Browsing: vatican news

“നിത്യമാം പ്രകാശമേ നീ നയിക്കുക”, എന്ന വിശ്വപ്രസിദ്ധമായ പ്രാർത്ഥനാഗാനം, അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്. 2019-ൽ, ഫ്രാൻസിസ് പാപ്പായാണ് കർദ്ദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇസ്രായേലിൻറെയും പലസ്തീൻറെയും സുരക്ഷിതവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.

സമകാലിക ലോകം ചെലുത്താനുദ്ദേശിക്കുന്ന സ്വാധീനത്തെ ഊട്ടിവളർത്തുന്ന ലക്ഷ്യം എന്തെന്ന് സൂക്ഷ്മമായി പരിശോധിക്കാൻ ജൂബിലി നമ്മെ ക്ഷണിക്കുന്നുവെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ (ഡികാസ്റ്റെറി) പ്രോ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലേ.

ഗാസയിലെ ജനങ്ങളെ സഹായിക്കാൻ ഇറ്റലിയിലെ കാരിത്താസ് സംഘടന 2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയുടെ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു.

പ്രപഞ്ചത്തെ വലിയ തോതിൽ വിവരിക്കുന്ന ഐൻസ്റ്റീന്റെ സമവാക്യങ്ങൾക്ക് പുതിയ പരിഹാരങ്ങൾ പോലും സൃഷ്ടിക്കാൻ ഈ വഴികൾക്കു സാധിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.

വരുന്ന നവംബർ മാസത്തിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ കോപ്30 (COP30) സമ്മേളനത്തിന്റെ വെളിച്ചത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട നീതിക്കും പാരിസ്ഥിതിക പരിവർത്തനത്തിനു ആഹ്വാനം ചെയ്തുകൊണ്ട് ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള മെത്രാൻസമിതികളും ലാറ്റിൻ അമേരിക്കയ്‌ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചേർന്ന് പുതിയൊരു രേഖ പുറത്തിറക്കി.

തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ആശുപത്രിയിലെ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്‍ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്‍ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്‌കോ, വിവാ ഇല്‍ പാപ്പാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്‍കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരുമാസമായി ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ, പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ആശുപത്രി സ്റ്റാഫിനൊപ്പമാണ്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് ജെമെല്ലിയില്‍ പാപ്പായെ പരിചരിക്കുന്നവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 12 മെഴുകുതിരികളും ഒരു കേക്കുമായി പരിശുദ്ധ പിതാവിനെ ‘അതിശയിപ്പിക്കുകയായിരുന്നു.’