അംഗോള: അംഗോളയിലെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ വിയാനി രൂപതയിലെ മുക്സിമ മരിയൻ ദേവാലയത്തിൽ പാപ്പ ജപമാലയ്ക്ക് നേതൃത്വം നൽകും. മുക്സിമ മരിയന്‍ ദേവാലയത്തില്‍ പാപ്പ നയിക്കുന്ന ജപമാലയില്‍ ഏകദേശം 2 ദശലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതിയ റെക്കോര്‍ഡായി മാറിയേക്കും. 1599-ല്‍ സ്ഥാപിതമായ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഏതെങ്കിലുമൊരു പാപ്പ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ പാപ്പ നേതൃത്വം നല്കുന്ന ഈ ജപമാല ഒരു ആത്മീയ വഴിത്തിരിവാകുമെന്ന് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മിപിന്ഡി ലുബന്സാഡിയോ ആല്‍ബര്‍ട്ടോ പറഞ്ഞു. ഇത് അംഗോളന്‍ ജനതയുടെ ഹൃദയത്തില്‍ എന്നും ആലേഖനം ചെയ്യപ്പെടുന്ന പ്രാര്‍ത്ഥനയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംഗോളയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായും ആരാധനാലയമായും ഈ ദേവാലയം കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും, ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമുള്പ്പടെ സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.
Trending
- കിഡ്സിൽ പരിസ്ഥിതി ദിനം ആചരിച്ചു
- ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു
- പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൃക്ഷത്തൈകൾ നടും
- ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
- പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
- ഹരിത കേരളത്തിനായി കൈകോർത്ത് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
- സ്നേഹ സ്പർശനമായി നവജീവനം രൂപതാ സംഗമം
- എഐ യുഗപകര്ച്ചയില് കേരളം

