- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്: കെ.എൽ.സി.എ ജാഗ്രതാ സമിതി രൂപീകരിക്കുന്നു
- നവീകരിച്ച കോട്ടപ്പുറം ബിഷപ്പ്സ് ഹൗസും, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു
- കാത്തിരിപ്പിന് വിരാമം : ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റ്; 1947 മാനദണ്ഡം ഒഴിവാക്കി സർക്കാർ
- തൊട്ടതെല്ലാം പൊന്നാക്കി കൊച്ചിക്കാരൻ മൈക്കൾ ജോ ഫ്രാൻസിസ് .
- ‘ദി ബ്ലൂ ട്രെയില്‍’
- ലിയോ പാപ്പാ ഓസ്ട്രിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
- നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി ലിയോ പാപ്പായുടെ പ്രാർത്ഥന
- യുദ്ധം ലെബനിലേക്കും വ്യാപിക്കുന്നു: യുദ്ധ ബാധിതരെ ചേർത്തു പിടിച്ച് ലെബനീസ് സഭ
Author: admin
കൊച്ചി: ഉദയംപേരൂർ സൂനഹദോസിന്റെ 425 -ാം വാർഷിക ആഘോഷങ്ങൾ ഓഗസ്റ്റ് 22, വ്യാഴാഴ്ച എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിക്കും. 1599ൽ നടന്ന ഉദയംപേരൂർ സൂനഹദോസ് കേരളത്തിൻ്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങൾക്കും നീതികേടുകൾക്കും എതിരെ ഉയർന്ന ആദ്യത്തെ ശബ്ദ വിപ്ലവമായിരുന്നു ഉദയംപേരൂർ സൂനഹദോസ് . കെആർഎൽസിസി ഹെറിറ്റേജ് കമ്മീഷൻ വരാപ്പുഴ അതിരൂപതയുടെ സഹകരണത്തോടെയാണ് വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത് ഇതോടനുബന്ധിച്ച് ശില്പശാലയും പൊതുസമ്മേളനവും നടക്കും. ഉച്ചയ്ക്ക് 2:30 ന് നടക്കുന്ന ശില്പശാലയിൽ കേരള നവോത്ഥാന സമാരംഭം എന്ന വിഷയത്തിൽ ചരിത്രകാരനായ ഡോ. കുര്യാസ് കുമ്പളക്കുഴി, മലയാള ഭാഷയിലെ സുദീർഘവും സമ്പൂർണ്ണവുമായ പ്രഥമ ഗദ്യരചന എന്ന വിഷയത്തിൽ കേരള നോളെജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, ഉദയംപേരൂർ സൂനഹദോസിൻ്റെ കാലാതിവർത്തിയായ പ്രസക്തി എന്ന വിഷയത്തിൽ ഇന്ത്യൻ കാത്തലിക് പ്രസ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഇഗ്നേഷ്യസ് ഗോൺസാൽവസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ.…
ന്യൂഡൽഹി: യുക്രെയ്നിലെ വിവിധ സർവകലാശാലകളിൽ ഇന്ത്യയിൽ നിന്നുള്ള 2100 വിദ്യാർഥികൾ ഇപ്പോഴും പഠിക്കുന്നുണ്ടെന്നും അവരിൽ 1000ത്തോളം പേർ നിലവിൽ യുക്രെയ്നിലുണ്ടെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഈ വിദ്യാർഥികളുമായും യുക്രെയ്ൻ അധികൃതരുമായും ഇന്ത്യൻ എംബസി നിരന്തര ബന്ധത്തിലാണെന്നും യുക്രെയ്നിൽ പഠനം തുടരാൻ കഴിയാതിരുന്ന ഇന്ത്യൻ വിദ്യർഥികളുടെ യോഗ്യതാ പരീക്ഷ പുറം രാജ്യങ്ങളിൽ വെച്ച് നടത്താൻ യുക്രെയ്ൻ അധികൃതർ സൗകര്യമൊരുക്കിയെന്നും വിദേശ മന്ത്രാലയം അറിയിച്ചു. നിലവിൽ യുദ്ധം തുടരുകയാണിവിടെ .പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോളണ്ട്-യുക്രെയ്ൻ സന്ദർശനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് വിദേശ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ റഷ്യ സന്ദർശനത്തെ തുടർന്ന് പടിഞ്ഞാറിനുണ്ടായ പരാതി പരിഹരിക്കാനാണ് യുക്രെയ്ൻ സന്ദർശനമെന്ന ആരോപണം തള്ളിക്കളഞ്ഞ സെക്രട്ടറി റഷ്യയുമായും യുക്രെയ്നുമായും ഒരേ സമയം ഉഭയകക്ഷി ബന്ധം തുടരുമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വ്യക്തമാക്കി. 21, 22 തീയതികളിൽ പോളണ്ട് സന്ദർശിച്ചശേഷമാണ് മോദി യുക്രെയ്നിലെത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാജ്യത്തെ ഞെട്ടിക്കുകയും മെഡിക്കൽ മേഖലയെ പ്രതിസന്ധിയിലാക്കുകയും ചെയ്‌ത വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച യുവതിയുടെ മാതാപിതാക്കളും മറ്റു ചിലരും ഹർജി നൽകിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കര്‍ണാടകക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം:കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.സിനിമ നയ രൂപീകരണത്തിന് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. ഇതിനായി സാംസ്‌കാരിക വകുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി. സിനിമാ രംഗത്തെ എല്ലാ തൊഴില്‍ മേഖലകളിലെയും പ്രതിസനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാകും കോണ്‍ക്ലേവ് സംഘടിപ്പിക്കുക. കെഎസ്‌ഐഡിസിക്കാണ് നയരൂപീകരണത്തിൻ്റെ ചുമതല. കോണ്‍ക്ലേവിന് മുമ്പ് സിനിമയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുകയും കരട് നയരേഖ തയ്യാറാക്കുകയും ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും നയരൂപീകരണം.
ആഴാകുളം: വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ കാരുണ്യപ്രവത്തനങ്ങളുടെ മുഖമാണെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പറഞ്ഞു. കോവളം ആഴാകുളത്ത് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓസാനം കാരുണ്യ ഭവന്റെ 25-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കീർത്തനത്തിലെ വാർധക്യത്തിൽ എന്നെ തള്ളിക്കളയരുതേ എന്ന പ്രാർഥനയുടെ പ്രത്യുത്തരമാണ് പുരുഷ വയോധികർക്കായി പ്രവർത്തിക്കുന്ന ഈ കാരുണ്യഭവനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി പണിതുകൊണ്ടിരുക്കുന്ന വൃദ്ധസദനത്തിന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസകൾ നേർന്നു. ഒപ്പം ഇതിന് പിന്നിൽ പ്രയത്നിക്കുന്ന വിൻസൻസൻഷ്യൻ സഹോദരങ്ങളെയും പരിചാരകരായി പ്രവർത്തിക്കുന്ന സന്യസ്തരേയും പിതാവ് അഭിനന്ദിച്ചു. കാരുണ്യ ഭവനത്തിന്റെ 25-ാം വർഷികാഘോഷപരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ബ്രദർ ഡി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കോവളം എം.എൽ.എ വിൻസന്റ് എം,സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോസഫ് ബാസ്റ്റിൻ, മുൻ സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോർജ്ജ് ഗോമസ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, തൊഴിച്ചൽ വാർഡ് മെമ്പർ…
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സോണൽ സമിതിയുടെ ആഭിമുഖ്യത്തിൽ മുള്ളുവിള യൂണിറ്റിന്റെ നേതൃത്വത്തിൽ ബിസിസി സമ്മേളനം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപതയിൽ നടന്ന് വരുന്ന ജെ ബി കോശി 40- മത് സമ്മേളനം ഇടവക വികാരി റവ ഫാ സാബു വർഗീസ് ഉദ്ഘാടനം ചെയ്തു . രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി, മുഖ്യ പ്രഭാഷണം നടത്തി വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജെ വിഷയാവതരണം നടത്തി, യൂണിറ്റ് പ്രസിഡന്റ് ജയദാസ് അധ്യക്ഷത വഹിച്ചു, രൂപത ട്രെഷറർ രാജേന്ദ്രൻ ജെ, സോണൽ പ്രസിഡന്റ് സുകുമാരൻ എൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൊച്ചി: സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന്തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ. നെറ്റൊ .പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ വെച്ച് നടന്ന കെസി ബിസി വിമൻസ് കമ്മീഷൻ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സങ്കീർണ്ണതകൾ നിറഞ്ഞ ലോകത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുമ്പോൾ എല്ലാ വേദികളിലുമുള്ള കൂടിവരവുകളിലൂടെ കാലത്തിനോടൊത്ത് സഞ്ചരിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ പ്രാപ്തരാക്കുന്നതിനാണ് വിമൻസ് കമ്മീഷൻ പോലുള്ള കമ്മീഷനുകൾ കേരള കത്തോലിക്കാ സഭയിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. യേശുവിന്റെ കാലത്ത് വിജാതീയരായ അടിമയുടെ സ്ഥാനമേ സ്ത്രീകൾക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ യേശു സ്ത്രീകളെ തന്നെ അനുഗമിക്കുന്ന ശിഷ്യരുടെ കൂട്ടത്തിൽ കൂട്ടിക്കൊണ്ട് നടന്നു. അങ്ങനെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിൽ ക്രൈസ്തവ സമൂഹം സമുന്നതമായ പദവി വഹിച്ചിട്ടുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വിമൻസ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഫാ.ജേക്കബ് പാലക്കപ്പിള്ളി, ഫാ.ബിജു കല്ലിങ്കൽ, ഫാ.ജോസ്…
നടി രഞ്ജിനി നല്‍കി ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസാണ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിര്‍മാതാവുമായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
കൊച്ചി :ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തടയണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളി . സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോന്‍ പാറയിലും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
