- വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും
- ജാതി സെന്‍സസില്‍ മിന്നല്‍ തന്ത്രം
- കൗണ്ട് ഓണ്‍ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’
- ലിയോ: ഒന്ന് മുതൽ പതിനാലു വരെ
- യോസയുടെ മണ്ണില്‍ച്ചവിട്ടിനിന്ന് ലിയോ പാപ്പാ പറയുന്നു
- കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ
- കശ്മീരില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചു
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്
Author: admin
നോയിഡ: യു പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ സമരം തുടരുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള സംയുക്ത മാര്‍ച്ച് ഇന്ന് നടക്കും. ഗൗതംബുദ്ധ നഗര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ സൂരജ്പുരിലുള്ള ഓഫീസിലേക്കാണ് മാര്‍ച്ച്. അഖിലേന്ത്യ കിസാന്‍ സഭ, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ബഹുജന പഞ്ചായത്തുകള്‍ ചേര്‍ന്നിരുന്നു. വന്‍കിട പദ്ധതികള്‍ക്ക് ഏറ്റെടുത്ത പ്ലോട്ടുകളില്‍ 10 ശതമാനം കര്‍ഷകര്‍ക്ക് അനുവദിക്കുക, 2013ലെ ഭൂമിഏറ്റെടുക്കല്‍ നിയമപ്രകാരം ഗ്രാമങ്ങളിലെ സര്‍ക്കിള്‍ റേറ്റ് നാലിരട്ടിയായി വര്‍ധിപ്പിക്കുക, ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇരുപത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതുള്‍പ്പെടെ ഗാസയിലെ മറ്റിടങ്ങളില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കം 38 പേര്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിലേറെയായി ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 44, 805 പേരാണ്. ഒരുലക്ഷത്തിലധികം പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. സിറിയ, ലബനന്‍, ഗാസ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജോര്‍ദാനിലേക്ക് പുറപ്പെട്ടു. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പില്‍ പങ്കെടുത്ത സീനിയര്‍ കമാന്‍ഡര്‍ ഫാഹ്‌മി സെല്‍മി, ജബാലിയയില്‍ ഹമാസ് യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്ന സലാദ് ദഹ്‌മാന്‍ എന്നിവരെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ട്.
തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകടിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി. ഇത്തരം സംഭവങ്ങള്‍ മത്സരഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറഞ്ഞു. ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപതാം ദിനം കടന്നു. അറുപതാം ദിനം ഫാ അജേഷ് സിപി ഉദ്ഘാടനം ചെയ്തു. ജീവിക്കാൻ വേണ്ടി മനുഷ്യർ നിയമത്തിന്റെ പേരിൽ അനുഭവിക്കേണ്ട സമാധാനവും സന്തോഷവും ഇന്ന് നഷ്ടമാകുമ്പോൾ ജനങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾക്ക് ആണ് രാജ്യം മുൻകൈ എടുക്കേണ്ടതെന്ന് കോട്ടയം രൂപതാ മധ്യ കേരള മഹാ ഇടവക എമിരുത്തിയുസ് ബിഷപ്പ് ഡോ .തോമസ് സാമുവൽ പ്രസ്താവിച്ചു. പത്തനംതിട്ട ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് അലക്സ് മാമൻ, കമ്മറ്റി അംഗങ്ങളായ ജേക്കബ് തോമസ്, ഡോ. സന്തോഷ് മണിയങ്ങാട്ട്, മേൽകോം ഓസ്റ്റിൻ ഓബ്ബി, ജെറി കുലക്കാടൻ, പ്രഭ ഐറിൻ, സാബു മൈലക്കാട്ട്, ഇ . സ് ചാക്കോ, ജോർജ് ഉമ്മൻ, ജാക്ക്സൺ ജോസഫ് എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി.
സമ്പാളൂർ : കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപത ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന കേന്ദ്രത്തിൽ ഇടവക ദിനവും, മതസൗഹാർദ്ദസമ്മേളവും, ഡയാലിസിസ് രോഗികൾക്കായി “കാരുണ്യ കരസ്പർശം” പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉത്ഘാടനം നിർവ്വഹിച്ചു. ആധുനിക കാലഘട്ടത്തിൽ ഇത്തരത്തിലുള്ള മതസൗഹാർദ്ദ സംഗമങ്ങൾ അനിവാര്യമാണെന്നും വിവിധ മതത്തിലുള്ള സഹോദരങ്ങൾ കൈകോർത്ത്പിടിച്ച് സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഇത്തരത്തിലുള്ള സംഗമങ്ങൾ സഹായകരമാകുമെന്നും മത പരിവർത്തനമല്ല മനഃപരിവർത്തമാണ് ആധുനിക കാലഘട്ടത്തിൽ ആവശ്യമെന്നും മന്ത്രി പറഞ്ഞു. മതസൗഹാർദ്ധത്തിന്റെ ഈ വേദിയിൽ നിന്നുകൊണ്ട്, നമ്മുടെ പുതുതലമുറയ്ക്ക് നമ്മൾ കാണിച്ചു കൊടുക്കുന്ന മാതൃക വളരെ വലുതാണെന്നും, ഈ സമ്പാളൂരിന്റെ വിശുദ്ധ മണ്ണിൽ വന്നിറങ്ങിയ,വിശുദ്ധ ഫ്രാൻസിസ് സേവ്യർ ന്റെ പാദസ്പർശമേറ്റ പുണ്യ ഭൂമിയും,മലയാളത്തിലെ ശ്രേഷ്ഠമായ വിലാപഗാനം പുത്തൻപാന രചിച്ച, ആദ്യത്തെ സംസ്കൃത മലയാള നിഘണ്ടു തയ്യാറാക്കിയ, സമ്പാളൂരിന്റെ അഭിമാനമായ അർണോസ് പാതിരിയെക്കുറിച്ചും അദ്ദേഹത്തിന്റെ മറ്റു സാഹിത്യ കൃതികളെ കുറിച്ചും മന്ത്രി പരാമർശിച്ചു. നിർധയരായ 20 ഓളം നിർധനരായ ഡയാലിസിസ്…
കൊച്ചി: തൈക്കൂടം ദേവാലയത്തിന്റെ 180-ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇടവക സമുദായ സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതാ സഹായം മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ മുഖ്യാതിഥിയായിരുന്നു. ഇടവക കെഎൽസിഎ ബിസിസി കേന്ദ്രസമിതി എന്നിവയുടെ നേതൃത്വത്തിൽസംഘടിപ്പിച്ച സമുദായ സംഗമ പരിപാടിയിൽ 350 ലേറെ പ്രതിനിധികൾ മുഴുവൻ സമയവും പങ്കെടുത്തു.വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം പതാക ഉയർത്തി.ഇടവക വികാരി ഫാ. ജോബി അശീ തുപറമ്പിൽ,ഫാ. യേശുദാസ് കൊച്ചു വീട്ടിൽ,ഫാ. ക്രിസ്റ്റി എന്നിവരുടെ മുഖ്യകാർമികത്വത്തിൽദിവ്യബലിഅർപ്പിച്ചു. ഇടവകാംഗമായ ഗ്രാൻ്റ് ഷെവലിയർ എൽ എം പൈലിയുടെ മൃതകുടീരത്തിൽ പുഷ്പാർച്ചനയും ഇടവകയിലെ മൺമറഞ്ഞ സമുദായ സ്നേഹികൾക്ക് പ്രണാമം അർപ്പിക്കുകയും ചെയ്തു. രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ കെ എൽ സി എ വരാപ്പുഴ അതിരൂപത പ്രസിഡൻറ്സി.ജെ പോൾ അധ്യക്ഷത വഹിച്ചു. കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വ.തോമസ് മുഖ്യപ്രഭാഷണം നടത്തി.വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ.…
കോട്ടയം: നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് വൈക്കത്ത് നടക്കുന്ന ചടങ്ങ് കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സംഗമവേദിയാകും. സ്മാരകത്തിന്റെയും ഇതിനോടനുബന്ധിച്ചുള്ള ലൈബ്രറിയുടെയും ഉദ്ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. വൈക്കം വലിയ കവലയില്‍ 84 സെന്റിലാണു തന്തൈ പെരിയാര്‍ സ്മാരകം. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്. ഉദ്ഘാടനം സ്മാരക മണ്ഡപത്തിലും സമ്മേളനം വൈക്കം ബീച്ചിലുമാണു നടക്കുക. തമിഴ്‌നാട്ടിലെ 3 മന്ത്രിമാരും കേരളത്തിലെ 2 മന്ത്രിമാരും ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും അടക്കം പങ്കെടുക്കുന്ന സമ്മേളനം തമിഴ്‌നാട്, കേരള സര്‍ക്കാരുകള്‍ ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ വീരമണി വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, തമിഴ്നാട് മന്ത്രിമാരായ ദുരൈമുരുകന്‍, എ വി വേലു, എം പി സ്വാമിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടികളുടെ സമാപനവും ഇതോടൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ആറ് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.
കൊച്ചി: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. 13 ല്‍ നിന്നും 17 ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയര്‍ത്തി. എല്‍ഡിഎഫ് 11 സീറ്റുകളില്‍ വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥിതി. തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.
എരുമേലി: വിജയപുരം രൂപതയ്ക്കു കീഴിൽ 37 വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള എരുമേലി അസ്സീസി ഹോസ്പിറ്റലിൽ മാനസികരോഗ – ലഹരിവിമുക്ത ചികിത്സയിലും സാന്ത്വനപരിചരണത്തിലും മികച്ച സേവനങ്ങളുമായി സൈക്യാട്രി, ഡീ-അഡിക്ഷൻ & ക്ലിനിക്കൽ സൈക്കോളജി വിഭാഗവും പാലിയേറ്റീവ് കെയർ സെൻ്ററും വിപുലീകരിച്ചു. ശാന്തവും സ്വകാര്യവുമായ അന്തരീക്ഷത്തിൽ മികച്ചതും നിലവാരമുള്ളതുമായ ആരോഗ്യപരിചരണം അസ്സീസി ഹോസ്പിറ്റലിൻ്റെ പ്രത്യേകതയാണ്. സൈക്യാട്രി, ഡീ-അഡിക്ഷൻ & ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിൽ വിദഗ്ധരായ സൈക്യാട്രിസ്റ്റിൻ്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെയും സേവനങ്ങൾ ലഭ്യമാണ്. മാനസികരോഗത്തിനും ലഹരിവിമുക്തിക്കുമായി കിടത്തിചികിത്സ, പുനരധിവാസം (റീഹാബിലിറ്റേഷൻ), സൈക്കോതെറാപ്പി, കൗൺസിലിംഗ് എന്നിവയുൾപ്പെടെ ഏറ്റവും നൂതനമായ ചികിത്സാരീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കിടത്തിചികിത്സയ്ക്ക് ബന്ധുക്കൾ കൂടെ താമസിക്കേണ്ടതില്ല എന്നതും പ്രത്യേകതയാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾക്കും കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യങ്ങൾക്കും ഓൺലൈൻ – ഓഫ് ലൈൻ കൺസൾട്ടേഷൻ സൗകര്യമുണ്ട്. കൂടാതെ, ഐ.ക്യു. ടെസ്റ്റ്, പേഴ്സണാലിറ്റി അസ്സെസ്മെൻ്റ്, ലേണിംഗ് ഡിസെബിലിറ്റി അസ്സെസ്മെൻ്റ്(പഠനവൈകല്യനിർണ്ണയം), ഫാമിലി തെറാപ്പി, കപ്പിൾ തെറാപ്പി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. പാലിയേറ്റീവ് കെയർ സെൻ്ററിൽ വിദഗ്ധരായ ഡോക്ടർമാരുടെയും…
Subscribe to Updates
Get the latest creative news from FooBar about art, design and business.