- ഹിയറിങ് എയ്ഡ്, വീൽചെയർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു കൈറോസ്
- ലഹരിക്ക് എതിരെ KLCA എഴുപുന്ന യൂണിറ്റ്; ഹോസന ഞായർ ദിനത്തിൽ ഉപവാസ സത്യാഗ്രഹം നടത്തും.
- ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ന്റെ പശ്ചാത്തല സംഗീത ലൈവ് ഓർക്കസ്ട്ര കൊച്ചിയിൽ
- കുടിയേറ്റക്കാരിലൂടെ വാതിലിൽ മുട്ടുന്നത് ക്രിസ്തു: പാപ്പാ
- ഉക്രൈനിലെ സന്യാസാശ്രമത്തിനു നേരെ റഷ്യൻ ഡ്രോണാക്രമണം
- ആർച്ച്ബിഷപ് സാറ മുള്ളാലിക്ക് ലെയോ പാപ്പയുടെ സന്ദേശം
- ഒരു നാടിനെ കണ്ണീരിലാഴ്ത്തി ജോൺസിയുടെ വിയോഗം
- ദേവാസ്ത് – അരൂപത്തിലേക്കുള്ള വിളി
Browsing: Featured News
അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്‍മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം
മലയാള-തമിഴ് സംഗീതലോകത്ത് മധുര ശബ്ദത്തിന്റെ ഉടമയായി ഇന്നും ഓര്‍മിക്കപ്പെടുന്ന ഗായികയാണ് ജെന്‍സി ആന്റണി. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ആരംഭമായി കണക്കാക്കുന്ന എഴുപതുകളില്‍ ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന അനവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതലോകത്ത് തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ അനുഗ്രഹീത ഗായിക. മൃദുവും ഹൃദയസ്പര്‍ശിയുമായ അവരുടെ ശബ്ദം തമിഴിലും മലയാളത്തിലുമുള്ള നിരവധി ഗാനങ്ങള്‍ക്ക് വ്യത്യസ്ത ഭാവവും ആത്മാവും പകര്‍ന്നു. പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്.
ദൈവവിളി സംബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഡിസംബര്‍ മാസം എട്ടാം തീയതി ‘വിശ്വസ്തതയില്‍ സൃഷ്ടിക്കപ്പെടുന്ന ഭാവി’ എന്ന പേരില്‍ ഒരു അപ്പോസ്തോലിക പ്രബോധനം പുറത്തിറക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും ചിന്തകളും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘രാജ്യത്തെ സംരക്ഷിക്കുമെന്നു പറഞ്ഞു നടക്കുന്നവരെല്ലാം വിഡ്ഢികള്‍;
കള്ളന്മാരാണെല്ലാ നേതാക്കളും, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുന്നിവര്‍.’
നേപ്പാളിലെ യുവജനങ്ങളെ സംഗീതത്തിലൂടെ പൗരബോധത്തിലേക്ക് നയിച്ച റാപ്പ് ഗായകന് ബാലെന്‍ഷായുടെ പാട്ടിന്റെ വരികളാണിത്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ നരുവാമൂട് എന്ന കൊച്ചുഗ്രാമത്തില്‍ നിന്നാരംഭിച്ച ശ്രീജയുടെ യാത്ര ഇന്ന് ഇന്ത്യയെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്ക് എത്തുകയാണ്. ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ 57-ാം റാങ്കും കേരളത്തില്‍ ഒന്നാം സ്ഥാനവും നേടി ജെ.എസ്. ശ്രീജ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.
പ്രാര്‍ഥന, ഉപവാസം, ദാനധര്‍മ്മം എന്നീ ത്രിവിധ പുണ്യങ്ങളിലൂടെ ഉത്ഥിതനായ മിശിഹായെ സ്വീകരിക്കാന്‍ സഭ നമ്മെ ഒരുക്കുന്ന കൃപയുടെ കാലമാണല്ലോ വലിയ നോമ്പ്. എന്നാല്‍, ഈ നാല്‍പ്പതു ദിനങ്ങളിലെ ആത്മീയ ചൈതന്യം ലിറ്റര്‍ജിക്കല്‍ കലണ്ടറിന് അപ്പുറം, നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ലക്ഷ്യം. കേവലം ഒരു കാലഘട്ടത്തില്‍ ഒതുങ്ങിനില്ക്കാതെ, ഹൃദയത്തില്‍ ഒരു ‘നിരന്തര നോമ്പ്’ എപ്രകാരം കാത്തുസൂക്ഷിക്കാം എന്ന് നമുക്ക് ചിന്തിക്കാം.
നോമ്പുകാലം ആത്മാര്‍ഥമായി നാം ആചരിക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്നത് ശാരീരികവും ആത്മീയവുമായ വിശുദ്ധീകരണമാണ്. അശുദ്ധിയുടെ പ്രവൃത്തികളും ചിന്തകളും ഇല്ലായ്മ ചെയ്യുന്നതിലൂടെ നാം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ദൈവസാന്നിധ്യം തന്നെയാണ്.
ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നതുപോലെയും, കണ്ടെത്തിയിട്ടുള്ളത് പോലെയും ലത്തീന്‍ കത്തോലിക്കാ സമൂഹവും അതിലെ വിവിധ വിഭാഗങ്ങളും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയും അതിന്റെ കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്രത്തോളം കാര്യക്ഷമായി നടപ്പിലാക്കാനാവും എന്നത് സംശയകരമാണ്. എങ്കിലും തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്് ഇത് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയും എന്നതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ കത്തോലിക്ക സമുദായ വക്താവുമായ ജോസഫ് ജൂഡുമായുള്ള അഭിമുഖം.
ദൈവോന്മുഖവും പരോന്മുഖവുമായ സ്നേഹത്തില്‍ അധിഷ്ഠിതമായ 40 ദിനരാത്രങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് തപസ്സുകാലം. തമ്പുരാനോട് ചേര്‍ന്നിരിക്കുവാന്‍ ക്ഷണിക്കുന്ന വിരുന്നാണിത്. ബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നത് ഇപ്രകാരമാണ്. നാം നമ്മുടെ ഉള്ളില്‍ നിന്ന് രണ്ട് സ്വരമാണ് കേള്‍ക്കുക. The voice of conscience and the voice of concupiscience. മനസ്സാക്ഷിയുടെ സ്വരവും ജഡികതയുടെ സ്വരവും. മനസ്സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ജീവിച്ചാല്‍ നാം ദൈവിക മനുഷ്യരാകും. എന്തുകൊണ്ടായിരിക്കാം നാം ഈ രണ്ട് സ്വരവും കേള്‍ക്കുക? കാരണം മനുഷ്യനില്‍ ആത്മാവും ശരീരവും ഉണ്ട്. ആത്മാവ് ദൈവത്തിനുവേണ്ടി ആഗ്രഹിക്കുമ്പോള്‍ ശരീരം ജഡികസുഖം ആഗ്രഹിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
