- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
Author: admin
ആസന്നമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടെടുക്കുവാന്‍ ആഹ്വാ നം ചെയ്ത് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി.
കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ഇറ്റലിക്ക് പുറത്തുള്ള തന്റെ ആദ്യ യാത്രയ്ക്കായി ലെയോ പതിനാലാമൻ, പാപ്പാ റോമിൽ നിന്ന് തുർക്കിയിലേക്ക് പുറപ്പെട്ടു. നിഖ്യാ കൗൺസിലിൻ്റ 1,700-ാം വാർഷികം ആഘോഷിക്കുന്നതിനായിട്ടാണ് പരിശുദ്ധ പിതാവ്, തുർക്കിയിലേക്ക് യാത്രയായിരിക്കുന്നത്.
‘സാഹിതി പുരസ്കാരം ‘കൊല്ലംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ലാൽ സാറിൽ നിന്നും കൊല്ലം കടയ്ക്കൽ തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്‌സ് യു പി എസ് ലെ അധ്യാപിക ശ്രീമതി രൂപ മോൾ കെ. ബി ഏറ്റുവാങ്ങുന്നു.
ന്യൂ ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഇന്റലിജൻസ് ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്‌തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംടിഎസ് (ജനറൽ) 362 അ് ഒഴിവുകളിലേക്ക് നേരിട്ടുള്ള, നിയമനമാണ് നടത്തുന്നത്, കേരളത്തിലും ജോലി ചെയ്യാം. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 14 ന് അകം നൽകണം. പേ ലെവൽ ഒന്ന് പ്രകാരം 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് ശമ്പളം. ഇതോടൊപ്പം കേന്ദ്ര സർക്കാർ അലവൻസുകൾ, പ്രത്യേക സുരക്ഷാ അലവൻസ്, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ക്യാഷ് കോമ്പൻസേഷൻ എന്നിവയും ലഭിക്കും. യോഗ്യതാ മാനദണ്ഡംഅപേക്ഷകർ 18-25 വയസ്സിനിടയിലുള്ളവരായിരിക്കണം. പട്ടികജാതി (SC), പട്ടികവർഗ(ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), ഭിന്നശേഷിക്കാർ (PwBd) തുടങ്ങിയവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. കൂടാതെ അപേക്ഷിച്ച തസ്തികയ്ക്കുള്ള താമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റും (ഡൊമിസൈൽ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി തദ്ദേശ തിരഞ്ഞെടുപ്പ് 2025ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. പ്രചാരണം പൊടിപാറുന്നു. നാട്ടിലെ പ്രധാന പാര്‍ട്ടികളെല്ലാം രംഗത്തുണ്ട്. മത്സരാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇടവഴികള്‍ താണ്ടി, കുണ്ടും കുഴിയും കടന്ന്, ഓരോ മുക്കിലും മൂലയിലുമെത്തുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങളാകണമെന്നില്ല ഓരോ വാര്‍ഡിന്റെയും ഡിവിഷന്റെയും വോട്ടിംഗ് ഗതിയെ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും. സ്ഥാനാര്‍ത്ഥിക്ക് തന്റെ വാര്‍ഡിലെ സമ്മതിദായകരോടുള്ള ബന്ധവും, പ്രദേശത്തിന്റെ അടിയന്തര സ്വഭാവമുള്ള പ്രശ്‌നങ്ങളും, വികസനത്തെപ്പറ്റിയുളള അടിസ്ഥാന സമൂഹങ്ങളുടെ കാഴ്ചപ്പാടുകളും എല്ലാം ചേര്‍ന്നുള്ള രാഷ്ട്രീയസ്വഭാവം പാര്‍ട്ടിരാഷ്ട്രീയത്തിന് അതീതമായി നിലയുറപ്പിച്ചെന്ന് വരാം. ജാതി-മത താല്പര്യങ്ങളിലൂന്നി നടത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ, തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന ജനസമൂഹം ഗൗനിച്ചേക്കുമെന്ന് നിര്‍ബന്ധമില്ല. 2025-ല തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചില പ്രത്യേകതകളിലൊന്ന്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ട ചിലര്‍ ജീവനൊടുക്കി എന്ന വാര്‍ത്തയാണ്. പാര്‍ട്ടികള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം കൈയൊഴിയുന്നുണ്ടെങ്കിലും, മറ്റു ചില കാരണങ്ങള്‍ മരണത്തിന്റെമേല്‍ ചാര്‍ത്തുന്നുണ്ടെങ്കിലും, തഴയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം തിരഞ്ഞെടുപ്പ് ചുവരെഴുത്തുപോലെ മായാതെ നില്‍ക്കുകയാണ്. പാര്‍ട്ടികള്‍ക്കും…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ഭാരതീയജനതയി ൽ ദേശഭക്തിയുടെ തീനാളം ജ്വലിപ്പിച്ച മന്ത്രധ്വനിയായ വന്ദേമാതരം ഒന്നര നൂറ്റാണ്ടു പിന്നിടുന്നു. ഇന്ത്യക്കാരന് വെറുമൊരു ഗാനമല്ലിത്. ഭാരതാംബയോടുള്ള നമ്മുടെ ആത്മബന്ധത്തിന്റെ, സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ,വീരബലിദാനങ്ങളുടെയെല്ലാം മുഴക്കമാണിത്. ഇന്ത്യൻ ദേശീയതയുടെയും സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെയും സ്വരമായ വന്ദേമാതരം രചിക്കപ്പെട്ടിട്ട് 150 വർഷമായി. ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളിയും സംസ്കൃതവും ചേർത്തു എഴുതിയ കവിത 1875 നവംബർ ഏഴിനാണ് പുറത്തിറങ്ങിയത്. ഈ കവിത ആനന്ദമഠം എന്ന നോവലിൽ പ ഉൾപ്പെടുത്തുകയായിരുന്നു. വംഗദർശൻ എന്ന മാസികയുടെ എഡിറ്റർ ആയിരുന്നു ബങ്കിം ചന്ദ്ര ചാറ്റർജി.1872-ൽ പ്രസിദ്ധീകരണം ആരംഭിച്ച വംഗദർശന്റെ ആദ്യ എഡിറ്റർ ബങ്കിം ചന്ദ്ര ചാറ്റർജി തന്നെയായിരുന്നു. 1901മുതൽ രവീന്ദ്ര നാഥ ടഗോർ വംഗദർശന്റെ എഡിറ്ററായി പ്രവർത്തിച്ചു. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന “ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ” എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷുകാരോടുള്ള നാടിൻറെ സാംസ്‌കാരിക പ്രതിരോധവും പ്രതിഷേധവും…
എഡിറ്റോറിയൽ / ജെക്കോബി അഞ്ചു വര്‍ഷം മുന്‍പ്, ബിജെപിക്ക് ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്ത്, മൂന്ന് കാര്‍ഷിക നിയമങ്ങളോടൊപ്പം പ്രതിപക്ഷ കക്ഷികളുടെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി പാസാക്കിയെടുത്ത നാല് തൊഴില്‍നിയമസംഹിതകള്‍ ഇത്രയുംകാലം കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കയായിരുന്നു. 2025 – 2047 കാലയളവില്‍ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പുതിയ ദേശീയ തൊഴില്‍ നയത്തിന്റെ കരട് ‘ ശ്രം ശക്തി നീതി 2025’ എന്ന പേരില്‍ അവതരിപ്പിച്ചതിനു പിന്നാലെ, ഒരു മുന്നറിയിപ്പുമില്ലാതെ, 2019-2020 കാലത്തെ ആ നാല് ലേബര്‍ കോഡുകള്‍ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ട് നവംബര്‍ 21ന് കേന്ദ്ര തൊഴില്‍മന്ത്രാലയം വിജ്ഞാപനമിറക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍, നിര്‍ദേശക തത്ത്വങ്ങള്‍, ഫെഡറലിസം, രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട അടിസ്ഥാന തത്ത്വങ്ങള്‍, സംവരണ വ്യവസ്ഥകള്‍, കോടതി വിധികള്‍ എന്നിവയെ പാടേ നിരാകരിച്ചുകൊണ്ട്, തൊഴില്‍ അവകാശമല്ല, ധര്‍മ്മമാണ് എന്ന് മനുസ്മൃതി, ശുക്രനീതി, യാജ്ഞവല്ക്യസ്മൃതി, അര്‍ഥശാസ്ത്രം എന്നിവയെ ആധാരമാക്കി ചാതുര്‍വര്‍ണ്യവ്യവസ്ഥയിലെ നിര്‍വചനത്തിലേക്ക് തിരിച്ചുനടത്തുന്നതാണ് ശ്രം ശക്തി നീതി. ഒരു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് പാസാക്കിയ…
കൊച്ചി : രോഗികളുടെ അവകാശങ്ങൾ ഓർമ്മപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ. മുൻകൂർ തുക അടയ്ക്കാത്തതിൻ്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുത് . ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ എക്‌സ്‌റേ ഉൾപ്പെടെയുള്ള എല്ലാ പരിശോധനഫലങ്ങളും രോഗിക്ക് കൈമാറാനും കോടതി ഉത്തരവായി . രോഗികളുടെ അവകാശങ്ങൾക്കും ചികിത്സ സുതാര്യതയ്ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആരോഗ്യത്തോടെ ജീവിക്കുകയെന്ന ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടെന്നും കോടതി പറഞ്ഞു . ഡോക്ടർമാരുടെ വിവരങ്ങളും ഓരോ ചികിത്സയ്ക്കുമുള്ള നിരക്കുകളും ആശുപത്രികളുടെ പ്രവേശന ഭാഗത്തും വെബ്സൈറ്റിലും പ്രദർശിപ്പിക്കണം. നിരക്കുകളടക്കം പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി ഉടമകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നൽകിയ അപ്പീലുകൾ തള്ളികൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർണായക ഉത്തരവ്. രോഗികൾക്കായി ആശുപത്രികളിൽ പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി പ്രത്യേക ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കണം. പരാതി പരിഹാര സംവിധാനം നടപ്പിലാക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി…
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിക്ക് സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു . വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിലായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കി . ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ആക്രമണത്തിൽ മരിച്ച പശ്ചിമ വിർജീനിയ സ്വദേശികളായ സൈനികരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാഷനല്‍ ഗാര്‍ഡുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഇവരുടെ സേവനവും ജീവത്യാഗവും പശ്ചിമ വിർജീനിയ മറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭീകരമായ പ്രവൃത്തിക്ക് ശക്തമായ നടപടി ആവശ്യപ്പെടുമെന്ന് പാട്രിക് മോറിസി സമൂഹമാധ്യമത്തിൽ കുറിച്ചു.
ബെയ്ജിംഗ്: പാർപ്പിട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ 44 പേർ മരിച്ചു . 279പേരെ കാണാതായിട്ടുണ്ട് . 700പേരെ രക്ഷപ്പെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി. കെട്ടിട നിർമാണ കമ്പനി എക്സിക്യൂട്ടീവുകളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഡയറക്ടർമാരും ഒരു കൺസൾട്ടൻറുമാണ് അറസ്റ്റിലായത്. തീ പെട്ടെന്ന് പടരാൻ കാരണമായേക്കാവുന്ന നിലവാരമില്ലാത്ത വസ്തുക്കൾ നിർമാണത്തിനായി ഉപയോഗിച്ചെന്ന പേരിലാണ് അറസ്റ്റ് . 800ലധികം അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണയ്ക്കാനായി പരിശ്രമിക്കുന്നത്. എട്ട് കെട്ടിടങ്ങളിൽ നാലെണ്ണത്തിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട് . തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4600 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിൻറെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള…
Subscribe to Updates
Get the latest creative news from FooBar about art, design and business.
