തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വ്യാജ കാർഡുകൾ നിർമ്മിച്ചത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കഴിഞ്ഞ ദിവസം സി ജെ എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.
സി ആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വ്യാജകാർഡുകൾ നിർമ്മിക്കാനുപയോഗിച്ചത്. അടൂരിലെ യൂത്ത് കോൺഗ്രസ് ഓഫീസിലാണ് കാർഡുകൾ ഉണ്ടാക്കിയത്. രഞ്ജു എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ഇവരെ ഇതിന് ചുമതലപ്പെടുത്തിയത്. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ തയ്യാറാക്കി. രണ്ടായിരത്തോളം കാർഡുകൾ ഇങ്ങനെ നിർമ്മിച്ചു. ഇതിനായി ദിവസേന ആയിരം രൂപ വീതം നൽകിയിരുന്നതായി നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വികാസ് കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. വ്യാജ കാർഡുകൾ യൂത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. മുഴുവൻ കാർഡുകളും കണ്ടെടുത്തില്ലെങ്കിൽ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാർഡുകൾക്ക് പകരമായി ഉപയോഗിച്ചേക്കാമെന്നും പൊലീസ് പറഞ്ഞു.
Trending
- വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ഇനി എ.ഐ. ദൃശ്യഭാഷയിൽ; ‘കോൺഫിഡോ’ ജൂലൈ 18 മുതൽ
- പാഴ്സിപാർലോ ഇടവകയിൽ അതിശക്തമായ പ്രളയം; ജീവൻ പണയം വെച്ചും പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അരുളിക്കയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഫാ. കൃപ
- കെ.സി.വൈ.എം സംസ്ഥാന സമിതി തൊഴിൽമേള സംഘടിപ്പിക്കുന്നു
- മലബാറിന്റെ തിരുമുറ്റത്ത്, വിസ്മരിക്കപ്പെടാത്ത ആത്മീയ നിധി
- വല്ലാർപാടം പുനരധിവാസം: 18 വർഷമായിട്ടും 185 കുടുംബങ്ങൾ വീടില്ലാതെ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി വരാപ്പുഴ ആർച്ച് ബിഷപ്
- കത്തോലിക്കാ ശ്രവ്യമാധ്യമ രംഗത്ത് പുതിയ അധ്യായം; ‘ഫിയോ’ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു
- മധ്യപൂർവേഷ്യയിലെയും യുക്രൈനിലെയും യുദ്ധഭീഷണിയിൽ ആശങ്ക; സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ
- ആൽബർട്സ് കോളേജ് അധ്യാപകന് പേറ്റന്റ് അംഗീകാരം

