തീപിടിച്ച കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നു
കോഴിക്കോട് : കോഴിക്കോട് തീരത്ത് നിന്നും 88 നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ ചരക്കുകപ്പലിൽ തീപിടുത്തമുണ്ടായി . കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാങ് ഹായ് 503 എന്ന കപ്പലാണ് തീപിടുത്തം.അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്.
വാൻ ഹായ് 503 എന്ന ചരക്കുകപ്പലിൽ നിന്നും ജീവൻരക്ഷാർത്ഥം കടലിലേക്ക് ചാടിയ 18 ജീവനക്കാരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . നാലുപേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.
രക്ഷപ്പെടുത്തിയ 18 ജീവനക്കാരിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായാണ് അറിയുന്നത് . കാണാതായ നാല് ജീവനക്കാരിൽ രണ്ട് പേർ തായ്വാൻ സ്വദേശികളാണ്. മറ്റ് രണ്ട് പേർ ഇന്തോനേഷ്യ, മ്യാൻമർ സ്വദേശികളാണ്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ല.
ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്ലാൻഡ് സ്വദേശികളാണ് കപ്പലിൽ ഉണ്ടായിരുന്നത്.തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും ഹെലികോപ്ടറുകൾ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തീപിടിത്തമുണ്ടായ കപ്പലിന് 20 വർഷത്തോളം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട് .
രാവിലെ പത്തരയോടെയാണ് കപ്പലിൽ തീപിടിത്തമുണ്ടായതായി മുംബൈയിലെ കേന്ദ്രത്തിൽ അറിയിപ്പ് ലഭിച്ചത്. സിംഗപ്പുർ പതാകയാണ് കപ്പലിലുള്ളത്.
ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഐഎൻഎസ് സൂറത്ത് ഉടൻ സ്ഥലത്തേക്ക് എത്തും. വെള്ളത്തിൽ വീണാൽ അപകട സ്വഭാവമുള്ള വസ്തുക്കളും തീപ്പിടിയ്ക്കാൻ സാധ്യതയുള്ള വസ്തുക്കളുമാണ് കണ്ടെയിനറിലെന്നാണ് സൂചന . കോസ്റ്റ് ഗാർഡിന്റെ ആറ് കപ്പലുകൾ കൂടി രക്ഷാ ദൗത്യത്തിന് നിയോഗിച്ചു.
news updates
തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന അറിയിച്ചു
കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നതെന്നറിയുന്നു. സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്.
കടലിൽ ചാടിയ 22 പേരിൽ 18 പേരെ രക്ഷപ്പെടുത്തി എന്നാണ് ഒടുവിലെ വിവരം.നാലുപേരെ കാണാതായി. മ്യാന്മാര്, ഇന്തോനേഷ്യൻ പൗരന്മാരേയാണ് കാണാതായത്. രക്ഷപ്പെടുത്തിയ അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്.