- ലൂർദ് ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
- ജൂബിലി കപ്പ് 2K26: സെവൻസ് ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റിന് കളമൊരുങ്ങുന്നു
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
Author: admin
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മൃതദേഹത്തില്‍ അണിയിച്ചത് ചെമപ്പും സ്വര്‍ണനിറവുമുള്ള തിരുവസ്ത്രങ്ങളും വൈദികര്‍ സാധാരണയായി ഉപയോഗിക്കാറുള്ള കറുത്ത ഷൂസുമാണ്. എട്ടു വര്‍ഷം പത്രോസിന്റെ സിംഹാസനത്തില്‍ വാണകാലത്ത്, ബെനഡിക്ട് പതിനാറാമന്റെ വിശിഷ്ട പേപ്പല്‍ വേഷഭൂഷാദികളില്‍ ഏറെ മാധ്യമശ്രദ്ധ നേടിയ ചെമന്ന ഷൂസിന്റെ കഥ വീണ്ടും വത്തിക്കാന്‍ നിരീക്ഷകരുടെ ഓര്മയിലുണരുകയാണ്.വലിയ അര്‍ഥതലങ്ങളുള്ള ശ്രേഷ്ഠമായ പേപ്പല്‍ പാരമ്പര്യത്തെക്കാള്‍ ആധുനിക ഫാഷനോടുള്ള ആഭിമുഖ്യമായാണ് അക്കാദമിക മികവിലെന്നപോലെ സംഗീതത്തിലും കലയിലും തല്പരനായിരുന്ന ബെനഡിക്ട് പാപ്പായുടെ ചെമന്ന ഷൂസിനെ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍, കത്തോലിക്കാ വിശ്വാസപാരമ്പര്യത്തില്‍ ചെമപ്പുനിറം രക്തസാക്ഷിത്വത്തിന്റെയും ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും പ്രതീകമാണ്. ക്രിസ്തുവിന്റെ കാല്പാടുകള് പിന്തുടരുന്ന പത്രോസിന്റെ പിന്‍ഗാമികളായ പാപ്പാമാര്‍ ചെമന്ന പാദുകം ധരിക്കുന്ന പാരമ്പര്യം തുടരുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ജോണ്‍ പോള്‍ രണ്ടാമന് പാപ്പായും ഫ്രാന്‍സിസ് പാപ്പായും ചെമപ്പു ഷൂസിനോട് താല്പര്യം കാട്ടിയില്ല എന്നത് യാഥാര്‍ഥ്യമാണ്.സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്ന…
അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ പ്രമുഖനായ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും എന്ന നിലയിലുള്ള തന്റെ ബൗദ്ധിക ചാതുര്യത്തിന് പേരുകേട്ടവനായിരുന്നു. എന്നാല്‍ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും ആപേക്ഷികമായ ഗുണം അദ്ദേഹം ഒരു പൂച്ച പ്രേമിയായിരുന്നു എന്നതാണ്. പാപ്പയുടെ ജീവിതവും പാരമ്പര്യവും സ്മരിക്കുമ്പോള്‍, ബവേറിയ മുതല്‍ വത്തിക്കാന്‍ വരെയുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പല പൂച്ച സുഹൃത്തുക്കളെയും കാണാം.’ഗോഡ്സ് റോട്ട്വീലര്’ യഥാര്‍ത്ഥത്തില്‍ പരമാക്രമിയായ നായയെക്കാള്‍ സൗമ്യനായ പൂച്ചയെ സ്നേഹിക്കുന്നവനായിരുന്നു. കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ വിശ്വാസ പ്രമാണങ്ങളുടെ സഭയുടെ പ്രിഫെക്റ്റായി സേവനമനുഷ്ഠിച്ചപ്പോള്‍ വത്തിക്കാന്‍ ഉദ്യാനങ്ങളില്‍ വസിച്ചിരുന്ന നിരവധി പൂച്ചകള്‍ക്ക് അദ്ദേഹം പലപ്പോഴും ഭക്ഷണം നല്‍കുമായിരുന്നു.ബവേറിയന്‍ പാപ്പ ഒരു യഥാര്‍ത്ഥ ‘പൂച്ച-ഹോളിക്’ ആയതെങ്ങനെയെന്ന് ബെനഡിക്ട് പതിനാറാമന്റെ ജീവിതം പൂച്ചയുടെ കണ്ണിലൂടെയുള്ള കുട്ടികളുടെ ജീവചരിത്രത്തിന്റെ രചയിതാവായ ജീന്‍ പെരെഗോ വ്യക്തമാക്കുന്നു. വഴിയില്‍ കാണുന്ന ഒരു പൂച്ചയെയും ലാളിക്കാതെ അദ്ദേഹം കടന്നുപോയിട്ടില്ല- പെരെഗോ പറഞ്ഞു. റോമന്‍ ക്യൂറിയയില്‍ റാറ്റ്സിംഗറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കര്‍ദിനാള്‍ ടാര്‍സിയോ ബെര്ടോന്, പൂച്ചകള്‍ ബെനഡിക്റ്റിന് ‘വലിയ സ്നേഹമായിരുന്നു’ എന്ന് പറയുന്നു.…
വിശ്വാസസ്ഥൈര്യ യുക്തി
പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതീതം
Subscribe to Updates
Get the latest creative news from FooBar about art, design and business.
