രാത്രി വരെ അദ്ദേഹത്തിന് ജീവാപായം ഉണ്ടായെന്ന് കരക്കമ്പി പ്രചരിച്ചിരുന്നു . ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് നടനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ ചികിത്സ വീട്ടില്‍ തുടരുമെന്ന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പ്രതിത് സാംദാനി പറഞ്ഞു. നടനെ ഡിസ്ചാര്‍ജ് ചെയ്തതായി ധര്‍മ്മേന്ദ്രയുടെ കുടുംബവും പ്രസ്താവന ഇറക്കി. ‘ ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സുഖം പ്രാപിക്കുന്നത് വരെ വീട്ടില്‍ ചികിത്സ തുടരും. ഈ സമയത്ത് കൂടുതല്‍ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമാണ് പ്രാര്‍ഥിക്കുന്നത്. ദയവായി അദ്ദേഹത്തെ ബഹുമാനിക്കുക, കാരണം അദ്ദേഹം നിങ്ങളെ സ്‌നേഹിക്കുന്നു.’- പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ മുൻ ദേശീയ പ്രസിഡൻ്റ് പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ് അലക്സ് വടക്കുംതല ഡോ.ചാൾസ് ഡയസിന് മെമെൻ്റോ നല്കി ആദരിച്ചു
കോൾപിംഗ് കണ്ണൂർ രൂപതാ പ്രസിഡണ്ടായ ശ്രീമതി മരിയ ഗോരേത്തിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ രൂപതാ മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് കോപിംഗ് ദിനാചാരണം ഉദ്ഘാടനം ചെയ്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍. വാസുവിനെ ഇന്നലെ റാന്നി കോടതിയില്‍ ഹാജരാക്കി
Subscribe to Updates
Get the latest creative news from FooBar about art, design and business.
