- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
Author: admin
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷങ്ങളിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ ധ്വനിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. വലിയ പ്രഖ്യാപനങ്ങൾ ഒന്നിമില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിരിക്കെ നേട്ടങ്ങളുടെ പട്ടിക നിരത്തുകയാണ് ചെയ്തത്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളാണ്. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ ബാധ്യസ്ഥമാവും. പലിശ നിരക്ക് ഉയർത്തിയില്ല എന്നത് മാത്രമാണ് ഇടത്തരക്കാർക്ക് ആശ്വാസമായത്. സാധാരണക്കാർക്ക് ഗുണമുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തിയില്ല. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ തുക 6000-ത്തിൽ നിന്നു 9,000 ആയി വർധിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ധന വില കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ അതുമുണ്ടായില്ല. അതിനിടെ ഇന്ന് രാവിലെ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകൾക്ക് 15 രൂപ വർധിപ്പിക്കുക കൂടി ചെയ്തു. ടൂറിസം രംഗത്ത് സ്വകാര്യ മേഖലയെ…
തിരുവനന്തപുരം :ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാർ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന് സുരക്ഷാ ക്ലിയറൻസ് ലഭിക്കാനുണ്ട്. ഇത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ ആരോഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മറ്റ് പല കാര്യങ്ങളിലും കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് നമുക്ക് അനുഭവമുള്ളതാണ്. സാമൂഹ്യാഘാത പഠനത്തിനായി ഏഴംഗസമിതിയെ നിയോഗിച്ചിരുന്നു. സമിതി പഠനത്തിന് ശേഷം സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2570 ഏക്കർ ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂ ഡൽഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിർമിക്കുന്നസ്ഥാപനങ്ങളിൽ ബി ജെ പി ക്കാരായ നോമിനികളെ തിരുകി കയറ്റി കേന്ദ്ര സർക്കാറിന്റെ കുടില നീക്കം. വോട്ടിംഗ് മെഷീനുകൾ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൻ്റെ ഡയറക്ടർ ബോർഡിലുള്ള 4 പേർ ബി ജെ പി ബന്ധമുള്ളവരാണ്. കമ്പനിയുടെ ഡയറക്‌ടർ ബോർഡ് അംഗങ്ങളിലൊരാളായി വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന മൻസൂഖ്ഭായ് ഷാംജിഭായ് ഖച്ഛാരി രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി ജില്ലാ പ്രസിഡന്റാണ്. ഇ.വി.എം ചിപ്പുകളിലെ രഹസ്യ എൻക്രിപ്റ്റഡ് സോഴ്‌സ് കോഡിന്റെ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലാണ് ബി ജെ പി ക്ക് ഇടപെടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായി അംഗീകരിച്ച ബിഇഎൽ, അതിന്റെ സോഴ്സ് കോഡ് ഒരു ഓപ്പണ് ഇൻഡിപെൻഡന്റ് ഓഡിറ്റിന് വിധേയമാക്കാൻ വിസമ്മതിച്ചതാണ് സംശയങ്ങൾക്ക് കാരണം. രാജ്യത്ത് ഇവിഎമ്മുകൾ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അവ കൃത്രിമത്വത്തിനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകൾ പ്രതിപക്ഷം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ബിജെപിക്കാരെ കൂടി തിരുകി കയറ്റാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ട് പുറത്ത്…
തിരുവനന്തപുരം: റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎ മോൻസ് ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. റബർ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിക്കൊണ്ട് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകരുടെ ബുദ്ധിമുട്ടുകൾ ഗൗരവത്തിൽ കാണും. കേന്ദ്രത്തിനെതിരെ എല്ലാവരും യോജിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റബർ വിലയിടിവ് കേന്ദ്ര കരാറുകളുടെ തിക്ത ഫലമാണ്. റബർ വില സ്ഥിരതാ ഫണ്ടിൽ 9.5 ലക്ഷം കർഷകരിൽ 6.5 ലക്ഷത്തോളം കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉൽപ്പാദന ചെലവ് കൂടിയത് കണക്കിലെടുത്ത് താങ്ങുവില 150 ൽ നിന്ന് 170 രൂപയായി ഉയർത്തിയിരുന്നു. റബർ ഇറക്കുമതി നിർത്തണമെന്നും തീരുവ കൂട്ടണമെന്നും നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റബർ കർഷകർ നേരിടുന്ന പ്രതിസന്ധി അംഗീകരിച്ചത് സ്വാഗതാർഹമെന്ന് മന്ത്രിയുടെ മറുപടിയോട് പ്രതികരിച്ച് മോൻസ് ജോസഫ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് റബർ കൃഷിയുടെ തകർച്ചയും…
ന്യൂഡൽഹി: രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയതെന്ന് രാഷ്ട്രപതി .എൻ ഡി എ സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞാനായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം.പുതിയ പാർലമെന്റ് മന്ദിരത്തിലെ തന്റെ ആദ്യപ്രസംഗമാണെന്ന് പറഞ്ഞാണ് രാഷ്ട്രപതി അഭിസംബോധന ആരംഭിച്ചത്. മോദി സർക്കാരിന്റെ “സാമൂഹ്യനീതി” ആശയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗത്തിൽ ഓരോ പൗരന്റെയും അന്തസ് പരമപ്രധാനമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധിക്കാനായി. ജമ്മു കാഷ്മീരിന്റെ പുനഃസംഘടന ശ്രദ്ധേയനേട്ടമാണ്. അയോധ്യയില്‍ രാമക്ഷേത്രം യാഥാർഥ്യമാക്കിയതും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.പ്രതിരോധരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി. കായികരംഗത്തും നേട്ടമുണ്ടായി. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. രാജ്യത്ത് ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമായി. ഇന്ത്യ ശരിയായ ദിശയില്‍ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നു. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിച്ചെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.…
തിരുവനന്തപുരം: സിആർപിഎഫിന് ഗവർണറുടെ സുരക്ഷ ചുമതല. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി ഗവർണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി അകമ്പടിയായി സഞ്ചരിക്കുക. പോലീസിന്‍റെ പൈലറ്റ് വാഹനവും, ലോക്കൽ പോലീസിൻെറ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും. കേരള പോലീസിൻെറ കമാണ്ടോ വിഭാഗമാണ് നിലവിൽ ഗവർണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്. പോലീസായിരിക്കും ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നതുമെല്ലാം. സിആർപിഎഫും പോലീസും നടത്തിയ സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ് ഭവനിലെ മുൻ ഗേറ്റിൻെറ സുരക്ഷ പോലീസിനും ഉളളിൽ സിആർപിഎഫുമായിരിക്കും. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ച നടത്തിയതിന് ശേഷം സംസ്ഥാന സർക്കാർ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവിറക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
