കൊച്ചി: കടലിനെയും കടലിന്റെ എല്ലാ ഭാവ മാറ്റങ്ങളെയും തിരിച്ചറിയാനും മനസിലാക്കാൻ കഴിവുള്ളവരാണ് കടലോര ജനത അവർ കടലിനെ കുറിച്ചും കടലേറ്റത്തെ കുറിച്ചും പറഞ്ഞതെല്ലാം കൃത്യമായിരുന്നു. കടലേറ്റം ഉണ്ടാകുന്നതെപ്പോഴെന്നും കടൽ ശാന്തമാകുന്നതെപ്പോഴെന്നും വ്യക്തമായി അവർക്കറിയാം. ഭരണകർത്താക്കൾ എഞ്ചിനിയേർസ് പറയുന്നത് മാത്രം വേദവാക്യമായി കരുതി ചെയ്യേണ്ടത് ചെയ്യേണ്ട പോലെ ചെയ്യാത്തതിനാൽ ആണ് ഒരു ജനത ദുരിത കയത്തിൽ ആകുന്നതു.
കടലിനെ അറിയുന്ന കടലോര ജനതയുടെ ഒരു പ്രധിനിധി ആണ് ശ്രീ. വി .ടി. സെബാസ്റ്റ്യൻ, അദ്ദേഹം കടലേറ്റത്തെയും കടലിറക്കത്തെയും കുറിച്ച് ഇതുവരെ കുറിച്ചതെല്ലാം കിറുകൃത്യമായിരുന്നു. ഇതാണ് കടലറിവ് – ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും സിദ്ധിക്കാത്ത ഒന്ന്…
ഇദ്ദേഹം പറയുന്ന ദിവസങ്ങൾ; വാവ് കഴിഞ്ഞാൽ എട്ടാമത്തെ ദിവസം ആണ് അഷ്ടമി, അഷ്ടമി വരെ ആണ് സാധാരണ കടൽ കയറുക, പിന്നെ കിട്ടുന്ന അഞ്ചു ദിവസം ആണ് കടലേറ്റം പ്രതിരോധിക്കാൻ ആയി കിട്ടുന്ന ദിവസങ്ങൾ ഈ ദിവസങ്ങൾ ജിയോബാഗ് തയ്യാറാക്കി സ്ഥാപിച്ചാൽ അടുത്ത കടലേറ്റത്തിൽ ഈ ജനം ചെളിയിലും വെള്ളത്തിലും ഇഴയേണ്ടി വരില്ല …
ദയവു ചെയ്ത് എറണാകുളം കളക്ടറും കൊച്ചി തഹസിൽദാറും ക്വട്ടേഷൻ എടുത്തിരിക്കുന്നവരും പഴമക്കാരുടെ ജ്ഞാനത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കണം.