- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്‍ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
- രണ്ടു ലക്ഷത്തിലധികം അഫ്ഗാൻ കുട്ടികൾക്ക് സഹായം തേടി യൂണിസെഫ്
- കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള
- സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും; പോലീസിനെതിരെ രൂക്ഷവിമർശം
- ചാർളി കെർക്കിനെ പ്രശംശിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- അറം പറ്റി ചാർളി കെർക്കിന്റെ വാക്കുകൾ
- പ്രധാനമന്ത്രിയുടെ സന്ദർശനം: മണിപ്പൂരിൽ സംഘർഷം
Author: admin
നിരീക്ഷകന്‍ / രൂപേഷ് കളത്തില്‍ കേരളത്തിലെ പല സമരമുഖങ്ങളിലും ഇപ്പോള്‍ കണ്ടുവരുന്ന സമരശൈലി സര്‍ഗാത്മക ആവിഷ്‌ക്കാരങ്ങളുടേതാണ്. അത്തരത്തിലുള്ള ഒരു സമരമായിരുന്നു ജൂണ്‍ 20ന് ചെല്ലാനത്തെ ക്രൈസ്തവ സമൂഹത്തിന്റെ സമരരീതി. വര്‍ഷങ്ങളോളമായി മഴക്കാല സമയത്ത് കടല്‍കയറ്റ ഭീതിയെ നേരിട്ട് ജീവിക്കുന്ന ആളുകളാണ് ചെല്ലാനംകാര്‍. നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വര്‍ഷക്കാലത്തിലുള്ള കടലാക്രമണ ഭീഷണിക്ക് പരിഹാരമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല. ഒരു ജനത അവരുടെ അതിജീവനത്തെ സാധ്യമാക്കുന്നത്തിനു ആശ്രയിക്കുന്ന മുഖ്യമാര്‍ഗങ്ങളിലൊന്നാണ് സമരങ്ങളുടേത്. നൂറ്റാണ്ടുകളായി മനുഷ്യരാശി അധികാരകേന്ദ്രങ്ങള്‍ക്കെതിരെ നടപ്പിലാക്കിവരുന്ന പ്രതികരണ ശീലങ്ങളുടെ പ്രത്യക്ഷ രീതിയാണ് സമരങ്ങള്‍. ജനങ്ങളെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന നേതൃത്വവും അവരോടൊപ്പം നില്‍ക്കുന്ന അണികളും ചേര്‍ന്നാണ് സമര പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. കൃത്യമായ ഒരു ലക്ഷ്യബോധമാണ് എല്ലാ സമരങ്ങള്‍ക്കും ഉള്ളത്. ഈ ലക്ഷ്യബോധം നേടിയെടുക്കാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങളും പദ്ധതികളും എല്ലാ സമരങ്ങള്‍ക്കും ഉണ്ടായിരിക്കും. രണ്ടുതരത്തില്‍ സമരങ്ങള്‍ ചെയ്യാമെന്ന് സമര ചരിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഒന്നാമത്തെ സമരമാര്‍ഗം കായികമായ രീതിയുടേതാണ്.…
കവർ സ്റ്റോറി / സിബി ജോയ് കൊച്ചി വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങള്‍ക്ക് 17 വര്‍ഷത്തിനിപ്പുറവും നീതി അകലെ. വാസയോഗ്യമല്ലാത്ത ഭൂമിയില്‍ റവന്യു അഴിയാകുരുക്കില്‍പ്പെട്ട് പോയ മനുഷ്യര്‍ ഒരു വീടിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. വലിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റെ അപാകതയാണ് പുനരധിവാസം താളം തെറ്റിച്ചത്.വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലിലേക്ക് റോഡും റെയിലിനുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. അന്നത്തെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറായിരുന്നു കേന്ദ്രപദ്ധതിക്കായി സ്ഥലവും ഭൂമിയും ഏറ്റെടുത്ത് നല്‍കിയത്. 2008 ഫെബ്രുവരി 6 ന് ജെസിബി കൊണ്ട് മനുഷ്യശരീരങ്ങളെ ആട്ടിപ്പായിച്ച് കുടിയൊഴിപ്പിച്ചു. മുളവുകാട്, കോതാട്, ചേരാനല്ലൂര്‍, വടുതല, കളമശ്ശേരി, ഏലൂര്‍, മഞ്ഞുമ്മല്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള 316 കുടുംബങ്ങളെ വല്ലാര്‍പാടം തുറമുഖത്തേക്ക് റോഡ്, റെയില്‍ കണക്ഷന്‍ സ്ഥാപിക്കുന്നതിനായാണ് കുടിയിറക്കിയത്.വീടും ഭൂമിയും വിട്ടിറങ്ങിയവര്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്കപ്പുറം വീട് നിര്‍മ്മിക്കാന്‍ കൊച്ചിയുടെ വിവിധ പരിസരപ്രദേശങ്ങളില്‍ ഭൂമിയും പ്രഖ്യാപിച്ചു. എന്നാല്‍ മൂലമ്പിള്ളി പാക്കേജ് നടപ്പാക്കുന്നതില്‍ പിന്നീട് വന്ന…
പുസ്തകം/ ഷാജി ജോർജ് ‘ചെല്ലച്ചെറുവീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം’, ‘പൂങ്കാറ്റേ പോയി ചൊല്ലാമോ’, ‘ചെമ്പരത്തിപ്പൂവേ ചൊല്ല്’, ‘കാളിന്ദീതീരമുറങ്ങി’, ‘ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി’, ‘ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു’, ‘കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ’, ‘പാടം പൂത്ത കാലം’, ‘ഈറൻമേഘം’, ‘കവിളിണയിൽ കുങ്കുമമോ’, ‘പുഞ്ചവയലുകൊയ്യാൻ പോണവളേ’, ‘പിച്ചകപ്പൂങ്കാ വുകൾക്കുമപ്പുറം’, ‘തുമ്പിപ്പെണ്ണേ വാ വാ’, ‘മാനത്തെ വെള്ളിത്തേരിൽ’, ‘മനസിൻ മടിയിലെ മാന്തളിരിൽ’ എന്നിങ്ങനെ അഴകുള്ള മൊഴിയിൽ, സ്വന്തം കവിത്വത്തിന്റെ കാതലിൽ കടഞ്ഞെടുത്ത എതയെത്ര പാട്ടുകളാണ് അദ്ദേഹം മലയാളത്തിനു നൽകിയിട്ടുള്ളത്! മലയാളിയുടെ ഹൃദയം കവർന്ന നിരവധി ഗാനങ്ങൾ രചിച്ച കവിയും കഥാകാരനുമാണ് ഷിബു ചക്രവർത്തി. നാലുപതിറ്റാണ്ടുകളായി അദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രിയങ്കരനാണ്. പാട്ടിന്റെ കഥകളും തിരക്കഥയുടെ വഴികളും ജീവിതത്തിലെ അനുഭവങ്ങളുമെല്ലാം ചേർത്ത് ഷിബു ചക്രവർത്തി എഴുതിയ പുസ്തകമാണ് ”പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’. നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയ്ക്കു വേണ്ടി ഷിബു ചക്രവർത്തി എഴുതി ഓസേപ്പച്ചൻ സംഗീതം പകർന്ന് എം.ജി ശ്രീകുമാർ പാടി ഹിറ്റായ ഗാനത്തിന്റെ ആദ്യവരി ‘പിച്ചകപ്പൂങ്കാറ്റുകൾക്കുമപ്പുറം.’കവിയും…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ സ്വര്‍ഗീയ രാജനീശോനിന്‍മുന്നില്‍ വന്നിതാ ഞാന്‍കാരുണ്യസാഗരമേകാത്തുകൊള്ളേണമേ നീഎന്‍ശക്തിയൊക്കെയോടുംനിന്നെ സ്‌നേഹിച്ചീടുന്നേനിന്നെ നിനച്ചു വാഴുംഎന്നിലെഴുന്നള്ളേണേ എഴുത്തിലും ഈണത്തിലും ഭക്തി നിറഞ്ഞൊരു ഗാനം. 63 വര്‍ഷങ്ങള്‍ക്കു മുന്‍പ് വര്‍ഗീസ് മാളിയേക്കല്‍ എഴുതിയ ഈ ഗാനത്തിനു സംഗീതം നല്കിയയത് ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനപ്രകാരം ലത്തീന്‍ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് ആരാധനാക്രമം മാറിയപ്പോള്‍ പരിശുദ്ധ കുര്‍ബാന മധ്യേ ദേവാലയങ്ങളില്‍ ആലപിക്കാന്‍ ലക്ഷണമൊത്ത മലയാളഗാനങ്ങള്‍ ഇല്ലെന്ന് അന്നത്തെ വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ ദൈവദാസന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിക്കു മനസിലായി. പുതിയ പാട്ടുകള്‍ ഒരുക്കുന്നതിനായി ഫാ. ജോസഫ് മനക്കില്‍, ജോബ് ആന്‍ഡ് ജോര്‍ജ് എന്നിവരെ ആര്‍ച്ച്ബിഷപ് ചുമതലപ്പെടുത്തി. അതിരൂപത മതബോധനവിഭാഗത്തിനു കീഴില്‍ ഈ പദ്ധതി ആരംഭിക്കാനും നിര്‍ദ്ദേശിച്ചു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ക്രിസ്തീയ ഗാന പുസ്തകം ഒരുങ്ങി. ഗാനങ്ങള്‍ എഴുതുന്ന പ്രതിഭാശാലികളായ വൈദികര്‍ ഉണ്ടായിരുന്നിട്ടും വര്‍ഗീസ് മാളിയേക്കല്‍ എഴുതട്ടെ എന്നു സംഘാടകര്‍ തീരുമാനിച്ചു. 12 പാട്ടുകള്‍ അദ്ദേഹം എഴുതി.…
പ്രശസ്ത ബെല്‍ജിയന്‍ സംവിധായക മരിയോണ്‍ ഹാന്‍സെല്‍ കിഴക്കന്‍ ആഫ്രിക്കയുടെ പശ്ചാത്തലത്തില്‍, മാര്‍ക്ക് ഡുറിന്‍-വലോയിസിന്റെ ‘ഷാമെല്‍’ എന്ന നോവലിനെ ആസ്പദമാക്കി ചെയ്ത ബെല്‍ജിയം-ഫ്രാന്‍സ് സംയുക്ത സംരംഭമായ സിനിമയാണ് ‘സൗണ്ട്‌സ് ഓഫ് സാന്റ്’. കടുത്ത വരള്‍ച്ചയിലായ ആഫ്രിക്കന്‍ ഗ്രാമത്തില്‍നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങള്‍ തേടി മറ്റുള്ള ഗ്രാമീണര്‍ക്കൊപ്പം റഹ്നെയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചാണ് സിനിമ. പലായനത്തിന്റെയും, അന്വേഷണത്തിന്റെയും, പ്രതീക്ഷയുടെയും, മരണത്തിന്റെയും കഥ.ആഭ്യന്തരയുദ്ധവും വരള്‍ച്ചയും മൂലം പരിസ്ഥിതി നാശം ബാധിച്ച, കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ അതിജീവിക്കാന്‍ പാടുപെടുന്ന ഒരു കുടുംബത്തിന്റെ വേദനാജനകമായ യാത്രയെ പിന്തുടരുന്നു സിനിമ. ഒരു വശത്ത് മരുഭൂമി, ഭൂമിയെ കാര്‍ന്നു തിന്നുകയാണ്. അനന്തമായ വരണ്ട കാലാവസ്ഥ, വെള്ളത്തിന്റെ അഭാവം. മറുവശത്ത് യുദ്ധഭീഷണി.ഗ്രാമത്തിലെ കിണര്‍ വറ്റിവരണ്ടു. വെള്ളമില്ലാതെ മനുഷ്യനും മൃഗങ്ങളും കഷ്ടപ്പെടുന്നു. കന്നുകാലികള്‍ ചാവുന്നു. മിക്ക ഗ്രാമവാസികളും അവിടം വിട്ട് പോകുന്നു. സാക്ഷരതയുള്ള ഏക വ്യക്തിയായ റഹ്നെ, തന്റെ മൂന്ന് കുട്ടികളോടും ഭാര്യ മൗനയോടും ഒപ്പം കിഴക്കോട്ട് പോകാന്‍ തീരുമാനിക്കുന്നു. അയല്‍വാസികളും സുഹൃത്തുക്കളും കൂടി,…
പക്ഷം / ഫാ. സേവ്യര്‍ കുടിയാംശേരി യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി കാണുക. അനാവശ്യമായി വിവാദത്തിനുവേണ്ടി വിവാദം ചമയ്ക്കരുത്. നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. ആര്‍ക്കും അഭിപ്രായം പറയാം. അതും വിവേകപൂര്‍വ്വമാകണം. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ അതു സ്റ്റേറ്റിനു വരുത്തുന്ന ഡാമേജ് ചെറുതല്ല. വിദ്യാഭ്യാസ കാര്യത്തിലെന്നതു പോലെ തന്നെ ആരോഗ്യപരിപാലനകാര്യത്തിലും കേരളം മുന്നില്‍ത്തന്നെയാണ്. ആ കരുത്തു തകര്‍ക്കുന്നതാകരുത് നമ്മുടെ വാക്കുകളും പ്രവ്യത്തികളും. വീണാ ജോര്‍ജ് കേരളത്തിന്റെ ആരോഗ്യവകുപ്പു മന്ത്രിയാണ്. മന്ത്രി രാജിവയ്ക്കണമെന്നാശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ കുറെ ദിവസങ്ങളായി സമരത്തിലാണ്. മന്ത്രി എന്തിനു രാജി വയ്ക്കണം എന്നാരെങ്കിലും ചോദിക്കണം. വീണാ ജോര്‍ജ് രാജിവയ്ക്കണ്ടാ എന്നാണ് എന്റെ പക്ഷം. ട്രെയിന്‍ ആക്‌സിഡന്റുണ്ടായപ്പോള്‍ രാജിവച്ചൊഴിഞ്ഞ വകുപ്പു മന്തിമാരുണ്ടായിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലമായി അതു ബുദ്ധിമോശമാണെന്നാണ് പലരുടേയും അഭിപ്രായം. ഇതും ഇതിനപ്പുറവും ഉണ്ടായിട്ടും രാജിവയ്ക്കാത്ത മന്തിമാരും മന്ത്രിമുഖ്യന്മാരും നമുക്കുണ്ട്. രാജിവയ്ക്കാതിരിക്കുകയാണ് ഇപ്പോള്‍ നാട്ടു നടപ്പ്. വസ്തുതകള്‍ പരിശോധിച്ചാലും ഇപ്പോഴത്തെ രാജി ആവശ്യം അനാവശ്യമാണെന്ന് നമുക്കു ബോധ്യമാകും. വിവാദങ്ങള്‍ വേവിച്ചു കഞ്ഞികുടിക്കുന്ന കാലമാണിത്.…
എഡിറ്റോറിയൽ / ജെക്കോബി ആഴക്കടല്‍ മത്സ്യസമ്പത്ത് പരമാവധി സമാഹരിക്കാനുള്ള ‘നീല വിപ്ലവ’ പദ്ധതിയില്‍, വന്‍കിട കമ്പനികള്‍ക്ക് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി തീറെഴുതുകയാണ്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) സംസ്ഥാനത്തിന്റെ അധികാരപരിധിക്കുവെളിയില്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കിലോമീറ്റര്‍) വരുന്ന രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ (എക്സ്‌ക്ലുസീവ് ഇക്കണോമിക് സോണ്‍) ആഴക്കടല്‍ മത്സ്യബന്ധനത്തിന് 50 മീറ്റര്‍ വരെ നീളമുള്ള വലിയ യാനങ്ങള്‍ ഇറക്കുന്നതിന് വ്യവസായസംരംഭകര്‍ക്ക് 50 ശതമാനം സബ്സിഡി അനുവദിക്കാനുള്ള പദ്ധതി കേന്ദ്ര ഫിഷറീസ് മന്ത്രാലയം നടപ്പാക്കുന്നത് നാം അറിയുന്നത് അതിനുള്ള അപേക്ഷകര്‍ക്കായി കേന്ദ്ര വകുപ്പ് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ നിന്നാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കോര്‍പറേറ്റ് പ്രതിനിധികളുടെ കൂട്ടത്തില്‍ കേരളത്തിലെ ട്രോളിങ് ബോട്ട് ഉടമകളില്‍ ഒരാളും ആ യോഗത്തിലുണ്ടായിരുന്നു.പത്തു കൊല്ലം മുന്‍പ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെ അതിശക്തമായ ചെറുത്തുനില്പും പ്രക്ഷോഭവും നയിച്ചതിനെ തുടര്‍ന്ന്, ഡോ.…
അമരാവതി: ക്രിസ്ത്യൻ പള്ളിയിലെ പ്രാർഥനയിൽപങ്കെടുത്തതിന് തിരുമല തിരുപ്പതിക്ഷേത്ര ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം അഡ്മിനിസ്ട്രേറ്റീവ് ബോഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എ. രാജശേഖർ ബാബുവിനെയാണ് പള്ളിയിലെ പ്രാർഥനയിൽ പങ്കെടുത്തതിന് സസ്പെൻഡ് ചെയ്തത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ പള്ളിയിൽ രാജശേഖർ പ്രാർഥന നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. എല്ലാ ഞായറാഴ്ചയും രാജശേഖർ പള്ളിയിൽ പോയിരുന്നുവെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടെന്നും ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്. അഹിന്ദു മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിന്റെഭാഗമായാണ് സസ്പെൻഡ് ചെയ്തെന്നാണ്ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. നേരത്തെ സമാനമായ കാരണങ്ങളാൽ 18 ജീവക്കാരെ സ്ഥലം മാറ്റിയിരുന്നു. രാജശേഖർ ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ജീവനക്കാരനാണ്. എന്നാൽ പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും തിരുപ്പതി ദേവസ്ഥാനത്തിന്റെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നും ഭാരവാഹികൾ പറയുന്നു.
കൊച്ചി: ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ . പേരിനൊപ്പം ഇനീഷ്യൽ കൂടി ചേർത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്നാണ് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചത് . നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. സിനിമയുടെ രണ്ടു ഭാഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധന നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു.കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് മാറ്റി.
Subscribe to Updates
Get the latest creative news from FooBar about art, design and business.