Author: admin

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലെൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ്ജ് വാകയിലച്ചന്റെ 93-ാം സ്മരണാഘോഷ ഒരുക്കങ്ങൾക്ക് മുന്നോടിയായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ രക്ഷാധികാരിയായിട്ടുള്ള ആഘോഷകമ്മറ്റിയിൽ ഇടവക വികാരി ഫാ.ഷൈജു തോപ്പിൽ ചെയർമാനും ശ്രീ. മാനുവൽ വേട്ടാപറമ്പിൽ ജനറൽ കൺവീനറും ആയിട്ടുള്ള വിപുലമായ ആഘോഷകമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. നവമ്പർ 3,4 തിയതികളിലാണ് ആഘോഷങ്ങൾ നടക്കുന്നത് നവബർ 4 ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യ കാർമ്മികത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയിലും , ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യയിലും മുത്തേടം ബൈബിൾ കൺവെൻഷനിലും നാടിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ എത്തിചേരാറുണ്ട്. ഈ വർഷവും വിപുലമായ ഒരുക്കങ്ങൾ ആരംഭിക്കുകയാണെന്ന് വൈസ് ചെയർമാൻ മാരായ ഫാ.റിനോയ് സേവ്യർ കളപ്പുരക്കൽ , ഫാ. ലിജോ പീറ്റർ കണ്ണോത്ത് ,സിബി സേവ്യർ ഇലഞ്ഞിമിറ്റം സാംസൺ കളത്തി പറമ്പിൽ ഫിനാൻസ് കൺവീനർ ജോസഫ് സാവിയോ…

Read More

മരട്.: കേരളത്തിലെ ക്രൈസ്തവരെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ പ്രകാരം വിദ്യാഭ്യാസം ക്ഷേമം സാമ്പത്തികം എന്നീ വിഷയങ്ങളെപ്പറ്റി പഠനം നടത്തി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ സമർപ്പിച്ചിട്ടുണ്ട്. 284 ശുപാർശകൾ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. അതിനെ തുടർന്ന് സംസ്ഥാന സർക്കാർ 33 വകുപ്പുകളിലേക്കായി ഈ ശുപാർശകൾ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് കത്ത് അയച്ചിരുന്നുവെങ്കിലും ഇപ്പോഴും തുടർനടപടികൾ ആയിട്ടില്ല. ലത്തീൻ കത്തോലിക്കാ സമുദായം കാലങ്ങളായി ഉന്നയിച്ചു വരുന്ന നിരവധി ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ 284 നിർദ്ദേശങ്ങൾ . ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ എമ്പാടും നടന്നുവരുന്ന ആയിരം യോഗങ്ങളുടെ ഭാഗമായി ജൂലൈ 28 ഞായറാഴ്ച മരട് മൂത്തേടം ദേവാലയത്തിൽ സാമുദായിക കുടുംബ സംഗമം നടത്തുന്നതിന് മുന്നോടിയായിട്ടാണ് വാഹന പ്രചരണ ജാഥ നടത്തിയത്. കേരളത്തിൽ വിവിധ…

Read More

വത്തിക്കാൻ : ജൂലൈ ഇരുപത്തിയാറു മുതൽ ഓഗസ്റ്റ് പതിനൊന്നുവരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടത്തിനു മുന്നോടിയായി ജൂലൈ മാസം പത്തൊൻപതാം തീയതി പാരീസിലെ ദേവാലയത്തിൽ, ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. നിരവധി മെത്രാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. ഒളിംപിക്സ് മത്സരങ്ങളുടെ സംഘാടക സമിതി അംഗങ്ങളും, നയതന്ത്രപ്രതിനിധികളും വിശുദ്ധ ബലിയിൽ പങ്കെടുത്തു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ  നൽകിയ സന്ദേശവും വായിക്കപ്പെട്ടു. സന്ദേശത്തിൽ, ആസന്നമാകുന്ന ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരുവാൻ ഉതകുമാറാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. മത്സരത്തിൽ പങ്കെടുക്കുവാനായി വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നവർക്ക് വേണ്ടി ക്രൈസ്തവസ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയ വാതിലുകളും തുറന്നുകൊടുക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. ദുർബലരെയും, സഹായം ആവശ്യമുള്ളവരെയും ചേർത്ത് നിർത്തുന്ന സമൂഹം അഭിനന്ദനമർഹിക്കുന്നുവന്നും പാപ്പാ കൂട്ടിച്ചേർത്തു. അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ഈ ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ…

Read More

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും അടുത്തിടെ നടത്തിയ കണക്കെടുപ്പുകൾ പ്രകാരം യൂറോപ്പിലും മധ്യേഷ്യൻ രാജ്യങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് സാധാരണ പ്രതിരോധമരുന്നുകൾ പോലും ലഭ്യമായിട്ടില്ലെന്ന് തെളിഞ്ഞു. ഏതാണ്ട് 123000 കുട്ടികൾക്ക് ഇത്തരത്തിലുള്ള മരുന്നുകൾ ഇനിയും സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഇരുസംഘടനകളും ജൂലൈ 17-ആം തീയതി സംയുകതമായി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. യൂറോപ്പിലെയും മദ്ധേഷ്യൻ രാജ്യങ്ങളിലെയും കണക്കുകൾ പ്രകാരം 86 ശതമാനം രാജ്യങ്ങളിലും ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് തുടങ്ങിയവയ്‌ക്കെതിരായി ആദ്യ പ്രതിരോധമരുന്നുകൾ നല്കിയിട്ടുള്ളപ്പോൾ, അൻപത് ശതമാനം രാജ്യങ്ങളിൽ മാത്രമാണ് ഇവയുടെ മൂന്നാം ഡോസ് മരുന്ന് ലഭ്യമായിട്ടുള്ളത്. റൊമാനിയ, ഉക്രെയ്ൻ, അസർബൈജാൻ എന്നിവിടങ്ങളിൽ 51% കുട്ടികൾക്ക് മാത്രമാണ് പ്രതിരോധകുത്തിവയ്പുകൾ ലഭിച്ചിട്ടുള്ളത്. മോന്തേനെഗ്രോ, ബോസ്നിയ ആൻഡ് ഹെർസഗോവിന, വടക്കൻ മാസിഡോണിയ, റൊമാനിയ എന്നിവിടങ്ങളിൽ എൺപത് ശതമാനം കുട്ടികൾക്കേ അഞ്ചാം പനിക്കെതിരായ കുത്തിവയ്‌പ്പുകൾ ലഭിച്ചിട്ടുള്ളൂ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് മുൻപുള്ള പ്രതിരോധകുത്തിവയ്‌പ് നിരക്കിലേക്ക് ഈ മേഖലയിലെ പകുതിയിലധികം രാജ്യങ്ങളും ഇനിയും എത്തിയിട്ടില്ലെന്നും യൂണിസെഫും ലോകാരോഗ്യസംഘടനയും റിപ്പോർട്ട് ചെയ്‌തു.…

Read More

എടവനക്കാട്: വൈപ്പിൻ ദ്വീപിലെ എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിലെ കടൽ ഭിത്തി അറ്റകുറ്റപ്പണി, പുലിമുട്ടുകളുടെ നിർമ്മാണം എന്നിവ സംബന്ധിച്ച് ആലോചിക്കുന്നതിനായി ഇടവനക്കാട് ചേർന്ന CARE VYPIN പ്രതിനിധി യോഗം തീരസംരക്ഷണത്തിനുള്ള തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതിന് തീരുമാനിച്ചു. തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികളും ഒപ്പം തന്നെ സർക്കാർ സംവിധാനങ്ങളുമായുള്ള മധ്യസ്ഥ ചർച്ചകളുമായും മുന്നോട്ടു പോകാൻ തീരുമാനിച്ചു. നിലവിൽ സർക്കാർ രേഖപ്പെടുത്തിയിട്ടുള്ള ഹോട്ട്സ്പോട്ടുകളിൽ ഈ പ്രദേശങ്ങൾ ഉൾപ്പെടുന്നില്ല എന്നത് ഖേദകരമാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു. സുനാമി ദുരിതത്തിനുശേഷം നാളിതുവരെ തീരത്ത് കടൽഭിത്തി മെയ്ന്റനൻസ് പ്രവർത്തനങ്ങൾ നടന്നിട്ടില്ല. എടവനക്കാട് തീരസംരക്ഷണത്തിനായി വകയിരുത്തും എന്ന് പറയുന്ന 55,93,70,000 കോടി രൂപയുടെ പദ്ധതിയും നായരമ്പലത്ത് ചെയ്യുമെന്ന് പറയുന്ന 55 കോടി രൂപയുടെ പദ്ധതിയും വൈപ്പിൻ ആകമാനം ഉള്ള 25 കിലോമീറ്റർ തീരം സംരക്ഷിക്കുന്നതിനായുള്ള 250 കോടി രൂപയുടെ പദ്ധതിയും യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി എല്ലാ വിഭാഗം ജനങ്ങളുമായും മറ്റു സംഘങ്ങളുമായും സഹകരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്താനും താൽക്കാലിക സമിതിക്ക്…

Read More

സൻആ : ടെൽ അവീവിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖത്ത് ജെറ്റ് ആക്രമണം നടത്തി ഇസ്രയേല്‍. യെമൻ തുറമുഖമായ ഹൊദൈദയിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരിൽ പലരും തുറമുഖ ജീവനക്കാരാണ് എന്നാണ് അന്തരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുറമുഖത്ത് നാല് വാണിജ്യ കപ്പലുകളും മറ്റ് എട്ട് കപ്പലുകളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് തുറമുഖം ആക്രമിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. ‘ഇസ്രായേലി പൗരന്മാരുടെ രക്തത്തിന് വിലയുണ്ട്. ഹൂതികൾ ഞങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെട്ടാൽ കൂടുതൽ ഓപ്പറേഷനുകൾ ഇനിയുമുണ്ടാകും’- ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് പറഞ്ഞു. ഇറാൻ പിന്തുണയുള്ള മറ്റ് സായുധ ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഹൊദൈദ ആക്രമണമെന്നും ഗാലന്‍റ് കൂട്ടിച്ചേര്‍ത്തു. ഞങ്ങളെ ഉപദ്രവിക്കുന്നവർ വളരെ വലിയ വില നൽകേണ്ടിവരുമെന്ന് ടെലിവിഷൻ പ്രസംഗത്തിൽ…

Read More

കൊച്ചി:  അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍ -തേവര പാലം അടച്ചു. രണ്ടുദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ എട്ടിന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. കുണ്ടന്നൂര്‍ – തേവര പാലത്തിലേക്ക് യാതൊരുവിധ വാഹനങ്ങളും കയറ്റിവിടുന്നതല്ല. പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡില്‍ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി എന്‍എച്ച് 966 ബിയില്‍ പ്രവേശിച്ച് അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി തേവരഫെറി ജംഗ്ഷനിലെത്തി ഇടതുഭാഗത്തേക്ക് തിരിഞ്ഞ് പണ്ഡിറ്റ് കറുപ്പന്‍ റോഡ് വഴി എംജി റോഡിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. തൃപ്പൂണിത്തുറ,കുണ്ടന്നൂര്‍ ഭാഗത്തുനിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡിലെത്തി എംജി റോഡ് വഴി സിറ്റിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

Read More

കൊച്ചി: കൊച്ചിയില്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ നാലംഗസംഘം പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് കീഴ്മഠത്തില്‍ ഹൗസില്‍ മുഹമ്മദ് തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസില്‍ എം.പി. ഫാസില്‍ (23), ചേളന്നൂര്‍ എട്ടേരണ്ട് ഉരുളുമല വീട്ടില്‍ ഷാഹിദ് എന്ന ഷാനു (20), ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി വീട്ടില്‍ ഗോകുല്‍ (21) എന്നിവരാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. എറണാകുളം, വയനാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കൊയിലാണ്ടി സ്റ്റേഷന്‍ പരിധികളിലുമുള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവര്‍. ഇവരില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും യു.എസ്.ബി. സ്പീക്കറുകളും സ്മാര്‍ട്ട് വാച്ചുകളും പവര്‍ബാങ്കുകളും ഇലക്ട്രിക് ടോര്‍ച്ചുകളും ബ്ലൂടൂത്ത് ഇയര്‍ ബഡ്‌സുകളും ചാര്‍ജറുകളുമുള്‍പ്പെടെ നിരവധി തൊണ്ടിമുതലുകള്‍ കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ഭവനഭേദനം, ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണം എന്നിവ നടത്തിയ ശേഷം സംഘം ബെംഗളൂരുവിലേക്ക് കടന്നു. ബെംഗളൂരുവിലും മോഷണം നടത്തിയ ശേഷമാണ് ഇവര്‍ കൊച്ചിയില്‍ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. മുഹമ്മദ് തായിയെയും…

Read More

മഞ്ചേരി: മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Read More

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയില്‍ 13 അംഗ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം കോളനിക്ക് സമീപം നാശം വിതച്ചു. രാത്രിയില്‍ വീടുകള്‍ക്ക് സമീപം കാട്ടാനകള്‍ എത്തി. മേഖലയില്‍ വൈദ്യുതിബന്ധം ഇല്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു. ഇതിനാല്‍ തന്നെ ആദിവാസി കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങി ആനയെ ഓടിക്കുന്നതിനും സാധിക്കുന്നില്ല. കാട്ടാനക്കൂട്ടം വ്യാപകമായി ഏലം, കുരുമുളക്, പച്ചക്കറി കൃഷികള്‍ നശിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

Read More