മാധ്യമപ്രവർത്ത കനായ സ്വന്തം മകന്റെ അപ്രതീക്ഷിതമായ ചോദ്യത്തിനു മുന്നിൽ ശശി തരൂർ തെല്ലൊന്നു പതറിയത് സദസിൽ ചിരി പടർത്തി. ഓപ്പറേഷൻ സിന്തൂർ ലോകത്തോട് വിശദീകരിക്കുന്നതിനായി ശശി തരൂർ നയിക്കുന്ന ഇന്ത്യയുടെ പ്രതിനിധിസംഘം യുഎസിലെത്തിയപ്പോഴാണ് മുൻപെങ്ങും കാണാത്ത കാഴ്ചയൊരുങ്ങിയത്.
വാഷിംഗ്ടൺ പോസ്റ്റിലെ ഗ്ലോബൽ കോളമിസ്റ്റായ തരൂരിൻ്റെ മകൻ ഇഷാൻ തരൂരാണ് വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ സദസിൽ അച്ഛനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്. “എന്റെ മകനാണ്. ഇത് അനുവദിക്കരുത്”. എന്ന് തമാശ രൂപേണ ശശി തരൂർ പ്രതികരിക്കുകയും ചെയ്തു. ലളിതമായി ഹായ് പറഞ്ഞുകൊണ്ട് ആരംഭിച്ചെങ്കിലും ഗൗരവമേറിയ ചോദ്യമായിരുന്നു ഇഷാന്റേത്.
ഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ ആണ് എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്നാണു ഇഷാൻ ചോദിച്ചത്. മറ്റു രാജ്യങ്ങളിൽ പോയപ്പോൾ ആരെങ്കിലും ഇത്തരം ചോദ്യം ഉന്നയിച്ചിരുന്നോ എന്നും ഇഷാൻ അച്ഛനോട് ചോദിച്ച ഇഷാൻ, പാക്കിസ്ഥാൻ തുടർച്ചയായി ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നു പറയുന്നുണ്ടല്ലോയെന്നും ചൂണ്ടിക്കാട്ടി. ഇഷാന്റെ ചോദ്യത്തിന് നന്ദി എന്നു പറഞ്ഞുകൊണ്ട് മറുപടി ആരംഭിച്ച തരൂർ, ബോധ്യപ്പെടുന്ന തരത്തിലുള്ള തെളിവുകളില്ലാതെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂര പോലെ ഒരു ഉദ്യമത്തിന് മുതിരുമോ എന്ന് ചോദിച്ചു. തുടർന്ന് ചില ചരിത്ര യാഥാർഥ്യങ്ങളും തരൂർ ഓർമിപ്പിച്ചു, മുംബൈ അറ്റാക്ക് നടന്നപ്പോൾ കൃത്യമായി ഭീകരരെ കീശപ്പെടുത്തി തെളിവ് ശേഹരിച്ചിട്ടും അത് അംഗീകരിക്കാൻ പാകിസ്ഥാൻ തയ്യാറായില്ല എന്നും. ബിൻ ലാദന്റെ വിഷയത്തിലെ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പും തരൂർ ഓർമ്മിപ്പിച്ചു.