Browsing: Featured News

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ നരുവാമൂട് എന്ന കൊച്ചുഗ്രാമത്തില്‍ നിന്നാരംഭിച്ച ശ്രീജയുടെ യാത്ര ഇന്ന് ഇന്ത്യയെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്ക് എത്തുകയാണ്. ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ 57-ാം റാങ്കും കേരളത്തില്‍ ഒന്നാം സ്ഥാനവും നേടി ജെ.എസ്. ശ്രീജ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.

പ്രാര്‍ഥന, ഉപവാസം, ദാനധര്‍മ്മം എന്നീ ത്രിവിധ പുണ്യങ്ങളിലൂടെ ഉത്ഥിതനായ മിശിഹായെ സ്വീകരിക്കാന്‍ സഭ നമ്മെ ഒരുക്കുന്ന കൃപയുടെ കാലമാണല്ലോ വലിയ നോമ്പ്. എന്നാല്‍, ഈ നാല്‍പ്പതു ദിനങ്ങളിലെ ആത്മീയ ചൈതന്യം ലിറ്റര്‍ജിക്കല്‍ കലണ്ടറിന് അപ്പുറം, നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ലക്ഷ്യം. കേവലം ഒരു കാലഘട്ടത്തില്‍ ഒതുങ്ങിനില്‍ക്കാതെ, ഹൃദയത്തില്‍ ഒരു ‘നിരന്തര നോമ്പ്’ എപ്രകാരം കാത്തുസൂക്ഷിക്കാം എന്ന് നമുക്ക് ചിന്തിക്കാം.

നോമ്പുകാലം ആത്മാര്‍ഥമായി നാം ആചരിക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്നത് ശാരീരികവും ആത്മീയവുമായ വിശുദ്ധീകരണമാണ്. അശുദ്ധിയുടെ പ്രവൃത്തികളും ചിന്തകളും ഇല്ലായ്മ ചെയ്യുന്നതിലൂടെ നാം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ദൈവസാന്നിധ്യം തന്നെയാണ്.

ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നതുപോലെയും, കണ്ടെത്തിയിട്ടുള്ളത് പോലെയും ലത്തീന്‍ കത്തോലിക്കാ സമൂഹവും അതിലെ വിവിധ വിഭാഗങ്ങളും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയും അതിന്റെ കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്രത്തോളം കാര്യക്ഷമായി നടപ്പിലാക്കാനാവും എന്നത് സംശയകരമാണ്. എങ്കിലും തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്് ഇത് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയും എന്നതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ കത്തോലിക്ക സമുദായ വക്താവുമായ ജോസഫ് ജൂഡുമായുള്ള അഭിമുഖം.

ദൈവോന്മുഖവും പരോന്മുഖവുമായ സ്‌നേഹത്തില്‍ അധിഷ്ഠിതമായ 40 ദിനരാത്രങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് തപസ്സുകാലം. തമ്പുരാനോട് ചേര്‍ന്നിരിക്കുവാന്‍ ക്ഷണിക്കുന്ന വിരുന്നാണിത്. ബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നത് ഇപ്രകാരമാണ്. നാം നമ്മുടെ ഉള്ളില്‍ നിന്ന് രണ്ട് സ്വരമാണ് കേള്‍ക്കുക. The voice of conscience and the voice of concupiscience. മനസ്സാക്ഷിയുടെ സ്വരവും ജഡികതയുടെ സ്വരവും. മനസ്സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ജീവിച്ചാല്‍ നാം ദൈവിക മനുഷ്യരാകും. എന്തുകൊണ്ടായിരിക്കാം നാം ഈ രണ്ട് സ്വരവും കേള്‍ക്കുക? കാരണം മനുഷ്യനില്‍ ആത്മാവും ശരീരവും ഉണ്ട്. ആത്മാവ് ദൈവത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ ശരീരം ജഡികസുഖം ആഗ്രഹിക്കും.

വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന്‍ എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ എന്ന ബഹുമതിയും തിയോഫിനച്ചന് ഇനി സ്വന്തം. ജീവിതകാലത്തുതന്നെ തിയോഫിനച്ചന്‍ എല്ലാവരുടെയും വല്യച്ചനായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്.

ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്‌കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’  എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

ജനലക്ഷങ്ങളുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കികൊണ്ട്, കഴിഞ്ഞ ഏതാനും വര്‍ഷം കേരളത്തിന്റെ നാനാഭാഗത്തും, ചുറ്റി സഞ്ചരിച്ചിരുന്ന താപസ ശ്രേഷ്ഠനായ റവ. ഫാ. തിയോഫിന്‍ ഇന്നലെ ദിവംഗതനായി. അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കരണം വരാപ്പുഴ മെത്രാപോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് അട്ടപ്പേറ്റി തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ ഇവിടെ അടുത്ത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയില്‍ നടത്തപ്പെട്ടു.

എറണാകുളത്ത് പൊന്നുരുന്നി എന്ന ഗ്രാമീണമേഖലയുടെ ആത്മീയ ചൈതന്യമായിരുന്ന ദൈവദാസന്‍ ഫാ. തിയോഫിന്‍ കപ്പുച്ചിനെ ലെയോ പാപ്പാ 2026 ഫെബ്രുവരി 21ന് ‘ധന്യന്‍’ (ഢലിലൃമയഹല) എന്ന പദത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിനോടുള്ള അചഞ്ചലമായ ഭക്തിയും പാവപ്പെട്ടവരോടുള്ള കരുണയും വഴി ജീവിതകാലത്തുതന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിത്വമായിരുന്നു തിയോഫിനച്ചന്റേത്.

യൗസേപ്പിതാവ് ഉണ്ണീശോയ്ക്കായി താരാട്ടു പാടിയിട്ടുണ്ടാകുമോ? മാതാവ് ഉണ്ണിയേശുവിനെ ഉറക്കുന്നതിനായി പാടിയ  പാട്ട് എന്ന സങ്കല്പത്തോടെ അനേകം ഭാഷകളില്‍ താരാട്ടുപാട്ടുകള്‍ എഴുതപ്പെടുകയും ലോകപ്രശസ്ത ഗായികമാര്‍ പാടുകയും ചെയ്തിട്ടുണ്ട്.