- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
പത്തനംതിട്ട: കറുപ്പു വസ്ത്രമണിഞ്ഞ് , ഇരുമുടിക്കെട്ടുമായി മലകയറി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല അയ്യപ്പനെ ദർശിച്ചു. പമ്പാസ്നാനം നടത്തിയതിനു ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിൽ കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തിയത്. തേങ്ങയുടച്ച് ചടങ്ങുകൾ പൂർത്തിയാക്കി ഗൂര്‍ഖ ജീപ്പില്‍ 20 മിനിറ്റുകള്‍ കൊണ്ട് രാഷ്ട്രപതി സന്നിധാനത്ത് എത്തി. പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയ്ക്ക് 11.45 ന് ശബരിമലയിൽ എത്തിയ രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പതിനെട്ടാം പടി ചവിട്ടി. സന്നിധാനത്ത് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍റെ നേത്യത്വത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു.
തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് അനുവദിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു . ‘പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ 50 ഫ്‌ളാറ്റുകളാണ് നൽകുക. പുനർഗേഹം പദ്ധതി പ്രകാരം നിർമ്മിച്ചതിൽ അധികമുള്ള 50 ഫ്‌ലാറ്റുകളാണ് നൽകുന്നത്. കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം അടുത്തമാസം 1 മുതൽ പ്രാബല്യത്തിൽ വരും . പത്താം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷൻ അനുവദിക്കുന്നതിനും ശമ്പള പരിഷ്കരണത്തിലെ ഇപിഎഫ് എംപ്ലോയർ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നൽകി. എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കും. കെ…
തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം. കാസര്‍കോട് ജില്ലയിലെ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു . 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് ധന സഹായം നല്‍കുന്നത് . ജില്ലാ കലക്ടര്‍ക്ക് ഇതിനുള്ള അനുമതി നല്‍കി.
തൃശൂര്‍: പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ടിപ്പര്‍ ലോറി ഡ്രൈവറായ ചാലക്കുടി ചെമ്മക്കുന്നില്‍ ലിന്റോയെ (40) ആണ് വീടിന്റെ ടെറസ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ഈ മാസം 13ാം തിയതി കുറ്റിച്ചിറയില്‍ മൂന്നംഗ സംഘം വടിവാള്‍ വീശി ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. ഈ വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്നു ലിന്റോ. പ്രതിയെ കണ്ടെത്താനായി ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചത്. കസ്റ്റഡിയിലെടുത്തശേഷം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയില്ലെന്നും വഴിയില്‍ ഇറക്കി വിടുകയാണെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെവിടെയാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ലിന്റോയെ പൊലീസ് ചോദ്യം ചെയ്തതെന്നാണ് വിവരം. പൊലീസിന്റെ സമ്മര്‍ദ മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. പൊലീസ് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ ലിന്റോയെ മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ലിന്റോ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കേരള റോമൻ കത്തോലിക്കാ മുഖപത്രമായ ജീവനാദം കേരള കത്തോലിക്കാർക്കായി ഒരുക്കുന്ന രണ്ടു സ്നേഹോപകാരങ്ങൾ; ‘പുണ്യ പ്രഭയിൽ മദർ ഏലീശ്വാ’ എന്ന ഗ്രന്ഥവും, 2026 വർഷത്തേക്കുള്ള കലണ്ടറും
വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 86 ഫ്രഞ്ച് സെനറ്റർമാർ പൊതു അപ്പീലിൽ ഒപ്പുവച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ ഹൗട്ട്-സാവോയിയിലെ സെനറ്റർ സിൽവിയാൻ നോയലിന്റെ നേതൃത്വത്തിലാണ് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സെനറ്ററുമാർ രംഗത്ത് വന്നിരിക്കുന്നത്.
സന്താനോത്പാദനത്തിന് എന്ന പേരിൽ എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) വ്യാപകമാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ വീണ്ടും അപലപിച്ച് യുഎസ് കത്തോലിക്കാ ബിഷപ്പുമാർ.
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു റോഡ് മാർഗം പമ്പയിലേക്ക് പുറപ്പെട്ടു. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. പമ്പയിലെത്തിയ ശേഷം കെട്ടുനിറച്ച് രാഷ്ട്രപതി പ്രത്യേക വാഹനത്തിൽ 11.50ന് സന്നിധാനത്തെത്തും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർഥാടകർക്ക് നിലയ്ക്കലിനപ്പുറത്തേക്ക് പ്രവേശനമില്ല. സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം രാഷ്ട്രപതി സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. ഒക്ടോബര്‍ 24 വരെയാണ് കേരളത്തിൽ ഉണ്ടാവുക .
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് എന്ന അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ പൊലീസ്കേസെടുത്തു . മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 321 പേർക്കെതിരെ സംഘർഷമുണ്ടാക്കിയതിലാണ് കേസ്. കേസിൽ മൂന്ന് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. സംഘർഷത്തിന് പുറമെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നർ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതിൽ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. തിരുവമ്പാടി സ്റ്റേഷനിലെ എഎസ്‌ഐയെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊബൈലിൽ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച എഎസ്‌ഐയെ അക്രമിച്ചെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. റെഡ് അലെർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇടുക്കിയിലും പാലക്കാടും മലപ്പുറത്തുമാണ് നാളെ (ഒക്‌ടോബർ 22) ജില്ലാ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെത്തുടർന്ന് നാളെ മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് നാളെ (ഒക്‌ടോബർ 22) മൂന്നു ജില്ലകളിൽ റെഡ് അലെർട്ട് മുന്നറിയിപ്പ് നൽകി. മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലെർട്ട് മുന്നറിയിപ്പ്. അതിതീവ്ര മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, വയനാട്,തൃശ്ശൂർ, എറണാകുളം,കോട്ടയം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലെർട് മുന്നറിയിപ്പ് നൽകി. ഇന്ന് സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
