- ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും; മോദിക്ക് നന്ദി – അനുര കുമാര ദിസനായകെ
- അന്ന സെബാസ്റ്റ്യന്റെ മരണം: നിര്‍മ്മല സീതാരാമന്റെ പ്രസ്താവന നിന്ദ്യമെന്ന് രമേശ് ചെന്നിത്തല
- ഷിരൂരില്‍ തിരച്ചില്‍ ഇന്നും തുടരും; കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക്
- എം എം ലോറന്‍സിന് നാട് ഇന്ന് വിടനല്‍കും; പൊതുദര്‍ശനം വൈകിട്ട് നാലുവരെ
- ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടത്തി
- ഫിലിം മേക്കിംഗ് & ആക്ടിംങ് വർക്ക്ഷോപ്പ്
- കേരളം വിസ്മരിച്ച വലിയ കലാകാരനാണ് മരട് ജോസഫ്-ബിഷപ്പ് ഡോ. ജോസഫ് കരിയിൽ
- വിജയപുരം പ്രീമിയർ ലീഗ്
Author: admin
കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും കൊച്ചി രാജാവിന്റെയും അഭ്യർത്ഥനപ്രകാരം കേരളത്തിൽ ആധുനിക നഴ്സിങ് പ്രൊഫഷൻ ആരംഭിച്ചതിൻ്റെ നൂറാം വാർഷികവും ലൂർദ് കോളേജ് ഓഫ് നഴ്സിങ് ബിരുദ ദാനവും നഴ്സിംങ് കോളേജ് പുതിയ ബാച്ചിന്റെ വിദ്യാരംഭവും സംയുക്തമായി സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസരംഗവും ആതുര ശുശ്രൂഷ മേഖലയും വിവിധ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിങും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ വിലമതിക്കാനാവത്തതാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ ആർച്ച്ബിഷപ്പ് പറഞ്ഞു. കർമനിരതരായ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത മുൻപത്തേക്കാൾ ഏറെ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യ മേഖലയോടും പ്രത്യേകിച്ച് നഴ്സിങ് വിദ്യാഭ്യാസത്തോടും യുവതലമുറ കാണിക്കുന്ന താൽപര്യം ഏറെ പ്രതീക്ഷ നൽകുന്നു എന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. വരാപ്പുഴ അതിരൂപതയുടെയും കൊച്ചി രാജാവിന്റെയും അഭ്യർത്ഥനപ്രകാരം കേരളത്തിൽ ആധുനിക നഴ്സിങ് പ്രൊഫഷന്…
തിരുവനന്തപുരം: ഈ വർഷത്തെ ലോഗോസ് ക്വിസിന് ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ഗെയിം ആപ്പിന്റെ മലയാളം പതിപ്പ് അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും ഇംഗ്ലീഷ് പതിപ്പ് വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേരയും പുറത്തിറക്കി. അതിരൂപത മീഡീയ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് അധ്യക്ഷം വഹിച്ച പ്രകാശന കർമ്മത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് സെക്രട്ടറി സതീഷ് ജോർജ്ജ് സ്വാഗതവും കോഡിനേറ്റർ ഷാജി ജോർജ്ജ് കൃതജ്ഞതയുമേകി. ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങൾ വിവിധ റൗണ്ടുകളിലായി ഉൾക്കൊള്ളിച്ച് ഒരു ഗെയിമിന്റെ രൂപത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ക്രമീകരിച്ചിരിക്കുന്ന ആപ്പ് ലോകം മുഴുവനുമായി നിരവധിപേരാണ് ഓരോ വർഷവും കളിക്കുന്നത്. ഗെയിമിലെ വിജയികളെ 2024 സെപ്തംബറിൽ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനത്തിന് 10000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, രണ്ടാം സ്ഥാനത്തിന് 7500/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, മുന്നാം…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസിയുടെ 43-ാമത് ജനറല്‍ അസംബ്ലി ചര്‍ച്ചചെയ്ത് അംഗീകരിച്ച സാമൂഹ്യ രാഷ്ട്രീയപ്രമേയത്തില്‍ കുറ്റപ്പെടുത്തി.
എറണാകുളം: കടലേറ്റം രൂക്ഷമായ ചെല്ലാനം മേഖലയിലെ കടല്‍ഭിത്തി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജലവിഭലമന്ത്രി റോഷി അഗസ്റ്റിന്. എറണാകുളം ആശീര്‍ഭവനില്‍ നടക്കുന്ന കെആര്‍എല്‍സിസി 43-ാം ജനറല്‍ അസംബ്ലിയുടെ സമാപന ദിവസം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 344 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടമായി ഇവിടെ നടപ്പിലാക്കിയത്. ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണം കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ പഠനപ്രകാരം സംസ്ഥാന തീരത്ത് കണ്ടെത്തിയിട്ടുള്ള 5 ഹോട് സ്പോട്ടുകള്‍ ഉള്‍പ്പെടെ കടലേറ്റം രൂക്ഷമായ സ്ഥലങ്ങളിലെല്ലാം കടല്‍ഭിത്തി നിര്‍മാണത്തിനു വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തീരദേശത്തിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠികകാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടനെ പഠിച്ച് നടപ്പാക്കാനുളള ശ്രമങ്ങള്‍ ഉണ്ടാകും. സംസ്ഥാനത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുകയാണ്. ഭൂഗര്‍ഭജലം വളരെയധികം കുറഞ്ഞുവരുന്നു. റീച്ചാര്‍ജ്ജ് പദ്ധതികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ്…
ന്യഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ത്യാസഖ്യത്തിനു വന്‍ വിജയം. പത്ത് ഇടങ്ങളില്‍ ഇന്ത്യാ മുന്നണി ജയിച്ചു. 2 സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയം. മധ്യപ്രദേശിലും ഹിമാചലിലെ ഒരു സീറ്റിലുമാണ് ബിജെപി വിജയിച്ചത്. ബിഹാറില്‍ ജെഡിയുവിനെയും ആര്‍ജെഡിയെയും പിന്നിലാക്കിയാണ് സ്വന്ത്രന് വിജയം നേടിയത്. അയോധ്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തിലും ബിജെപിയെ തൂത്തെറിഞ്ഞ് വോട്ടർമാർ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലഖപത് സിങ് ബൂട്ടോല മുന്‍ എം.എല്‍.എ രാജേന്ദ്ര ഭണ്ഡാരിക്കെതിരെ 5224 വോട്ടുകള്‍ക്ക് വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഇപ്പോൾ ബദരീനാഥിലും പരാജയപ്പെട്ടിരിക്കുന്നത്. പഞ്ചാബ് (1), ഹിമാചല്‍ പ്രദേശ് (3), ഉത്തരാഖണ്ഡ് (2), പശ്ചിമ ബംഗാള്‍ (4), മധ്യപ്രദേശ് (1), ബിഹാര്‍ (1), തമിഴ്നാട് (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാഡ് (മധ്യപ്രദേശ്), ഡെഹ്റ, ഹാമിര്‍പുര്‍,…
കൊച്ചി :തീരദേശ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനായി സംസ്ഥാനസർക്കാർ സവിശേഷ ശ്രദ്ധ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതിനും നടപടിയുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. എറണാകുളം ആശീർഭവനിൽ നടക്കുന്ന കെ ആർഎൽസിസി 43-ാം ജനറൽ അസംബ്ലിയുടെ സമാപന ദിവസം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെആർ എൽസിസി പ്രസിഡൻ്റ്ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ അധ്യക്ഷനായിരുന്നു.ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റുമാരായ ജോസഫ് ജൂഡ്,സിസ്റ്റർ ജൂഡി വർഗീസ്,ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽഅസോ.ജനറൽ സെക്രട്ടറി ഫാ.ജിജു ജോർജ് അറക്കത്തറ, സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ ട്രഷറർ ബിജു ജോസി കെഎൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, കെഎൽസിഡബ്ല്യുഎ പ്രസിഡൻ്റ് ഷേർളി സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
എറണാകുളം :കെആര്‍എല്‍സിസി 43-ാമത് ജനറല്‍ അസംബ്ലി ഇന്ന് സമാപിക്കും.രാവിലെ നടക്കുന്ന സമ്മേളനത്തില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് പ്രസംഗിക്കും. തുടർന്ന് നടക്കുന്ന ഗ്രൂപ്പ് ചർച്ചയിൽ കെആർഎൽസിസിമുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ് മോഡറേറ്റർ ആയിരിക്കും. സെക്രട്ടറി പ്രബലദാസ് ജനറൽ മുൻ അസംബ്ലി റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിജു ജോസി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് അഡ്വ. ഷെറി ജെ. തോമസ് അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ,വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, ജനറൽ എന്നിവർ പ്രസംഗിക്കും.ബിനു ഫ്രാന്‍സിസ് ഐഎഎസ്, കേരള ടെയ്ലറിംഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എലിസബത്ത് അസ്സീസി എന്നിവരെ ആദരിക്കും. മതബോധന രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.മതബോധനവും മാധ്യമങ്ങളും സമുദായ ശാക്തീകരണത്തിന് എന്നതായിരുന്നു ജനറൽ അസംബ്ലിയുടെ വിഷയം.
ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വെടിയേറ്റു. പ്രാദേശിക സമയം 6.15ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ അദ്ദേഹത്തിന്റെ ചെവിയ്ക്ക് പരുക്കേറ്റെങ്കിലും സ്ഥിതി ഗുരുതരമല്ല. സംഭവത്തിൽ കാണികളിലൊരാൾ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിൻറെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പെട്ടെന്ന് വെടിയൊച്ച കേട്ടത്. പിന്നാലെ ട്രംപ് പുറകിലേക്ക് മറിഞ്ഞു വീണു. എന്നാൽ ചെവിയ്ക്ക് വെടി കൊണ്ടതിനാൽ ജീവന് അപകടം ഉണ്ടായില്ല. വേദിയിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സർവിസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീർത്തു. ട്രംപ് നിലവിൽ സുരക്ഷിതനാണെന്നും ആരോഗ്യത്തിന് ഭീഷണി ഇല്ലെന്നും സുരക്ഷാ സേന അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക്. എന്‍.ഡി.ആര്.എഫ് ആണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങുന്നുണ്ട്. മാലിന്യം മാറ്റാനാണ് റോബോട്ടിക് യന്ത്രം. ടണലിനുള്ളില്‍ മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ തോട്ടിലെ ടണലിനുള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിരുന്നില്ല. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്ക് വേണ്ടി ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തെരച്ചില്‍ ഇന്ന് രാവിലേയ്ക്ക് നീട്ടുകയായിരുന്നു. രാത്രി തെരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്‍.ഡി.ആര്.എഫ് അറിയിച്ചതോടെയാണ് തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ജോയിയെ കാണാതായ ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗത്തുതന്നെ ഞായറാഴ്ച തെരച്ചില്‍ ആരംഭിക്കാനാണ് എന്‍ഡിആര്‍എഫ് സംഘത്തിന്റെ തീരുമാനം. റെയില്‍വേയിലെ ചില കരാറുകാരാണ് മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്ക്കുന്ന ജോലിയായിരുന്നു ജോയി ചെയ്തിരുന്നത്. Read…
ബെർലിൻ: ഇന്ന് രാത്രി 12.30 ന് യൂറോകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും സ്പെയിനും മത്സരത്തിനിറങ്ങും .ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയാണ് യൂറോകപ്പിന്റെ ഫൈനലിലെത്തുന്നത്. 11ാം തവണയാണ് ഇംഗ്ലണ്ട് യൂറോകപ്പിൽ കളിക്കുന്നത്. 2020 യൂറോകപ്പിലും ഇംഗ്ലീഷ് സംഘം തന്നെയായിരുന്നു ഫൈനലിൽ എത്തിയ ഒരു ടീം. എന്നാൽ ഇറ്റലിക്കെതിരേ പെനാൽറ്റിയിൽ തോറ്റ ഇംഗ്ലണ്ട് അന്ന് നഷ്ടപ്പെട്ട കിരീടം ഇന്ന് തിരിച്ചു പിടിക്കുമോ എന്ന് കാത്തിരുന്ന് കാണാം. യൂറോകപ്പിലെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ടിന്റേതെങ്കിലും ഫൈനൽവരെ അവർക്ക് ഈസി റണ്ണിങ്ങായിരുന്നില്ല. പല ടീമുകളോടും അവസാന മിനുട്ടുവരെ നീണ്ടുപോയ മത്സരത്തിലായിരുന്നു ഇംഗ്ലീഷ് സംഘം ജയിച്ചു കയറിയത്. 1968 മുതൽ യൂറോകപ്പിൽ കളിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ ഏറ്റവും മികച്ച ടീമായ ഇംഗ്ലണ്ടിന് ഇതുവരെ യൂറോകപ്പ് കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.