- വിന്‍സെന്‍ഷ്യന്‍ ദേശീയ സമ്മേളനം എറണാകുളത്ത്
- പാപ്പാ കാസ്തെൽ ഗന്തോൾഫൊയിൽ!
- നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം 260-ലേറെ സഭാശുശ്രൂഷകരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്
- ഗാസയിലും യുക്രൈനിലും സംഘർഷങ്ങൾക്ക് പരിഹാരം സംഭാഷണം; കർദ്ദിനാൾ പിയട്രോ പരോളിൻ
- സ്വർണവില തുടർച്ചയായി കുതിക്കുന്നു
- മെസ്സിയില്ലാതെ അർജന്റീന തോറ്റു; പെനാൽറ്റിയിൽ എക്വഡോർ വിജയം
- കെ. എ. ആൻസനെ സി എസ് എസ് ആദരിച്ചു
- ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഖത്തർ
Author: admin
കൊച്ചി : മതേതര ഇന്ത്യയിൽ ഒട്ടാകെ ക്രൈസ്തവർ നേരിടുന്ന മറ്റ് അക്രമങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചു കൊണ്ട് കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനിൽ ആർട്ടിക്കിൾ 25- മതസ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.ഛത്തീസ്ഗഡിൽ നടന്നത് ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് എതിരെയുള്ള കടന്നുകയറ്റമാണെന്നും, ഇന്ത്യയുടെ മതേതരത്വവും, മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട് പെരുമ്പടപ്പ് തിരുകുടുംബ ആശ്രമം സുപ്പീരിയർ ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ OCD പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നമുക്ക് പ്രധാനം ചെയ്യുന്ന മൗലിക അവകാശങ്ങളിൽ ഒന്നായ ആർട്ടിക്കിൾ 25 പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മതത്തിൽ വിശ്വസിക്കാനുള്ള അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവണതകളാണ് സമീപകാലങ്ങളിൽ ഇന്ത്യയിൽ കണ്ടുവരുന്നത്, ഇത്തരം വർഗീയതയെ ഒറ്റക്കെട്ടായി നാം എല്ലാവരും നേരിടണം എന്ന് പറഞ്ഞുകൊണ്ട് കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്കാ സന്ന്യസ്തർ ഭയന്നു ജീവിക്കേണ്ട അവസ്ഥയാണ് മതേതര ഇന്ത്യയിൽ നിലവിലുള്ളത് എന്നും…
കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെ.സി.ബി.സി അല്മായ സംഘടന കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എഫ്)ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്നും കെ.സി.എഫ് പ്രസ്താവനയിൽ പറഞ്ഞു. ക്രൈസ്തവർക്കെതിരെയുള്ള വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ, ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ കണക്കിലെടുത്ത് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ന്യൂനപക്ഷകാര്യ മന്ത്രിയോടും അടിയന്തരവും നിർണായകവുമായ നടപടികൾ സ്വീകരിക്കാൻ കെ.സി.എഫ് അഭ്യർത്ഥിച്ചു.ദൗർഭാഗ്യകരമായ ഈ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരെയുള്ള വർധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്നും തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ…
വിജയപുരം: ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തനം നടത്തുന്ന രണ്ടു കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തടവിലാക്കിയതും ജാമ്യം നിഷേധിച്ചതും മഹത്തായ ഭാരത സംസ്‌കാരത്തിനേറ്റ വലിയ മുറിവാണെന്നു വിജയപുരം രൂപതയുടെ വൈദിക സമ്മേളന ത്തിൻ്റെയും രൂപതാ പാസ്റ്ററൽ കൗൺസിലിൻ്റെയും പ്രീസ്റ്റ്സ് കൗൺസിലിൻ്റെയും സംയുക്ത സമ്മേളനം പ്രസ്താവിച്ചു. പതിറ്റാണ്ടുകളായി കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ഈ മിഷനറിമാരെ മത പരിവർത്തനം നടത്തുന്നവർ എന്ന് ആക്ഷേപിക്കുന്നതു തികച്ചും വേദനാജനകമാണ്.എത്രയും വേഗം നീതി നടപ്പാക്കണമെന്നും കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തീരുമാനിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. തീർത്തും അന്യായമായ ഈ സംഭവത്തിലുള്ള വിജയപുരം രൂപതയുടെ ശക്തമായ പ്രതിക്ഷേധം സമ്മേളനം രേഖപ്പെടുത്തി. ബിഷപ്പ് സെബാസ്ററ്യൻ തേക്കെത്തെചേരിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽപറമ്പിൽ, ഫാ.വർഗീസ് കോട്ടക്കാട്ട്, ഫാ .അജി ചെറുകാക്രാഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.
കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ അന്യായമായി തുറങ്കിലടച്ചതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടത്തിയ പ്രതിഷേധ ധർണ്ണ കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി ഫാ.അനൂപ് കളത്തിത്തറ OSJ ഉദ്ഘാടനം ചെയ്തു.കെ.സി. വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്,കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡൻ്റ് ജെൻസൺ ആൽബി,കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അക്ഷയ് അലക്സ്,മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ഫ്രാൻസിസ് ഷെൻസൺ എന്നിവർ ആശംസ അറിയിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സോഷ്യൽ- പൊളിറ്റിക്കൽ ഫോറം കൺവീനർ മാനുവൽ ബെന്നി നന്ദി പറഞ്ഞു. ട്രഷറർ ജോയ്സൺ പി.ജെ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഫെർഡിൻ ഫ്രാൻസിസ്,ജോമോൻ ആന്റണി,അമല റോസ് കെ. ജെ , തൈക്കുടം – കത്തീഡ്രൽ മേഖല പ്രസിഡൻ്റ് അലൻ ജോസഫ്,വിവിധ മേഖല, യൂണിറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.
കൊടുങ്ങല്ലൂർ : ഛത്തീസ്‌ഗഡിലെ ദുർഗിൽ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് കള്ളക്കേസിൽ അറസ്റ്റുചെയ്ത നടപടിയിൽ കെ.സി.വൈ.എം കോട്ടപ്പുറം രൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കോട്ടപ്പുറം കീത്തോളി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ നിരവധി യുവജനങ്ങളും വിശ്വാസികളും പങ്കെടുത്തു. “നിഷ്കളങ്കരായ സന്ന്യാസിനികളെ അന്യായമായി ലക്ഷ്യമിട്ടുള്ള പോലീസിന്റെ നടപടി കേരളത്തിലെ വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സത്യവും നീതിയും ഉറപ്പുവരുത്താൻ സമൂഹം ശക്തമായി ഒന്നിച്ചു നിലകൊള്ളും,” കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ ഉദ്ഘാടനപ്രസംഗത്തിൽ പ്രസ്താവിച്ചു.രൂപത പ്രസിഡന്റ് ജെൻസൺ ആൽബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെൻസൺ ജോയ് സ്വാഗതവും ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ പ്രസംഗവും നടത്തി. “അസത്യാരോപണങ്ങൾ കൊണ്ടു സമൂഹത്തെ ഭീഷണിപ്പെടുത്താനോ തളർത്താനോ കഴിയില്ലെന്ന് കെ.സി.ബി.സി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും കെ.സി.വൈ.എം സംസ്ഥാന അഡ്വൈസറി കൗൺസിൽ അംഗവുമായ ജെസ്സി ജെയിംസ് പറഞ്ഞു. കെ.സി.വൈ.എം…
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത നേതൃസമ്മേളനം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ. സെൽവരാജൻ ഉത്ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, രൂപത KLM ഡയറക്ടർ ഫാ.ഡെന്നിസ് മണ്ണൂർ, കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ്, KLM സംസ്ഥാന സമിതി പ്രസിഡൻ്റ് ജോസ് മാത്യു, KLM സംസ്ഥാന സമിതി സെക്രട്ടറി ഡിക്സൻ മനീക്, KLM സംസ്ഥാന സമിതി ഖജാൻജി തോമസ് മാത്യു, പ്രോജക്ട് ഓഫീസർ മൈക്കിൾ, KLM രൂപത പ്രസിഡൻ്റ് ദേവരാജൻ, KLM രൂപത സെക്രട്ടറി ബീനറാണി, രൂപത NIDS സെക്രട്ടറി പ്രതിനിധി ശശിധരൻ,KLM രൂപത ഖജാൻജി കല, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീനകുമാരി എന്നിവർ സംസാരിച്ചു. “KLM എന്ത്?എന്തിന്?” എന്ന വിഷയത്തെ ആസ്പദമാക്കി ജോസ് മാത്യു , “KLM തൊഴിലാളി…
സമ്പാളൂർ: ചത്തീസ്‌ഗഡിലെ ദുർഗിൽ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് കള്ളക്കേസിൽ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ സമ്പാളൂർ വി. ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ യുവജന സമിതിയുടെ നേതൃത്വത്തിൽ, ശക്തമായ പ്രതിഷേധമുയർത്തി . ഇടവക സമൂഹം മുഴുവൻ പ്രതിഷേധത്തിൽ പങ്കെടുത്തു . സമ്പാളൂർ ഇടവക വികാരി ഡോ. ജോൺസൻ പങ്കേത്ത്, അധ്യക്ഷത വഹിച്ചു. KRLCBC യൂത്ത് ഡയറക്ടർ ഫാ .അനൂപ് കളരിത്തറ osj പ്രതിഷേധസമര ജ്വാലയ്ക്ക് തിരി കൊളുത്തി. ക്രൈസ്തവമക്കളുടെ നിശബ്ദ സേവനത്തെ, ആരും കടന്നുചെല്ലാൻ മടിക്കുന്ന നിസ്സഹായരായ മക്കൾക്കായി തങ്ങളുടെ ജീവിതത്തെ നല്കിയ സമർപ്പിതർക്കെതിരെയുള്ള, ഭരണകൂട്ടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഈ അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വികാരി ഡോ. ജോൺസൻ പങ്കേത്ത് പറഞ്ഞു . സഹവികാരി ഫാ. റെക്സൻ പങ്കേത്ത് ക്രൈസ്തവരോടുള്ള ഈ അവഗണനയെ അപലപിച്ചു സംസാരിച്ചു. സി . ചൈതന്യ CSST, ഡോട്ടേഴ്സ് ഒഫ്…
ബംഗളൂരു: ധര്‍മസ്ഥലയില്‍ ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. നൂറോളം സ്ത്രീകളുടെ മൃതദേഹം മുന്‍ ശുചീകരണത്തൊഴിലാളി നേത്രാവതി സ്‌നാനഘട്ടിനരികെയുള്ള കാടിനുള്ളിൽ കുഴിച്ചിട്ടതായാണ് വെളിപ്പെടുത്തൽ . ഇയാൾ ചൂണ്ടിക്കാട്ടിയ ആറാം നമ്പര്‍ സ്‌പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിവസത്തെ പരിശോധനയിലാണ് നേത്രാവതി സ്‌നാനഘട്ടിനരികെയുള്ള കാടിന് സമീപത്തുനിന്ന് നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ലഭിച്ച അസ്ഥികൂട ഭാഗങ്ങള്‍ മനുഷ്യന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി.കേസിൽ ഭരണകക്ഷിയായ കോൺഗ്രസ്സും പ്രതിപക്ഷമായ ബിജെപിയും അന്വേഷണത്തിന് എതിരാണ് .അത്രയേറെ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ക്ഷേത്ര ഭാരവാഹികൾ .
റായ്പൂര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റ് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് തട്ടിക്കൊണ്ട് പോയെന്ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പറയുന്ന പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളെ പിന്തുണച്ച് രംഗത്തെത്തി.’കന്യാസ്ത്രീകളെ ജയിലില്‍ നിന്ന് മോചിപ്പിക്കണം, ഞങ്ങളെ ആരും ബലപ്രയോഗിച്ച് കൊണ്ടുപോയില്ല. പ്രലോഭനമോ സമ്മര്‍ദമോ ഉണ്ടായിട്ടില്ല, എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം തിരിച്ചത്’ യുവതികളിലൊരാളായ കമലേശ്വരി പ്രധാന്‍ (21) പറഞ്ഞു . മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷമായിരുന്നു തങ്ങൾ പോയത് . പരിശീലനത്തിനും ജോലിക്കും വേണ്ടിയാണ് താനുള്‍പ്പെടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ ആഗ്രയിലേക്ക് പോയതെന്നും ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ജൂലൈ 25 ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച സംഘത്തിലെ അംഗമായിരുന്ന കമലേശ്വരി പ്രധാന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു . മതംമാറ്റം ഉള്‍പ്പെടെ ആരോപണങ്ങളെല്ലാം നിഷേധിച്ച കമലേശ്വരി താനും കുടുംബവും ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു എന്നും പ്രതികരിച്ചു.
ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും തുടങ്ങിയ കള്ളക്കേസുകളിൽ കുടുക്കി ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജാമ്യത്തിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേസിനെ സംബന്ധിച്ച് വിവരം തേടിയതായി റിപ്പോര്‍ട്ടുണ്ട് . ഛത്തീസ് ഗഡ് മുഖ്യമന്ത്രിയില്‍ നിന്നാണ് അമിത് ഷാ വിവരം തേടിയത്.ഇന്നലെ ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും അമിത് ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.യുഡിഎഫ് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിലെ എംപിമാര്‍ നല്‍കിയ കത്ത് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.