- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
മുനമ്പം: മുനമ്പം നിരാഹാര സമരം 95 ആം ദിവസത്തിലേക്ക്.94 ആം ദിവസത്തിൽ 14 പേർ നിരാഹാരം ഇരുന്നു.മഞ്ഞുമാതാ ബസിലിക്കയിൽ നിന്നും ആരംഭിച്ച നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ലോങ്ങ് മാർച്ച് 3 30ന് വേളാങ്കണ്ണി മാതാ സമരപ്പന്തലിൽ എത്തിച്ചേർന്നു. റവറന്റ് ഫാദർ ആന്റണി സേവിയർ തറയിൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. ബിജു അറക്കത്തറ നിർവഹിച്ചു എൻ സി എം ജെ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് പി തോമസ്, പാസ്റ്റർ ജെയിംസ് പാണ്ടനാട് Fr:ബാബു മുട്ടിക്കൽ എൻ സി എം ജെ ജില്ലാ സെക്രട്ടറി ജോജോ മനക്കീല്‍ ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, ബിജു തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി : 350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്ഥയിൽ പിറന്ന നവജാതശിശു ‘നോവ’ ക്ക് എറണാകുളം ലൂർദ് ആശുപത്രിയിലെ മെഡിക്കൽ സംഘം പുതുജീവൻ നല്കി. റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെയും സൗത്ത്-ഈസ്റ്റ് ഏഷ്യയിലെയും തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവാണ് “നോവ”.ജനിക്കുമ്പോൾ 375 ഗ്രാം ഭാരം ഉണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിയെയാണ് നിലവിൽ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവായി കണക്കാക്കുന്നത്. ആ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള 380 ഗ്രാം ഭാരത്തോടെ ജനിച്ച, ഇപ്പോൾ പൂർണ്ണാരോഗ്യത്തോടെ UKG യിൽ പഠിക്കുന്ന കാശ്‌വിയെ 2019 ൽ ജീവിതത്തിലേക്ക് കൊണ്ടുവന്നതും എറണാകുളം ലൂർദ് ആശുപത്രി തന്നെയാണ്. നവജാത ശിശുരോഗവിദഗ്ധൻ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ 100 ദിവത്തിലധികം നീണ്ട നൂതനവും അതിസങ്കീർണ്ണവുമായ ചികിത്സയിലൂടെയാണ് കുഞ്ഞ് നോവയുടെ ജീവൻ സാധാരണനിലയിൽ എത്തിച്ചത് . ഏതൊരു നവജാതശിശുവിന്റെയും അതിജീവനത്തിന് കുറഞ്ഞത് 24 ആഴ്ചയെങ്കിലും അമ്മയുടെ ഉദരത്തിൽവെച്ച് വളർച്ച പ്രാപിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ‘നോവ’ യുടെ കാര്യത്തിൽ…
കൊച്ചി: കെ.സി.വൈ.എം കൊച്ചി രൂപതയും എച്ച്.ആർ.ഡി കൊച്ചിനും സംയുക്തമായി സംഘടിപ്പിച്ച സിൽവസ്റ്റർ 2024-2025 ദീപാലങ്കാര മത്സരത്തിൽ വിജയികളായവർക്കും കൊച്ചിൻ കാർണിവലിൽ സർവ്വ മതസൗഹാർദ്ദം ലോകസമാധാനത്തിനായി എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച ഫ്ലോട്ടിൻ്റെ ഭാഗമായി പ്രവർത്തിച്ചവർക്കുമുള്ള അനുമോദനയോഗം, ഫോർട്ട് കൊച്ചി മെത്രാസന മന്ദിരത്തിൽ വച്ച് നടത്തപ്പെട്ടു. കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആൻ്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ പാരമ്പര്യത്തിന്റെ മഹത്വം ലോകത്തിനു മുമ്പിൽ ഉദ്ഘോഷിക്കുവാൻ യുവജനങ്ങൾ സജ്ജരാവണമെന്ന് അദ്ദേഹം പറഞ്ഞു. സിൽവസ്റ്റർ കൺവീനർ കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. രൂപത പ്രൊക്യുറേറ്റർ ഫാ. മാക്സൺ കുറ്റിക്കാട്ട് മുഖ്യാതിഥി ആയിരുന്നു. സിൽവസ്റ്റർ 2024-2025 ദീപാലങ്കാര മത്സരത്തിൽ പങ്കെടുത്തു വിജയികളായ ബില്ല്യഴ്സ് ക്ലബ്, ചെറിയകടവ് (ഒന്നാം സമ്മാനം), വി.ജെ ജോസ്ലിൻ (രണ്ടാം സമ്മാനം), സാവിയോ ഷ്മിഡ്റ്റ് (മൂന്നാം സമ്മാനം) എന്നിവർക്കും പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്കുമുള്ള സമ്മാനങ്ങൾ നൽകി. ടീം സിൽവസ്റ്റർ കൊച്ചിൻ കാർണിവലിൽ അവതരിപ്പിച്ച ഫ്ലോട്ട് തയ്യാറാക്കുവാൻ നേതൃത്വം നൽകിയ ആർട്ട് ഡയറക്ടർ…
കൊച്ചി : നടിയെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിന്റെ നടപടിക്കെതിരെ അതിരൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. കോടതിയെ മുന്നില്‍വെച്ച് നാടകം വേണ്ടെന്നും വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു.ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. മാധ്യമശ്രദ്ധ കിട്ടാനുള്ള ശ്രമമാണോ ? കഥ മെനയരുത്. കോടതിയെ അപമാനിക്കാനാണോ ശ്രമം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.ജയിലില്‍ നിന്നും ഇറങ്ങാന്‍ വൈകിയതെന്തെന്ന് 12 മണിക്ക് വിശദീകരിക്കണമെന്നും പ്രതി ഭാഗം അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ തുടരുകയായിരുന്നു.ജാമ്യം കിട്ടിയിട്ടും പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍…
തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലാണ് മഴ വീണ്ടും സജീവമാകുന്നത്.
ഡാക്കർ: വടക്കുകിഴക്കൻ നൈജീരിയയിൽ ബോർണോ സംസ്ഥാനത്ത് 40 കർഷകരെ ബൊക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. ഞായറാഴ്ചയായിരുന്നു സംഭവം .2009 മുതൽ നൈജീരിയയിൽ ബൊക്കോഹറാം നിരന്തരം ആക്രമണം നടത്തിവരികയാണ്. ബൊക്കാ ഹറാം ഭീകരർക്കൊപ്പം സംഘടനയിൽനിന്നു പിരിഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പം സ്ഥാപിച്ച ഗ്രൂപ്പും ചേർന്നാണ് ബോർണോ സംസ്ഥാനത്തെ ഡുംബയിൽ ആക്രമണം നടത്തിയതെന്ന് ഗവർണർ ബാബഗനാ ഉമാര സുലും അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിൽ കഴിയണമെന്നും ഭീകരരെ ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആക്രമണങ്ങളിലായി 35,000 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൈജീരിയുടെ വടക്കുകിഴക്കൻ പ്രദേശത്തുനിന്ന് 20 ലക്ഷത്തിലധികം പേർ പലായനം ചെയ്തു.
കൊച്ചി: കൊച്ചിയില്‍ ഒഡിഷ എഫ്‌സിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ആവേശ വിജയം പിടിച്ചു. 3-2നാണ് ടീമിന്റെ ഗംഭീര പ്രകടനം. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഒഡിഷ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. ജെറി മാവിങ്തങ്കയിലൂടെ അവര്‍ ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ക്വാമി പെപ്ര (60), ജീസസ് ജിമെനസ് (73), നോഹ് സദൂയി (90) എന്നിവരുടെ ഗോളുകള്‍ ടീമിന്റെ ജയം നിര്‍ണയിച്ചു. ഒഡിഷയുടെ രണ്ടാം ഗോള്‍ ഡോറി 80ാം മിനിറ്റില്‍ നേടി. 83ാം മിനിറ്റില്‍ ഒഡിഷയുടെ കാര്‍ലോസ് ഡെല്‍ഗാഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ അവസാന ഘട്ടത്തില്‍ അവര്‍ പത്ത് പേരായി ചുരുങ്ങി. ഈ കുറവ് ബ്ലാസ്റ്റേഴ്‌സ് സമര്‍ഥമായി തന്നെ മുതലെടുത്തു. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 8ാം സ്ഥാനത്ത്. ഒഡിഷ ഏഴാം സ്ഥാനത്തും.
തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ചത്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജി. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ഭോപ്പാല്‍: നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ബ്രാഹ്മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലെ പരശുരാമ കല്യാണ്‍ബോര്‍ഡ്. ബ്രാഹ്മണ ക്ഷേമത്തിനായുള്ള പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റും, ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയയുടേതാണ് പ്രഖ്യാപനം. ബ്രാഹ്മണ ദമ്പതികള്‍ പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകരുത്. അല്ലെങ്കില്‍ നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കും. മതത്തെ ധിക്കരിക്കുന്നവരുടെയും നിരീശ്വരവാദികളുടെയും എണ്ണം കൂടിവരികയാണ്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്നമാണ്. കുറഞ്ഞത് നാലു മക്കളെങ്കിലും വേണം. രജോരിയ പറഞ്ഞു. സനാതനധര്‍മ്മം പരിപാലിക്കപ്പെടണമെങ്കില്‍ ബ്രാഹ്മണരുടെ എണ്ണം ആവശ്യത്തിന് ഉണ്ടാകണം. 1951 നെ അപേക്ഷിച്ച് രാജ്യത്തെ ബ്രാഹ്മണരുടെ ജനസംഖ്യ പകുതിയായി കുറഞ്ഞുവെന്നും രജോരിയ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ, തന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, സര്‍ക്കാര്‍ നയമല്ലെന്നുമാണ് വിഷ്ണു രജോരിയ വ്യക്തമാക്കിയത്.
കൊച്ചി: നിർമ്മാണ തൊഴിലാളികളെ അവഗണിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് എച്ച് എം എസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ആവശ്യപ്പെട്ടു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസ് – യുടിഎ യുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയൻ – എസ് എൻ ടി യു വിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം കളക്ടറേറ്റിന് മുമ്പിൽ നടന്ന ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മാണ ക്ഷേമനിധി പെൻഷൻകാർക്ക് കഴിഞ്ഞ പതിനഞ്ച് മാസത്തെ പെൻഷൻ നല്കിയട്ടില്ല. നിലവിലുള്ള ക്ഷേമനിധി അംഗങ്ങൾക്ക് ചികിത്സ ധനസഹായവും വിവാഹ ധനസഹായവും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളു രണ്ട് വർഷത്തിലേറെയായി കുടിശിഖയാണ്. തൊഴിലാളി സമരങ്ങൾക്ക് എന്നും മുൻപന്തിയിൽ നിന്നിരുന്ന ഇടത് പക്ഷം ഭരിക്കുന്ന സർക്കാരിന് ഇത് ഭൂഷണമല്ല. തൊഴിലാളികൾ സർക്കാരിൻ്റെ ഔദാര്യമല്ല മറിച്ച് അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ടി യു സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ അദ്ധ്യക്ഷനായിരുന്നു. യു ടി എ…
Subscribe to Updates
Get the latest creative news from FooBar about art, design and business.