- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Browsing: Editorial
ഇലങ്കയില്‍ ചെങ്കൊടി പാറുന്നത് ഇക്കരെയുള്ള സഖാക്കളെയും ആവേശം കൊള്ളിക്കുന്നുണ്ട്. മധുരമനോജ്ഞ ചൈനയില്‍ നിന്ന് വിഴിഞ്ഞത്തേക്കു വരുന്ന കണ്ടെയ്നര്‍ ട്രാന്‍സ് ലൈനറുകള്‍ക്ക് ഇനി കൊളംബോയില്‍ നിന്നുള്ള ‘മള്‍ട്ടി-അലൈന്മെന്റ്’ പ്രത്യയശാസ്ത്ര ലോജിസ്റ്റിക്സ് ലൈനും പിടിക്കാമല്ലോ.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഗണേശ് ചതുര്‍ത്ഥി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിയുന്നതും ചീഫ് ജസ്റ്റിസ് മന്ത്രോച്ചാരണം നടത്തുന്നതും അദ്ദേഹത്തിന്റെ പത്നി കല്പനാ ദാസ് കൈമണി കിലുക്കുന്നതും എഎന്‍ഐ ന്യൂസ് ഏജന്‍സി 29 സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ പ്രചരിപ്പിക്കുകയും, ”ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്ജിയുടെ വസതിയില്‍ ഗണേശപൂജയില്‍ പങ്കെടുത്തു. ഭഗവാന് ശ്രീഗണേഷ് നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും അദ്ഭുതകരമായ ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ” എന്ന കുറിപ്പോടെ പ്രധാനമന്ത്രി ആ ദൃശ്യം തന്റെ ‘എക്സ്’ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തത് മോദിയുടെ പതിവ് ഹിന്ദുത്വ രാഷ്ട്രീയ സ്റ്റണ്ടുകളിലൊന്നായി എഴുതിതള്ളാവുന്നതല്ല.
ബോംബര്‍ഡ്രോണുകളും ഗ്രനേഡുകള്‍ പായിക്കുന്ന ദീര്‍ഘദൂര റോക്കറ്റുകളുമൊക്കെയായി മണിപ്പുരില്‍ ആഭ്യന്തരയുദ്ധത്തിന്റെ പുതിയൊരു പോര്‍മുഖം തുറന്നിരിക്കെ, ഇംഫാലില്‍ മെയ്തെയ് വിദ്യാര്‍ഥികളും മശാല്‍ തീപ്പന്തമേന്തിയ മീരാ പൈബി മെയ്തെയ് സ്ത്രീകൂട്ടായ്മയും മണിപ്പുര്‍ സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും നടത്തിയ റാലികള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഇളക്കിവിടുന്ന രാഷ്ട്രീയ തീക്കളിയുടെ ആപല്‍ക്കരമായ ഒരു പകര്ന്നാട്ടമായി കാണുന്നവരുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ശശിയുടെ ആജ്ഞാകാരിയായ ക്രമസമാധാന വിഭാഗത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം.ആര് അജിത്കുമാറും ഉള്‍പ്പെട്ട ഒരു ക്രിമിനല്‍ ഉപജാപകസംഘമാണെന്ന നിലമ്പൂരിലെ സിപിഎം സ്വതന്ത്രനായ എംഎല്‍എ പി.വി അന്‍വറിന്റെ അത്യന്തം നാടകീയമായ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്.
മലയാള സിനിമാലോകത്തെ ചില പ്രമുഖര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള മൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിന് ‘വിശ്വസിക്കാവുന്ന’ സ്റ്റെനോഗ്രാഫറെ കിട്ടാഞ്ഞതിനാല്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ഹേമ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി, പ്രശസ്ത നടി ടി. ശാരദ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി തങ്ങളുടെ 300 പേജ് വരുന്ന റിപ്പോര്‍ട്ട് ഏറെ കഷ്ടപ്പെട്ട് സ്വയം ടൈപ്പ് ചെയ്താണ് സര്‍ക്കാരിനു സമര്‍പ്പിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ജാതിസംവരണ വിഷയത്തില്‍ തൊട്ടാല്‍ ഇനിയും പൊള്ളുമെന്നു പ്രധാനമന്ത്രി മോദിക്കു ബോധ്യമായതിന്റെ ലക്ഷണമാണ് കേന്ദ്രസര്‍ക്കാരിന്റെ 24 വകുപ്പുകളിലേക്ക് 45 ‘സ്പെഷലിസ്റ്റ്’ ഉദ്യോഗസ്ഥരെ സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും അക്കാദമിക-ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും മറ്റുമായി കരാര്‍/ ഡപ്യൂട്ടേഷന് വ്യവസ്ഥയില്‍ ലാറ്ററല്‍ എന്‍ട്രി സംവിധാനത്തിലൂടെ നിയമിക്കാനുള്ള യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരസ്യം 48 മണിക്കൂറിനകം പിന്‍വലിക്കാനുള്ള തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയ തന്ത്രത്തില്‍ കാതലായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ 30ന് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന (ഭേദഗതി) നിയമവും കേന്ദ്രത്തില്‍ മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ലോക്സഭയില്‍ ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ‘ഏകീകൃത വഖഫ് മാനേജ്മെന്റ്, ശക്തീകരണം, കാര്യക്ഷമത, വികസന നിയമം 1955’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലും.
രാഷ് ട്രത്തോടുള്ള വിടവാങ്ങല്‍ സന്ദേശം നല്കാന് പോലും അവസരം നല്‍കാതെ, 45 മിനിറ്റിനകം രാജ്യം വിടാനാണ് രണ്ടു മാസം മുന്‍പ് തന്നെ സൈനിക മേധാവിയായി നിയമിച്ച ബംഗ്ലാദേശിന്റെ ആ ‘ഉരുക്കുവനിത’യ്ക്ക് ജനറല്‍ വാഖിറുസ്സമാന് അന്ത്യശാസനം നല്‍കിയത്.
വിലാപത്തിന്റെയും കൊടുംവ്യഥകളുടെയും പെരുമഴക്കാലം കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കരള്‍പിളര്‍ക്കുന്ന നിലവിളികള്‍ക്കും ആര്‍ത്തവിഹ്വലതകള്‍ക്കുമിടയില്‍ ദൈവകൃപ യാചിക്കാനും നിരാലംബരായ സഹോദരങ്ങളെ നെഞ്ചോടുചേര്‍ക്കാനും അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചണിചേരാനുമുള്ള ദുരന്തപ്രതിരോധ കാലമാണിത്.
മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജന്‍ഡയില്‍, കാവഡിയ തീര്‍ഥാടകരുടെ സഞ്ചാരപാതയില്‍ മുസ് ലിം ഭക്ഷണശാലകളെ വേര്‍തിരിച്ചുകാട്ടുക എന്നത് ഒട്ടും നിഗൂഢമല്ലാത്ത ഒരു തന്ത്രമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
