Browsing: Featured News

ഒരു പുഞ്ചിരി കൊണ്ടും കരുതല്‍ നിറഞ്ഞൊരു വാക്കു കൊണ്ടും മനുഷ്യന് പ്രത്യാശ നല്‍കുന്നവരാണ് ഡോക്ടര്‍മാര്‍. ദൈവത്തിന്റെ പ്രതിരൂപങ്ങളായി നാം അവരെ കാണുന്നത് അതുകൊണ്ടാണ്. ജീവന്‍ കാത്തുസൂക്ഷിക്കാന്‍ സ്വന്തം സുഖങ്ങള്‍ മാറ്റിവെച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ക്കായി സമര്‍പ്പിച്ച സുദിനമാണ് ദേശീയ ഡോക്ടേഴ്‌സ് ദിനം.

കേരള സഭയിൽ പ്രവാചകപരമായ ഇടപെടൽ നടത്തുകയും കേരള നവോത്ഥാനത്തിന് തുടക്കമിടുകയും മലയാള ഭാഷയുടെ ആദ്യത്തെ ലക്ഷണമൊത്ത ഗദ്യകൃതിക്കു നിമിത്തമാകുകയും ചെയ്ത ആർച്ചു ബിഷപ്പ് അലക്സോ ദെ മെനസിസ് എന്ന അഗസ്റ്റീനിയൻ സന്യാസിയെ, മഹാപരിഷ്‌കർത്താവായ പുണ്യപുരുഷനെ തമസ്കരിക്കുകയോ താറടിക്കുകയോ വിസ്മരിക്കുകയോ ചെയ്യാൻ കഴിഞ്ഞ നാലര നൂറ്റാണ്ടായി കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടെങ്കിലും വർഷം ചെല്ലുന്തോറും അദ്ദേഹത്തിൻ്റെ പ്രസക്തിയും പെരുമയും വർദ്ധമാനമാകുകയാണ്.

കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിഭാഗമാണ് തീരദേശ ജനതയും മത്സ്യത്തൊഴിലാളികളും

ആകാശവും കടലും കരയും സ്വകാര്യ നിക്ഷേപത്തിനായി കൂടുതല്‍ തുറന്നു കൊടുക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അത് തന്നെയാണ് ഈ ബജറ്റ് സൃഷ്ടിക്കുന്ന ആശങ്കയും പ്രതീക്ഷയും.

പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്. സംഗീതത്തോടുള്ള സമര്‍പ്പണത്തിനും കലാസേവനത്തിനും ലഭിച്ച അംഗീകാരങ്ങളായി അടുത്തിടെ എം. കെ. അര്‍ജുനന്‍ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു.

ഓരോ ജൂൺ 19-ഉം കടന്നുവരുമ്പോൾ നമ്മൾ പി.എൻ. പണിക്കർ എന്ന മഹദ്വ്യക്തിയെ സ്മരിക്കുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുകയും ചെയ്യുന്നു.

ചവിട്ടുനാടകത്തെ യുവജനോത്സവ വേദികളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കലാകാരനാണ് എറണാകുളം പള്ളിപ്പുറം സ്വദേശിയായ അലക്സ് താളൂപ്പാടത്ത്. നിരവധി ചവിട്ടുനാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയ അദ്ദേഹം ഈ കലാരൂപത്തെ ജനകീയമാക്കുന്നതിലും പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഡിജിറ്റല്‍ യുഗത്തില്‍ വായനയുടെ പ്രസക്തി എന്താണ്? പുസ്തകങ്ങളില്‍ നിന്ന് ഇന്നത്തെ തലമുറ വല്ലാതെ അകന്നുപോകുന്നുണ്ടോ? പക്ഷേ, വിവരസാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഇന്നത്തെ ലോകത്ത് വായനയ്ക്ക് പണ്ടത്തേക്കാളും പ്രാധാന്യമുണ്ടെന്നാണ് മനസിലാക്കേണ്ടത്.

എല്‍ഡ്രിഡ്ജ് ഐസക്‌സിനെയാണ് ഈ പരേതസ്മരണഗാനത്തിനു  സംഗീതം നല്‍കാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയത്. വരികള്‍ക്ക് ഈണമിട്ട ശേഷം റെക്‌സ് മാസ്റ്റര്‍ (റെക്‌സ് ഐസക്‌സ്)ഓര്‍ക്കസ്‌ട്രേഷനും നല്‍കി  റെക്കോര്‍ഡിങ്ങിനു ഒരുങ്ങുന്നതിനിടെയാണ് ഫാ.മൈക്കിള്‍ വിട വാങ്ങിയത്.

പട്ടാളത്തിന്റെയും പോലീസിന്റെയും സന്ദേശങ്ങൾ റേഡിയോ വഴി കിട്ടാൻ സാധ്യത ഉള്ളതിനാൽ രാജ്യത്ത് റേഡിയോ ഉപയോഗിക്കുന്നവരുടെ പേരുവിവരം സർക്കാരിന് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഈ നിയമം കർശനമായി പാലിച്ചിരുന്നു.