- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
Browsing: Featured News
ദൈവോന്മുഖവും പരോന്മുഖവുമായ സ്നേഹത്തില്‍ അധിഷ്ഠിതമായ 40 ദിനരാത്രങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് തപസ്സുകാലം. തമ്പുരാനോട് ചേര്‍ന്നിരിക്കുവാന്‍ ക്ഷണിക്കുന്ന വിരുന്നാണിത്. ബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നത് ഇപ്രകാരമാണ്. നാം നമ്മുടെ ഉള്ളില്‍ നിന്ന് രണ്ട് സ്വരമാണ് കേള്‍ക്കുക. The voice of conscience and the voice of concupiscience. മനസ്സാക്ഷിയുടെ സ്വരവും ജഡികതയുടെ സ്വരവും. മനസ്സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ജീവിച്ചാല്‍ നാം ദൈവിക മനുഷ്യരാകും. എന്തുകൊണ്ടായിരിക്കാം നാം ഈ രണ്ട് സ്വരവും കേള്‍ക്കുക? കാരണം മനുഷ്യനില്‍ ആത്മാവും ശരീരവും ഉണ്ട്. ആത്മാവ് ദൈവത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ ശരീരം ജഡികസുഖം ആഗ്രഹിക്കും.
വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന് എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന് എന്ന ബഹുമതിയും തിയോഫിനച്ചന് ഇനി സ്വന്തം. ജീവിതകാലത്തുതന്നെ തിയോഫിനച്ചന് എല്ലാവരുടെയും വല്യച്ചനായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര് വരെ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്.
ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’ എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം
ജനലക്ഷങ്ങളുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കികൊണ്ട്, കഴിഞ്ഞ ഏതാനും വര്‍ഷം കേരളത്തിന്റെ നാനാഭാഗത്തും, ചുറ്റി സഞ്ചരിച്ചിരുന്ന താപസ ശ്രേഷ്ഠനായ റവ. ഫാ. തിയോഫിന്‍ ഇന്നലെ ദിവംഗതനായി. അദ്ദേഹത്തിന്റെ മൃതദേഹസംസ്കരണം വരാപ്പുഴ മെത്രാപോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് അട്ടപ്പേറ്റി തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ ഇവിടെ അടുത്ത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയില്‍ നടത്തപ്പെട്ടു.
എറണാകുളത്ത് പൊന്നുരുന്നി എന്ന ഗ്രാമീണമേഖലയുടെ ആത്മീയ ചൈതന്യമായിരുന്ന ദൈവദാസന് ഫാ. തിയോഫിന്‍ കപ്പുച്ചിനെ ലെയോ പാപ്പാ 2026 ഫെബ്രുവരി 21ന് ‘ധന്യന്‍’ (ഢലിലൃമയഹല) എന്ന പദത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിനോടുള്ള അചഞ്ചലമായ ഭക്തിയും പാവപ്പെട്ടവരോടുള്ള കരുണയും വഴി ജീവിതകാലത്തുതന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിത്വമായിരുന്നു തിയോഫിനച്ചന്റേത്.
യൗസേപ്പിതാവ് ഉണ്ണീശോയ്ക്കായി താരാട്ടു പാടിയിട്ടുണ്ടാകുമോ? മാതാവ് ഉണ്ണിയേശുവിനെ ഉറക്കുന്നതിനായി പാടിയ പാട്ട് എന്ന സങ്കല്പത്തോടെ അനേകം ഭാഷകളില്‍ താരാട്ടുപാട്ടുകള്‍ എഴുതപ്പെടുകയും ലോകപ്രശസ്ത ഗായികമാര്‍ പാടുകയും ചെയ്തിട്ടുണ്ട്.
കോട്ടപ്പുറം രൂപതയ്ക്ക് ആത്മാഭിമാനം പകരുന്ന ആത്മീയ തേജസ്സായ ദൈവദാസൻ തിയോഫിൻ കപ്പുച്ചിനച്ചൻ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിചെറിയ ജോർജ് – അന്ന ദമ്പതികളുടെ ഒമ്പത് മക്കളിൽ ആറാമനായി 1913 ജൂലൈ 20 ന് ജനിച്ചു. മൈക്കിൾ എന്ന പേരാണ് ജ്ഞാനസ്നാനാവസരത്തിൽ നല്കപ്പെട്ടത്.
ടൈറ്റാനിക്കില്‍ അവസാനമായി കേട്ട സംഗീതം ‘നിയറര്‍ മൈ ഗോഡ് ടു തീ’ (‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടേ’)എന്നു തുടങ്ങുന്ന പ്രശസ്തമായ സ്തുതിഗീതമാണെന്നു ചരിത്രകാരന്മാര് രേഖപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കാണുമ്പോള്‍ ദൈവത്തോടു ചേരുന്നതിനെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്.വയലിനിസ്റ്റുമാരായ വാലസ് ഹാര്‍ട്ലി(ബാന്‍ഡ് ലീഡര്‍), ജോണ്‍ ലോ ഹ്യൂം, ജോര്‍ജ് ക്രിന്‍സ്, ചെല്ലോ വാദകരായ ജോണ്‍ വെസ്ലി, റോജര്‍ ബ്രിക്കോ, പേഴ്സി ടെയ്ലര്, പിയാനിസ്റ്റ് തിയോഡോര്‍ ബ്രെയ്ലി, ബാസിസ്റ്റ് ജോണ്‍ ക്ലാര്‍ക് എന്നിവരാണ് മരണത്തിലേക്ക് പോകുന്ന സഹയാത്രികരെ ദൈവത്തിന്റെ സംഗീതം കേള്‍പ്പിച്ചു യാത്രയാക്കിയത്.
ജെയിംസ് അഗസ്റ്റിൻ ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം നാഥൻ കൊതിക്കും സ്വഭാവം ക്ഷമിക്കുന്ന സ്നേഹം…
രോഗികളെ സുഖപ്പെടുത്തുന്നതില്‍ മാത്രം അല്ല, അവരുടെ വേദനകളില്‍ പങ്കുചേരുകയും സമരിയാക്കാരനെപ്പോലെ അപരന്റെ മുറിവുകള്‍ക്ക് എണ്ണ പുരട്ടുകയും ചെയ്യുന്നതിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യമെന്നും ഈ ദൈവദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ‘ലോക രോഗീദിനം’ പ്രസക്തമാകുന്നതെന്നും ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
