- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
- പ്രധാനമന്ത്രി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി. യാത്ര വെറും പ്രഹസനം; ഖർഗെ
- ‘പിണറായി സര്‍ക്കാരിന്റെ അവസാനത്തിന് ആരംഭം’; വി ഡി സതീശന്
- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
Author: admin
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്, മതേതരത്വം’ എന്നീ പദങ്ങൾ ആവശ്യമില്ലെന്ന നിലപാട് വീണ്ടും ഉയർത്തി ആർഎസ്എസ്. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് സർക്കാർ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ പദങ്ങളാണ് ഇവ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നത്. ഇപ്പോൾ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയാണ് വിഷയം ഉയർത്തിക്കാട്ടിയത്. അടിയന്തിരാവസ്ഥയുടെ അൻപതാം വർഷത്തിലാണ് രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്ന ഈ ആശയം മുന്നോട്ട് വയ്ക്കുന്നത് .ഡൽഹിയിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹൊസബാലെ. 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത് 1976 ആണ് .’സോഷ്യലി സം’, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത് ഈ ഭേദഗതിയിലൂടെയാണ് . ‘ അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ…
ന്യൂഡൽഹി: കാർഷിക ആവശ്യങ്ങൾക്കുള്ളവെള്ളത്തിനും നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഭൂഗർഭജലം പാഴാക്കുന്നത് തടയുക , ദുരുപയോഗം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമത്രെ . സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് നീക്കമെന്നറിയുന്നു . വിവിധ സംസ്ഥാനങ്ങളിലായി ആദ്യഘട്ടത്തിൽ 22 പൈലറ്റ് പദ്ധതികൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. കർഷകർക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയും ഉപയോഗത്തിനനുസരിച്ച് നികുതി ചുമത്താനുമാണ് പദ്ധതി പ്രകാരം സർക്കാർ ലക്ഷ്യമിടുന്നത്. കർഷകർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മതിയായ വെള്ളം എത്തിക്കുന്ന നിലയിൽ ആണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് ഈ നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീൽ പറയുന്നു. ഒരു പ്രത്യേക സ്ഥലത്ത് മതിയായ വെള്ളം ലഭ്യമാക്കുകയും ഉപയോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കി നികുതി ചുമത്തുന്നതുമാണ് പരിഗണിക്കുന്നത് എന്നും കേന്ദ്ര ജലശക്തി മന്ത്രി വ്യക്തമാക്കുന്നു . പൈലറ്റ് പദ്ധതികൾക്ക് അന്തിമരൂപം നൽകുന്ന നടപടി പുരോഗമിക്കുകയാണെന്ന് ജലശക്തി മന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്…
തൃശൂർ: ഇന്ന് രാവിലെ ആറുമണിയോടെ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ ആലിം, രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത് . വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടമുണ്ടായത്. പന്ത്രണ്ടോളം പേരാണ് ഇവിടെ താമസിച്ചിരുന്നത് .കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൂവരെയും പുറത്തെടുക്കുകയായിരുന്നു . ഫയർഫോഴ്‌സും പൊലീസുമൊന്നിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചെറുവണ്ണൂർ: തിരുഹൃദയ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. പള്ളിയങ്കണത്തിൽ നിന്നും ചെറുവണ്ണൂർ സ്കൂൾ ഗ്രൗണ്ടിലേക്ക് ലഹരിക്കെതിരായുള്ള മുദ്രവാക്യങ്ങളുമായി റാലി നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ, നല്ലളം പോലീസ് സബ് ഇൻസ്പെക്ടർ ബാലു കെ അജിത്, പൗരസമിതി പ്രസിഡണ്ട് ഉദയകുമാർ, വ്യാപാരസമിതി പ്രസിഡണ്ട് പ്രേമൻ, എന്നിവർ സന്ദേശം നൽകി. യുവജന പ്രതിനിധി ഓസ്റ്റിൻ അലക്സ് ലഹരിക്കെതിരായുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹ വികാരി ഫാദർ ജെർലിൻ ജോർജ്, സി.എൽ.സി. വൈസ് പ്രസിഡൻറ് കുമാരി ജോസി സ്റ്റാൻലി എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പാരീഷ് കൗൺസിൽ സെക്രട്ടറി ബൈജു തോപ്പിൽ, സി.എൽ.സി.സെക്രട്ടറി അലൻ റെജി, എന്നിവർ സ്വാഗതവും നന്ദിയും അർപ്പിച്ചു. വെനറിനി പ്രൊവിൻഷ്യൽ സിസ്റ്റർ സിസി, സി.എൽ.സി. ആനിമേറ്റർ സിസ്റ്റർ ജോസ്ന മരിയ, പ്രസിഡണ്ട് നിക്സൺ, അലക്സാണ്ടർ, യൂത്ത് കോഡിനേറ്റർ ജെറിൻ, എന്നിവർ നേതൃത്വം നൽകി.
നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലോക ലഹരി വിരുദ്ധ ദിനാചരണം – 2025 സംഘടിപ്പിച്ചു.NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ. എ. ആൻസലൻ ഉത്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, തിരുവനന്തപുരം KCBC മദ്യവിരുദ്ധ കമ്മിഷൻ സോണൽ പ്രസിഡൻ്റ് ഷാജി മലയിൽ, KCBC മദ്യവിരുദ്ധ സമിതി നെയ്യാറ്റിൻകര രൂപത സെക്രട്ടറി സ്റ്റാൻലി, നഴ്സറി കോ-ഓഡിനേറ്റർ ലളിത, ആനിമേറ്റർ പുഷ്പലത, എന്നിവർ സംസാരിച്ചു. എം.എൽ.എ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഫെറോന, യൂണിറ്റ് തലങ്ങളിൽ കമ്മീഷൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം വിപുലമായി സംഘടിപ്പിക്കും.
കൊച്ചി :ജീവനാദത്തിന്റെ സർക്കുലേഷന് വേണ്ടി കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി മുന്നിട്ടിറങ്ങുമ്പോൾ, കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിലെയും കെ.സി.വൈ.എം. രൂപത സമിതികളുമായി സഹകരിച്ചുകൊണ്ട് *”ജീവനാദം യുവനാദം”* ക്യാമ്പയിൻ ആരംഭം കുറിക്കുകയാണ്. കേരളത്തിലെ എല്ലാ ലത്തീൻ കത്തോലിക്ക ഇടവകകളിലെയും ബി.സി.സി. യൂണിറ്റുകളിൽ നിന്നും ഒരു ജീവനാദം എങ്കിലും ഒരു വർഷത്തെ വരിസംഖ്യ നൽകി സബ്സ്ക്രൈബ് ചെയ്തു ഈ പദ്ധതിയെ വിജയിപ്പിക്കേണ്ടതാണ്. _”ജീവനാദം ഇനിയും തുടരും ബ്രോ”_*”ജീവനാദം”* വരിക്കാരാവുക. വായിക്കുക, പങ്കുവെക്കുക. നമ്മുടെ അവകാശങ്ങൾക്കായുള്ള അറിവിന്റെയും ആശയവിനിമയത്തിന്റെയും വഴി തുറക്കൂ. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായി ഉയർന്നുവെന്ന് അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ജലനിരപ്പ് ഉയർന്നത്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്‌നാട്, ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകി. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക.ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് രാജ്യങ്ങളുണ്ടാക്കിയ സംഘർഷങ്ങളിൽ തങ്ങള്‍ക്കൊപ്പം നിന്ന ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ച് ഇറാൻ. സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും, രാഷ്ട്രീയ പാർട്ടികൾക്കും, സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഇറാൻ എംബസി എക്‌സിലൂടെ അറിയിച്ചു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരുന്നു. ഇസ്രയേലിനെ പിന്തുണച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാൻ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു. സംഘര്‍ഷത്തില്‍ ഇറാനൊപ്പം നിന്ന ഇന്ത്യൻ ജനതയ്‌ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയെങ്കിലും ഭരണാധികാരികളെ എക്സ് സന്ദേശത്തിൽ പരാമർശിച്ചിട്ടില്ല .
പത്തനംതിട്ട : കാറ്റും മഴയും ശക്തമായി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. എറണാകുളം: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നു സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍ മദ്രസകള്‍ ഉള്‍പ്പെടുയള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള കോളജുകള്‍ക്ക് അവധി ബാധകമല്ല. പരീക്ഷകള്‍, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. തൃശൂര്‍: ജില്ലയില്‍…
തിരുവന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയത്. അതിതീവ്ര മഴയും മണ്ണിടിച്ചൽ പോലുള്ള ആഘാതത്തിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 14 ജില്ലകളിലും ശക്തമായ മഴ തുടരും . തെക്കു പടിഞ്ഞാറൻ കാറ്റിനു ശക്തി കുറയാത്തതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത.28 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 29 മുതൽ മഴ കുറയും. ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് മുന്നറിയിപ്പ് ഉണ്ട്.കണ്ണൂർ, കോഴിക്കോട്,പാലക്കാട്, തൃശൂർ, എറണാകുളം,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഇവിടെ അതി ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ വയനാട്, മലപ്പുറം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.